Skip to main content

ഹൃദയത്തിന്റെ പരുക്ക്


അധരങ്ങൾക്കിടയിൽ വിരിഞ്ഞ
ചുവന്നു തുടുത്ത ഒരു പുഞ്ചിരി 
നീ അറിയാതെ പറിക്കുവാൻ
എന്റെ ചുണ്ടുകൾ ശ്രമിച്ചപ്പോഴാണ്
ഒരു ചുംബനം വഴിതെറ്റി കൈവിട്ടു പോയത്

വിരലുകൾ പൂത്തു നില്ക്കുന്ന കയ്യിലെ
നാണിച്ചോതുങ്ങി നിന്ന നഖത്തിൽ
ഞാൻ പറയാതെ ഒന്നു തൊട്ടപ്പോൾ
പിടഞ്ഞടഞ്ഞ നിന്റെ കണ്പോളകൾക്കിടയിൽ-
പെട്ടാണ് എന്റെ ഹൃദയം ചതഞ്ഞരഞ്ഞുപോയത്

Comments

  1. Purukku saaramilla. Go ahead :)

    ReplyDelete
    Replies
    1. ഡോക്ടർ പറഞ്ഞാൽ പിന്നെ എനിക്ക് വിശ്വാസമാണ്
      നന്ദി ഡോക്ടർ

      Delete
  2. നന്നായിരിക്കുന്നു............
    ഈ ഭാവന എന്നും നിലനിൾക്കട്ടെ

    ReplyDelete
    Replies
    1. ഈ സഹൃദയ വായനയും നല്ല മനസ്സും അതിനു എന്നും കൂട്ടായി വേണം ഉണ്ടാവണം അതിനു
      വളരെ നന്ദി നിധീഷ്

      Delete
  3. ഉന്നംപിഴച്ചാല്‍..............
    അടിത്തെറ്റും അല്ലേ!
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ചേട്ടാ ഈ അനുഗ്രഹത്തിന്

      Delete
  4. വഴിതെറ്റി പോയ ചുംബനവും,
    ചതഞ്ഞുപോയ ഹൃദയവും....

    പരിക്കുകള്‍ വേഗം മാറട്ടെ !!@@@ ആശംസകള്‍.. വരികള്‍ക്ക്

    ReplyDelete
    Replies
    1. പൂർവാധികം ഭംഗി ആക്കാം അല്ലെ സുഹൃത്തേ
      വളരെ നന്ദി ഈ കയ്യൊപ്പിനു

      Delete
  5. ഇനിയും ബാക്കിയാണ് .

    ReplyDelete
    Replies
    1. കാത്തി വളരെ ശരിയാണ് ഇതൊരു തുടക്കം മാത്രം
      അനുഭവിച്ചവർക്കു അത് കൃത്യമായി മനസ്സിലാകും
      നന്ദി അനീഷ്‌

      Delete
  6. ഒരു പൂവാണേൽപ്പോലും ഒന്നു ചോദിച്ചിട്ടു പറിക്കുന്നത് തന്നെയാണ് നല്ലെതെന്നു തോന്നുന്നു അല്ലേ ഭായ് ?

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇല്ല അതവിടെ നിന്നോട്ടെ ചോദ്യവും ഇല്ല പിച്ചാനും ഞാനില്ലേ
      നന്ദി സൌഗന്ധികം

      Delete
  7. ചിലപ്പോള്‍ അങ്ങനെയാണ്.. ഒരു നിമിഷത്തിന്റെ വ്യഗ്രതയില്‍ ചിലത് തിരിച്ചുവരാനാകാതെ വഴിതെറ്റി പോകും.. ചിലത് മരിച്ചും..

    ReplyDelete
    Replies
    1. ഡോക്ടർ ശരിയാണ് വരാനുള്ളത് അങ്ങിനെ തന്നെ ഓട്ടോ വിളിച്ചു വരും ആംബുലൻസ് വിളിച്ചു തിരിച്ചും പോകും
      നന്ദി ഡോക്ടർ

      Delete
  8. പരാജയം വിജയത്തിലേയ്ക്കുള്ള ചവിട്ടുപടിയാണെന്ന് എത്ര പേര്‍ പറഞ്ഞിരിയ്ക്കുന്നു!!

    ReplyDelete
    Replies
    1. പരാജയപ്പെട്ടവർ വിജയിക്കുന്നവരുടെ ചവിട്ടു പടി ആകും എന്ന് അർഥം കൂടി അതിനു ഉണ്ടോ എന്നൊരു ഉല്പ്രേക്ഷ
      നന്ദി അജിത്ഭായ്

      Delete
  9. ചതഞ്ഞു പോയ ഹൃദയം എന്തിനോ വിലപിക്കുന്നു ...
    സ്നേഹപൂർവ്വം....

