Skip to main content

വെളിച്ചം ഒത്തുതീർപ്പ് വിഷാദം

രാത്രി,
ഒരു ബൈക്ക് 
കടന്നുവരുമ്പോൾ
അതിന്റെ വെളിച്ചം ശബ്ദത്തിനോട്
ഒച്ചവെച്ച് സംസാരിക്കുമ്പോലെ

അപ്പോൾ മുന്നിലെ 
ഹാൻഡിൽബാറിൽ ഘടിപ്പിക്കാവുന്ന
ഒരു മൈക്കാവും വളവ്
ചുരത്തിലെന്ന പോലെ ബൈക്ക്, വളവിനോട്  സംസാരിച്ചുതുടങ്ങുന്നു

കടന്നുവരുന്നുണ്ട്
രാത്രിയും
വെളിച്ചം സംസാരിക്കും ഒരു മൈക്കാവും
നക്ഷത്രം

തന്റെ മുന്നിലിരിക്കും 
ധ്യാനത്തിന്റെ മൈക്ക്, ബുദ്ധനും ക്രമീകരിക്കുന്നു
ഉപേക്ഷിക്കുന്നതിന്റെ മുരടനക്കുന്നു

ദു:ഖത്തിന്റെ മൈക്ക് ഓപ്പറേറ്ററാവും
ദൈവം
ഓരോരുത്തർക്കും അനുയോജ്യമാം വിധം
ദൈവം,
ദു:ഖത്തിന്റെ മൈക്ക്,
ചരിച്ചുവെയ്ക്കുന്നു
വിഷാദങ്ങൾ ക്രമീകരിക്കുന്നു

ഇരുട്ടിന്റെ കൂടുള്ള 
ഒരു കുരുവിയാവും രാത്രി
ദൈവം ഒരു നക്ഷത്രത്തിന്റെ തിളക്കം,
മോഷ്ടിക്കുന്നു

ഇനി മേഘങ്ങളുടെ മൈക്കാകുമോ
ആകാശം 
അവരുടെ വിഷാദത്തിന്റേതെങ്കിലും

നമ്മൾ ഉണ്ടെന്ന് വിചാരിക്കുകയും
എന്നാൽ ഇല്ലാതിരിക്കുകയും ചെയ്യുന്നതിന്റെ വിഷമമുണ്ട്
ദൈവത്തിന്

സ്വന്തം വിഷമത്തിന്റെ ബാഷ്പീകരണം 
ദൈവം കൊണ്ട്നടക്കുന്നു

ഒരു ഒത്തുതീർപ്പാവണം വിഷാദം.

Comments

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...