Skip to main content

പ്രണയ സ്വകാര്യം

മഞ്ഞൊരു
മഴയായി
പൊഴിഞ്ഞരാവിൽ
സമയസൂചി
രതിനൂലു കോർത്തനേരം!

നനഞ്ഞു;
ഒട്ടിയ,
പുടവയോന്നു,
ചന്ദ്രിക-
മറപോലും
ഇല്ലാതെ
മാറും നേരം!

നാണിച്ചു കണ്ണിൽ,
പരസ്പരംനോക്കി നാം,
അന്യോന്യം
മുഖമൊളിപ്പിച്ചു
നിന്ന
നേരം!

നാണംമറയ്ക്കുവാൻ,
മിഴിപൂട്ടിഏതോ-
പുടവ
നീ
എവിടെയോ;
തിരഞ്ഞ നേരം!

ചന്ദ്രിക അഴിച്ചിട്ട;
പുടവ
നിലാവായി
നിൻമേനിയാകെ
മറച്ചനേരം!

നാണംമറക്കുവാൻ,
കുളിരോന്നു മാറ്റുവാൻ
ഏതോമറുകിൽ,
നീ ഒളിച്ച നേരം!

ഓരോമറുകിലും;
നിന്നെകണ്ടെത്തുവാൻ
അധരംകൊണ്ടിരുളിൽ;
തിരഞ്ഞ നേരം!

മറുകുകൾ ഓരോന്നും,
മാറി; മാറി,
നീ ഒളിക്കുമ്പോൾ,
താഴ്വര ഒന്നിൽ;
ഞാൻ,
വീണനേരം!

അവിടുന്നോരധര;
ചൂട്പകര്ന്നു നീ
കുളിരാകെ
എൻ കരളിൽ
ചേർത്തനേരം!

കുളിരിൽ മയങ്ങി;
തണുത്തു
വിറച്ചു,
ഞാൻ
കിടന്നപ്പോൾ 
നിന്റെ,
ഒരു
മുടിയിഴയിൽ
മൂടി
പുതച്ച നേരം!

നിന്റെനാണത്തിൻ
ആഴങ്ങളിൽ
ഞാൻ
എന്റെ
നഗ്നത
മറച്ചനേരം!

മൈലാഞ്ചിയിട്ട
ഇരുകയ്യുംപൊത്തി
ഇരുട്ടും;
കരിമിഴി
അടച്ചനേരം!

പ്രണയം...
കാണാതെ,
നമ്മളിരുവരും
തങ്ങളിലോരുമിച്ചു
ഒളിച്ചനേരം!

അവസാനം,
പ്രണയം;
നമ്മളെ
തിരഞ്ഞു
കണ്ടെത്തുമ്പോൾ,
നാണിച്ചു
ദ്രവരൂപത്തിൽ
നാം ഒളിച്ച കാര്യം! 

Comments

  1. Pranaya sarovara theeram
    Pandoru pradosha sandhyaneram.....
    Ellaam naam olicha kaaryangal!

    ReplyDelete
    Replies
    1. നല്ലൊരു പാട്ടാണ് ഡോക്ടർ ഓർത്തു പറഞ്ഞത് നന്ദി ഡോക്ടർ

      Delete
  2. മനസ്സിലായി!

    ReplyDelete
  3. chuma avivaahithare vishamippikkaan.....(kothippikkaan) :(

    ReplyDelete
  4. ഭായീ......

    ഓണാശംസകൾ.....ഓണാശംസകൾ.... :) :) :)

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ഓണക്കാലം

      Delete
  5. മുഹൂര്‍ത്തമൊത്ത നേരം.
    ആശംസകള്‍

    ReplyDelete
    Replies
    1. ചില നേരത്തെ വികൃതി
      വായനക്ക് അഭിപ്രായത്തിനു വളരെ നന്ദിയുണ്ട് തങ്കപ്പൻ ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വാക്കിൻ്റെ അലക്ക് കല്ല്

പരിശ്രമങ്ങളേ അതിൻ്റെ ശാന്തത കൊണ്ട് അടയാളപ്പെടുത്തുമ്പോൾ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയാകും  വാരാന്ത്യങ്ങളിലെ ആകാശം നീലയും നീല കഴിഞ്ഞ് വരും വേനലും മേഘങ്ങൾ അടിച്ച് കഴുകി കുളിക്കുന്ന കടവിൻ്റെ ഓരത്ത് പറഞ്ഞു കഴിഞ്ഞ കഥകൾ വാക്കിൻ്റെ അലക്കുകല്ലുകളാകുന്നിടത്ത് ആകാശം ഒഴുകി പോകുന്നതിൻ്റെ ഒരു നേർത്തചാല് കർണ്ണൻ ഇനിയും ഒരൊഴുക്ക് ആവാത്തിടത്ത് പഴകിയ പാതിവൃത്വം കുന്തി അഞ്ചിടത്തായി കഴുകി കളഞ്ഞിടത്ത് വേനലിനും തെക്ക്, ഒരലക്ക് കല്ലാവും സൂര്യൻ അവിടെ അതും ഏറ്റവും പഴക്കമുള്ള അന്നത്തെ അഴുക്കുള്ള പകൽ അടിച്ച് നനച്ച് ആരുടേതെന്നറിയാത്ത ഒരു കവിത 2 കല്ല് പിന്നെയുള്ളത് അല്ലെങ്കിൽ എന്ന വാക്കാണ് കല്ല് ഒന്നുമില്ലെങ്കിൽ കാലിൽ തട്ടും അല്ലെങ്കിൽ എന്ന വാക്ക് വിരലിൽ തട്ടിയാലും കാതിൽ തട്ടിയാലും ഒന്നും ചെയ്യില്ല കല്ലിൽ തട്ടും വരെ നടക്കുവാൻ എൻ്റെ കാലുകൾ ആഗ്രഹിക്കുന്നു എനിക്ക് അല്ലെങ്കിൽ എന്ന വാക്കായാൽ മതി എന്ന്   കാലുകൾക്കരികിൽ കല്ല്  നിർബന്ധം പിടിക്കുന്നു മിടിക്കുവാൻ മാത്രമായി മാറ്റിവെക്കുവാനാകാത്ത  ഹൃദയത്തെ, കൊണ്ട് നടക്കുമ്പോഴും വെള്ളാരങ്കല്ലുകൾ കരുതും പോലെ നദികൾ ഒഴുകുന്ന  ശബ്ദം മാത്രം കേൾക്കുവാനായി...

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

ഒരു ഇറുത്തുവെക്കൽ ചാരുന്നു

ചുവടുകൾ മാത്രം ചാരി നിശ്ചലതയുടെ ശുചിമുറിയിൽ നൃത്തം പ്രവേശിക്കുന്നത് പോലെയാവില്ല അത് ചാരിയിട്ടുണ്ടാവണം വസന്തം ഒഴിഞ്ഞുകിടക്കുന്ന പൂക്കളുടെ  ശുചിമുറി നോക്കി വിരിയുവാൻ മന്ദാരം പ്രവേശിക്കുന്നു ഒന്ന് വിരിഞ്ഞിട്ടുണ്ടെന്ന ഓർമ്മ ഒരു ഋതുചാരൽ  അതിൻ്റെ കുന്തിച്ചിരിപ്പ് നെടുവീർപ്പിൻ്റെ സാക്ഷ ഒന്നും ഉണ്ടാവില്ല ജാലകത്തിൻ്റെ ചില്ലിൽ ചാരി മഞ്ഞുതുള്ളികൾ ചുണ്ടും കാതും ചാരി അവ ഞൊറിഞ്ഞുടുക്കും മൂളിപ്പാട്ടുകൾ  വീടിന് ചുറ്റും  ജലം ഒഴുകുന്ന പോലെ ഉണ്ടാവും ജാലകങ്ങൾ രണ്ട് ഉപമകൾക്കിടയിൽ വലിച്ച് കെട്ടിയ പകൽ സമനില വഴങ്ങിയ  പശപശപ്പുള്ള സൂര്യൻ ഇതളുകളിലായാലും ഉടുത്തിരിക്കുന്നതിലേക്കുള്ള നടപ്പാണ് നഗ്നതകളാവും കാലടികൾ ഇന്നലെ ഒരു മൂളലായി കാതിൻ്റെ അറ്റത്ത് വന്ന് ഇറ്റി നിൽക്കും മൂളിപ്പാട്ടുള്ള സൂര്യൻ വായന കഴിഞ്ഞും വിരിയും  വാക്കിൻ്റെ അവസാന മൊട്ട്, കവിതയിൽ  അടങ്ങിയിരിക്കുന്നത് പോലെ മണമുള്ള ഒരു താരാട്ട്  മുല്ലപ്പൂക്കളിൽ  അപ്പോഴും തങ്ങിനിൽക്കുന്നു ചാരിയിട്ടുണ്ടാവുമോ ആകാശം തള്ളിപ്പോലും നോക്കിയിട്ടുണ്ടാവില്ല, മേഘങ്ങൾ പ്രാവുകൾക്കില്ല എവിടെയും നീലനിറങ്ങളിൽ  ചാരനിറങ്ങൾക്കുള്ളയത്രയും ...