Skip to main content

തുറുപ്പ് ചീട്ട്

തലയിണയിൽ നിറയേ പുല്ല് നിറച്ച്
അത് കിളിർത്ത് വരുന്ന  
സ്വരത്തിന്റെ മടിയിൽ തലവെച്ച്
ഞാൻ ഉറങ്ങുവാൻ പോകുന്നു

തലയിണയിൽ രാത്രി
അരികിൽ ചന്ദ്രക്കല

ഒരു നക്ഷത്രത്തിന്റെ സ്റ്റാൻഡിട്ട് 
ചാരി വെച്ചിരിക്കുന്ന ഭാരമുള്ള
ബൈക്ക് പോലെ രാത്രി

ഉരുണ്ടുരുണ്ട് വീഴാവുന്ന
ചാക്കുകെട്ടുകൾ പോലെ
അട്ടിയട്ടിയായി അടുക്കിവെച്ചിരിക്കുന്ന
ബൈക്കിന്റെ ശബ്ദം,
അതിനോട് താരാട്ടാകുവാൻ
വന്യമായ ശബ്ദത്തിൽ ആവശ്യപ്പെടുകയായിരുന്നു

ഇമകളിൽ നിന്നും വലിച്ചീമ്പി കുടിക്കാവുന്ന പാല് പോലെ ഉറക്കം
നക്ഷത്രാകൃതിയുള്ള ക്ഷീണം

ഉറക്കം എന്നത് 
എന്റെ കുതിരയുടെ പേരല്ല

ഗ്രാമാതിർത്തിയോട് ചേർന്ന്
അടയ്ക്കുവാൻ പോകുന്ന കടയിൽ
തുകലിന്റെ അതിരുകളുള്ള
ജീനിവള്ളിക്ക് 
ഞാനും എന്റെ കുതിരയും
താരാട്ടിന്റെ ഭാഷയിൽ
വിലപേശുന്നു

മൈനയുടെ ഗീയർബോക്സിലെ
തവിട്ട്ക്ലച്ച് അമർത്തിമാറാവുന്ന
ന്യൂട്രലിന്നരികിലെ മഞ്ഞ 

നിറം കൊണ്ട് തവിട്ടാണ് എന്റെ കാലുകൾ
മൈനയുമായി ഞാനത് 
നടക്കുമ്പോഴും
പറക്കുമ്പോഴും പങ്കിടുന്നില്ല

ചിനപ്പുകൾ നനച്ച്
കാലുകൾ കുടഞ്ഞ്
അരുവിയരുകിലെ
എന്റെ ഉടലും അതിന്റെ കുതിരയും

അതിന്റെ തവിട്ടുവേഗത്തിൽ
മഞ്ഞയുടെ ഗീയറുമാറി
മൈന
അതിന്റെ തവിട്ട്നിറമുള്ള എട്ടുമണിയിരുട്ട് എന്റെ രാത്രിയിൽ ചേർക്കുന്നു

ചോക്ലേറ്റ് നിറമുള്ള എന്റെ കുതിര
അതിന്റെ പാൽനിറമുള്ള 
ചാറ്റൽ വേഗങ്ങളോട് സന്ധിചെയ്തു തുടങ്ങിയിരിക്കുന്നു

ചോക്ക്ലേറ്റ് നിറമുള്ള വേനൽ
അതിന്റെ മഴ കലർന്ന പ്രതിബിംബങ്ങളോട്

കുതിരയുടെ ചോക്കളേറ്റ് ഉടൽ അവസാനിക്കുന്നിടത്ത്
പാലിന്റെ കുഞ്ചിരോമങ്ങൾ 
കുതിര തുടങ്ങിവെക്കുന്നു

പാലിന്റെ പിൻകഴുത്തുള്ള കുതിര
സവാരിയിലേക്ക് തൂക്കിയിടും
അതിന്റെ ചോക്ക്ലേറ്റുടൽ
പകലിന് പകരമുള്ള എന്തും
ഇപ്പോൾ എന്റെ ഉടലെന്ന് ഞാൻ

കളിയിൽ ചീട്ടുകൾ എന്ന പോലെ
ഓടുന്തോറും കുതിര അതിന്റെ കുളമ്പടിയൊച്ചകൾ ഇറക്കുന്നു

ഇറക്കുന്നതിന് മുമ്പ് കുതിര
അതിന്റെ കുളമ്പടിയൊച്ചകൾ കശക്കുന്നു
കശക്കുന്ന ചീട്ടിൽ 
ഓടുന്ന കുതിരയുടെ ചിത്രം മാത്രം,
ഞാൻ കാണുന്നു

ഓടുന്നതിന് മുമ്പിലേക്കിറങ്ങി
ചിനക്കുന്നതിന്റെ തുറുപ്പ് ചീട്ടിറക്കി
എന്റെ കുതിര അതിന്റെ ഓട്ടം വെട്ടുന്നു
അതിന്റെ വേഗങ്ങളിൽ മൈന

ഒഴുക്കിന്റെ നാല് കുളമ്പടിയൊച്ചകൾ ഇറ്റിക്കുമെങ്കിൽ 
പുഴയെന്ന് വിളിക്കുവാൻ 
ഇഷ്ടമുള്ള കുതിരയുണ്ടായിരുന്നു
എനിക്ക് 
ഞാനത് കുതിരകൾ പായുന്ന
താളത്തിൽ ഓർത്തെടുക്കുന്നു

എന്റെ കുതിര
അതിന്റെ കുളമ്പടിയൊച്ചയുള്ള മറുകിന്റെ അരികിൽ കിടക്കുന്നു
ഭാഷയുടെ ജീനിവള്ളികളോട്
അത് കവിതയുടെ താളത്തിൽ കലഹിക്കുന്നു

എന്റെ ഉടലിന്റെ കുരങ്ങുവള്ളികൾ
രാത്രിയിലേക്ക് പടരുന്നതിന്റെ താളത്തിൽ 
അത് മൈനയിൽ അലസമായി കുരുങ്ങുന്നു

ആത്മാവിന്റെ മൗത്ത്ഓർഗൻ പോലെ
കളം കളം ചതുരങ്ങളിൽ 
അടുക്കിവെച്ചിരിക്കുന്ന രാത്രി 

ഉറക്കം ഒരു മൗത്ത് ഓർഗനാവുന്നു

എന്റെ തവിട്ട് ഞാനൊരു മൈനയിലെടുക്കുന്നു
സോഡാ കുപ്പിയുടെ മൂടി പോലെ മൈനയിൽ നിന്നും തെറിക്കും മഞ്ഞ

ശിൽപ്പത്തിന്റെ ബാറിൽ നിന്നും 
ശിൽപ്പത്തിന്റെ ഛായയുള്ള മൈക്കലാഞ്ജലോയെ 
പുറത്താക്കുന്നത് പോലെ
ഉറക്കത്തെ പുറത്താക്കുകയാണ്
എന്റെ ഉറയ്ക്കാത്ത കാലടികളുള്ള 
സ്വപ്നം

നിശ്ചലതയുടെ ചഷകം 
ശിൽപ്പത്തിന്റെ കൈയ്യിൽ

അരോഗദൃഡഗാത്രത 
ഒരു ചന്ദ്രക്കലയിലാരോപിക്കുകയാണ്
തുറുപ്പ്ചീട്ടുകളുടെ നഗരം

അരോഗദൃഡഗാത്രമായ ഒരു ചന്ദ്രക്കലക്കരികിൽ
നഗ്നത നഷ്ടപ്പെട്ട ദൈവം

ഒരു തുറുപ്പ്ചീട്ടാവും നഗ്നത

കലയിൽ നിന്നും 
ഒരു ഇറോട്ടിക് ചന്ദ്രനെ 
ദൈവത്തിന്റെ രാത്രി 
മൈനയറിയാതെ അഴിച്ചുവിടുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

ചന്ദ്രക്കലയുമായി നടന്നുപോകും ഒരാൾ

1 തലക്ക് മുകളിൽ  ചന്ദ്രക്കലയുമായി  നടന്നുപോകും ഒരാൾ നടത്തം മാറ്റി അയാൾ നൃത്തം വെക്കുന്നു മുകളിൽ  ചന്ദ്രക്കല തുടരുന്നു മനുഷ്യനായി അയാൾ തുടരുമോ? മാനത്ത് തൊട്ടുനോക്കുമ്പോലെ ചന്ദ്രക്കല എത്തിനോക്കുന്നു കല ദൈവമാകുന്നു എത്തിനോട്ടങ്ങളിൽ ചന്ദ്രക്കല ഇട്ടുവെയ്ക്കും മാനം എന്ന് നൃത്തത്തിലേക്ക് നടത്തം, പതിയേ കുതറുന്നു 2 ആരും നടക്കാത്ത  ആരും ഇരിക്കാത്ത  ഒതുക്കു കല്ല് പുഴയുടെ രണ്ടാമത്തെ കര അതിൻ്റെ നാലാമത്തെ വിരസതയും വിരിഞ്ഞ് തീർത്ത പൂവ് അരികിൽ മനസ്സിൻ്റെ അപ്പൂപ്പന്താടിക്ക് പറക്കുവാൻ മാനം പണിഞ്ഞ് കൊടുക്കുന്നവൾ മുങ്ങാങ്കുഴിയിട്ട് നിവരും ഉടലിന് കൊത്ത് പണികൾ കഴിഞ്ഞ ജലം അവൾ ഓളങ്ങളിൽ  ബാക്കിവെക്കുന്നു നടക്കുന്നു അവൾക്കും മാനത്തിനും ഇടയിൽ തലതുവർത്തും പൊന്മാൻ നീല  ധ്യാനമിറ്റും ബുദ്ധശിൽപ്പം അതിന്നരികിൽ  ശില തോൽക്കും നിശ്ചലത അവിടെ മാത്രം ഒഴുകിപ്പരക്കുന്നു 3 കുരുവികൾ വിനിമയത്തിനെടുക്കും കുരുക്കുത്തിമുല്ലയുടെ  മുദ്രകളുള്ള നാണയങ്ങൾ അവ പൂക്കളായി ചെടികളിൽ അഭിനയിക്കുന്നു വാടകയുടെ വിത്തുള്ള വീടുകൾ അപ്പൂപ്പന്താടി പോലെ നിലത്ത് പറന്നിറങ്ങുന്നു സ്വന്തമല്ലാത്ത മണ്ണ്, വിത്തുകൾ തിര...

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...