Skip to main content

ശമ്പളത്തിരുനാൾ

ഇരുന്നിരുന്നു കണ്ണൊന്നു നീട്ടി അടച്ചപ്പോഴാണ് രാത്രി ഉണ്ടായതു
പിന്നെ ദിവസങ്ങൾ രാത്രിയുടെ പകർപ്പെടുക്കുകയായിരുന്നു
പകർപ്പെടുത്തു കറുപ്പിന്റെ നിറംമങ്ങി തുടങ്ങിയപ്പോഴാണ്
പകലുണ്ടായത്
പിന്നെപിന്നെ പകലിനെ തന്നെ കൂലിക്ക് ജോലിക്ക് വയ്ക്കുകയായിരുന്നു

കൂലിപ്പണിചെയ്തു മുപ്പതുദിവസത്തെ ഗർഭംധരിച്ചപ്പോഴാണ്
ശമ്പളം ഉണ്ടായത്
പിന്നെ എല്ലാ മാസവുംമുപ്പതിന്റെ വാവടുക്കുമ്പോൾ ശമ്പളത്തിരുനാൾ
ആഘോഷിക്കുകയായിരുന്നു
എല്ലാ മാസവും സമയത്ത് ശമ്പളം കൊടുക്കാനാണ് മദ്യശാലകൾ തുറന്നത്
പിന്നെപിന്നെ എല്ലാ മുക്കിലുംമൂലയിലും ബലിയിടാൻ മദ്യശാലകൾ ശമ്പളം എണ്ണിയെണ്ണി  വാങ്ങുകയായിരുന്നു 

Comments

  1. ശമ്പളം എണ്ണിവാങ്ങുന്ന മദ്യശാലകൾ.! രൂപയുടെ 'മൂല്യം' ഇടിഞ്ഞെന്നു പറയുന്നത് അന്വർത്ഥം തന്നെ.!!

    നന്നായി എഴുതി ഭായ്.


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം എന്ന് ഈ ലോകം നേരെ ആകുമോ എന്തോ അന്ന് എനികൊന്നു നന്നാകാൻ കാത്തിരിക്ക ഞാൻ

      Delete
  2. ശമ്പളത്തിരുനാളൊന്ന് വന്നിട്ട് വേണം..........!!

    ReplyDelete
    Replies
    1. എന്ത് ചെയ്താലും അവസാനം ആരുടെയും കയ്യില നിന്ന് കടം വാങ്ങിക്കാൻ ഇടയാവതിരിക്കട്ടെ അജിത്ഭായ്
      നന്ദി

      Delete
  3. :)
    ശമ്പളത്തിരുനാളല്ലോ
    സ്വയം മറക്കുന്ന തിരുനാൾ...

    ReplyDelete
    Replies
    1. അതെ ഡോക്ടർ ഉത്സവം അല്ലെ അന്ന് പലർക്കും

      Delete
  4. ട്രഷറിയിൽ നിന്നും പണം ശമ്പളമാകുന്നു അത് മദ്യശാല വഴി വീണ്ടും ട്രഷറിയിൽ എത്തുന്നു ..
    ഒരു cyclic process
    ആശംസകൾ ...

    ReplyDelete
    Replies
    1. ശരത് പ്രസാദ്‌ നന്ദി വായനക്ക് അഭിപ്രായത്തിനു ആശംസകൾക്ക്
      ഓണാശംസകൾ നേരുന്നു

      Delete
  5. ശമ്പള തിരുനാൾ ഹോ അത് പെട്ടന്നിങ്ങ് വന്നാൽ മതിയാരുന്നു

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന