Skip to main content

പ്ലാസ്റ്റിക്‌ രൂപം മാറിയ ജാതി തന്നെ

പ്ലാസ്റ്റിക്കും ജാതിയും ഒന്ന് തന്നെ
പരസ്പരം മാലിന്യം കൈമാറിവന്നവർ
ജാതി ഉരുക്കി തീർത്തത് പേര് തന്നെ
പേരിന്റെ കൂടെ വാല് ചേർക്കുന്നവർ

പ്ലാസ്റ്റിക്‌ ഉരുക്കി ചേർത്തത് വർണ്ണം തന്നെ
പരിസ്ഥിതിക്ക് പ്രതിസന്ധിതീർക്കുന്നവർ
വീടിന്നകത്ത്‌ ഉപയോഗിക്കാത്തത് ജാതി തന്നെ
ചെരുപ്പിനോടൊപ്പം ജാതി ഊരിവയ്ക്കുന്നവർ

വീട്ടിൽ ജാതിക്കു പകരംഎടുക്കുന്നത് പ്ലാസ്റ്റിക് തന്നെ
പരസ്യമായി പ്ലാസ്റ്റിക്കിന്അയിത്തംകൽപ്പിക്കുന്നവർ
സമൂഹംഉപയോഗിച്ചാൽ   കാണുന്നത്ജാതിതന്നെ
സ്വകാര്യമാണെങ്കിൽ പ്ലാസ്റ്റിക്കിനുപൂണൂലിടുന്നവർ

സമൂഹത്തിലെപ്ലാസ്റ്റിക്‌ ജാതിതന്നെ
ഉപയോഗശേഷം പരസ്യമായിവലിച്ചെറിയുന്നവർ  
രണ്ടും നശിക്കാത്തമാലിന്യം തന്നെ
സൗകര്യപൂർവ്വം രണ്ടുംദുരുപയോഗിക്കുന്നവർ

പരിസ്ഥിതിക്ക് ജാതി പ്ലാസ്റ്റിക്‌തന്നെ
ജാതിയും പ്ലാസ്റ്റിക്കിൽ അടച്ചുസൂക്ഷിക്കുന്നവർ
രണ്ടും ഉപയോഗിക്കുന്നത് മനുഷ്യർതന്നെ
ഉപയോഗിച്ചശേഷം കുറ്റംകണ്ടുപിടിക്കുന്നവർ

Comments

  1. രണ്ടും പെട്ടന്ന് നശിക്കാത്തത് തന്നെ

    ReplyDelete
  2. ഏതാണ് കൂടുതല്‍ ദോഷമെന്നൊരു ചോദ്യം മാത്രം

    ReplyDelete
    Replies
    1. അത് പ്ലാസ്റ്റിക്‌ തന്നെ ആകും മനുഷ്യൻ തീർന്നാൽ ജാതി തീരും അപ്പോഴും പ്ലാസ്റ്റിക്‌ നശിക്കുമോ എന്ന് സംശയം പക്ഷെ മനുഷ്യനെ ജാതി നശിപ്പിക്കും പരിസ്ഥിതിയെ പ്ലസ്ടിക്കു നശിപ്പിക്കുന്നതിനു മുമ്പേ ഇങ്ങനെ പോയാൽ നന്ദി അജിത്ഭായ്

      Delete
  3. :) Nalla thaarathamyam.
    Aashamsakal.

    ReplyDelete
  4. UNHEALTHY USAGE OF PLASTIC AND COMMUNITY..

    BOTH ARE INJURIOUS TO HUMANITY.

    VERY VERY GOOD POEM MY BROTHER

    WISHING YOU HAPPY ONAM DAYS.....

    ReplyDelete
  5. സൗകര്യപൂർവ്വം രണ്ടുംദുരുപയോഗിക്കുന്നവർ
    ആശംസകള്‍

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...