Skip to main content

ശ്വാസബുദ്ധൻ


ഗസലിലെ വിഷാദങ്ങൾ ചെന്നെത്തി നോക്കും
ദുഃഖത്തിന്റെ കിഴുക്കാംതൂക്ക്

ഗസലുകളിൽ
വിഷാദത്തിന്റെ സ്വരസ്ഥാനങ്ങൾ 
എന്നാണ് ആരോപണം
അതും ലളിതമായത്

ക്ഷമിക്കണം
എന്റെ ദുഃഖങ്ങൾക്ക് അതിനുത്തരമില്ല
എന്ന സമീപനം 
അപ്പോഴും ഗാനത്തിന്

എന്ന് കരുതി 
എന്റെ ദുഃഖങ്ങൾ വിശുദ്ധമാണെന്ന് അതിനർത്ഥമില്ല
അത് നിർത്താതെ തുടരുന്നു

കാതോർത്താൽ മാത്രം
ശ്രദ്ധയിൽപ്പെടും വിധം
ബുദ്ധശിൽപ്പങ്ങൾ 
ശ്വാസമെടുക്കും ശബ്ദം

മറ്റൊരു ശിൽപ്പത്തിലെ ശ്വാസം
ബുദ്ധനല്ലാത്ത മറ്റൊരാൾ
എടുക്കുന്നു

ഗസലുകൾക്കപ്പുറം
ഖവാലികൾ വഴിഞ്ഞൊഴുകും
രാജസ്ഥാനീഹവേലികൾക്കരികിൽ
ധ്യാനത്തിന്റെ ഗലീബോയിയായ് 
പ്രത്യക്ഷപ്പെടും
എന്റെ ശ്വാസബുദ്ധൻ

ഇങ്ങ് തെക്ക്
നീലനിറമുള്ള 
വേഴാമ്പൽ ത്തൂവാലകൾ നീട്ടി 
എന്റെ ഗ്രാമത്തിൽ
മഴ വെക്കും ഖവാലി

അങ്ങ് ദൂരെ
ബവുൾഗായകനായ ബുദ്ധനെ മുട്ടിയുരുമ്മി എന്റെ പാട്ടിരിക്കുന്നു

ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ
കൈക്കുഴയിൽ കെട്ടിയിട്ടും
എന്റെ പാതിമയങ്ങിയ ബുദ്ധൻ
മഴയിൽ മുത്തുന്നില്ല
ഒരു ഖവാലിയിലും പങ്കെടുക്കുന്നില്ല

താളം കൊണ്ട് പോലും
മുനിഞ്ഞ് വിരിയും
ധ്യാനത്തിന്റെ കുടമുല്ലപ്പൂക്കൾ

അതിനിടെ ബുദ്ധശിൽപ്പങ്ങളെ
അതിനിശ്ചലം
ടെറാക്കോട്ടാ നിറങ്ങളിലേക്ക്
വലിച്ചിഴക്കുകയാണ്
അതിന്റെ പ്രശാന്തത

ഇവിടെ വെയിൽത്തൂവാലയുള്ള സൂര്യൻ
വേനലിന്റെ ഖവാലിയിൽ

വീടുകളുടെ തൂവാലയാവും
ജനാലകൾ

കൈക്കുഴയിൽ
നിശ്ചലതയുടെ മൺപ്പൂക്കൾ കെട്ടിയ
ഒരായിരം ബുദ്ധശിൽപ്പങ്ങളിൽ
ഒന്നുപോലും പങ്കെടുക്കുന്നില്ല
ധ്യാനത്തിന്റെ ഖവാലിയിൽ

ധ്യാനത്തിന്റെ മൺമുദ്രകൾ 
ഖവാലിയിൽ

ഉയരത്തിൽ
ധ്യാനത്തിന്റെ കൊളുന്തുനുള്ളും
നിശ്ചലബുദ്ധൻ
ഉടലിന്റെ ചൂടുവെള്ളത്തിലേക്ക്
ധ്യാനത്തിന്റെ വെയിൽപ്പാത്തികൾ
ധ്യാനം,
ഉടലിലേക്ക് കലരുന്നു

ഇന്നലെയുടെ നിറമുളള വെയിൽ
നിന്നിലേക്ക് തുളുമ്പും
എന്റെ നിശ്വാസബുദ്ധൻ

സൗകര്യത്തിനായി
ജനലഴികളിൽ വെളിച്ചത്തിന്റെ 
ദീർഘം ചേർക്കും
വീടിന്റെ വെയിൽപ്പാത്തികൾ

മൺവിളക്ക് പോലെ തൂക്കിയിട്ടും
ദുഃഖമെന്ന വാക്കിൻ ചെരാത്
ദു:ഖത്തെ ഹൃദയത്തിന്റെ വിസർഗ്ഗമാക്കും വിഷാദശലഭങ്ങൾ

നമുക്കിടയിൽ
അങ്ങോളം ഇങ്ങോളം രാത്രിഗസൽ
ഉടലിന്റെ ഇളംതണുപ്പുള്ള ഖവാലി

ധ്യാനത്തിന്റെ തൂവാലയുള്ള
നിശ്ചലബുദ്ധൻ
ബുദ്ധഗസൽ

ഖവാലിഗാനത്തിൽ പങ്കെടുക്കുന്ന
ബുദ്ധമുഖമുള്ള ഉന്മാദഗായകാ 
നിനക്ക് 
എന്നെങ്കിലും തിരിച്ചെടുക്കുനാകുമോ
വിരഹാന്തരീക്ഷത്തിൽ നീ വെച്ച
ഇളംചൂടുള്ള നിന്റെ ശബ്ദത്തിന്റെ
കൈയ്യടികൾ.

അത്രമേൽ അവിചാരിതമാകാം
ഖവാലി, കൈയ്യടികൾക്കപ്പുറം
തൂവാലകളുടെ ഒരു നാടാകുന്നത്.

Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...