Skip to main content

ലിപ്സ്റ്റിക് ഇട്ട ഹൃദയം

നീ എന്നോട് പിണങ്ങി
ചുണ്ട് കടിച്ചു തുറന്നു
ഒരു ചുംബനം മാത്രം എടുത്തു
ഒരു കോട്ടുവായിൽ അടച്ചു
എന്റെ ദേഹം വിട്ടു
നിന്റെ ഉടൽ എടുത്തു
പടി ഇറങ്ങി
പോകുമ്പോൾ-
എനിക്ക് ഉറപ്പുണ്ടായിരുന്നു;
നീ ഇന്ന് വരെ പോയി-
നാളെയുടെ
രാത്രിവണ്ടി വിളിച്ചു-
തിരിച്ചു വരുമെന്ന്...
അതെ അങ്ങിനെ നീ മടങ്ങി വന്നു!
പക്ഷേ
നിന്റെ ഹൃദയം
നീ അപ്പോഴും
ചുരുട്ടി അധരമായി പിടിച്ചിരുന്നു!
പക്ഷെ
ലിപ്സ്റ്റിക് പുരട്ടിയ നിന്റെ ഹൃദയം
തണുത്തുവിറക്കുന്നുണ്ടായിരുന്നു!
എന്റെ ഉടൽ പിഴിഞ്ഞ്
വിയർപ്പു   കുടഞ്ഞു
നീ എടുത്തിട്ട ഉടുപ്പിൽ
എന്റെ വരണ്ട ദാഹമുണ്ടായിരുന്നു
നിന്റെ കണ്ണ് പിഴിഞ്ഞ്
കണ്ണുനീർ കുടഞ്ഞു
ഞാൻ കണ്ട കാഴ്ച്ചയിൽ
നീയും!
അങ്ങിനെയാണ്
അന്ന് തുടങ്ങിയ  ചുംബനം
ഇന്നലെ പൂർണമായത്!
പക്ഷേ  ആ ചുംബനത്തിൽ
എന്റെ ഒരേഒരു മുഖം ഉടഞ്ഞു പോയിരുന്നു
അതിലൂടെ ദുരഭിമാനം ഒഴുകിപോയിരുന്നു
അഭിമാനത്തെ  തിരിച്ചുകൊണ്ട് വരുമ്പോൾ
കണ്ണീർബൾബിൽ ലൈറ്റിട്ടു
തേങ്ങുന്ന  കൂർക്കം
സൈറണ്‍മുഴക്കി
കടന്നുപോയ രാത്രിവണ്ടിയിൽ
ഇന്നിൽ ഇറങ്ങാതെ
ഉറങ്ങിപോയ
യാത്രക്കാരുണ്ടായിരുന്നു!

Comments

  1. Lipstick venda... Keep it as natural.
    Aashamsakal.

    ReplyDelete
    Replies
    1. ഡോക്ടര പറഞ്ഞതാ അതിന്റെ ശരി എങ്കിലും തെറ്റുകളോട് ചിലപ്പോൾ തോന്നുന്ന ഒരിഷ്ടം ലിപ്സ്ടിക്കിനോട് ഉണ്ട് എന്ന് കുറ്റസമ്മതം നടത്തിക്കോട്ടെ ഡോക്ടര
      നന്ദി ഡോക്ടര വായനക്കും ലിപ്സ്റ്റിക് തേയ്ക്കാത്ത സ്വാഭാവിക സൌന്ദര്യം ഉള്ള ഈ മറുപടിക്കും

      Delete
  2. സംബന്ധാസംബന്ധബന്ധമറിയാതുദ്ബന്ധിതനായുഴറുന്നിതേ...!!

    ReplyDelete
    Replies
    1. അതൊരു പരമമായ യാഥാർത്ഥ്യം അജിത്ഭായ് നന്ദി

      Delete
  3. ഭായ്,

    എനിക്കിത് മൊത്തമങ്ങോട്ട് കത്തിയില്ല.എന്നാലും കത്തിയിടത്തോളം വച്ച് ഞാനൊന്ന് പറയട്ടെ.?


    എല്ലാം ശരിയാവും ഭായ്,എല്ലാം ശരിയാവും :) :)



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഹോ സൌഗന്ധികതിന്റെ നാക്ക്‌ പോന്നു തന്നെ
      എല്ലാം ശരിയായി നന്ദി സൌഗന്ധികം

      Delete
  4. കവിതയുടെ അന്തരാർഥം ഗ്രഹിക്കനാവാത്തതിനാൽ കൂടുതലൊന്നും എഴുതുന്നില്ല. മറ്റുള്ളവരുടെ വാക്കുകൾക്കായി കാക്കുന്നു

    ReplyDelete
    Replies
    1. പ്രവചനാതീതം ചില ദിവസങ്ങൾ പല കാര്യങ്ങൾ
      പിന്നെയും ദിവസങ്ങളുണ്ടല്ലോ അതാണ് പ്രതീക്ഷ ആശ്വാസം
      വായനക്കും അഭിപ്രായത്തിനും വളരെ നന്ദി ബഷീർഭായ്

      Delete
  5. എന്നാലും സ്നേഹം ഉള്ളിലുണ്ട്.അതു കണാനാ പ്രയാസം.കവിത പൊലിപ്പിച്ചു.ആശംസകൾ

    ReplyDelete
    Replies
    1. അതെ ശരിയാണ് ജോർജ് ഭായ് നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  6. എന്നാലും സ്നേഹം ഉള്ളിലുണ്ട്.അതു കണാനാ പ്രയാസം.കവിത പൊലിപ്പിച്ചു.ആശംസകൾ

    ReplyDelete
  7. സൗഗന്ധികം പറഞ്ഞ പോലെ....

    ReplyDelete
    Replies
    1. ഗിരീഷ്‌ നന്ദി ഈ നല്ല വാക്കിന് അഭിപ്രായത്തിനു വായനക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...