Skip to main content

വേഗപ്പൂട്ടിട്ട ഘടികാരം

കണ്ണുകൾ
കൃഷ്ണമണികൾ കണ്ണിന്നു ഭാരമാകുമ്പോൾ
കാഴ്ച, അലങ്കാരം പോലെ ആർഭാടമാകുമ്പോൾ
കണ്പോളയുടെ പർദ്ദ സദാചാരകാറ്റിലുലയുമ്പോൾ
കണ്ണുനീരിൽകുളിച്ചു ശുദ്ധമായാലും
കണ്ണുകൾക്ക്‌വേണമായിരുന്നു
ഒരുവിലങ്ങു  കറുത്തകണ്ണട പോലെ

വഴിതെറ്റിയ സർവേകല്ലുകൾ
ലിംഗംഅനുവദിച്ചു  കുഴിച്ചിട്ടസർവേകല്ലുകൾ..
അറ്റംകൂർപ്പിച്ചു രാകിചെത്തിമിനുക്കി
നായ്കുരുണപൊടിപുരട്ടി
നായയുടെ വർഗസ്വഭാവംകാണിച്ചു
അന്യവസ്തുവിലേക്ക്കുതിച്ചുചാടുമ്പോൾ
വേണമായിരുന്നു ഒരുതുടൽ
വളർത്തുനായക്കിടും പോലെ

വേഗപ്പൂട്ട്
കണ്ണുകളിൽ കാഴ്ചവച്ച്
വാക്കുകൾതൊണ്ടയിൽമണികിലുക്കി
ഓർമ്മകൾ തലമണ്ടയിൽകേറ്റിവച്ച്
രാത്രിയുംപകലും എന്നരണ്ടുയാത്രക്കാരുമായി
രണ്ടുകാലുകൾഉരുട്ടി ഓടുന്നവണ്ടിയിൽ
ഒരുതവണമാത്രംനിർത്തുന്ന,
അകന്നുപോകുന്ന മരണത്തിലിറങ്ങാൻ;
ചാടിവണ്ടികയറിപായുന്ന  ജീവിതങ്ങൾക്ക്
ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു
ഘടികാരം പോലെ 

Comments

  1. അങ്ങനെയൊക്കെ വേണമായിരുന്നു.
    പക്ഷെ.....

    ReplyDelete
    Replies
    1. എല്ലാം പണത്തിനു വേണ്ടി നിയമത്തിന്റെ പേരില് ഇന്ദ്രജലപ്രകദനങ്ങൾ അജിത്ഭായ്

      Delete
  2. നാട്ടിലെ വേഗപ്പൂട്ട് വേഗം തന്നെ പൂട്ടും...
    നമുക്കിങ്ങനെ കവിതകള്‍ രചിച്ചും വായിച്ചും രസിക്കാം...

    ReplyDelete
    Replies
    1. അത്രതന്നെ അല്ലാതെ ബസ്‌ പരിശോദിക്കാനും വണ്ടി പിടിച്ചു വക്കാനും ഒന്നും നമ്മളെ കിട്ടില്ല
      വായനക്കും അഭിപ്രായത്തിനും നന്ദി ഹബി

      Delete
  3. വേണം നല്ലൊരു പൂട്ട്.


    നല്ല കവിതകൾ ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. വേണം സൌഗന്ധികം എല്ലാത്തിനും പറ്റുന്ന ഒരൊറ്റ പൂട്ട്‌
      നന്ദി സൌഗന്ധികം

      Delete
  4. ചാടിവണ്ടികയറിപായുന്ന ജീവിതങ്ങൾക്ക്
    ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു....

    athe, athe.
    Best wishes.

    ReplyDelete
    Replies
    1. ഡോക്ടർ നന്ദി വായനക്ക് അഭിപ്രായത്തിനു ഐയ്ക്യ ദാര്ട്ട്യത്തിന്

      Delete
  5. ചാടിവണ്ടികയറിപായുന്ന ജീവിതങ്ങൾക്ക്
    ഘടിപ്പിക്കണമായിരുന്നു ഒരുവേഗപൂട്ടു
    ഘടികാരം പോലെ

    ജീവിതത്തിനു വേഗ പ്പൂട്ട് നല്ല ആശയം

    ReplyDelete
    Replies
    1. നന്ദി നിധീഷ് വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി