Skip to main content

പഞ്ഞിക്കായകൾ ശ്മശാനങ്ങൾ

കാതുകളുടെ കാട്
മുഖങ്ങളെല്ലാം മൃഗങ്ങൾ
നഗ്നത,
മനുഷ്യരെ മാത്രം ആക്രമിക്കുന്നു

തുറന്നയിടങ്ങൾ നഷ്ടപ്പെടും മനുഷ്യർ എന്ന ലേഖനത്തിൽ
അപകർഷതാ ബോധത്തിനും പിന്നിൽ 
മൃഗങ്ങളെ പിന്തുടരുകയായിരുന്നു

ലജ്ജ പെറ്റുകിടക്കും
ഉടലിന്റെ മടയിൽ
പിന്തുടരുന്നതിന്റെ സടവെച്ച് കളിക്കും
നഗ്നതയുടെ കുഞ്ഞുങ്ങൾ 

പൂക്കളും നഗ്നതയും
അവയുടെ 
ആറുമണി ശ്മശാനങ്ങളും

നഗ്നതയുടെ 
കൊത്തുപണികളുള്ള ശിൽപ്പശാല 
പതിയേ ശ്മശാനമാകുന്നു
പൂക്കളുടെ വർഗ്ഗീയത സംസാരവിഷയമാവുന്നു

പങ്കെടുക്കുന്നവരെല്ലാം
പൂക്കളുടെ നഗ്നതക്കരികിലിരിക്കുന്നു
പൊടുന്നനെ നഗ്നതയില്ലാത്ത ഒരാൾ
കടന്നുവരവുകളുടെ അതിഥി

ഓരോരുത്തരും 
അവരവരുടെ
ശ്മശാനത്തിന്റെ അരികിലിരിക്കുന്നു

ഒരൊറ്റ ആശ്ചര്യചിഹ്നത്തെ മാത്രം
ഓരോരുത്തരും
താഴേക്കിറക്കുന്നു

ഓരോരുത്തരും അവരവരുടെ ആശ്ചര്യചിഹ്നത്തിന്റെ
അതിഥി

ഒരാശ്ചര്യചിഹ്നത്തേ മാത്രം ഉൾക്കൊള്ളും വിധം
അതിശയം മാത്രമാവും മനുഷ്യൻ

കടന്നുവരവിൽ നീല പുരട്ടി
ആകാശം ഇന്നൊരിത്തിരി സാവകാശം

ഒരു പൂർണ്ണവിരാമത്തെ കണ്ട്
മൃഗത്തെപ്പോലെ മുരളും
ആരുടേതുമല്ലാത്ത ഒരാശ്ചര്യചിഹ്നം

അതിഥികൾക്ക് സമാന്തരമായി
രൂപപ്പെടുന്നതെന്തും
പൂവാകുന്നതിൽ നിന്നും നഗ്നതയെ
ശലഭങ്ങൾ മാത്രം തടയുന്നു

അടക്കുവാനാകാതെ നഗ്നത മാത്രം
ബാക്കിയാവും വിധം
ശ്മശാനങ്ങൾ മാഞ്ഞുപോകുന്നു

മജ്ജകളുടെ ലൈബ്രറിയിൽ
എല്ലുകൾ എടുക്കുന്നതെന്തും
ഉടലുകൾ വായന എന്നിവയുടെ അടുക്ക്

ലജ്ജകളുടെ ബുദ്ധൻ
ശംഖുപുഷ്പഭാഷയുടെ ഉടമ

ഉന്മാദശിൽപ്പങ്ങൾ മറിച്ചുനോക്കിയിരിക്കും
ആകാശത്തിന്റെ അർദ്ധനഗ്നത

നിന്നെയൊന്നു മറിച്ചുനോക്കുന്നുണ്ട്
നീന്തലിന്റെ പുസ്തകം എടുക്കുവാൻ
വരും മീനുകൾ

ദീർഘദൂരയാത്രയുടെ നിശ്വാസമുള്ള
എന്റെ കാതിന്റെ മീൻ നീന്തിച്ചെല്ലും
ശംഖ്പുഷ്പബുദ്ധനോട്

ജാലകങ്ങളിൽ നിന്നും 
നോവ് എത്തിനോക്കും അഴിയുള്ള
കടി കൊടുത്തുവിടുന്നു
ഇനിയും ഒരു ഉടലും നഗ്നതയുമറിയാത്തത്

വെള്ളാരങ്കല്ലിന്റെ ധ്യാനമുള്ള
വിരൽത്തുമ്പിലെ ശംഖുപുഷ്പബുദ്ധൻ
ആവർത്തിക്കുന്നു
ശംഖുപുഷ്പഭാഷകളുടെ ഉടമ

ഐസ്പോലെ അലിയും 
ജാലകം തുറക്കുന്നു
അലിയും മുമ്പ് അഴികളിൽ
മുറുകേ പിടിക്കുന്നു

ഓരോ വിരലുകളും അതിശയത്തിന്റെ
ലായനികൾ

ഓരോ വിരലുകൾക്കും
ഓരോ ശ്മശാനങ്ങൾ,
അതും മാഞ്ഞുപോയത്
വിരലുകൾ അത് മാത്രം തിരയുന്നു

മഞ്ഞിന്റെ ആത്മാക്കളെപ്പറ്റി
അപ്പൂപ്പന്താടിയോട്
 പ്രണയത്തിലാവുന്നതിനേപ്പറ്റി
പഞ്ഞിക്കായോട്

ചന്ദ്രന്റെ അതിഥി എന്ന നിലയിൽ
ചന്ദ്രക്കലയിൽ പങ്കെടുക്കുന്നു
മടങ്ങുന്നു

മിനുങ്ങുന്നതിന്റെ തൊട്ടിലിൽ
മിന്നാംമിനുങ്ങുകൾ മയങ്ങുവാൻ
കിടക്കുന്ന നേരത്ത്

പഞ്ഞി മരത്തിന്റെ ഇല,
ചന്ദ്രനാവുന്നതിന്റെ സാധ്യതകളേപ്പറ്റി

തുണികൊണ്ടുള്ള നിലാവ്
രാത്രി ആലോചിക്കുന്ന ശബ്ദത്തിൽ

മഞ്ഞിന്റെ മടക്കത്തിൽ
ചന്ദ്രനും പങ്കെടുക്കുന്നു
പലായന ചന്ദ്രൻ
എന്ന പേരിൽ മഞ്ഞ് തടയുന്നു

പലായനങ്ങളുടെ മാറുള്ള
അമ്മയുടെ മടിയിൽ 
കുഞ്ഞെന്ന പോലെ ചന്ദ്രൻ

ശലഭങ്ങളുടെ,
അപകർഷതാബോധത്തിൽ തൊടുന്നു
എന്റെ അപകർഷതാബോധത്തിനാണ്
കൂടുതൽ ഭംഗി എന്ന് വിചാരിക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!