Skip to main content

ഒരു മരത്തിന്റെ ലാസ്റ്റ് ടേക്ക്

ലൈറ്റ്സ്  ഓണ്‍ ....  സ്റ്റാർട്ട്‌ ക്യാമറ    

അന്നുമൊരു ഉച്ചപ്പാടിന്റെ തണൽ നോക്കി-
പ്രണയിക്കുവാൻ; ഇറങ്ങി നടന്നോരുമരം,
ഏറെ നടന്നിട്ടും തണലൊന്നും കാണാതെ-
വെയിലിന്നടിയിൽ നിന്ന് വിയർത്തു പൊള്ളിയാമരം!...സ്റ്റോറി ബോർഡ്‌


ഇളവേൽക്കുവാൻ കുനിഞ്ഞെടുത്ത പ്ലാസ്റ്റിക്‌ പോലും-
തട്ടിത്തെറിപ്പിച്ചു കടന്നുപോകുന്നു... വണ്ടികൾ..
എന്നിട്ടുംപോരാതെ.. എതിരെ വരുന്നു എറിഞ്ഞിട്ടു-
പോകുന്നു... മുന്നിൽ നാറുന്ന മറ്റുവീട്ടുമാലിന്യങ്ങൾ  ....... ട്രോളി ഷോട്ട്

ആക്ഷൻ

അവസാനമതാ പറന്നുപോകുന്നു.. ഒരു കറുത്തതണൽ-
ചിറകുവീശി,
കൂടെനടന്നു... മരവും
ഓടിപറന്നടുത്തെത്തുവാൻ...

ഇല്ല; കഴിയിന്നുമില്ല,
ആ കാക്കയുടെചിറകിന്റെ... അടുത്തെത്തുവാൻ..

ഗത്യന്തരമില്ലാതെ; ആദ്യം പിണങ്ങി! പിന്നെ; വാടിതളർന്നു!
കരിഞ്ഞു! അവസാനം കരിയിലയും ചുള്ളിയും
കമ്പുമായിഉണങ്ങി പിൻവാങ്ങി  മരം!!!  ........................ ക്രെയിൻ  ഷോട്ട്

മരം ഒരു ഡ്യുപ്പ് ആയിരുന്നു!

ആ ടേക്ക് ഓക്കേ ആയി.. പായ്ക്ക്അപ്പ്!

സെറ്റിട്ടു നിർമിച്ച പുഴ പിറുപിറുത്തു..... 'ഒഴുകിയത് വെറുതെ വേസ്റ്റ് ആയി!' 

Comments

  1. ആഹാ.. ഇതു കൊള്ളാമല്ലോ.എന്നാ ഇനി റിലീസ്.? ബ്ലോക്ക് ബസ്റ്റർ തന്നെയാവട്ടെ.

    വ്യത്യസ്തമായ അവതരണം ഭായ്.ഇഷ്ടമായി

    ഓണാശംസകൾ.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം ഒഴിഞ്ഞ കസേരകളോട് തിക്കി തിരക്കി ഈ പരാജയപ്പെട്ട ബ്ലോഗിൽ ഇപ്പോഴും സന്ദർശിക്കുവാനും വളരെ നല്ല അഭിപ്രായം തന്നു പ്രോത്സാഹിപ്പിക്കുവാനും കാണിക്കുന്ന ഈ സുമനസിനു ഒത്തിരി നന്ദി അറിയിക്കുന്നു

      Delete
  2. വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനാ കുറിപ്പ് .നന്നായി

    ReplyDelete
  3. ന്യൂജനറേഷന്‍ ന്യൂ സ്റ്റോറി

    ReplyDelete
  4. നല്ല തിരക്കവിത..
    തിരക്കിട്ടെഴുതിയതെങ്കിലും സത്യത്തിന്റെ ദുർമുഖം നമ്മളെ നോക്കി പല്ലിളിക്കുന്നു..

    ReplyDelete
    Replies
    1. നിധീഷ് വായനക്ക് നല്ല വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം