Skip to main content

പൊട്ടന്റെ സങ്കടം

ഞാൻ പണ്ടും അങ്ങിനാ വല്ലപ്പോഴുമേ ഡീസെന്റ്‌ ആകൂ
ഡീസെന്റ്‌ ആയികഴിഞ്ഞാൽ ഞാൻ സുതാര്യനാ
ഒഴിഞ്ഞ ഗ്ലാസ്സുപോലെ, അപ്പോൾ ഞാൻ വെള്ളം അടിക്കില്ല
പക്ഷെ വെള്ളം അടിക്കാൻ ഗ്ലാസ്‌ കൊടുക്കും
പുകവലിക്കില്ല പക്ഷെ ലൈറ്റർ പോലെ തീ പകരും
അപ്പോൾ ഒരു ഫുള്ളിൽ എത്ര പെഗ്ഗ് ഉണ്ടാവും എന്ന് ഞാൻ നോക്കാറില്ല
ഒരു സിഗരെട്ടിൽ എത്ര പുക ഉണ്ടെന്നും
കാരണം അത്രയും മുഖങ്ങൾ അപ്പോൾ എനിക്ക് കാണും
അത്രയും മുഖങ്ങൾ എനിക്ക്ഭാരമാകും
ഓരോന്നിനെ ആയിട്ടു കൊന്നു കൊന്നു വരുമ്പോൾ ആൾക്കാര്പറയും അവൻ പൊട്ടനാ
അത് കേട്ടാൽ പിന്നെ അവിടെ നില്ക്കാൻ കഴിയില്ല എനിക്ക് വോട്ട് ചെയ്യാൻ മുട്ടും
വോട്ടിട്ട് കഴിഞ്ഞാൽ ഞാൻ വോട്ട് ഇടുന്നവർ തന്നെ ജയിക്കും. അത് പൊട്ടന്മാർക്കു കിട്ടിയ വരമാ
(അല്ലെങ്കിലും അങ്ങിനാ ഒരു പൊട്ടൻ ഒരു കുത്ത് ഒരു ദിവസം കുത്തിയാൽ അതിന്റെ ഫലം അനുഭവിക്കുന്നത് മനുഷ്യരാ അതും ചിലപ്പോൾ അഞ്ചു വർഷം വരെ അങ്ങ് സുഖിച്ചു അനുഭവിക്കാൻ യോഗം കാണും)
ജയിച്ചു കഴിഞ്ഞാൽ അവർ നന്നായി ഭരിക്കും. പൊട്ടൻ അതൊന്നും അറിയില്ല എട്ടു നാടും പോട്ടെ അവർ വീണ്ടും ഭരണ നേട്ടം എന്റെ കണ്ണിൽ കുത്തി പറയും...എനിക്ക് ഒന്നും മനസ്സിലാവില്ല അപ്പോൾ എനിക്ക് വിഷമം വരും ഞാൻ  പൊട്ടികരയും പിന്നെ അവിടെ നിക്കില്ല
ഞാൻ സമൂഹത്തിൽ പോയി മരിച്ചു വീഴും
പക്ഷെ അങ്ങിനെ അധികം കിടക്കാൻ കഴിയില്ല ബോർ അടിക്കും അത് കൊണ്ട് ഓണ്‍ലൈനിൽ ഞാൻ പുനർജനിക്കും
അവിടെ ലൈക്കിടും പ്രതികരിക്കും
അവിടെ എന്നെ പോലെ സമൂഹത്തിൽ മരിച്ച ഒരുപാടു പേരുണ്ടാവും ജീവനുണ്ടെന്നു കാണിക്കുവാൻ ഞങ്ങൾ ലൈറ്റ് ഇടും
ഓണ്‍ലൈനിൽ ഞങ്ങൾക്ക്കടമയില്ല കാരണംഞങ്ങൾ പൌരന്മാരല്ല
ഓണ്‍ലൈനിൽ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളില്ല കാരണം ഞങ്ങൾ വ്യക്തികളല്ല
ഞങ്ങൾക്ക് ഒന്നിനും സമയവും ഇല്ല, കാരണംഞങ്ങൾക്ക് ഓരോ നിമിഷവും വിലയേറിയാതാണ് ഞങ്ങൾക്ക്   ഓരോ നിമിഷവും  മരിക്കുവാനുള്ളത് മാത്രമാണ് 

