Skip to main content

സാധാരണക്കാരൻ

സാധാരണകുടുംബം
അരിക്കലത്തിൽ പലവയറുകളുടെ വിശപ്പ്‌ തിളച്ചുമറിഞ്ഞു
വിയർപ്പിൽ കഴുകി അടുപ്പത്തിട്ട അരി വെന്തുവറ്റി
ഒരു സൈക്കിളിൽ കാലൻ-കുട ആഞ്ഞുചവുട്ടി
കടമ്പകൾ കടന്നു വഴിമാത്രം അന്ന് വീടിന്റെ ഉമ്മറത്തെത്തി
പെരുവഴിയിലേക്ക്‌ നട്ടിരുന്ന കണ്ണുകളെ ഈറനണിയിക്കാൻ

സാധാരണക്കാരൻ
ഇരുട്ടിൽ നിന്ന് കടംവാങ്ങി അന്നും  വഴിവിളക്ക് വെട്ടം തെളിച്ചു
നാളത്തെ പലിശ ഓർത്തിടക്ക് വെറുതെ കാലൊന്നിടറി
വീഴാതിരിക്കുവാൻ വിളക്കുകാൽ വെട്ടത്തിൽ മുറുകെപ്പിടിച്ചു
മരിച്ചെന്നുകരുതി ഈച്ച വെട്ടത്തിൻ മുഖത്ത് വട്ടം ചുറ്റിപറന്നു
പരിഭവമില്ലാത്ത സാധാരണക്കാരൻ വഴിയിലപ്പോഴും ഈച്ചയടിച്ചു

സാധാരണക്കാരി
ഏതോ ഒരു സാധാരണക്കാരി കവിത എഴുതി വേശ്യയെ കുറിച്ച്
അതിനു വായനക്കാര് ഏറെ
ഏതോ ഒരു വേശ്യ കവിത എഴുതി തൊഴിലിനെ കുറിച്ച്
വായിക്കുവാനതിനു ആളില്ല
രണ്ടുപേരും  എഴുത്ത് തൊഴിലാക്കി  

Comments

  1. സാധാരണക്കാരന്റെ ചിത്രം!
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ ഡോക്ടറുടെ ഭാവന വായന അതാണ് ഇത് നന്നായെങ്കിൽ അതിന്റെ ക്രെഡിറ്റ്‌ ഡോക്ടർക്ക്‌ തന്നെ നന്ദി

      Delete
  2. അത്യസാധാരണം

    ReplyDelete
    Replies
    1. അജിത്ഭായ് ഉപയോഗിച്ച വാക്കിന്റെ മുമ്പിൽ ഈ വരികൾ ഒന്നുമല്ല
      നന്ദി അജിത്ഭായ് ഈ വാക്ക് ഓർത്തിരിക്കണം എനിക്ക് "അത്യസാധാരണം"

      Delete
  3. 'സാധാരണ കുടുംബം' ഒത്തിരിയിഷ്ടമായി ഭായ്.ഹൃദയസ്പർശിയായി എഴുതി.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം വളരെ നന്ദി വായനക്ക് അഭിപ്രായത്തിനു

      Delete
  4. സാധാരണ ക്കുടുംബം, സാധാരണക്കാരൻ, സാധാരണക്കാരി എല്ലാം സാധാരണം

    വീക്ഷണം അസാധാരണം

    ReplyDelete
    Replies
    1. നിധീഷ് ഈ വായനക്ക് പ്രോത്സാഹനത്തിനു വാക്കുകൾക്ക് വളരെ നന്ദി

      Delete
  5. പല്ലകലമുള്ള ഈര്‍ച്ചവാള്‍ ഏല്പിക്കുന്ന മൂര്‍ച്ച...
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ഭായ് നല്ല ഒരു കവിത പോലെ കുറിക്കു കൊള്ളുന്ന വരികൾ നന്ദിയുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി