Skip to main content

പ്ലാസ്റ്റിക്‌ രൂപം മാറിയ ജാതി തന്നെ

പ്ലാസ്റ്റിക്കും ജാതിയും ഒന്ന് തന്നെ
പരസ്പരം മാലിന്യം കൈമാറിവന്നവർ
ജാതി ഉരുക്കി തീർത്തത് പേര് തന്നെ
പേരിന്റെ കൂടെ വാല് ചേർക്കുന്നവർ

പ്ലാസ്റ്റിക്‌ ഉരുക്കി ചേർത്തത് വർണ്ണം തന്നെ
പരിസ്ഥിതിക്ക് പ്രതിസന്ധിതീർക്കുന്നവർ
വീടിന്നകത്ത്‌ ഉപയോഗിക്കാത്തത് ജാതി തന്നെ
ചെരുപ്പിനോടൊപ്പം ജാതി ഊരിവയ്ക്കുന്നവർ

വീട്ടിൽ ജാതിക്കു പകരംഎടുക്കുന്നത് പ്ലാസ്റ്റിക് തന്നെ
പരസ്യമായി പ്ലാസ്റ്റിക്കിന്അയിത്തംകൽപ്പിക്കുന്നവർ
സമൂഹംഉപയോഗിച്ചാൽ   കാണുന്നത്ജാതിതന്നെ
സ്വകാര്യമാണെങ്കിൽ പ്ലാസ്റ്റിക്കിനുപൂണൂലിടുന്നവർ

സമൂഹത്തിലെപ്ലാസ്റ്റിക്‌ ജാതിതന്നെ
ഉപയോഗശേഷം പരസ്യമായിവലിച്ചെറിയുന്നവർ  
രണ്ടും നശിക്കാത്തമാലിന്യം തന്നെ
സൗകര്യപൂർവ്വം രണ്ടുംദുരുപയോഗിക്കുന്നവർ

പരിസ്ഥിതിക്ക് ജാതി പ്ലാസ്റ്റിക്‌തന്നെ
ജാതിയും പ്ലാസ്റ്റിക്കിൽ അടച്ചുസൂക്ഷിക്കുന്നവർ
രണ്ടും ഉപയോഗിക്കുന്നത് മനുഷ്യർതന്നെ
ഉപയോഗിച്ചശേഷം കുറ്റംകണ്ടുപിടിക്കുന്നവർ

Comments

  1. രണ്ടും പെട്ടന്ന് നശിക്കാത്തത് തന്നെ

    ReplyDelete
  2. ഏതാണ് കൂടുതല്‍ ദോഷമെന്നൊരു ചോദ്യം മാത്രം

    ReplyDelete
    Replies
    1. അത് പ്ലാസ്റ്റിക്‌ തന്നെ ആകും മനുഷ്യൻ തീർന്നാൽ ജാതി തീരും അപ്പോഴും പ്ലാസ്റ്റിക്‌ നശിക്കുമോ എന്ന് സംശയം പക്ഷെ മനുഷ്യനെ ജാതി നശിപ്പിക്കും പരിസ്ഥിതിയെ പ്ലസ്ടിക്കു നശിപ്പിക്കുന്നതിനു മുമ്പേ ഇങ്ങനെ പോയാൽ നന്ദി അജിത്ഭായ്

      Delete
  3. :) Nalla thaarathamyam.
    Aashamsakal.

    ReplyDelete
  4. UNHEALTHY USAGE OF PLASTIC AND COMMUNITY..

    BOTH ARE INJURIOUS TO HUMANITY.

    VERY VERY GOOD POEM MY BROTHER

    WISHING YOU HAPPY ONAM DAYS.....

    ReplyDelete
  5. സൗകര്യപൂർവ്വം രണ്ടുംദുരുപയോഗിക്കുന്നവർ
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന