Skip to main content

പെൻഷൻ

ചർമത്തിന്റെ ചാക്കിൽ കെട്ടിയ മാംസം ചുമക്കുന്ന;
വെറും അസ്ഥിത്തൊഴിലാളിയായിട്ടാണ് തൊഴിൽ ആദ്യം തുടങ്ങിയത്,
പിന്നെ തൊഴിൽ വേറെ ആയി "കൂലി" വേലയായി "നോക്ക്" കൂലിയായി.
കസേരകളിൽ അത്യാസന്നവാർഡുകളിൽ ഇരുന്നു
ശാസനയുടെഗുളികൾവിഴുങ്ങി ജീവൻനിലനിർത്തി
ജീവിതസൂചികകൾക്കു ഇ സി ജി യുടെ ശ്ചായയുണ്ടായിരുന്നു.
വലിയനിലയിൽഎത്തിയപ്പോൾ....
നട്ടെല്ലിനു; ചവിട്ടുപടിയുടെആകൃതി തോന്നിയിരുന്നു.
ദിവസങ്ങളെ മാസങ്ങൾകൊണ്ടളന്നു വയസ്സിലാക്കി അടുത്തൂണ്‍പറ്റി,
ജീവിതത്തിൽ ജീവിച്ചിരുന്നദിവസങ്ങൾക്കു;
ചുവരിലെകലണ്ടറിൽ ചുവപ്പിന്റെനിറമായിരുന്നു,
പിന്നെ; ജീവിക്കുവാൻ ചുവരിലെകലണ്ടർ നീക്കേണ്ടിവന്നു,
അവിടെഒരുപടമായി കരിഞ്ഞു പറ്റിപ്പിടിക്കാൻ.

Comments

  1. പിന്നെ; ജീവിക്കുവാൻ ചുവരിലെകലണ്ടർ നീക്കേണ്ടിവന്നു,
    Jeevikkanamallo engineyum.
    Best wishes.

    ReplyDelete
  2. ശമ്പളം കിട്ടി ...പെൻഷൻ ആയി ഒടുക്കം പടവും ആയി അല്ലേ .........

    ReplyDelete
    Replies
    1. എല്ലാം വളരെ പെട്ടെന്നല്ലേ നന്ദി സുഹൃത്തേ

      Delete
  3. ആ പടത്തിനെന്റെ വക ഒരു പൂമാല

    ReplyDelete
    Replies
    1. അജിത്ഭായ് (തലചോറിഞ്ഞുകൊണ്ട് പറയട്ടെ) ഒരു ചന്ദനത്തിരിയുടെ കാശു കൂടി കിട്ടിയിരുന്നെങ്കിൽ...
      അജിത്ഭായ് നന്ദി രസകരമായ അഭിപ്രായത്തിനു

      Delete
  4. a lot of brief and beautiful posts, indeed ഒരു ചെറിയ ആശ്വാസത്തിന്...

    just stopping by

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഈ ചെറിയ ഇടവേളയിൽ കുറിച്ചിടാൻ തോന്നിയ ഈ വല്യ വാക്കുകൾക്ക് അടുത്ത കുറച്ചേറെ പോസ്റ്റുകൾക്ക്‌ തലപുകക്കാൻ ഉള്ള ഊര്ജം നിറക്കാൻ കഴിയും സന്തോഷം ഈ വാക്കുകൾക്ക് വായനക്ക് പരിചയപെടലിനും

      Delete
  5. good........

    പിന്നെ; ജീവിക്കുവാൻ ചുവരിലെകലണ്ടർ നീക്കേണ്ടിവന്നു,
    അവിടെഒരുപടമായി മരിച്ചിരിക്കുവാൻ.

    ReplyDelete
    Replies
    1. വായന അഭിപ്രായം രണ്ടിനും വളരെ നന്ദി നിധീഷ്

      Delete
  6. പെൻഷനാവുമ്പോൾ (ജീവിതത്തിൽ നിന്നല്ല കേട്ടോ? ഒത്തിരിയൊത്തിരി നാൾ കഴിഞ്ഞ്, ജോലിയിൽ നിന്ന് :) ) ടെൻഷനില്ലാത്ത ജീവിതം മുന്നിലുണ്ടാവട്ടെ.

    നല്ല കവിത.വരികൾ

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ആശംസകള്ക്കും പ്രാർത്ഥനകൾക്കും വായനക്കും അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന