Skip to main content

റിക്കവറീവെഹിക്കിളുകൾ

ശലഭങ്ങളുടെ റിക്കവറീവെഹിക്കിൾ
മാത്രമാവും ആകാശം

പ്രണയം 
ഒരു റിക്കവറീവാഹനമാവുകയും ഉടലുകൾ, അതും കേടാവും മുമ്പ്
വന്ന് കയറ്റിപ്പോവുകയും ചെയ്തു

വർത്തമാനകാലത്തിന്റെ 
വ്യാകരണം പോലെ
തുടർച്ചയായി ഉടലുകൾ 
കയറ്റിക്കൊണ്ട് പോകുന്നുണ്ടായിരുന്നു 
കേടായരതി

തടിലോറി പാലം കയറുമ്പോലെ
എങ്ങും കയറുകളുടെ മുറുക്കം
എങ്ങും കേടായലോറികൾ

ആകാശത്തിന്റെ ജെസിബിയായി
പണിയെടുക്കും മേഘം
ആകാശം കയറ്റുകയും
കൊണ്ടിറക്കുവാൻ ഒരിടമില്ലാതെ
മേഘങ്ങൾക്കരികിൽ 
പാർക്ക് ചെയ്യുകയും ചെയ്തു

മാന്യുവൽ ആകാശത്തിന്റെ
ഓപ്പറേറ്റിങ് ഇൻസ്ട്രക്ഷൻസ്
പരിശോധിക്കും എന്റെ ഭാഷ

ആകാശം ഒരു നിഘണ്ടുവാകുകയും
നീല അതിലെ ഒരു വാക്കാവുകയും
മേഘം അത് പരിശോധിക്കാനെടുക്കുകയും ചെയ്തു

കേടായ ഭാഷയെ അനുസരിക്കും
എന്റെ വ്യാകരണം

ഇറക്കിവെക്കുന്നില്ല ലോറികൾ എങ്ങും
പഴഞ്ചൻ തടികൾ

നിഘണ്ടുക്കൾ
വാക്കുകൾ കയറ്റിയ
പഴഞ്ചൻലോറികൾ
ഭാഷ വ്യാകരണത്തിന്റെ
റിക്കവറി വെഹിക്കിളുകൾ

ഞാൻ തുടർച്ചയായി  പാലങ്ങളുടെ ചിത്രങ്ങൾ  എടുക്കുകയും
കാക്കകളുടെ തോട്ടത്തിൽ കൊണ്ടുപോയി നാട്ടുകയും ചെയ്തു

ക്യാമറകൾ,
റിക്കവറിവെഹിക്കിളുകളാണെന്ന് കാക്കകൾ കറുത്തനിറത്തിൽ കരുതി

കറുപ്പ് നിറങ്ങളുടെ റിക്കവറിവെഹിക്കിളായി നിറങ്ങൾ,
മഴവിൽലോറിയിൽ

തൂക്കിക്കൊലകൾ നേരിട്ടുകണ്ട കാക്കകൾ
ക്യാമറക്കുള്ളിലേക്ക് 
സൂക്ഷിച്ച്നോക്കുക മാത്രം ചെയ്തു

അവക്കരികിൽ പോയി
കറുപ്പ് പുറത്തേക്കിട്ട് ഞാനും
കുറച്ച്നേരം ഇരുന്നു

ഒരു കാക്ക കൊത്ത് പിറകിലേക്ക് നീട്ടി. കറുപ്പ് കാക്കയിലേക്ക് കെട്ടിവെക്കുന്നു

കണ്ണടക്കരികിലെ കാക്ക
കാക്കയുടെ നീക്കുപോക്കുകൾ

ഒരു പാതിമടങ്ങിയ
കണ്ണടകാലിലേക്ക് കാക്ക നീങ്ങിയിരിക്കുന്നു

അതിന്റെ ലെൻസിൽ
വലുതായിക്കാണിക്കും ശൂന്യത
അതിൽ കാക്ക,
മടക്കം കുറിക്കുന്നു

കറുപ്പിനെ
കൈയ്യടിച്ച് തിരിച്ചു വിളിക്കുന്നു
വിക്കിപ്പീഡിയയിലെ ഒരു ദൃശ്യം കടന്നുവരുന്നു

ദു:ഖങ്ങളിൽ വന്ന് മറവിതിരയുന്നു
കറുപ്പിന് മാത്രം മറവിബാധിക്കും
കാക്കകൾ

ദുഃഖത്തിന്റെ റിക്കവറിവെഹിക്കിളുകൾ
എന്ന് കവിതയിൽ

ചിത്രം പിറകിലേക്കിട്ട്
ക്യാമറകൾ കാക്കകളായി

നിരന്തരം ദുർഗ്രാഹ്യതയുടെ കാക്കകൾ കവിതയിൽ 

കാക്കകൾ 
മരണത്തിന്റെ റിക്കവറിവെഹിക്കിളുകൾ
എന്ന് കവിതയിൽ എഴുതി
മിണ്ടാതെയിരുന്നു

തെറ്റിദ്ധരിക്കരുത് പുഴക്ക് മുകളിലിപ്പോഴും പാലങ്ങളുടെ ചിത്രങ്ങൾ.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...