Skip to main content

പ്രണയ സ്വകാര്യം

മഞ്ഞൊരു
മഴയായി
പൊഴിഞ്ഞരാവിൽ
സമയസൂചി
രതിനൂലു കോർത്തനേരം!

നനഞ്ഞു;
ഒട്ടിയ,
പുടവയോന്നു,
ചന്ദ്രിക-
മറപോലും
ഇല്ലാതെ
മാറും നേരം!

നാണിച്ചു കണ്ണിൽ,
പരസ്പരംനോക്കി നാം,
അന്യോന്യം
മുഖമൊളിപ്പിച്ചു
നിന്ന
നേരം!

നാണംമറയ്ക്കുവാൻ,
മിഴിപൂട്ടിഏതോ-
പുടവ
നീ
എവിടെയോ;
തിരഞ്ഞ നേരം!

ചന്ദ്രിക അഴിച്ചിട്ട;
പുടവ
നിലാവായി
നിൻമേനിയാകെ
മറച്ചനേരം!

നാണംമറക്കുവാൻ,
കുളിരോന്നു മാറ്റുവാൻ
ഏതോമറുകിൽ,
നീ ഒളിച്ച നേരം!

ഓരോമറുകിലും;
നിന്നെകണ്ടെത്തുവാൻ
അധരംകൊണ്ടിരുളിൽ;
തിരഞ്ഞ നേരം!

മറുകുകൾ ഓരോന്നും,
മാറി; മാറി,
നീ ഒളിക്കുമ്പോൾ,
താഴ്വര ഒന്നിൽ;
ഞാൻ,
വീണനേരം!

അവിടുന്നോരധര;
ചൂട്പകര്ന്നു നീ
കുളിരാകെ
എൻ കരളിൽ
ചേർത്തനേരം!

കുളിരിൽ മയങ്ങി;
തണുത്തു
വിറച്ചു,
ഞാൻ
കിടന്നപ്പോൾ 
നിന്റെ,
ഒരു
മുടിയിഴയിൽ
മൂടി
പുതച്ച നേരം!

നിന്റെനാണത്തിൻ
ആഴങ്ങളിൽ
ഞാൻ
എന്റെ
നഗ്നത
മറച്ചനേരം!

മൈലാഞ്ചിയിട്ട
ഇരുകയ്യുംപൊത്തി
ഇരുട്ടും;
കരിമിഴി
അടച്ചനേരം!

പ്രണയം...
കാണാതെ,
നമ്മളിരുവരും
തങ്ങളിലോരുമിച്ചു
ഒളിച്ചനേരം!

അവസാനം,
പ്രണയം;
നമ്മളെ
തിരഞ്ഞു
കണ്ടെത്തുമ്പോൾ,
നാണിച്ചു
ദ്രവരൂപത്തിൽ
നാം ഒളിച്ച കാര്യം! 

Comments

  1. Pranaya sarovara theeram
    Pandoru pradosha sandhyaneram.....
    Ellaam naam olicha kaaryangal!

    ReplyDelete
    Replies
    1. നല്ലൊരു പാട്ടാണ് ഡോക്ടർ ഓർത്തു പറഞ്ഞത് നന്ദി ഡോക്ടർ

      Delete
  2. മനസ്സിലായി!

    ReplyDelete
  3. chuma avivaahithare vishamippikkaan.....(kothippikkaan) :(

    ReplyDelete
  4. ഭായീ......

    ഓണാശംസകൾ.....ഓണാശംസകൾ.... :) :) :)

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ഓണക്കാലം

      Delete
  5. മുഹൂര്‍ത്തമൊത്ത നേരം.
    ആശംസകള്‍

    ReplyDelete
    Replies
    1. ചില നേരത്തെ വികൃതി
      വായനക്ക് അഭിപ്രായത്തിനു വളരെ നന്ദിയുണ്ട് തങ്കപ്പൻ ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

അവഗണനയ്ക്കുള്ള അപേക്ഷ എന്ന നിലയിൽ കവിത

കൂട്ടത്തിലിരിയ്ക്കുമ്പോൾ നിരന്തരമായ അവഗണന ആവശ്യപ്പെടുകയും അവഗണന അനുഭവപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിയ്ക്കുവാനാവാത്ത അവസ്ഥയിലേയ്ക്ക് എത്തിച്ചേരുകയും ചെയ്തിരിയ്ക്കുന്ന ഒരാളും, കഴിഞ്ഞ മാസത്തിലെ ഒരു തീയതിയും. അങ്ങിനെ ഒറ്റയ്ക്കിരിക്കണം, അവഗണിക്കപ്പെടണം, എന്ന് തോന്നിയിട്ടാവണം; വിജനമായ പാർക്കിൽ ചെന്ന് ഒരാൾ തനിച്ചിരിയ്ക്കുന്നത് പോലെ കലണ്ടറിൽ നിന്നും ഇറങ്ങിവന്ന് ഒരു തീയതി അയാളുടെ അരികിലിരിയ്ക്കുന്നു. കലണ്ടറിലെ ഏതോ തീയതിയിലേയ്ക്ക് യാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ പൊടുന്നനെ വിജനമായ ഒരിടമാകുന്ന അയാൾ കാറ്റടിയ്ക്കുമ്പോൾ ഇളകുന്ന കലണ്ടറിൽ ഒഴിഞ്ഞുകിടക്കുന്ന ആ തീയതിയുടെ കള്ളി അവിടെ ഏതെങ്കിലും കൂടില്ലാത്ത കിളി ചേക്കേറുമോ, കൂടു കൂട്ടുമോ; എന്ന ഭയം പുതിയ മാസമാവുന്നു ആ മാസത്തിൽ തീയതിയാവാനുള്ള ഒരു സാധ്യത തള്ളിക്കളയാനാവാത്ത വിധം അയാളുടെ ജീവിതമാവുന്നു കൈയ്യിലാകെയുള്ളത് മണ്ണിന്റെ ഒരിത്തിരി വിത്താണ് വിരലുകൾ കിളിർത്തുവന്നത് ഉടയോന്റെ നെഞ്ച് നടാൻ നിമിഷങ്ങളെണ്ണി കാത്തുവെച്ചത് കവിത എന്നത് അവഗണിക്കപ്പെടുവാനുള്ള എഴുത്തപേക്ഷയാവുന്നിടത്ത്, അവഗണന ഒരു തീയതിയാവണം അണയ്ക്കുവാനാവാത്ത വിധം ഏത് നിമിഷവും തീ പ