Comments

  1. "ഓണ്‍ലൈനിൽ ഞങ്ങൾക്ക്കടമയില്ല കാരണംഞങ്ങൾ പൌരന്മാരല്ല
    ഓണ്‍ലൈനിൽ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളില്ല കാരണം ഞങ്ങൾ വ്യക്തികളല്ല
    ഞങ്ങൾക്ക് ഒന്നിനും സമയവും ഇല്ല"
    ഈ അഭിപ്രായത്തോട് യോജിക്കാനാവുന്നില്ല. കഥ നന്നായി..................

    ReplyDelete
    Replies
    1. നന്ദി ഉദയപ്രഭൻ
      യോജിക്കുവാൻ എനിക്കും ബുദ്ധിമുട്ടുള്ള കാര്യം ആണ് ഞാനും വിയോചിച്ചു കൊണ്ട് കഥയാക്കിയത്

      Delete
  2. നന്നായിരിക്കുന്നു.
    സമയമില്ല എന്ന് പറഞ്ഞു പലരും മറ്റുള്ളവരെ പൊട്ടന്മാർ ആക്കുന്നുണ്ട്‌.. .
    ശരിക്കും സമയം കിട്ടാത്തവർ ഉണ്ട് എന്നതും സത്യം - ശുദ്ധന്മാർ (പൊട്ടന്മാർ). അവരോ, ദുഷ്ടന്റെ
    ഫലം ചെയ്യുകയും ചെയ്യും. :)

    ReplyDelete
    Replies
    1. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂല്പാലത്തിലൂടെ അല്ലെ സമയം ഉള്ളവരുടെയും സമയം ഇല്ലാത്തവരുടെയും യാത്ര
      എല്ലാവര്ക്കും വേണ്ടുവോളം ജീവിക്കുവാൻ എങ്കിലും സമയം കിട്ടട്ടെ
      നന്ദി ഡോക്ടർ പിന്നെ പൊട്ടന്മാരെ കുറിച്ച് പറയുകയാണെങ്കിൽ വോട്ട് ചെയ്തു കഴിഞ്ഞാൽ അവരും ശുദ്ധരായി

      Delete
  3. പൊട്ടന്മാരുടെ ആഘോഷം ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴുമാണ്
    അപ്പോള്‍ അവരുടെ ചിന്ത അവര്‍ ചക്രവര്‍ത്തിമാരാണെന്നായിരിയ്ക്കും

    ReplyDelete
    Replies
    1. നന്ദി അജിത്ഭായ്
      ചില കസേര അത് കണ്ടു പിടിച്ചവരെ പറഞ്ഞാൽ മതി

      Delete
  4. ഓണ്‍ലൈനിൽ ഞങ്ങൾക്ക്കടമയില്ല കാരണംഞങ്ങൾ പൌരന്മാരല്ല
    ഓണ്‍ലൈനിൽ ഞങ്ങൾക്ക് ഉത്തരവാദിത്വങ്ങളില്ല കാരണം ഞങ്ങൾ വ്യക്തികളല്ല

    പക്ഷെ ഞാൻ ഒൺലൈനിൽ ഒരു ഉത്തമ പൗരൻ ആണ്. എല്ലാം നന്നായി നടക്കണമെന്നും ശരിയായി നടക്കണമെന്നും ആഗ്രഹിക്കുന്ന (ആഗ്രഹിക്കുക മാത്രം ചെയ്യുന്ന പൗരൻ)

    ReplyDelete
    Replies
    1. അതെ ആഗ്രഹം തന്നെ കാരണം കോഴിക്ക് പോലും മുട്ട ഇട്ടതിന്റെ പേരിൽ ജനനേന്ദ്രിയം ആരും കാണാതെ കൊണ്ട് നടക്കേണ്ട ഗതികേടാ. എറിഞ്ഞപ്പോൾ മുട്ട ചീമുട്ട ആയതു ഏറുകൊണ്ട ആളുടെ കുഴപ്പമോ എറിഞ്ഞ ആളിന്റെ കുഴപ്പമോ അല്ല പക്ഷെ കോഴിയുടെ കുഴപ്പം ആണല്ലോ അങ്ങിനെയും മെഡിക്കൽ റിപ്പോർട്ട്‌ വരാം ഭാവിയിൽ

