Skip to main content

മേൽവിലാസമില്ലാത്തവർ

എനിക്ക് പോകേണ്ടത് നാളെയിലേക്കാണ്
വന്നത് ഇന്നലെയിൽ നിന്നാണ്
എനിക്ക് ഇല്ലാത്തതു ഇന്നാണ്
എനിക്ക് വേണ്ടതും ഒരു ഇന്നാണ്
ഇന്നിൽ എനിക്ക് പകൽ വേണമെന്നില്ല
പക്ഷെ വേണം ഒരു രാത്രി
ഒരു രാത്രി മുഴുവനായി!
അവ ഉപേക്ഷിക്കുവാൻ കഴിയുന്നവ ആയിരിക്കണം
ഒരു പാട് പോലും ബാക്കി വയ്ക്കാതെ-
വലിച്ചെറിയുവാൻ കഴിയുന്നവ!
രാത്രിയിൽ;
അൽഷിമെർഴ് സു ബാധിച്ച
ലൈംഗികതയ്ക്കു കഴിക്കുവാൻ
പെണ്‍ഗുളിക വേണം
അത് മുല്ലപ്പൂ ചൂടിയിരിക്കണം...
അത് കഴിക്കുവാൻ ഓർമിപ്പിക്കുവാൻ-
സുഖശീതളിമയുടെ
രണ്ടു കാലുള്ള ഒരു കട്ടിലും വേണം
അതിനിടയിൽ എഴുതുവാൻ കുറച്ചു സൗകര്യം വേണം
അത് പോസ്റ്റ്‌ ചെയ്യുവാൻ
ഇരുട്ടിന്റെ ചുവന്ന നിറം ചാലിച്ച
ഒരു തപാൽപെട്ടി വേണം
ഓ മറന്നു
എഴുതുവാൻ ആദ്യം ഒരു മേൽവിലാസം വേണം
മേൽവിലാസം ഇല്ലാത്തവർ
എഴുതിയിട്ട് ഒരു കാര്യവും ഇല്ല
എഴുത്തായാലും കഥയായാലും കവിത ആയാലും
വായിക്കുവാൻ ആളു കാണില്ല
അഥവാ വായിച്ചാൽ മറുപടി കിട്ടില്ല
അത് കൊണ്ട് ഞാൻ ഇന്നലെയിലേക്ക് പോയി
ഒരു മേൽ വിലാസം പരതട്ടെ
കിട്ടിപ്പോയ് ഇന്നലെയുടെ  മേൽവിലാസം
അത് മറവി ആയിരുന്നു
ആശ്വാസം എനിക്കൊരു ഇന്ന് കിട്ടി ഇനി ഞാൻ പോകട്ടെ!
നാളെ കാണാം ഇന്നലെകൾ മറക്കാം
ആശംസകൾ;  നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ!

Comments

  1. മേല്‍വിലാസക്കാരന്‍ നിലവിലില്ല

    ReplyDelete
    Replies
    1. മേൽവിലാസങ്ങൾ മാത്രം
      നന്ദി അജിത്‌ ഭായ്

      Delete
  2. രാത്രിയിൽ അൽഷിമെർഴ് സു ബാധിച്ച ലൈഗികതയ്ക്കു കഴിക്കുവാൻ പെണ്‍ഗുളിക വേണം
    അത് മുല്ലപ്പൂ ചൂടിയിരിക്കണം ... My God! :)

    ReplyDelete
    Replies
    1. ഡോക്ടർ പേടിക്കണ്ട ആവിഷ്കാര സ്വാതന്ത്ര്യം എഴുതാമല്ലോ അത്രേ ചെയ്തിട്ടുള്ളൂ
      നന്ദി ഡോക്ടർ

      Delete
  3. ആശംസകൾ നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ!!!!
    ചില പുലർകാല സ്വപ്നങ്ങൾ;
    ആശംസകൾ ...
    വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
    Replies
    1. ആഷിക്ക് ഈ വരവ് വായന ഉത്സവം ആകുന്നുണ്ട് നന്ദി സ്നേഹപൂർവ്വം

      Delete
  4. നാളെകൾ എങ്കിലും ഇന്നലെകൾ ആകാതിരിക്കട്ടെ..!
    ആശംസകൾ മാഷെ...വരികൾ കൊള്ളാം !

    ReplyDelete
    Replies
    1. ഗിരിഷ് ഈ കടന്നു വരവിനു വായനക്ക് അഭിപ്രായത്തിനു വളരെ നന്ദി സ്നേഹം

      Delete
  5. തലേലെഴുത്ത് നന്നായാല്‍ മേല്‍വിലാസം പൊടിപൊടിക്കും.
    ആശംസകള്‍.

    ReplyDelete
    Replies
    1. സത്യമാണ് ചേട്ടാ എഴുത്ത് തന്നെ പ്രധാനം എഴുത്ത് നന്നായാൽ അനുഗ്രഹം ഉണ്ടാവും
      എഴുത്ത് നന്നാവാൻ അതിനും അനുഗ്രഹം വേണം ചേട്ടനെ പോലെ ഉള്ളവരുടെ
      നന്ദി തങ്കപ്പൻചേട്ടാ

      Delete
  6. നല്ല നാളെകൾ നേരുന്നു.എങ്കിലും ഇന്നിലങ്ങു ജീവിക്കൂ ഭായ്.ആയുരാരോഗ്യങ്ങൾ നേരുന്നു. :) :)


    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അത്ര ഉള്ളൂ സൌഗന്ധികം ഇന്ന് കളഞ്ഞു നാളെ വേണ്ട അല്ലെങ്കിൽ ഇന്നും നാളെയും ഇരുന്നോട്ടെ അല്ലെ
      നന്ദി സൌഗന്ധികം ഈ വായനക്ക് ഈ തുടർപ്രോല്സാഹനതിനു ആശംസകൾക്ക്
      തിരിച്ചും നന്മയും സന്തോഷവും നേരുന്നു

      Delete
  7. Athu sari...nalathe pathram innele vanno....

    ReplyDelete
    Replies
    1. ഒന്നും പറയേണ്ട അനുരാജ് എന്തും സംഭവിക്കും
      നന്ദി അനുരാജ്

      Delete
  8. എല്ലാ 'ഇന്നലെകളിലും' ഒരു 'നാളെ' ഉണ്ടായിരുന്നു. എല്ലാ 'നാളെകളും' 'ഇന്നലെ'യാകാന്‍ വേണ്ടി മാത്രം ജനിക്കുന്നവയാണ്. എങ്കിലും 'നാളെ' എപ്പോഴും ഒരു പ്രതീക്ഷയാണ്.

    ReplyDelete
    Replies
    1. അതെ സത്യമാണ് ഒരു നാളെ അത് തന്നെ പ്രതീക്ഷ അതിനു വേണ്ടി ജീവിതം
      നന്ദി വളരെ വളരെ നന്ദി സുഹൃത്തേ
      ഈ അർത്ഥവത്തായ പ്രതികരണത്തിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...