    ReplyDelete
    Replies
    1. നന്ദി ആഷിക് ഈ അഭിപ്രായത്തിനു വായനക്ക് ഈ വരവിനു എല്ലാത്തിനും

      Delete
  10. ഒരു വശത്ത് കൂടി മാത്രം സഞ്ചരിക്കുന്ന
    ഇഷ്ടങ്ങള്‍ എപ്പൊഴും നോവാകും പകരുക ..
    എങ്കിലും ഒരു നിമിഷം പൊലും ഇട നല്‍കാതെ
    ഹൃദയം തുടിച്ച് കൊണ്ടിരിക്കും , അതിലേക്ക് തന്നെ ..
    സുഖമല്ലേ പ്രീയ സഖേ ?

    ReplyDelete
    Replies
    1. റിനി സത്യം തുടിക്കുന്നത് എല്ലാം പ്രണയം തന്നെ എഴുതുന്നത്‌ എല്ലാം പ്രണയം ശ്വസിക്കുന്നതും അതെ ഇതിനിടയിലെ ഇടവേളകളിൽ ജീവിക്കാം
      റിനി വളരെ സന്തോഷം ഈ വരവിൽ റിനിയുടെ പുതിയ പോസ്റ്റ്‌ വായിച്ചു പ്രണയത്തിന്റെ ഉസ്താദ്‌ തന്നെ സഖേ അത് വായിക്കുന്നത് തന്നെ സുഖം

      Delete
  11. കവിത തുടിക്കുന്ന അക്ഷരക്കൂട്ടുകള്‍ ...

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ നന്ദി ഈ കയ്യൊപ്പിനു ഹൃദ്യമായ അഭിപ്രായത്തിനു

      Delete
  12. കയ്യിലിരുപ്പിന്റെ തന്നെയാ ...അല്ലെങ്കിൽ ഇങ്ങനൊന്നും സംഭവിക്കില്ലായിരുന്നു.

    പക്ഷെ ഒരുപാടിഷ്ടായി ആദ്യ വരികൾ!

    ReplyDelete
    Replies
    1. ആഹാ കണ്ടു പിടിച്ചല്ലോ ലളിതമായി കൈ ഞാൻ മാക്സിമം കണ്ട്രോൾ ചെയ്തതാണ് അല്ലെങ്കിൽ ചുണ്ടിൽ ഇരുപ്പു കൊണ്ട് എന്നാണെന്നും കൂടി ഉള്ള പഴി കിട്ടിയേനെ
      നന്ദി കീയ അഭിപ്രായത്തിനു ആസ്വാദന കുറിപ്പിന്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം

ഈർപ്പം എന്നെഴുതുവാൻ ആവശ്യമായ ജലം, പരതുകയായിരുന്നുന്നു ഞാൻ ജലം എന്ന വാക്കിലിരുന്ന് ജലം വറ്റുന്നു നീലയുടെ അരികിലിരുന്ന് ആകാശം വറ്റുന്നത് പോലെ തന്നെ വാക്കിൻ്റെ കൈവെള്ള പിടിച്ച്  തുറന്നു നോക്കുന്നു വറ്റിയിട്ടില്ല ഇപ്പോഴും ഈർപ്പമുണ്ട് കിടക്കും മുമ്പ് തൂവലുകൾ എല്ലാം ഊതിയണക്കും കിളി ജനാലകൾ ഊതിയണച്ചാലും അപ്പോഴും  ചിത്രങ്ങളിൽ അധികം വരും ഇണചേരലുകൾ മുനിഞ്ഞ് കത്തും വീട് ചേക്കേറുന്നത് ഒരു ചിത്രമാണെങ്കിൽ കിളി അതിൻ്റെ നോക്കിനിൽപ്പ് ഇണചേരുന്നത് ചിത്രമാണെങ്കിൽ നോക്കിനിൽപ്പ് ആവശ്യപ്പെടാത്ത ചന്ദ്രക്കല പോലെ  അതിൻ്റെ മായ്ച്ച് കളയൽ ഒരു കിളി ഇപ്പോൾ അതിൻ്റെ ചേക്കേറൽമാത്രകൾ പിന്നെ, അതിൻ്റെ പറന്ന മാനത്തിൻ്റെ ഊതിയണപ്പും പക്ഷം പിടിക്കുന്നതിൻ്റെ കല ഞാൻ ചന്ദ്രനിൽ നിന്നാണ് പഠിച്ചത് അതും രാത്രിയിൽ  ഇണചേരുന്നതിനിടയിൽ ഇണചേർന്നതെല്ലാം നക്ഷത്രങ്ങളായി ചിതറിയിട്ടുണ്ട് അത്ര എളുപ്പമല്ല നോക്കിനിൽക്കുന്ന ഒരാളിലേക്കുള്ള ചിതറൽ  ഇണചേരുന്നവർ  ചിതറുന്ന അത്രയും നക്ഷത്രങ്ങൾ ഇപ്പോഴും മാനത്ത് മാനം ഓരോ രാത്രിയും  പിറ്റേന്നത്തേക്ക് കൂട്ടിവെക്കുന്ന പോലെ തോന്നുന്നു വഴക്കുകൂടുന്നവർ പക്ഷികളാവുന്നു എന്ന പൊതുബ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..