      നന്ദി നിധീഷ്

      Delete
  5. വോട്ടിട്ട തിരിഞ്ഞുനടക്കുമ്പോള്‍ കസേരയില്‍ ഏറിയ യജമാനന്മാര്‍ പിന്നെ വോട്ടിട്ടവരെ പൊട്ടന്മാരാക്കും.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെ സത്യമാണ് തങ്കപ്പൻ ചേട്ടാ
      ഇന്നലെ ഒരു മന്ത്രി പറഞ്ഞത് കേട്ടില്ലേ ഉള്ളിവില തക്കാളി വില കൂടിയത് ചോദിച്ചപ്പോൾ
      സര്ക്കാരിന് അതിന്റെ കച്ചവടം ഇല്ല കൂട്ടിയവരോടെ ചോദിയ്ക്കാൻ
      അത്ര മാത്രം നോക്കുകുത്തി ആയി ഭരണം മാറിയാൽ ജനം പിന്നെ എന്ത് ചെയ്യും നന്ദി തങ്കപ്പൻ ചേട്ടാ അഭിപ്രായം പങ്കു വച്ചതിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വൈകുന്നേരം അവളുടെ വളർത്ത് മൈന

വൈകുന്നേരത്തോടെ അവളുടെ വളർത്തുമൈനയും പുറത്തിറങ്ങുന്നു അതും സ്റ്റേഷൻജാമ്യത്തിൽ ഇതാണ് തലേക്കെട്ട് ഇനി തുടക്കം തണൽ പോലെ ഉറക്കം വീണുകിടക്കും വഴികളിൽ അപ്പോഴങ്ങോട്ട് കേട്ട, പഴയകാല ചലച്ചിത്രഗാനത്തിൽ നിന്നും കറുപ്പിലും വെളുപ്പിലും ഇറങ്ങിവന്ന നായകനേപ്പോലെ ആകാശവാണിക്കാലത്തെ  വയലുംവീടും കൊണ്ടലങ്കരിച്ച പോലീസ്സ്റ്റേഷൻ കെട്ടിടത്തിലേക്ക് അരണ്ടവെളിച്ചത്തിൽ  ഞാൻ കയറിച്ചെല്ലും അരണ്ടവെളിച്ചം വഴിയിൽ വീണ് കിടക്കും ഞാനായി അയാൾ കയറിച്ചെല്ലും അതല്ലേ ശരി? അതവിടെ നിൽക്കട്ടെ കാരണം കവിതയിൽ ഒരു പാട് തെറ്റുകൾ വേറെയുണ്ട് ചുടുകട്ടകൾ അതേ നിറത്തിൽ ഇട്ടുകെട്ടിയ കെട്ടിടത്തിൽ അടിസ്ഥാനത്തിന് മുകളിൽ വെള്ളവരകൾ കൊണ്ട് അതിന് വേർതിരിവുകൾ വരച്ച് വെച്ചത് മങ്ങിയിട്ടുണ്ടാവാം അൽപ്പം മുറ്റത്തെ കിണർ  അതിനരികിലെ വാഴ തുരുമ്പെടുത്ത വാഹനങ്ങൾ പോലീസ് ജീപ്പ്  ജനൽ എന്നിവ കടന്ന് തുലാവർഷം കഴിഞ്ഞയുടൻ കാക്കിയണിഞ്ഞ പോലീസുകാരിയായി ചാർജെടുത്ത പുഴ അവിടെയുണ്ടാവും അവളായി  ഫയൽ കെട്ടിവെക്കുന്ന നൂലാമാലകൾക്കരികിൽ ഒപ്പം  അവൾ വളർത്തുന്ന മൈന അവൾ സ്റ്റേഷനിൽ എത്തുന്ന തോണി എന്ന് മൈനക്കാതിൽ ഞാൻ മാലിനിനദിയിൽ കണ്ണാടി നോക്കും മാനിനേ ക്കു...