Skip to main content

ഹൃദയത്തിന്റെ പരുക്ക്


അധരങ്ങൾക്കിടയിൽ വിരിഞ്ഞ
ചുവന്നു തുടുത്ത ഒരു പുഞ്ചിരി 
നീ അറിയാതെ പറിക്കുവാൻ
എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ്
ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത്

വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ
നാണിച്ചോതുങ്ങി നിന്ന നഖത്തിൽ
ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ
പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ-
പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

Comments

  1. Purukku saaramilla. Go ahead :)

    ReplyDelete
    Replies
    1. ഡോക്ടർ പറഞ്ഞാൽ പിന്നെ എനിക്ക് വിശ്വാസമാണ്
      നന്ദി ഡോക്ടർ

      Delete
  2. നന്നായിരിക്കുന്നു............
    ഈ ഭാവന എന്നും നിലനിൾക്കട്ടെ

    ReplyDelete
    Replies
    1. ഈ സഹൃദയ വായനയും നല്ല മനസ്സും അതിനു എന്നും കൂട്ടായി വേണം ഉണ്ടാവണം അതിനു
      വളരെ നന്ദി നിധീഷ്

      Delete
  3. ഉന്നംപിഴച്ചാല്‍..............
    അടിത്തെറ്റും അല്ലേ!
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ചേട്ടാ ഈ അനുഗ്രഹത്തിന്

      Delete
  4. വഴിതെറ്റി പോയ ചുംബനവും,
    ചതഞ്ഞുപോയ ഹൃദയവും....

    പരിക്കുകള്‍ വേഗം മാറട്ടെ !!@@@ ആശംസകള്‍.. വരികള്‍ക്ക്

    ReplyDelete
    Replies
    1. പൂർവാധികം ഭംഗി ആക്കാം അല്ലെ സുഹൃത്തേ
      വളരെ നന്ദി ഈ കയ്യൊപ്പിനു

      Delete
  5. ഇനിയും ബാക്കിയാണ് .

    ReplyDelete
    Replies
    1. കാത്തി വളരെ ശരിയാണ് ഇതൊരു തുടക്കം മാത്രം
      അനുഭവിച്ചവർക്കു അത് കൃത്യമായി മനസ്സിലാകും
      നന്ദി അനീഷ്‌

      Delete
  6. ഒരു പൂവാണേൽപ്പോലും ഒന്നു ചോദിച്ചിട്ടു പറിക്കുന്നത് തന്നെയാണ് നല്ലെതെന്നു തോന്നുന്നു അല്ലേ ഭായ് ?

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇല്ല അതവിടെ നിന്നോട്ടെ ചോദ്യവും ഇല്ല പിച്ചാനും ഞാനില്ലേ
      നന്ദി സൌഗന്ധികം

      Delete
  7. ചിലപ്പോള്‍ അങ്ങനെയാണ്.. ഒരു നിമിഷത്തിന്റെ വ്യഗ്രതയില്‍ ചിലത് തിരിച്ചുവരാനാകാതെ വഴിതെറ്റി പോകും.. ചിലത് മരിച്ചും..

    ReplyDelete
    Replies
    1. ഡോക്ടർ ശരിയാണ് വരാനുള്ളത് അങ്ങിനെ തന്നെ ഓട്ടോ വിളിച്ചു വരും ആംബുലൻസ് വിളിച്ചു തിരിച്ചും പോകും
      നന്ദി ഡോക്ടർ

      Delete
  8. പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണെന്ന് എത്ര പേര്‍ പറഞ്ഞിരിയ്ക്കുന്നു!!

    ReplyDelete
    Replies
    1. പരാജയപ്പെട്ടവർ വിജയിക്കുന്നവരുടെ ചവിട്ടു പടി ആകും എന്ന് അർഥം കൂടി അതിനു ഉണ്ടോ എന്നൊരു ഉല്പ്രേക്ഷ
      നന്ദി അജിത്ഭായ്

      Delete
  9. ചതഞ്ഞു പോയ ഹൃദയം എന്തിനോ വിലപിക്കുന്നു ...
    സ്നേഹപൂർവ്വം....

    ReplyDelete
    Replies
    1. നന്ദി ആഷിക് ഈ അഭിപ്രായത്തിനു വായനക്ക് ഈ വരവിനു എല്ലാത്തിനും

      Delete
  10. ഒരു വശത്ത് കൂടി മാത്രം സഞ്ചരിക്കുന്ന
    ഇഷ്ടങ്ങള്‍ എപ്പൊഴും നോവാകും പകരുക ..
    എങ്കിലും ഒരു നിമിഷം പൊലും ഇട നല്‍കാതെ
    ഹൃദയം തുടിച്ച് കൊണ്ടിരിക്കും , അതിലേക്ക് തന്നെ ..
    സുഖമല്ലേ പ്രീയ സഖേ ?

    ReplyDelete
    Replies
    1. റിനി സത്യം തുടിക്കുന്നത് എല്ലാം പ്രണയം തന്നെ എഴുതുന്നത്‌ എല്ലാം പ്രണയം ശ്വസിക്കുന്നതും അതെ ഇതിനിടയിലെ ഇടവേളകളിൽ ജീവിക്കാം
      റിനി വളരെ സന്തോഷം ഈ വരവിൽ റിനിയുടെ പുതിയ പോസ്റ്റ്‌ വായിച്ചു പ്രണയത്തിന്റെ ഉസ്താദ്‌ തന്നെ സഖേ അത് വായിക്കുന്നത് തന്നെ സുഖം

      Delete
  11. കവിത തുടിക്കുന്ന അക്ഷരക്കൂട്ടുകള്‍ ...

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ നന്ദി ഈ കയ്യൊപ്പിനു ഹൃദ്യമായ അഭിപ്രായത്തിനു

      Delete
  12. കയ്യിലിരുപ്പിന്റെ തന്നെയാ ...അല്ലെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.

    പക്ഷെ ഒരുപാടിഷ്ടായി ആദ്യ വരികൾ!

    ReplyDelete
    Replies
    1. ആഹാ കണ്ടു പിടിച്ചല്ലോ ലളിതമായി കൈ ഞാൻ മാക്സിമം കണ്ട്രോൾ ചെയ്തതാണ് അല്ലെങ്കിൽ ചുണ്ടിൽ ഇരുപ്പു കൊണ്ട് എന്നാണെന്നും കൂടി ഉള്ള പഴി കിട്ടിയേനെ
      നന്ദി കീയ അഭിപ്രായത്തിനു ആസ്വാദന കുറിപ്പിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം