Skip to main content

തീപ്പെട്ടിയുടെ അവയവദാനം


തീപ്പെട്ടിപ്രണയം 
ഒരു തീപ്പെട്ടികൊള്ളിയിൽ അഗ്നി  കത്തിജ്വലിച്ചു
അടക്കിപ്പിടിച്ചതേങ്ങലിൽ   പ്രണയം സഫലീകരിച്ചു
തൊലിക്കട്ടിയിൽ മനക്കട്ടി തോറ്റു വഴങ്ങികരിഞ്ഞു
നിവർന്നുനിന്ന വെളുത്തകൊള്ളിയുടെ നട്ടെല്ലുവളഞ്ഞു
തീപ്പെട്ടികൂട് ബാക്കിയായി ഒരു ശവപ്പെട്ടിയുടെ ച്ഛായതോന്നി
തീപ്പെട്ടിപടം മുറിച്ചെടുത്തു മാലചാർത്തി അത്  അലങ്കരിച്ചു

അവയവദാനം 
മേഘങ്ങൾ മരിക്കാത്ത ആത്മാക്കളാണത്രേ
തൊലി ഒഴിച്ചെല്ലാം ദാനം  ചെയ്തവരത്രേ
അതുകൊണ്ട്  ആകാശസ്വർഗം ലഭിച്ചവരത്രേ
കണ്ണ് പോലും അവയവദാനം ചെയ്തവരത്രേ
കണ്ണീരു മാത്രം ആർക്കും വേണ്ടായിരുന്നത്രേ
കണ്ണ് കാണാതെ തമ്മിൽ കൂട്ടി ഇടിക്കുമ്പോൾ
ഇപ്പോഴും ഉച്ചത്തിൽ പൊട്ടിച്ചിരിക്കാറുമുണ്ടത്രേ
കാരണം അവയവം ദാനം ചെയ്തവർക്ക്
മരണവും വേദനയും  പറഞ്ഞിട്ടേ ഇല്ലത്രെ!

Comments

  1. നല്ല ഭാവന.
    കുട്ടിക്കവിതകൾ നന്നായിരിക്കുന്നു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടര ഈ വാക്കുകൾക്ക് പ്രോത്സാഹനത്തിനു വളരെ നന്ദി

      Delete
  2. പരോപകാരാര്‍ത്ഥമിദം ശരീരം!

    ReplyDelete
    Replies
    1. അവയവദാനം ജീവിതങ്ങൾക്ക് ആശ്വസമാകട്ടെ നന്ദി അജിത്ഭായ്

      Delete
  3. Replies
    1. നന്ദി സുഹൃത്തേ വായനക്ക് കയ്യൊപ്പിനു

      Delete
  4. ഭാവനയാകും പൂവനി നിനക്കായ്
    വേദിക പണിതുയർത്തീ..


    ഭാവനാ സുരഭിലമായ വരികൾ ഭായ്. നന്നായി.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം വായനക്കും നല്ല രണ്ടു വരികൾക്കും അതിലെ പ്രോത്സാഹനത്തിനും നന്ദി

      Delete
  5. അവയവം ദാനം ചെയതവർ മേഖങ്ങൾ !!!!!!!
    നല്ല ഭാവനയ്കു ആശംസകൾ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!

മുറ്റത്തെ മാറ്റിയിടാവുന്ന കിണർ

മുഖച്ഛായ വച്ച് കണ്ടു ഒരു പരിചയം ഇല്ലാത്ത ഒരു മഴ അയല്ക്കാരന്റെ പറമ്പിൽ നിന്ന് പെയ്യുന്നുണ്ട് അത് കണ്ടു തുണി ഉണക്കുവാൻ എന്ന വ്യാജേന ഞാനോ മുറ്റത്തേക്കിറങ്ങുവാൻ നോക്കുന്നുണ്ട് വിരിയ്ക്കുവാൻ എങ്ങും തുണി ഒന്നും കാണാതെ ഉടുതുണിയുടുത്ത് മുറ്റത്തേക്കിറങ്ങി നടക്കുന്നുണ്ട് അത് കണ്ടു  അയൽക്കാരൻ  മുണ്ട് മടക്കി കുത്തി പുറത്തേക്കിറങ്ങി വരുന്നുമുണ്ട് മനോഹരമായി പെയ്യുന്ന മഴയെ നോക്കാതെ ഉടുതുണി കണ്ടു വിയർക്കുന്നുണ്ട്‌, മഴ കണ്ടു നില്ക്കുന്ന വരണ്ട തുണി കണ്ടാകണം മഴയെ തറപ്പിച്ചൊന്നു നോക്കുന്നുണ്ട് അത് കണ്ടു മഴ ഒന്ന് തോര്ത്താതെ  തോരാതെ എങ്ങോട്ടോ കേറി മറയുന്നുണ്ട്‌ മഴ തോര്ന്നോ പുഴ പൂത്തോ പാടം നനഞ്ഞോ ശങ്കിച്ച് ഉടുതുണി പാടുന്നുണ്ട് അങ്ങിനെ ആരോ പാടി ഉലഞ്ഞു നിൽക്കേ ഒന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിൽ മുറ്റത്തു വീണ വെയിലും തൂത്തുവാരി  മൂളിപ്പാട്ട്മൂളി  തണലുമുണ്ട് അടുത്ത പറമ്പിലെ നനഞ്ഞ മരത്തിൽ മരംകയറ്റം എഴുതി പഠിച്ചു കണ്ടിട്ടും മിണ്ടാതെ അണ്ണാനുമുണ്ട്‌ എന്നിട്ടും ഞാനോ നല്ലൊരു അയൽക്കാരൻ വെറുതെ ഓർത്തു യേശുവിനെ യേശുവോ ഓർത്തുവോ എന്നെ അപ്പോൾ അറ...