Skip to main content

പഞ്ഞിക്കായകൾ ശ്മശാനങ്ങൾ

കാതുകളുടെ കാട്
മുഖങ്ങളെല്ലാം മൃഗങ്ങൾ
നഗ്നത,
മനുഷ്യരെ മാത്രം ആക്രമിക്കുന്നു

തുറന്നയിടങ്ങൾ നഷ്ടപ്പെടും മനുഷ്യർ എന്ന ലേഖനത്തിൽ
അപകർഷതാ ബോധത്തിനും പിന്നിൽ 
മൃഗങ്ങളെ പിന്തുടരുകയായിരുന്നു

ലജ്ജ പെറ്റുകിടക്കും
ഉടലിന്റെ മടയിൽ
പിന്തുടരുന്നതിന്റെ സടവെച്ച് കളിക്കും
നഗ്നതയുടെ കുഞ്ഞുങ്ങൾ 

പൂക്കളും നഗ്നതയും
അവയുടെ 
ആറുമണി ശ്മശാനങ്ങളും

നഗ്നതയുടെ 
കൊത്തുപണികളുള്ള ശിൽപ്പശാല 
പതിയേ ശ്മശാനമാകുന്നു
പൂക്കളുടെ വർഗ്ഗീയത സംസാരവിഷയമാവുന്നു

പങ്കെടുക്കുന്നവരെല്ലാം
പൂക്കളുടെ നഗ്നതക്കരികിലിരിക്കുന്നു
പൊടുന്നനെ നഗ്നതയില്ലാത്ത ഒരാൾ
കടന്നുവരവുകളുടെ അതിഥി

ഓരോരുത്തരും 
അവരവരുടെ
ശ്മശാനത്തിന്റെ അരികിലിരിക്കുന്നു

ഒരൊറ്റ ആശ്ചര്യചിഹ്നത്തെ മാത്രം
ഓരോരുത്തരും
താഴേക്കിറക്കുന്നു

ഓരോരുത്തരും അവരവരുടെ ആശ്ചര്യചിഹ്നത്തിന്റെ
അതിഥി

ഒരാശ്ചര്യചിഹ്നത്തേ മാത്രം ഉൾക്കൊള്ളും വിധം
അതിശയം മാത്രമാവും മനുഷ്യൻ

കടന്നുവരവിൽ നീല പുരട്ടി
ആകാശം ഇന്നൊരിത്തിരി സാവകാശം

ഒരു പൂർണ്ണവിരാമത്തെ കണ്ട്
മൃഗത്തെപ്പോലെ മുരളും
ആരുടേതുമല്ലാത്ത ഒരാശ്ചര്യചിഹ്നം

അതിഥികൾക്ക് സമാന്തരമായി
രൂപപ്പെടുന്നതെന്തും
പൂവാകുന്നതിൽ നിന്നും നഗ്നതയെ
ശലഭങ്ങൾ മാത്രം തടയുന്നു

അടക്കുവാനാകാതെ നഗ്നത മാത്രം
ബാക്കിയാവും വിധം
ശ്മശാനങ്ങൾ മാഞ്ഞുപോകുന്നു

മജ്ജകളുടെ ലൈബ്രറിയിൽ
എല്ലുകൾ എടുക്കുന്നതെന്തും
ഉടലുകൾ വായന എന്നിവയുടെ അടുക്ക്

ലജ്ജകളുടെ ബുദ്ധൻ
ശംഖുപുഷ്പഭാഷയുടെ ഉടമ

ഉന്മാദശിൽപ്പങ്ങൾ മറിച്ചുനോക്കിയിരിക്കും
ആകാശത്തിന്റെ അർദ്ധനഗ്നത

നിന്നെയൊന്നു മറിച്ചുനോക്കുന്നുണ്ട്
നീന്തലിന്റെ പുസ്തകം എടുക്കുവാൻ
വരും മീനുകൾ

ദീർഘദൂരയാത്രയുടെ നിശ്വാസമുള്ള
എന്റെ കാതിന്റെ മീൻ നീന്തിച്ചെല്ലും
ശംഖ്പുഷ്പബുദ്ധനോട്

ജാലകങ്ങളിൽ നിന്നും 
നോവ് എത്തിനോക്കും അഴിയുള്ള
കടി കൊടുത്തുവിടുന്നു
ഇനിയും ഒരു ഉടലും നഗ്നതയുമറിയാത്തത്

വെള്ളാരങ്കല്ലിന്റെ ധ്യാനമുള്ള
വിരൽത്തുമ്പിലെ ശംഖുപുഷ്പബുദ്ധൻ
ആവർത്തിക്കുന്നു
ശംഖുപുഷ്പഭാഷകളുടെ ഉടമ

ഐസ്പോലെ അലിയും 
ജാലകം തുറക്കുന്നു
അലിയും മുമ്പ് അഴികളിൽ
മുറുകേ പിടിക്കുന്നു

ഓരോ വിരലുകളും അതിശയത്തിന്റെ
ലായനികൾ

ഓരോ വിരലുകൾക്കും
ഓരോ ശ്മശാനങ്ങൾ,
അതും മാഞ്ഞുപോയത്
വിരലുകൾ അത് മാത്രം തിരയുന്നു

മഞ്ഞിന്റെ ആത്മാക്കളെപ്പറ്റി
അപ്പൂപ്പന്താടിയോട്
 പ്രണയത്തിലാവുന്നതിനേപ്പറ്റി
പഞ്ഞിക്കായോട്

ചന്ദ്രന്റെ അതിഥി എന്ന നിലയിൽ
ചന്ദ്രക്കലയിൽ പങ്കെടുക്കുന്നു
മടങ്ങുന്നു

മിനുങ്ങുന്നതിന്റെ തൊട്ടിലിൽ
മിന്നാംമിനുങ്ങുകൾ മയങ്ങുവാൻ
കിടക്കുന്ന നേരത്ത്

പഞ്ഞി മരത്തിന്റെ ഇല,
ചന്ദ്രനാവുന്നതിന്റെ സാധ്യതകളേപ്പറ്റി

തുണികൊണ്ടുള്ള നിലാവ്
രാത്രി ആലോചിക്കുന്ന ശബ്ദത്തിൽ

മഞ്ഞിന്റെ മടക്കത്തിൽ
ചന്ദ്രനും പങ്കെടുക്കുന്നു
പലായന ചന്ദ്രൻ
എന്ന പേരിൽ മഞ്ഞ് തടയുന്നു

പലായനങ്ങളുടെ മാറുള്ള
അമ്മയുടെ മടിയിൽ 
കുഞ്ഞെന്ന പോലെ ചന്ദ്രൻ

ശലഭങ്ങളുടെ,
അപകർഷതാബോധത്തിൽ തൊടുന്നു
എന്റെ അപകർഷതാബോധത്തിനാണ്
കൂടുതൽ ഭംഗി എന്ന് വിചാരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കണ്ണുനീർ പുരാണം

സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ.. സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ "ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ ഏതു അസുരനേയും നിർവീര്യമാക്കുന്ന  ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന അശുവിനെ പശുവാക്കി മാറ്റുന്ന ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ   ഉപ്പുകലര്ന്ന മിട്ടായിയേ ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും