Skip to main content

കലയണിഞ്ഞ ഒരു സംശയം ശിവനാകും വിധം

ശിൽപ്പി നിർത്തിയിടത്ത് നിന്ന്
തന്റെ ധ്യാനം,
ബുദ്ധൻ തുടങ്ങുന്നിടത്ത്
കല നിർത്തിയിടത്ത് നിന്ന്,
മാനം തുടങ്ങുന്നു

അതായത്,
ഉടൻകാലങ്ങളിലെ അകാലചന്ദ്രൻ

ആ രാത്രിമാഞ്ഞുപോയി എന്ന 
പാട്ടുപാടി 
ഭിത്തിയിൽ തൂക്കും
പാടുവാൻ 
കാരണങ്ങൾ ഒന്നുമില്ലാത്ത ചിത്ര

അറ്റത്ത് 
സമുദ്രങ്ങളുള്ള കാത്
വിരൽത്തുമ്പിൽ 
മെടഞ്ഞിട്ട കനൽസ്പർശങ്ങൾ

ഒരു തിരയെ കാതിൽ മെനഞ്ഞ്
കടലിന്നരികിൽ തൂക്കുന്നു
മെനഞ്ഞ മൈനയുടെ മടിയിൽ
നടത്തത്തിന്റെ മഞ്ഞയുടുത്ത്
കടൽത്തീരത്ത് കിടക്കുന്നു
അടുത്ത് നിറം,
കടലിന്റേയും മൈനയുടേയും

ഊരിയിട്ട ചെരുപ്പിന്റെ അരികിൽ
നടത്തത്തിന്റെ ഒരു ചട്ടിച്ചാന്ത്
കാലുകളിൽ തട്ടും കടൽ

അടുത്ത് ഇറങ്ങുവാനുള്ള ഒരാൾ
വാതിലിന്നരികിൽ 
ഏറ്റവും അടുത്ത അകലത്തിൽ
കമ്പിയിൽ ചാരിനിൽക്കുമ്പോലെ
കടലിന്നരികിൽ 
അതിന്റെ ഇരമ്പത്തിൽ ചാരി
ഞാനും എന്റെ മീനും

മീൻമുളളുകൾ ഉള്ളിലുണ്ടാക്കുന്ന ശബ്ദത്തിൽ പിടിച്ചുനിൽക്കുന്നു
മീൻമുള്ളുകളിൽ ചാരി,
കാത് വെക്കുന്നു

പകലിന്റെ നാലുമൂലകളുള്ള
സൂര്യന്റെ ചിത്രമുള്ള
ഒരു വിസിറ്റിങ്ങ് കാർഡാവും
അസ്തമയം

ആഷ് നിറമുള്ള സൂര്യൻ
ഒരനധികൃത വിഷാദം

തൂവാലയിലെ ചന്ദ്രനോട്
മാനം പറയും അടക്കം
ചന്ദ്രക്കലയായി അടക്കം,
രഹസ്യത്തിൽ തങ്ങിനിൽക്കുന്നു

തൂവാലയിലെ ചന്ദ്രക്കല
ചന്ദ്രക്കല ചുംബനങ്ങൾ
ഒരുപക്ഷേ അവളുടെ പിൻകഴുത്തിലെ വളർത്തുടാറ്റുവിനും പിന്നിൽ

