Skip to main content

തലേക്കെട്ട്


ചില കവിതകൾ അങ്ങിനെയാണ്
ഇല്ലാത്തതിലൊക്കെ നമ്മളെ കൊണ്ട് ചാടിക്കും
എഴുതാത്തതൊക്കെ നമ്മളെ കൊണ്ട് വായിപ്പിക്കും
വായിച്ചു വായിച്ചു ഒരു വരി ആകുമ്പോൾ
ഒരു വഴിക്കാകും
അപ്പോൾ തോന്നിപ്പിക്കും
കവിത എഴുതാൻ ഒരു തലേക്കെട്ട് മതിയെന്ന്

കസേരക്ക് കാലു നാലാണെന്നാണ് വെപ്പ്
എന്നാൽ മൂന്നു കാലുള്ള കസേര കണ്ടിട്ടുണ്ടോ?
കസേരക്ക് കാലു തന്നെ വേണമെന്നില്ല
കസേര എന്നൊരു തലേക്കെട്ട് മതി
അതാണ് ഭരണം എന്ന കവിത


ചില കവികൾ ഇങ്ങനെയാണ്
തലേക്കെട്ടില്ലാത്തവർ
അവർ കവിത  എഴുതരുത്
എഴുതികഴിഞ്ഞാൽ
നാളെ ചിലർ ചോദിക്കും
ഇപ്പൊ എന്താ കവിത എഴുതാത്തെ?
ആരാണവർ?
നിങ്ങളുടെ കവിത ഒന്ന് പോലും വായിച്ചു നോക്കാത്തവർ

എഴുതിപ്പോയാൽ,

അത് വായിച്ചു ഹൃദയം പൊട്ടി ചിലർ
കല്ലാകും എന്നിട്ട് നിങ്ങളുടെ തലയിലിടും
എന്തിനു. പ്രതിഭ വറ്റിപ്പോയ കുടത്തിൽ  നിന്ന്
കല്ലിട്ടു  വെള്ളം കുടിക്കാൻ/കലക്കാൻ 

Comments

  1. ഹ ഹ തലേക്കെട്ട് ഇല്ലെങ്കിൽ തലേം കുത്തി വീണാൽ പണി തീര്ന്നതുതന്നെ.

    ReplyDelete
  2. അവർക്കു മൂന്നു കാലുള്ള കസേരയായാലും മതിയെന്നാ.ആസനമുറപ്പിക്കാൻ പൊതുജനത്തിന്റെ ചുമലുണ്ടല്ലോ.

    നന്നായി എഴുതി ഭായ്.

    ശുഭാശംസകൾ....

    ReplyDelete
  3. അല്ലെങ്കില്‍ എന്തിന് തലേക്കെട്ട്
    തലയില്ലാത്ത കാലത്തില്‍?

    ReplyDelete
    Replies
    1. അജിത്ഭായ് നന്ദി സത്യമാണ്
      http://www.mathrubhumi.com/books/article/excerpts/2613/#storycontent
      മാതൃഭൂമിപത്രത്തിന്റെ ഒരു ലിങ്ക് കൂടി കൊടുക്കുന്നു അജിത്‌ ഭായ് വായിച്ചിട്ടുണ്ടാകും

      Delete
  4. തലേക്കെട്ട് മതിയാവും ല്ലേ.................

    ReplyDelete
    Replies
    1. തലേക്കെട്ട് മാത്രം അത് കൊണ്ട് കുറെ കാലം ഓടും
      നന്ദി നിധീഷ്

      Delete
  5. തലക്കെട്ട് കൊണ്ട് തന്നെ കവിത.'തലക്കെട്ടും'സുപ്രധാനം.നല്ല ആശയം.ആശംസകള്‍ !

    ReplyDelete
    Replies
    1. മുഹമ്മദ്‌ ഭായ് വളരെ നന്ദി സന്തോഷം

      Delete
  6. ഇനിയും എഴുതുക....

    ReplyDelete
    Replies
    1. സുഹൃത്തേ വളരെ നന്ദി ഈ വരവിനു വാക്കുകൾക്ക്

      Delete
  7. തലക്കെട്ടുള്ള ഗജവീരന്‍ തന്നെവേണം പൂരത്തിന്‌...
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ഭായ് ശരിയാണ് എഴുന്നെള്ളിക്കാൻ നെറ്റിപ്പട്ടം കെട്ടിയ ആന തെളിക്കാൻ ഒളിച്ചുനിന്നു പപ്പാൻ
      നന്ദി തങ്കപ്പൻ ചേട്ടാ വായനക്ക് അഭിപ്രായത്തിനു

      Delete
  8. അതു നന്നായി ....

    ReplyDelete
  9. കടിയ്ക്കുന്ന പട്ടിക്കെന്തിനാണ് തല എന്ന് പണ്ടാരാണ്ട് പറഞ്ഞതു പോലെ.....

    ReplyDelete
    Replies
    1. അതേ അതേ വാലുമതി വാലുതന്നെ തികച്ചു വേണമെന്നില്ല നന്ദി അനുരാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..