Skip to main content

വന്യജീവി

രാജവെമ്പാലയെ ഈയിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ
കണ്ടിട്ടില്ലാത്തവർ പറയും ദാ ഇത് വഴി ഇഴഞ്ഞു പോയി
വെറുതെയാണത് ചുമ്മാതെ പറയുവാ
പാമ്പ് ഇഴഞ്ഞിട്ടു എത്ര കാലമായി!!!

അവരിപ്പോൾ വടി കുത്തി നടപ്പാണ്
ആരുടെയെങ്കിലും മുമ്പിൽ ചെന്ന് പെട്ടുപോയാൽ
അവർ വടി എടുക്കാൻ പോയാൽ
പോയവർ അത് വഴി ഒറ്റപ്പോക്കാണ്
അത് കൊണ്ട് പാമ്പ് വടി കൊണ്ടാണ് നടപ്പ്
പത്തിയിൽ കാണും വിസിറ്റിംഗ് കാർഡും
രണ്ടു മൂന്നു പാമ്പ് പിടിത്തക്കാരുടെ നമ്പരും
ഒരേ ഒരു വ്യവസ്ഥ വെയ്ക്കും
പിടിച്ചാൽ തല്ലികൊന്നാലും
കാട്ടിൽ  കൊണ്ട് പോയി വിടരുത്!

പുതിയ തലമുറ ആനയെ കണ്ടിട്ടുണ്ടോ?
അയ്യോ കണ്ടാൽ മനസ്സിലാകില്ല!
കൊമ്പ് ഒന്നും കാണില്ല
കൊമ്പിൽ കമ്പി ഇട്ടു  ഒതുക്കി
തുമ്പി കൈ വച്ച് മറച്ചു ഗമയിലാ നടപ്പ്
ആനവാല് വേണമെങ്കിൽ കുടഞ്ഞിട്ടു തരും!
പക്ഷേ ഒരു അപേക്ഷ
പിടിച്ചു ആനക്കൊട്ടിലിൽ ഇടരുത്

സിംഹമോ? കണ്ടാൽ തിരിച്ചറിയില്ല!
ക്ലീൻ ഷേവാണ്! റാപ്പ് പോപ്‌ താരങ്ങളെ പോലെ
മുടി പോലും ചെരച്ചു വച്ചിരിക്കും!!
കണ്ടാൽ ഹായ് പറയും പക്ഷെ പിടിക്കരുത്..
പേടിയാണ് വനം വകുപ്പിന് കൈ മാറിയാലോ!

എന്താ കാര്യം?
ഇവര്ക്കൊക്കെ പേടി
വനത്തിൽ പോകാൻ!
അയ്യോ ഇതൊന്നും മൃഗങ്ങളല്ല!
ഇവരൊക്കെ മനുഷ്യരാണ്!!!
നമ്മുടെ ഇടയിൽ ഉള്ള
മറ്റു ചില  മൃഗങ്ങൾക്ക്
അവരെ
തിരിച്ചറിയാൻ കഴിയാതെ
തെറ്റിദ്ധരിക്കുന്നതാണ്!



Comments

  1. നമ്മുടെ ഇടയിൽ ഉള്ള
    മറ്റു ചില മൃഗങ്ങൾക്ക്
    അവരെ
    തിരിച്ചറിയാൻ കഴിയാതെ
    തെറ്റിദ്ധരിക്കുന്നതാണ്! :)

    ReplyDelete
    Replies
    1. ഡോക്ടർ വളരെ നന്ദി വായനക്ക് അകമഴിഞ്ഞ പ്രോത്സാഹനത്തിനു

      Delete
  2. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ഈ അനുഗ്രഹത്തിന് വളരെ നന്ദി ഒരുപാടു സന്തോഷവും

      Delete
  3. ആരോടെക്കയോയുളള അമര്ഷമാണല്ലോ ഈ കവിത.....

    ReplyDelete
    Replies
    1. അങ്ങിനെ ഒന്നും ഇല്ല അമർഷം കാണിക്കേണ്ടത് നമ്മളോട് തന്നെ കാരണം നമ്മൾ തന്നെ അല്ലെ എല്ലാ കാര്യത്തിലും ഫസ്റ്റ് പേർസണ്‍
      നന്ദി അനുരാജ് ഈ ഓരോ കയ്യൊപ്പിനു അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

      Delete
  4. കാടെല്ലാം നാട്ടിലാണ്

    ReplyDelete
    Replies
    1. ശരിയാണ് അജിത്ഭായ് കാട് ഇപ്പൊ നാട്ടിൽ തന്നെ
      വനത്തിൽ വന്യമൃഗങ്ങൾ ഒന്നും ഇല്ല
      നന്ദി അജിത്ഭായ് ശരിയായ വീക്ഷണം

      Delete
  5. മനുഷ്യമൃഗങ്ങൾ

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അതെ നാട്ടിൽ ജീവിക്കുന്നു മൃഗ ചേഷ്ട പലപ്പോഴും മറക്കാൻ കഴിയുന്നില്ല
      സംസ്കാരം അതിന്റെ പൂര്ണ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ പൂർണരായും സംസ്കര സമ്പന്നർ എന്ന് അവകാശപ്പെടുവാൻ നമ്മുക്ക് കഴിയുന്നില്ല
      നന്ദി സൌഗന്ധികം

      Delete
  6. നല്ല ചിന്ത വംശനാശഭീഷണിയിലാണ് പലതും.കാഴ്ചകള്‍ മാറും.

    ReplyDelete
    Replies
    1. അതെ അനീഷ്‌ വല്ലാത്ത ഒരു മാറ്റം അത് പെട്ടെന്നല്ല തീർച്ചയായും നമ്മൾ ഈ തലമുറ വല്യ മാറ്റത്തിനു സാക്ഷ്യം വഹിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ ഓരോ തലമുറയും അപ്പോൾ എന്ത് മാത്രം മാറ്റം നമ്മൾ അറിയാതെ അനുഭവിച്ചിട്ടുണ്ടാകും വൈദ്യുതി വന്നപ്പോൾ ട്രെയിന വിമാനം കമ്പി തപാൽ സാമൂഹ്യ പരിഷ്കരണം ഓരോ തലമുറക്കും അവരവരുടെ തലമുറ വല്യ മാറ്റം അവകാശപ്പെടുന്നു അത്ര തന്നെ
      നന്ദി കാത്തി ഈ വരവിനു സംവേദനത്തിന്

      Delete
  7. Replies
    1. നിധീഷ് നന്ദി അഭിപ്രായത്തിനു വായനക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..