അവളുടെ പൊക്കിൾക്കൊടി മേഘമാകുവാൻ പോകും
മാനമാകും ഞാൻ

അതിന്റെ ആഴത്തിൽ ചെന്ന് തട്ടി മടങ്ങിവരും ചന്ദ്രക്കല

പാട്ടിനെ പുറത്തുനിർത്തി
അവളുടെ കാതിലെ ജിമിക്കിയിൽ
കാത് വകഞ്ഞ് തട്ടും 
മാനം

കലകൾ തള്ളിത്തുറന്ന്
അവളുടെ ചന്ദ്രമുഖഭ്രാന്ത് എന്നിൽ
പ്രവേശിക്കുന്നു

ചന്ദ്രദളയമുനേ
ചന്ദ്രദളയമുനേ എന്ന് ഓളങ്ങൾ

പൊക്കിൾക്കൊടിച്ചന്ദ്രൻ എന്ന്
അവളുടെ മാനത്തിന്റെ ചരിവിൽ
നീട്ടിയെഴുതും ഞാൻ

അവളുടെ മാനം ഉടലിലേക്ക്
വന്യമായി ചരിയുന്നു
ചരിവുകളിൽ ചിലങ്ക കെട്ടി
മുദ്രകളിലേക്ക്  അവൾ വിരൽ 
പതിയേ പിൻവലിക്കുന്നു

ചിലങ്കയില്ലാത്ത എന്റെ കാല്
മാനത്ത്

ഉടലിൽ പിൻകഴുത്തിൽ അവൾ
രഹസ്യമായി വളർത്തും
വളർത്തുമൃഗടാറ്റുവിനെ
എനിക്ക് നേരെ വന്യമായി
അഴിച്ചുവിടും അവൾ

പിന്തുടരുന്ന മാനത്തിന്റെ 
പതിനാല് ദിനങ്ങളെ 
ആരും കാണാതെ അവൾ
കലകളിൽ
അണിയുന്നു 

വീടുകൾ 
ജാലകങ്ങൾക്ക് അണിയിക്കും 
തിരശ്ശീല പോലെ
ഒന്നുനിർത്തുമ്പോൾ
അർത്ഥവും വികാരവും മറച്ച്
ഓരോ വാക്കിനും അവൾ
വരികളിലണിയിക്കും
ശബ്ദത്തിന്റെ ഞൊറിയുള്ള
നിശ്ശബ്ദതയുടെ തിരശ്ശീല

അവളുടെ ടാറ്റുത്തുമ്പത്ത് നിന്നും 
ഇറ്റും 
എന്റെ നഗ്നതയുടെ 
നാടകീയത കലർന്ന ഒരുതുള്ളി

എല്ലാ അർത്ഥങ്ങളും ശബ്ദങ്ങളും
ഉപേക്ഷിച്ച് സമാധിയാവുന്ന ഒരു വാക്ക്

തീർത്ഥാടനം പോലെ 
മടക്കം മറന്നുവെച്ച വാക്ക് 
ചന്ദ്രക്കലയാവുമോ എന്ന് അവൾ
സംശയിക്കുന്നു

കലയണിഞ്ഞ ഒരു സംശയം
ശിവനാവും വിധം

ശലഭലജ്ജ
ആകാശനാണം തുടങ്ങിയ
പ്രസിദ്ധീകരണങ്ങൾ

കല അഴിഞ്ഞ മടക്കച്ചന്ദ്രൻ,
അവളുടെ ടാറ്റുവിൽ നിന്നും അഴിച്ചെടുക്കും മാനം

ആകാശം എത്തിനോക്കും 
മൂന്ന് കലഹവേനൽക്കാലങ്ങൾ
ഉദാഹരണം പൊക്കിൾക്കൊടി
വിലകുറഞ്ഞ ഒരു നന്ദി

ആകാശത്തിന്റെ ചുമട്ടുതൊഴിലാളിയായ 
ശലഭം

വാക്കിന്റെ ചുമട്ട് തൊഴിലാളിയായ കവിത,
അത് 
ഒരു വാക്ക് ഇറക്കിവെക്കുവാൻ തിരയും ആവശ്യമായ ശൂന്യത

ഒരു പഴയകാലകോളേജ് മാഗസീനിലെ
പക്വതയും പാകതയും വന്ന താടിവളർത്തിയ 
മൂന്ന് തേഡ് ഡീസി
പ്രതിനിധികളെ പോലെ
ഏകാന്തതയുടെ മൂന്ന് ചിത്രങ്ങൾ

എന്നേക്കാൾ വിഷാദിയായ ഒരുവനെ
കവിത 
കണ്ടുമുട്ടും വിധം.





Comments

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...