Skip to main content

വിഷാദത്തിന്റെ ആഷ്ട്രേക്കാലങ്ങൾ

മണ്ണിൽ വീണ കുറേ നാളായി
ജീർണ്ണിച്ച ഇല പോലെ ആകാശം
അതേ പോലെ തന്നെ മേഘങ്ങളും

വീണത് മണ്ണിലോ മതത്തിലോ
അതോ വിശ്വാസത്തിലോ 
അവിശ്വാസത്തിലോ
അറിയില്ല
വീണുവോ എന്ന് തന്നെ അറിയില്ല
ജീർണ്ണിച്ചിട്ടുണ്ട് മനുഷ്യരും

ബോധത്തിന്റെ പൊരി വീണ് പൊള്ളി.

എനിക്ക് ബുദ്ധൻ, 
തന്റെ ധ്യാനം കുത്തിക്കെടുത്തും ആഷ്‌ട്രേയാവണമെന്ന് തോന്നി

തന്റെ അസ്തമയം കുത്തിക്കെടുത്തും
സൂര്യൻ
പൊരി വീണ് പൊളളും എന്റെ വിഷാദവും 

ഞാൻ എല്ലാ രാത്രിയിലും 
ചാരിനിൽക്കും ഇരുട്ട്
രാത്രിയില്ല ഇരുട്ട് മാത്രം

പുഴയിലേക്ക് ചാഞ്ഞ് നിൽക്കും മരം 
എന്നോ ഒരിക്കൽ അത് ഞാവൽ
എന്റെ കുരുവി സാക്ഷി
ഇപ്പോൾ മരം അവിടെ ഇല്ല
നാവിൽ ഞാവലിന്റെ കറ പോലെ
നനവിലേക്ക് അതിന്റെ ആയൽ മാത്രം

ഇല്ലാ എന്ന വാക്കിൽ ചെന്ന് മുട്ടി 
തിരിച്ചുവരും എന്റെ കിളികൾ 

കിളി മാറ്റിമാറ്റി വെക്കും
ചേക്കേറുന്നതിന്റെ കരു

കളങ്ങളിൽ
ചതുരംഗങ്ങളിൽ
കാണപ്പെടുമ്പോലെ ഇരുനിറങ്ങളിൽ
കാണപ്പെടും
അതിന്റെ കൂടിന്റെ ശൂന്യത

നെടുവീർപ്പ് കുഴിച്ചെടുക്കും ഖനി
ഒരു തുള്ളി പോലും തന്റേതല്ലാത്ത മഴ

അതിന്റെ നീലയിൽ ചാരി 
എന്റെ പൊന്മാൻ

വെളിച്ചത്തിന്റെ ഒരു തുള്ളി ഇറ്റിച്ച് തുറക്കും മിന്നാംമിന്നിത്താഴ്
വേഴാമ്പൽപ്പടി

എന്റെ മഴ
ഒരു വേഴാമ്പൽച്ചാരൽ തിരഞ്ഞു
തിരഞ്ഞു പോകുന്നു

പിന്നെ എന്റെ പുൽച്ചാടിസൂര്യൻ
അതിന്റെ ആട്ടം ഇട്ടു വെയ്ക്കും പുൽക്കൊടിത്തുമ്പാകും
സമയം

ആകാശത്തിന്റെ ആഷ്ട്രേ
എന്റെ കിളികൾ നീക്കിനീക്കി വെയ്ക്കുന്നു
അതിലേക്ക് ഇലകൾ കൊഴിയുന്നു

അസ്തമയം കൊഴിയുന്നിടത്തേക്ക്
ഞാൻ എന്റെ സൂര്യനേയും

ആഴങ്ങളാണ് ഏകാന്തതകൾ 
ഭൂമിയുടെ ഏകാന്തത 
പ്രകൃതി എന്നറിയപ്പെടുമ്പോലെ,
കുറച്ച് കൂടി ജൈവികമായ വാക്ക്
ആവശ്യപ്പെടും എന്റെ ഏകാന്തത

പ്രണയം എന്ന വാക്ക്
ഞാനും, നീക്കിനീക്കി നീക്കിവെയ്ക്കുന്നു.

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

കണ്ണുനീർ പുരാണം

സ്വയം എരിഞ്ഞ് ഉൽപ്പാദിപ്പിക്കുമ്പോഴും സ്വയം ഉപയോഗിക്കാത്ത ഒന്നത്രേ സ്ത്രീക്കിന്നും കണ്ണുനീർ ഒരിക്കലെങ്കിലും ഏതെങ്കിലും ഒരു സ്ത്രീ എന്നെങ്കിലും അറിയാതെ എങ്കിലും ഒന്ന് ഉപയോഗിച്ചിരുന്നെങ്കിൽ കണ്ണ് നീര് ഗ്രന്ഥിക്ക് ശാപമോക്ഷം ലഭിച്ചേനെ.. സ്ത്രീക്കും അതൊരു ശാപമോക്ഷമായേനെ "ഭൂ"   മുഖത്ത് നിന്നും എന്നെന്നേക്കുമായി അത് അപ്രത്യക്ഷമായേനെ ലോകം കണ്ടു പിടിച്ചതിൽ വച്ച് ഏറ്റവും ശക്തമായ അണു നാശിനിയും കള നാശിനിയും ഇന്നും കണ്ണ് നീർത്തുള്ളി തന്നെ നേർപ്പിക്കാത്തത്  അതിപ്പോ കിട്ടാനുമില്ലല്ലോ ഏതു അസുരനേയും നിർവീര്യമാക്കുന്ന  ഏതു ചാരത്തെയുംഞൊടിയിൽ രുദ്രനായി മാറ്റുന്ന അശ്രുബിന്ദുക്കളെ ആനന്ദമായി മാറ്റുന്ന അശുവിനെ പശുവാക്കി മാറ്റുന്ന ആടിനെ ശ്വാന പ്രദര്ശനം നടത്തുന്ന രണ്ടു കണ്ണിൽ നിന്നിറ്റുന്ന "ഒരിറ്റു" കണ്ണുനീരേ   ഉപ്പുകലര്ന്ന മിട്ടായിയേ ചിലന്തിക്കു-വലയായി സ്വയം ഒട്ടാതിരിക്കുവാനും പല്ലിക്കു വാലുപോൽ പോഴിഞ്ഞങ്ങു വീഴാനും പൂച്ചക്ക് നാലുകാലായി മഴ പൊഴിച്ചൊരു  കണ്ണുനീരും കണ്ണീരില്ലാത്ത സ്ത്രീയെ നീയേ ദേവത കണ്ണീരിൽ കുളിച്ച ചാപല്യമേ നീ യേ പൂരുഷനും കഴിവുള്ളതത്രേ കണ്ണുനീർതുള്ളിയും