Skip to main content

പ്രണയ സ്വകാര്യം

മഞ്ഞൊരു
മഴയായി
പൊഴിഞ്ഞരാവിൽ
സമയസൂചി
രതിനൂലു കോർത്തനേരം!

നനഞ്ഞു;
ഒട്ടിയ,
പുടവയോന്നു,
ചന്ദ്രിക-
മറപോലും
ഇല്ലാതെ
മാറും നേരം!

നാണിച്ചു കണ്ണിൽ,
പരസ്പരംനോക്കി നാം,
അന്യോന്യം
മുഖമൊളിപ്പിച്ചു
നിന്ന
നേരം!

നാണംമറയ്ക്കുവാൻ,
മിഴിപൂട്ടിഏതോ-
പുടവ
നീ
എവിടെയോ;
തിരഞ്ഞ നേരം!

ചന്ദ്രിക അഴിച്ചിട്ട;
പുടവ
നിലാവായി
നിൻമേനിയാകെ
മറച്ചനേരം!

നാണംമറക്കുവാൻ,
കുളിരോന്നു മാറ്റുവാൻ
ഏതോമറുകിൽ,
നീ ഒളിച്ച നേരം!

ഓരോമറുകിലും;
നിന്നെകണ്ടെത്തുവാൻ
അധരംകൊണ്ടിരുളിൽ;
തിരഞ്ഞ നേരം!

മറുകുകൾ ഓരോന്നും,
മാറി; മാറി,
നീ ഒളിക്കുമ്പോൾ,
താഴ്വര ഒന്നിൽ;
ഞാൻ,
വീണനേരം!

അവിടുന്നോരധര;
ചൂട്പകര്ന്നു നീ
കുളിരാകെ
എൻ കരളിൽ
ചേർത്തനേരം!

കുളിരിൽ മയങ്ങി;
തണുത്തു
വിറച്ചു,
ഞാൻ
കിടന്നപ്പോൾ 
നിന്റെ,
ഒരു
മുടിയിഴയിൽ
മൂടി
പുതച്ച നേരം!

നിന്റെനാണത്തിൻ
ആഴങ്ങളിൽ
ഞാൻ
എന്റെ
നഗ്നത
മറച്ചനേരം!

മൈലാഞ്ചിയിട്ട
ഇരുകയ്യുംപൊത്തി
ഇരുട്ടും;
കരിമിഴി
അടച്ചനേരം!

പ്രണയം...
കാണാതെ,
നമ്മളിരുവരും
തങ്ങളിലോരുമിച്ചു
ഒളിച്ചനേരം!

അവസാനം,
പ്രണയം;
നമ്മളെ
തിരഞ്ഞു
കണ്ടെത്തുമ്പോൾ,
നാണിച്ചു
ദ്രവരൂപത്തിൽ
നാം ഒളിച്ച കാര്യം! 

Comments

  1. Pranaya sarovara theeram
    Pandoru pradosha sandhyaneram.....
    Ellaam naam olicha kaaryangal!

    ReplyDelete
    Replies
    1. നല്ലൊരു പാട്ടാണ് ഡോക്ടർ ഓർത്തു പറഞ്ഞത് നന്ദി ഡോക്ടർ

      Delete
  2. മനസ്സിലായി!

    ReplyDelete
  3. chuma avivaahithare vishamippikkaan.....(kothippikkaan) :(

    ReplyDelete
  4. ഭായീ......

    ഓണാശംസകൾ.....ഓണാശംസകൾ.... :) :) :)

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ഓണക്കാലം

      Delete
  5. മുഹൂര്‍ത്തമൊത്ത നേരം.
    ആശംസകള്‍

    ReplyDelete
    Replies
    1. ചില നേരത്തെ വികൃതി
      വായനക്ക് അഭിപ്രായത്തിനു വളരെ നന്ദിയുണ്ട് തങ്കപ്പൻ ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...