Skip to main content

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്


ഇനിയും വിരിയാത്ത പൂക്കളിലാണ്
വസന്തങ്ങൾ, അവയുടെ 
പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക
അതറിയാഞ്ഞിട്ടല്ല

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്
മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം

ചെറിയ ചൂടുള്ള പനി
ലളിതമായ മഞ്ഞുകാലങ്ങൾ
എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു.
അവഗണിച്ചു എന്ന 
വാക്കാണ് ആശ്വാസത്തിനോട് 
കൂടുതൽ ചേർന്നുനിൽക്കുക
അതും അറിയാഞ്ഞിട്ടല്ല

ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും
പകൽവെളിച്ചം എടുത്തുവെക്കുവാൻ
ഇരുട്ടിനോട് ചട്ടം കെട്ടുന്നു

ദൈവം മഞ്ഞാകുവാൻ പോകുന്ന
താഴ്വരയിൽ
അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി
മഞ്ഞ് കാലത്തിൻ്റെ 
നഗ്നതയുള്ള ദൈവം എന്ന തിരുത്ത്
അപ്പോൾ അരുവിയിൽ 

കൂവലിൻ്റ മറുക് 
കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം
ദൈവത്തിൻ്റെ നാഭി
ദൈവം കഴിഞ്ഞും കൂവുന്നു
ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ
കുയിലുകൾ പറ്റിപ്പിടിക്കും വിധം
എന്നാവണം

ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ
കേൾവിക്കൊപ്പം
തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം
അതും കേട്ടുകേൾവികൾക്കൊപ്പമുള്ള
തിരിഞ്ഞുനോട്ടങ്ങളിലാവണം
കൂടുതൽ നേരം ദൈവം
തങ്ങിനിൽക്കുന്നുണ്ടാവുക

വെള്ളാരങ്കല്ലുകൾക്കിടയിൽ ഇപ്പോൾ ദൈവത്തിൻ്റെ നനഞ്ഞ നഗ്നത
അത്രത്തോളം നനഞ്ഞ, പതിഞ്ഞ കാൽപ്പാടുകൾ നിലത്തും

ആന്തരീകമായ ഓരോ അവയവങ്ങളിലും
തുമ്പികൾ ചെന്ന് മുട്ടും വണ്ണം
ദൈവം തൻ്റെ നടത്തങ്ങൾ
ഇരുത്തം നൃത്തങ്ങൾ എന്നിവ അരുവിയിലും പുറത്തും പുന:ക്രമീകരിക്കുന്നു

ഋതുമട്ടിലുള്ള തീർത്ഥാടനങ്ങൾ
ഒരിടത്തും അടങ്ങികിടക്കാത്ത ദൈവം
എന്ന് പിന്നാലെ പിറുപിറുക്കും തുമ്പികൾ

ഒരു വെടിയുണ്ടയുടെ ഇന്നലെ
ഒരു പക്ഷേ
ചോര പുരണ്ട്
ഗാന്ധിജി ആയപോലെ
ഇനി ആരുടേയോ 
തിരിഞ്ഞുനോക്കാത്ത ഇന്നലെ 
ദൈവം എന്നാവുമോ

അല്ല
ദൈവം നിത്യതയുടെ,
ശാന്തതയുടെ ഇന്നലെ 
എന്നാരോ 
അതാവും കൂടുതൽ ശരി

ഒരു ഇലയുടെ ഇന്നലെ
ഒരു ജനാലയാവുന്നത് പോലെ
ശരികൾക്കുണ്ടാവുമോ ഇന്നലെകൾ
ഒരു പക്ഷേ അവ അന്നത്തെ കാലത്തെ ശരി തെറ്റുകൾ

ശിശിരത്തിൽ ഇലപോലെ
ദൈവം നഗ്നത പൊഴിക്കുന്നു
ഏകാന്തതകളിൽ മുങ്ങിനിവരും ദൈവം

തുടർന്നേ പറ്റു
ഒഴുക്ക് പിന്തുടരുന്ന ദൈവം
മുറിവുള്ള തള്ളവിരൽ പോലെ
ഇപ്പോൾ നഗ്നത നനയ്ക്കാത്ത ദൈവം

ഒരു നീലപ്പൊന്മാൻ അതിൻ്റെ നീലയിലേക്ക് മുങ്ങി
ഒരു മീൻ കൊത്തിപ്പറക്കുന്നത് പോലെ
ദൈവത്തിൻ്റെ മുങ്ങലിൽ എൻ്റെ
നഗ്നത പങ്കെടുക്കുന്നു
ആത്മാവ് കൊത്തിപ്പറക്കുന്നു

നീട്ടുന്നില്ല

പ്രലോഭനങ്ങളാണ് എന്നും വസന്തത്തിൻ്റെ ശരികൾ 
ഞാൻ എൻ്റെ മന്ദാരങ്ങൾക്ക്,
അതിൻ്റെ പൂന്തോട്ടം തിരികേ നൽകാം എന്നൊരു പ്രലോഭനം,
മുന്നോട്ട് വെയ്ക്കുന്നു!

Comments

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...