Skip to main content

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു
ചോരയായി ഇറ്റുന്നു
ചിതലെടുത്ത ഞരമ്പുകളിൽ
തുരുമ്പ് എടുത്തോഴുകുന്നു
എന്നിട്ടും മനുഷ്യന് പുഴ
വെറുമൊരു ഫയലു മാത്രം
വയൽ നനയ്ക്കാനും
മേലുകഴുകാനും
കാണാനും കേൾക്കാനും
കവിത എഴുതാനും

മതിമറന്നു തിരുത്തി എഴുതി
ഉപയോഗിച്ച ശേഷം സേവ്
ചെയ്യാൻ മറക്കുമ്പോൾ
അറിയാതെ മനുഷ്യന്റെ കൈ തട്ടി
ഡിലീറ്റ് ആയി പോകാതിരിക്കുവാൻ
പുഴ സ്വയം എടുത്തു വക്കുന്നുണ്ട്
ഒരു  "ബാക്കപ്പ്"
മലമുകളിലെവിടെയോ ഫോൾഡറിൽ
നീരുറവ  പോലെ  ഒരെണ്ണം

Comments

  1. നല്ല വരികള്‍ ,എല്ലാ ആശംസകളും !

    ReplyDelete
    Replies
    1. ആഷിക് ഈ പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  2. ഓര്‍മപ്പെടുത്തല്‍ അതിനു ഒരു ഫോള്‍ഡര്‍ ഇനി നല്ലതാ..

    ReplyDelete
    Replies
    1. അതെ അതെ തീർച്ചയായും നന്ദി കാത്തി

      Delete
  3. പ്രകൃതിക്കെങ്കിലും നല്ലത് തോന്നട്ടെ...
    ആശംസകൾ....

    ReplyDelete
    Replies
    1. പ്രകൃതിക്കും മനുഷ്യനും നല്ലത് തോന്നട്ടെ നന്ദി വി കെ

      Delete
  4. ഫോൾഡർ തുറക്കുമ്പോൾ കുറേപ്പേർ ഡിലീറ്റ് ആകാറുണ്ട് ..
    "താനതാൻ നിരന്തരം ചെയ്യുന്ന കർമ്മഫലം
    താനതാൻ അനുഭവിച്ചീടുകെന്നെ വരൂ ..."
    കൂടുതൽ ഫോൾഡറുകൾ ഉണ്ടാകാതിരിക്കട്ടെ..

    ReplyDelete
    Replies
    1. ഉരുൾ പൊട്ടലും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകാതിരിക്കട്ടെ നന്ദി ശരത്പ്രസാദ്

      Delete
  5. പുഴയ്ക്കു ഒരു ബാക്കപ്പ് venam. Nannaayi. Aashamsakal.

    ReplyDelete
    Replies
    1. പ്രകൃതി എല്ലാം സംഭവാമി യുഗേ യുഗേ ചെയ്യും അല്ലെ ഡോക്ടർ നന്ദി ഡോക്ടർ

      Delete
  6. ഒരു ബാക്കപ്പ് ഫയല് നല്ലതാണ്...ഡിലീറ്റ് ചെയ്താലും റിട്രീവ് ചെയ്തെടുക്കാമല്ലോ.....

    ReplyDelete
    Replies
    1. അതെ അതെ കമ്പ്യൂട്ടർ ഇപ്പൊ ശരിക്കും ഒരു പ്രകൃതി തന്നെ പ്രകൃതി എന്ന് ഇനി കമ്പ്യൂട്ടർ പോലെ ആകും ദൈവത്തിനറിയാം നന്ദി അനുരാജ്

      Delete
  7. ഇക്കാലത്ത് പുഴകൾക്ക് ബാക്ക് അപ്പ് അത്യാവശ്യം തന്നെ.കൺസംപ്ഷൻ അത്രയ്ക്കാണല്ലോ.

    കവിത കലക്കി ഭായ്.ഭാവനയും.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. മനുഷ്യരുടെ എണ്ണം കൂടുന്നത് പോലെ പുഴയുടെ എണ്ണം കൂടിയിട്ടില്ല ഇനി കൂടിയാൽ ഒഴുകൾ സ്ഥലവും ഇല്ലല്ലോ
      ഇപ്പൊ ദേ ഗാട്ഗിൽ റിപ്പോർട്ട്‌ കൂടി നടപ്പിൽ വന്നു കഴിഞ്ഞാൽ ഒരു പുതിയ പുഴക്ക് കൂടി സ്കോപ്പ് ഉണ്ടാവില്ല എന്നാ കേൾക്കുന്നേ
      നന്ദി സൌഗന്ധികം

      Delete
  8. പുഴ ബായ്ക് അപ്പ് എടുത്താൽ പുഴയ്ക് കൊള്ളാം ,മനുഷ്യന് അതിന്റെ ചിത്രങ്ങളും കവിതകളും കൊണ്ട് ദാഹം മാറ്റും .

    നല്ല ഭാവന .....
    ആശംസകൾ

    ReplyDelete
    Replies
    1. അത് ശരിയാണ് നിധീഷ് മനുഷ്യന് ഫോട്ടോ അത് മതി
      പക്ഷെ പുഴയ്ക്കു മനുഷ്യനെ വേണമെന്ന് നിര്ബന്ധം
      നന്ദി നിധീഷ്

      Delete
  9. വരും തലമുറയ്ക്കുവേണ്ടി........
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. അത് വേണം ചേട്ടാ പുഴയും വരുംതലമുറയും എല്ലാം നമ്മുടെ തന്നെ ആവണം ആവട്ടെ
      നന്ദി തങ്കപ്പൻ ചേട്ടാ

      Delete
  10. സംഗതി അത്ര എളുപ്പമായിരുന്നങ്കില്‍!!

    ReplyDelete
    Replies
    1. അത് ശരിയാണ് അജിത്‌ ഭായ്
      കാര്യങ്ങൾ കമ്പ്യൂട്ടർ വേഗത്തിൽ തിരിച്ചു വിളിക്കാൻ പറ്റില്ലല്ലോ നശിപ്പിക്കാൻ പറ്റുമെങ്കിലും നന്ദി അജിത്ഭായ്

      Delete
  11. പുഴയെക്കുറിച്ച് ന്യൂജനറേഷന്‍ വീക്ഷണം....
    നിലവാരമുള്ള കവിത.....

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ നന്ദി

      Delete
  12. റീസൈക്കിള്‍ ബിന്നില്‍ നിന്നും പുഴ കരയുന്നു.. ഒന്ന് റീഓപ്പണ്‍ ചെയ്യപ്പെടാന്‍.. നല്ല കവിതയാട്ടോ..

    ReplyDelete
    Replies
    1. അതെ ഡോക്ടര എന്തെല്ലാം സാദ്ധ്യതകൾ കമ്പ്യൂട്ടർ ലോകത്ത് പ്രകൃതിയും അല്ലെ ആദ്യത്തെ കമ്പ്യൂട്ടർ
      നന്ദി ഡോക്ടർ

      Delete
  13. പുഴക്ക് ഒരു Undo option കൂടിയുണ്ടായിരുന്നെങ്കിൽ കരയേണ്ടി വരില്ലായിരുന്നു, പുഴക്കും നമ്മൾക്കും.

    ReplyDelete
    Replies
    1. അതെ കരയാതിരിക്കാം പുഴക്കും നമുക്കും
      നന്ദി അജിത്‌

      Delete
  14. മലമുകളിലെവിടെയോ ഫോൾഡറിൽ
    നീരുറവ പോലെ ഒരെണ്ണം

    Good

    ReplyDelete
    Replies
    1. നന്ദി വളരെ സന്തോഷം ചങ്ങാതി

      Delete
  15. വരും കാലങ്ങളില്‍ അനിവാര്യമായി വരും; ഇങ്ങനെ ഒരു ബാക്ക് അപ്പ്.

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ ഈ പ്രോത്സാഹനത്തിനു സന്തോഷപൂർവ്വം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി