Skip to main content

പനി ചിതൽ എന്ന് ചിത്രങ്ങൾ

എൻജിൻ സ്റ്റാർട്ട്ചെയ്ത്
നിർത്തിയിട്ടിരിക്കുന്ന 
വണ്ടിയുടെ ഇരമ്പം,
ഉടലിൽ

ഒന്ന് നിർത്തി, പനിയ്ക്ക് 
മഞ്ഞനിറം കൊടുക്കുകയായിരുന്നു

ഉടലിന്റെ റോഡ്റോളറായി പണിയെടുക്കുകയായിരുന്നിരിക്കണം
പനി 

കാലിലെ അക്വേറിയത്തിൽ
മീനുകളായി 
നീന്തുവാൻ വരും 
അവളുടെ വിരലുകൾ
അവയ്ക്ക് പനിയില്ല 
ചൂടുമാത്രം

തള്ളവിരലിലെ അക്വേറിയത്തിൽ
വിരലുകൾ വെള്ളാരംങ്കല്ലുകൾ
അരികിൽ കല്ലുകളായി കൂട്ടിവെയ്ക്കും
മറ്റുവിരലുകൾ

അരികിൽ
ജാലകങ്ങളുടെ ശേഖരമുള്ള ദൈവം
എത്തിനോട്ടങ്ങളുടെ വള്ളിച്ചെടി

കൈയ്യെത്തി
മീനിന്റെ കണ്ണുകളിൽ
ദൈവത്തിന്റെ എത്തിനോട്ടം ഇട്ടുവെയ്ക്കുന്നു

ഞാനത് തട്ടിപ്പറിക്കുമോ എന്ന് മീനുകൾ
അപ്പോഴും ഭയപ്പെടുന്നു

പനി തട്ടിപ്പറിച്ചോടും കുട്ടിയാവും ദൈവം

മീനുകളുടെ കണ്ണിലെ ഭയം 
ദൈവം തിരുത്തുന്നു
എത്തിനോട്ടം നിലനിർത്തുന്നു

ദൈവത്തിന്റെ കണ്ണിലെ എത്തിനോട്ടങ്ങളുടെ സ്റ്റെതസ്ക്കോപ്പ്
എന്റെ ഹൃദയം,
മീനുകൾക്ക് താഴെ 
അവയുടെ പരിശോധനകൾക്ക്
വിധേയം

പരിശോധിക്കുന്തോറും
അവയുടെ നീന്തലുകൾ ഇട്ടുവെയ്ക്കും കുപ്പിയായും ഹൃദയം
എന്നിൽ മീനുകളുടെ നീന്തലുകളുടെ
ശേഖരം

കവിത തിന്നുന്ന ചിതലാണ് മനുഷ്യൻ
അത് ചുവരിലെ ചിത്രത്തിലെ
ദൈവത്തിന്റെ ആത്മഗതമാവുന്നു
അക്വേറിയത്തിലെ കുമിളകൾക്ക്
ജലം മാറ്റിയിട്ടു കൊടുക്കുകയാണ്
എന്റെ ശ്വാസം

ജലം തൊടാതെ
എനിയ്ക്ക് ചിതലിന് 
നിറം കൊടുക്കുവാൻ തോന്നുന്നു
നീലച്ചിതൽ

ആത്മഗതത്തിന്റെ ചിതലെടുക്കുന്ന
ദൈവത്തിന്റെ പ്രതിഷ്ഠ
അവളുടെ പിങ്ക് അസ്ഥി

മീനുകൾക്കരികിൽ ചരിഞ്ഞുകിടക്കും
ദൈവം
സ്വർണ്ണനിറമുള്ള ചിതൽ

സ്വർണ്ണനിറത്തിൽ നിന്നുണർത്താതെ
തോളത്തിട്ട് തട്ടി ഉറക്കി
മൂക്കുത്തിയിലെ ചിതലിന് 
മുത്തം കൊടുത്ത് മാറ്റിക്കിടത്തുന്നു

ഉടലിന്നരികിൽ
ജിമിക്കിക്ക് ചിതലെടുക്കുവാൻ
പരിശീലനം കൊടുത്തുതുടങ്ങുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...