Skip to main content

ബ്ലോഗ്ഗെഴുത്ത്‌ ഒരു പുനർവായന

തലവേദന
ചിന്തിക്കുവാൻ വല്ലപ്പോഴും എടുത്തിരുന്നെങ്കിലും
തലവേദന ഇട്ടുവെക്കാൻ ഉപയോഗിച്ചിരുന്ന കുപ്പി ആയിരുന്നു തല
തലവേദന പ്രത്യേകം തിരിച്ചറിയുവാൻ തലക്കും വേദനക്കും ഇടയിൽ ലേപനം കുഴമ്പ് രൂപത്തിൽ ഒട്ടിച്ചിരുന്നു
കുഴമ്പ് കഴുകി കളയാൻ വേണ്ടിയായിരുന്നു പിന്നത്തെ ഓരോ കുളിയും
കുളിക്കുമ്പോൾ കുഴമ്പ് കഴുകി കളഞ്ഞിരുന്നു
കുഴമ്പ് ഇല്ലാതെ ജീവിക്കാൻ പറ്റാതെ തല കുഴമ്പിനോടൊപ്പം ഒളിചോടിയിരുന്നു
പിന്നെ കാലിന്റെ അടുത്ത് നിന്ന് ഓടിച്ചിട്ട്‌ തലയെ പിടിച്ചു കൊണ്ട് വരുമ്പോൾ
കുഴമ്പ് കാലിൽ വീണു പൊട്ടികരഞ്ഞു


എന്തിനീ തല എനിക്ക് തന്നു?
മനസ്സലിഞ്ഞു
മീൻകറിയിൽ ഇട്ടു വറ്റിച്ചു തല പൂച്ചക്ക് കൊടുത്തു
ബാം പുരട്ടിയ തല പൂച്ചക്കും വേണ്ട
എങ്കിൽ എനിക്ക് പൂച്ചയും വേണ്ട
പൂച്ച കവിത കരഞ്ഞു അത് ശല്യമായി
തലവേദന വീണ്ടും തുടങ്ങി തലവേദന കവിത എഴുതി
കവിത കരഞ്ഞു
ഫ്ലഷ് ചെയ്യാവുന്ന കാര്യങ്ങൾക്കു ചില പരിധിയുണ്ട്
ബ്ലോഗ്ഗിൽ ഇട്ടു പോസ്റ്റ്‌ ചെയ്തു.

(ബ്ലോഗ്‌ "വിമർശകരോട്" നീതി പുലര്ത്തി സമാധാനം ആയി തലവേദന പോയി)

തലവേദന പോയപ്പോൾ ഒരു വാൽകഷണം


ഓ ഇത് സീരിയസ്സായി എഴുതിയതാ? വായിച്ചാൽ ചിരിച്ചു മണ്ണ്കപ്പും
പിന്നെ ചേട്ടന് നർമം എഴുതികൂടെ?

ആത്മഗതം ബ്രാക്കറ്റിട്ടു  (ബോയിംഗ് ബോയിംഗ് സിനിമ ആണെന്ന് തോന്നുന്നു അതിലെ ഉത്തരാധുനിക കവിത ഓർമവന്നു)

അത് നിനക്ക് എങ്ങിനെ മനസ്സിലായി?
ഞാൻ ഇങ്ങനാ ഇത് പോലെ മുടിഞ്ഞ തമാശയാ  (പിന്നെ ശ്രീനിവാസനെ പോലെ മഹാനടന്മാരുള്ളത് കൊണ്ട് ജീവിച്ചു പോകുന്നു)
ഞാൻ ഇതൊന്നും ആരോടും പറഞ്ഞിട്ടില്ലന്നെ ഉള്ളൂ (ഓ ചിന്ത വിശിഷ്ടയായ ശ്യാമള കണ്ടത് കാര്യം ആയി)
ദാ ഇപ്പൊ മനസ്സില് തോന്നിയ ഒരു തമാശ പറയട്ടെ ( ഓര്മ ശക്തി അപാരം വടക്ക് നോക്കി യന്ത്രം കൂടെ കൂടെ കാണിക്കുന്നതിന് ടി വി യുടെ ഓർമശക്തിക്ക് കടപ്പാട്)
ഞാൻ ഒരു കാര്യം സീരിയസ് ആയി  പറഞ്ഞാൽ നീ പിണങ്ങുമോ?

ഇല്ല ചേട്ടൻ പറ

പിണങ്ങില്ലേ?

ഇല്ല!

പിന്നെ ഞാൻ എന്തിനാ സീരിയസ് പറയുന്നത്.. നീ പിണങ്ങനാ ഞാൻ അത് പറയാം എന്ന് കരുതിയത്‌, അത് പറഞ്ഞാലും നീ പിണങ്ങിയില്ലെങ്കിൽ, ഞാൻ പിന്നെ "തമാശ" പറയുകയേ നിവർത്തിയുള്ളൂ
പറയട്ടെ?

വേണ്ട വേണ്ടേ ഞാൻ പിണങ്ങിയേ....

(ഹോ സമാധാനം)
ഈ പറഞ്ഞത് ഒന്നും തമാശ അല്ല ഒരു ഇക്കിളിമാപിനി ഒരു ചിരിക്കു എത്ര ഇക്കിളി?
  


Comments

  1. ഇക്കിളിമാപിനി mosham aayilla.
    aashamsakal.

    ReplyDelete
    Replies
    1. ഡോക്ടർ ആദ്യ വായനക്ക് കിട്ടുന്ന അഭിപ്രായം വളരെ വിലയേറിയതാണ് വളരെ വളരെ നന്ദി

      Delete
  2. ഞാനൊരു തമാശ പറയാം .. കവിത കൊള്ളാം :)

    ReplyDelete
    Replies
    1. ബഷീര്ക്ക നന്ദി ഒപ്പം ഹൃദയം നിറഞ്ഞ ഓണാശംസകളും

      Delete
  3. തലയില്ലെങ്കില്‍ ഒരു വേദനയുമില്ല!

    ReplyDelete
    Replies
    1. നന്ദി അജിത്ഭായ് ഹൃദ്യമായ ഓണാശംസകളും

      Delete
  4. ഹ ഹ തലവേദന, കവിത കരയന്ന പൂച്ച ഇഷ്ട്പ്പെട്ടു

    ReplyDelete
    Replies
    1. നന്ദി നിധീഷ് ഒപ്പം ഹാർദവമായ ഓണാശംസകളും

      Delete
  5. ഹ്ഹ്മം ... ഇഷ്ഗ്ലീഷ് മീഡിയം ആയിരിക്കും (ജഗതി മോഹൻലാലിനോട് ).... ഉത്തരാധുനികം കൊള്ളാം ...

    ReplyDelete
    Replies
    1. കുര്യച്ച എത്ര വര്ഷം പഴയ ഒരു സിനിമയാ അത് എന്നാലും അത് ഇപ്പോൾ കണ്ടാലും രസകരം തന്നെ
      ജഗതിക്ക് പ്രത്യേക പ്രാര്ത്ഥന
      നന്ദി ഈ വായനക്കു അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...