Skip to main content

മുള്ളാങ്ങള

മുള്ളാങ്ങള
വെളുപ്പിനുണർന്നു
മഞ്ഞിൽകുളിച്ചു
ഈറൻമുടി
വെയിലത്തുണക്കാൻ
വേലിക്കൽ
പൂത്തുലയണപെങ്ങൾക്ക്...

കാവലായി
നെഞ്ച് വിരിച്ചു
പേശി പെരുക്കി
മുഖം കൂർപ്പിച്ചു
ആരോടും മിണ്ടാതെ
നില്ക്കണ
മുള്ളാങ്ങള...

ആരും കാണാതെ
പിറകിലൂടെ
പൂവിറുക്കാൻ
വന്ന പൂവാലൻ വിരലിനെ
ഉടുപ്പിനു കുത്തിപിടിച്ച്‌
നെഞ്ചത്ത് കുത്തി
ചോര എടുക്കണ
നേരാങ്ങള!

Comments

  1. അർത്ഥവത്തായ കവിത ! നന്നായിട്ടുണ്ട്.

    ReplyDelete
    Replies
    1. അപ്പൂ ഈ വാക്കുകൾക്ക് വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാത്തിനും വളരെ നന്ദി

      Delete
  2. ഭയങ്കരാ
    നിന്റെ ഭാവന!!!!!!!!

    ReplyDelete
    Replies
    1. അജിത്ഭായ് ഇതൊന്നും എന്റെ കഴിവാണെന്ന് വിശ്വസിക്കുന്നില്ല. എന്നാലും ഈ സ്നേഹത്തിനു മുമ്പിൽ തല കുനിച്ചു കീഴടങ്ങുന്നു. വളരെ നന്ദി അജിത്ഭായ് ഈ വാക്കുകൾക്ക് പ്രോത്സാഹനത്തിനു

      Delete
  3. ഒരിയ്ക്കൽ ഞാൻ പറഞ്ഞാരുന്നു, ങ്ങളൊരു പുലിയാന്ന്.അപ്പൊ ങ്ങക്ക് മൊട! ന്നാ ഞാൻ വീണ്ടും പറയുന്നു


    ങ്ങളൊരു പുപ്പുലി തന്നെ കേട്ടാ.


    വളരെ നല്ല കവിത ഭായ്.ഈ ഭാവനാവൈഭവത്തെ പ്രശംസിക്കാതെ വയ്യ.അഭിനന്ദനങ്ങൾ..



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. വളരെ നന്ദി സൌഗന്ധികം ഞാൻ പറഞ്ഞിട്ടുള്ളത് പോലെ എന്റെ ഞ്ങ്ങയും നിങ്ങയും എന്ന പോസ്ടിനാണ് ആദ്യമായി എന്റെ ഒരു വരിക്കു പുറം ലോകത്ത് നിന്ന് ഒരു അഭിപ്രായം കിട്ടുന്നത്. അത് താങ്കളിൽ നിന്നായിരുന്നു, അന്ന് അത് ഞാൻ ഗണപതിക്ക്‌ സമർപ്പിച്ചിരുന്നു. അതിന്റെ നന്മ മാത്രം ആണ് പിന്നീടുള്ള ഓരോ പോസ്റ്റിനു കിട്ടുന്ന അഭിപ്രായവും എന്ന് തോന്നിയിട്ടുള്ളത്
      സന്തോഷം ഈ വാക്കുകൾക്ക് ആദ്യ അഭിപ്രായം പോലെ നെഞ്ചോടു ചേർക്കുന്നു
      നന്ദി ഈ പ്രോത്സാഹനത്തിനു

      Delete
  4. പെങ്ങളെ, നീ എത്ര ഭാഗ്യവതി!
    കവി ഭാവന....

    ReplyDelete
    Replies
    1. ഡോക്ടര നന്ദി ഈ വാക്കുകൾക്ക് അഭിപ്രായത്തിനു ഡോക്ടറുടെ ഈ പ്രോത്സാഹനത്തിനു മുമ്പിൽ ഞാൻ വീണ്ടും ഒരു ഭാവന രോഗി ആയി പോകുന്നു നന്ദി ഡോക്ടർ

      Delete
  5. ഭാവനാസമ്പന്നനായ കവിത!!!
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ ഈ വായനക്ക് അഭിപ്രായത്തിനു പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  6. മുള്ളാങ്ങള... പെട്ടെന്ന് കഴിഞ്ഞു...കുറെ കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിപ്പോയി... നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. സാരമില്ല ഹബി അടുത്ത പോസ്റ്റ്‌ ഇടുമ്പോൾ നാല് വരി കൂടുതൽ എഴുതിയേക്കാം ഈ വാക്കുകൾ പകരുന്ന ഊര്ജം ഞാൻ നന്ദിയോടെ സ്വീകരിക്കുന്നു
      നന്ദി ഹബി

      Delete
  7. കവിതയും കൊള്ളാം ... മുള്ളൻ ആങ്ങളയും കൊള്ളാം.... കവിത. ആശംസകൾ

    ReplyDelete
    Replies
    1. അമ്പിളി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു എല്ലാറ്റിനും നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം