Skip to main content

റിക്കവറീവെഹിക്കിളുകൾ

ശലഭങ്ങളുടെ റിക്കവറീവെഹിക്കിൾ
മാത്രമാവും ആകാശം

പ്രണയം 
ഒരു റിക്കവറീവാഹനമാവുകയും ഉടലുകൾ, അതും കേടാവും മുമ്പ്
വന്ന് കയറ്റിപ്പോവുകയും ചെയ്തു

വർത്തമാനകാലത്തിന്റെ 
വ്യാകരണം പോലെ
തുടർച്ചയായി ഉടലുകൾ 
കയറ്റിക്കൊണ്ട് പോകുന്നുണ്ടായിരുന്നു 
കേടായരതി

തടിലോറി പാലം കയറുമ്പോലെ
എങ്ങും കയറുകളുടെ മുറുക്കം
എങ്ങും കേടായലോറികൾ

ആകാശത്തിന്റെ ജെസിബിയായി
പണിയെടുക്കും മേഘം
ആകാശം കയറ്റുകയും
കൊണ്ടിറക്കുവാൻ ഒരിടമില്ലാതെ
മേഘങ്ങൾക്കരികിൽ 
പാർക്ക് ചെയ്യുകയും ചെയ്തു

മാന്യുവൽ ആകാശത്തിന്റെ
ഓപ്പറേറ്റിങ് ഇൻസ്ട്രക്ഷൻസ്
പരിശോധിക്കും എന്റെ ഭാഷ

ആകാശം ഒരു നിഘണ്ടുവാകുകയും
നീല അതിലെ ഒരു വാക്കാവുകയും
മേഘം അത് പരിശോധിക്കാനെടുക്കുകയും ചെയ്തു

കേടായ ഭാഷയെ അനുസരിക്കും
എന്റെ വ്യാകരണം

ഇറക്കിവെക്കുന്നില്ല ലോറികൾ എങ്ങും
പഴഞ്ചൻ തടികൾ

നിഘണ്ടുക്കൾ
വാക്കുകൾ കയറ്റിയ
പഴഞ്ചൻലോറികൾ
ഭാഷ വ്യാകരണത്തിന്റെ
റിക്കവറി വെഹിക്കിളുകൾ

ഞാൻ തുടർച്ചയായി  പാലങ്ങളുടെ ചിത്രങ്ങൾ  എടുക്കുകയും
കാക്കകളുടെ തോട്ടത്തിൽ കൊണ്ടുപോയി നാട്ടുകയും ചെയ്തു

ക്യാമറകൾ,
റിക്കവറിവെഹിക്കിളുകളാണെന്ന് കാക്കകൾ കറുത്തനിറത്തിൽ കരുതി

കറുപ്പ് നിറങ്ങളുടെ റിക്കവറിവെഹിക്കിളായി നിറങ്ങൾ,
മഴവിൽലോറിയിൽ

തൂക്കിക്കൊലകൾ നേരിട്ടുകണ്ട കാക്കകൾ
ക്യാമറക്കുള്ളിലേക്ക് 
സൂക്ഷിച്ച്നോക്കുക മാത്രം ചെയ്തു

അവക്കരികിൽ പോയി
കറുപ്പ് പുറത്തേക്കിട്ട് ഞാനും
കുറച്ച്നേരം ഇരുന്നു

ഒരു കാക്ക കൊത്ത് പിറകിലേക്ക് നീട്ടി. കറുപ്പ് കാക്കയിലേക്ക് കെട്ടിവെക്കുന്നു

കണ്ണടക്കരികിലെ കാക്ക
കാക്കയുടെ നീക്കുപോക്കുകൾ

ഒരു പാതിമടങ്ങിയ
കണ്ണടകാലിലേക്ക് കാക്ക നീങ്ങിയിരിക്കുന്നു

അതിന്റെ ലെൻസിൽ
വലുതായിക്കാണിക്കും ശൂന്യത
അതിൽ കാക്ക,
മടക്കം കുറിക്കുന്നു

കറുപ്പിനെ
കൈയ്യടിച്ച് തിരിച്ചു വിളിക്കുന്നു
വിക്കിപ്പീഡിയയിലെ ഒരു ദൃശ്യം കടന്നുവരുന്നു

ദു:ഖങ്ങളിൽ വന്ന് മറവിതിരയുന്നു
കറുപ്പിന് മാത്രം മറവിബാധിക്കും
കാക്കകൾ

ദുഃഖത്തിന്റെ റിക്കവറിവെഹിക്കിളുകൾ
എന്ന് കവിതയിൽ

ചിത്രം പിറകിലേക്കിട്ട്
ക്യാമറകൾ കാക്കകളായി

നിരന്തരം ദുർഗ്രാഹ്യതയുടെ കാക്കകൾ കവിതയിൽ 

കാക്കകൾ 
മരണത്തിന്റെ റിക്കവറിവെഹിക്കിളുകൾ
എന്ന് കവിതയിൽ എഴുതി
മിണ്ടാതെയിരുന്നു

തെറ്റിദ്ധരിക്കരുത് പുഴക്ക് മുകളിലിപ്പോഴും പാലങ്ങളുടെ ചിത്രങ്ങൾ.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...