Skip to main content

ശ്വാസബുദ്ധൻ


ഗസലിലെ വിഷാദങ്ങൾ ചെന്നെത്തി നോക്കും
ദുഃഖത്തിന്റെ കിഴുക്കാംതൂക്ക്

ഗസലുകളിൽ
വിഷാദത്തിന്റെ സ്വരസ്ഥാനങ്ങൾ 
എന്നാണ് ആരോപണം
അതും ലളിതമായത്

ക്ഷമിക്കണം
എന്റെ ദുഃഖങ്ങൾക്ക് അതിനുത്തരമില്ല
എന്ന സമീപനം 
അപ്പോഴും ഗാനത്തിന്

എന്ന് കരുതി 
എന്റെ ദുഃഖങ്ങൾ വിശുദ്ധമാണെന്ന് അതിനർത്ഥമില്ല
അത് നിർത്താതെ തുടരുന്നു

കാതോർത്താൽ മാത്രം
ശ്രദ്ധയിൽപ്പെടും വിധം
ബുദ്ധശിൽപ്പങ്ങൾ 
ശ്വാസമെടുക്കും ശബ്ദം

മറ്റൊരു ശിൽപ്പത്തിലെ ശ്വാസം
ബുദ്ധനല്ലാത്ത മറ്റൊരാൾ
എടുക്കുന്നു

ഗസലുകൾക്കപ്പുറം
ഖവാലികൾ വഴിഞ്ഞൊഴുകും
രാജസ്ഥാനീഹവേലികൾക്കരികിൽ
ധ്യാനത്തിന്റെ ഗലീബോയിയായ് 
പ്രത്യക്ഷപ്പെടും
എന്റെ ശ്വാസബുദ്ധൻ

ഇങ്ങ് തെക്ക്
നീലനിറമുള്ള 
വേഴാമ്പൽ ത്തൂവാലകൾ നീട്ടി 
എന്റെ ഗ്രാമത്തിൽ
മഴ വെക്കും ഖവാലി

അങ്ങ് ദൂരെ
ബവുൾഗായകനായ ബുദ്ധനെ മുട്ടിയുരുമ്മി എന്റെ പാട്ടിരിക്കുന്നു

ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ
കൈക്കുഴയിൽ കെട്ടിയിട്ടും
എന്റെ പാതിമയങ്ങിയ ബുദ്ധൻ
മഴയിൽ മുത്തുന്നില്ല
ഒരു ഖവാലിയിലും പങ്കെടുക്കുന്നില്ല

താളം കൊണ്ട് പോലും
മുനിഞ്ഞ് വിരിയും
ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ

അതിനിടെ ബുദ്ധശിൽപ്പങ്ങളെ
അതിനിശ്ചലം
ടെറാക്കോട്ടാ നിറങ്ങളിലേക്ക്
വലിച്ചിഴക്കുകയാണ്
അതിന്റെ പ്രശാന്തത

ഇവിടെ വെയിൽത്തൂവാലയുള്ള സൂര്യൻ
വേനലിന്റെ ഖവാലിയിൽ

വീടുകളുടെ തൂവാലയാവും
ജനാലകൾ

കൈക്കുഴയിൽ
നിശ്ചലതയുടെ മൺപ്പൂക്കൾ കെട്ടിയ
ഒരായിരം ബുദ്ധശിൽപ്പങ്ങളിൽ
ഒന്നുപോലും പങ്കെടുക്കുന്നില്ല
ധ്യാനത്തിന്റെ ഖവാലിയിൽ

ധ്യാനത്തിന്റെ മൺമുദ്രകൾ 
ഖവാലിയിൽ

ഉയരത്തിൽ
ധ്യാനത്തിന്റെ കൊളുന്തുനുള്ളും
നിശ്ചലബുദ്ധൻ
ഉടലിന്റെ ചൂടുവെള്ളത്തിലേക്ക്
ധ്യാനത്തിന്റെ വെയിൽപ്പാത്തികൾ
ധ്യാനം,
ഉടലിലേക്ക് കലരുന്നു

ഇന്നലെയുടെ നിറമുളള വെയിൽ
നിന്നിലേക്ക് തുളുമ്പും
എന്റെ നിശ്വാസബുദ്ധൻ

സൗകര്യത്തിനായി
ജനലഴികളിൽ വെളിച്ചത്തിന്റെ 
ദീർഘം ചേർക്കും
വീടിന്റെ വെയിൽപ്പാത്തികൾ

മൺവിളക്ക് പോലെ തൂക്കിയിട്ടും
ദുഃഖമെന്ന വാക്കിൻ ചെരാത്
ദു:ഖത്തെ ഹൃദയത്തിന്റെ വിസർഗ്ഗമാക്കും വിഷാദശലഭങ്ങൾ

നമുക്കിടയിൽ
അങ്ങോളം ഇങ്ങോളം രാത്രിഗസൽ
ഉടലിന്റെ ഇളംതണുപ്പുള്ള ഖവാലി

ധ്യാനത്തിന്റെ തൂവാലയുള്ള
നിശ്ചലബുദ്ധൻ
ബുദ്ധഗസൽ

ഖവാലിഗാനത്തിൽ പങ്കെടുക്കുന്ന
ബുദ്ധമുഖമുള്ള ഉന്മാദഗായകാ 
നിനക്ക് 
എന്നെങ്കിലും തിരിച്ചെടുക്കുനാകുമോ
വിരഹാന്തരീക്ഷത്തിൽ നീ വെച്ച
ഇളംചൂടുള്ള നിന്റെ ശബ്ദത്തിന്റെ
കൈയ്യടികൾ.

അത്രമേൽ അവിചാരിതമാകാം
ഖവാലി, കൈയ്യടികൾക്കപ്പുറം
തൂവാലകളുടെ ഒരു നാടാകുന്നത്.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...