Skip to main content

പ്രണയത്തിൽ നാണിച്ച വരികൾ

പ്രണയത്തെ കുറിച്ച്
കവിതയെഴുതുവാൻ
വരികൾ തേടിത്തിരയുമ്പോൾ
തട്ടിത്തടഞ്ഞു
മുമ്പിൽ വന്നുപ്പെട്ടുപോകുന്ന
ആദ്യവരികൾക്ക്
മുന്നോട്ടു വരാൻ
കഴിയാത്തവിധം
കള്ളനാണം

ആ നാണം കാലിന്റെ
പെരുവിരലിലൊന്നിൽ
കണ്ടു ഞാൻ പിടിക്കുമ്പോൾ
പിടഞ്ഞകന്നു മാറി
ഇമകളെ പോലെ
ഒളിച്ചു കളിക്കുന്നു
അത് കണ്ണുകളിൽ

എന്നാൽ അറിയാതെ
പിന്നിലൂടെ ചെന്ന്
കണ്ണുപൊത്തി
എത്തിപ്പിടിക്കാൻ
നോക്കുമ്പോൾ

നെഞ്ചിൽ
പിടയ്ക്കുന്ന കണ്ണാടിയിൽ
വൃത്തം
ഒരു വട്ടം നോക്കാതെ
ഉപമ
അലങ്കാരശങ്ക ഇല്ലാതെ

വെറുമൊരുവിരലിന്റെ
അറ്റം മുറിച്ചൊരു
അധരവർണ്ണ പൊട്ടുംകുത്തി
മുഖമൊന്നു
വെട്ടിത്തിരിച്ചു..
മുടി
ഒരു വശത്തേക്ക്
മുന്നോട്ടു
നീട്ടിയെഴുതി
മുമ്പിലേക്ക് തിരിയുന്നു
ഒരു കടലാസിലും
എഴുതുവാൻ കഴിയാത്തൊരു
അതി മനോഹര
പ്രണയകാവ്യം

അത് അധരം കൊണ്ട്
വായിച്ചു
കണ്ണടച്ച് കട്ടെടുത്തെഴുതുമ്പോൾ
ആരുടെയോ
കാൽപ്പെരുമാറ്റം കേട്ട്
മനസ്സില്ലാമനസ്സോടെ
ഒരു ഉമ്മ വെച്ച്
അത് മായ്ച്ചു കളഞ്ഞു
ഹൃദയം പറിച്ചെടുത്തു
ചുരുട്ടി കൂട്ടി
നെഞ്ചിൽ
ഇട്ടു
കളയേണ്ടി വരുന്നു



  

Comments

  1. പ്രണയത്തെ കുറിച്ച് കവിതയെഴുതുവാൻ ഇരുന്നാല്‍ വരികള്‍ ഇങ്ങനെ നീളും ഒന്നിന് പുറകേ ഒന്നായി വന്നു കൊണ്ടേയിരിക്കും....

    ReplyDelete
  2. വ്യത്യസ്ഥമായൊരു പ്രണയകവിത.....

    ReplyDelete
  3. പ്രണയം... പ്രണയത്തെക്കുറിച്ച് പറയാൻ നാവു നൂറ്...... ഇവിടെ പ്രത്യേകമായൊരു പ്രണയം...
    ആശംസകൾ.

    ReplyDelete
  4. വാക്കിനുപോലുമൊരു ലജ്ജാഭംഗി

    ReplyDelete
  5. കാൽപ്പെരുമാറ്റമെല്ലാം കൊളമാക്കിയല്ലേ? ഹ...ഹ..ഹ..സാരമില്ല ബാക്കിഭാഗം പിന്നെഴുതാം.കേട്ടാ.? :)


    ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
  6. വരികള്ക്ക് നാണം വന്നാല് പേടിക്കേണ്ട......പ്രണയകവിത ഉഷാറാകും....

    ReplyDelete
  7. കൊള്ളാം പ്രണയ കവിതയ്കും നാണം

    ReplyDelete
  8. ആദ്യത്തെ കത്തിന്റെ അവതാരപരിണാമങ്ങൾ നന്നായെഴുതി.

    ReplyDelete
  9. കാത്തി
    പ്രദീപ്‌ മാഷ്
    ഡോക്ടർ
    അജിത്‌ ഭായ്
    സൌഗന്ധികം
    അനുരാജ്
    നിധീഷ്
    the man to walk with
    ശശി കുമാർ
    വളരെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന