Skip to main content

വെറും ശശി

കാലു കൊണ്ട് ചവിട്ടി അരക്കണോ?
കൈയ്യുകൊണ്ട് പുകഞ്ഞു മരിക്കണോ?
ജീവിത ബീഡി ത്തിരി  നായകനോട്
കൃതാവു ചൊറിഞ്ഞു  മരണ ബൂട്ടിട്ട വില്ലന്റെ ചോദ്യം

പോടോ അങ്ങിനെ എന്റെ പ്രിയനേ   നിനക്ക്
ഒലത്തുവാൻ വിട്ടു തരില്ലെന്ന് പറഞ്ഞു
ബീഡി ചുണ്ടിൽ നിന്ന് വലിച്ചെടുത്തു മരണ ബൂട്ടിന്റെ കാല്ക്കലിട്ടു
പ്രണയ നായികയുടെ വീര വാദം

വെറും ശവമായി  നായകനും പുകയായി വില്ലനും
അപ്പോൾ കാണികൾ ആരായി വെറും ശശി
സിനിമയോ വെറും പ്രണയവും

Comments

  1. സത്യം ചിലപ്പൊഴൊക്കെ നാമും ഇതാകും ..
    " വെറും ശശി " പലാരിവട്ടം ശശി ..
    നിന്നു കൊടുക്കയേ നിവര്‍ത്തിയുള്ളു
    കാരണം " ശശിയാകുമ്പൊഴാണല്ലൊ അതായെന്നറിയുന്നത് ?
    പാവം ശശീ :)

    ReplyDelete
    Replies
    1. മലയാള ഭാഷയുടെ ഏതു ശ്രേഷ്ഠം തയുടെ അളവ് കോല് കൊണ്ട് അളന്നാലും മലയാളിയിലെ സാധാരണക്കാരൻ കൊണ്ട് വരുന്ന ഇത് പോലുള്ള ചില പ്രയോഗങ്ങൾ എന്ത് രസമാണ് എട്ടിന്റെ പണി ശശി തള്ളെ ഇത് പോലുള്ള നാടൻ പദ പ്രയോഗങ്ങൾ നന്ദി റെനി അങ്ങിനെ 4 ദിവസത്തെ ബോണ്‌സ് ആസ്വദിക്ക അല്ലെ മഴ നനഞ്ഞിട്ടുണ്ടാവുമല്ലോ

      Delete
  2. ശശിയ്ക്കെന്താ ഒരു കുറവ്...??!!

    ReplyDelete
    Replies
    1. ശശിക്ക് കുറവൊന്നുമില്ല പചെങ്കി ശശിയോടു ഒരു കൊതി കെറുവ് അത്രേ ഉള്ളൂ അജിത്‌ ഭായ്

      Delete
  3. ഹഹഹാ...
    പാലാരിവട്ടം ശശിയല്ല
    മ്മടെ പാര്ട്ടീലെ സസി!

    ReplyDelete
    Replies
    1. പാര്ടിലെ സസി ബാലേസ്ന കൊച്ചു കള്ളാ ന്റെ അനിയനായി വരും
      അതല്ലേ അതിന്റെ സെറി
      കണ്ണൂരാനെ

      Delete
  4. Replies
    1. അയ്യോ കീയക്കുട്ടി ബേണ്ട കൂടുതൽ അറിയാതിരിക്കുന്ന ഭേദം
      പക്ഷെ പാണന്മാര് പാടി നടക്കണൊണ്ട് ബംഗാളി വന്നപ്പോ പണി പോയവനാ ശശി എന്നൊക്കെ പക്ഷെ ബംഗാളിക്കിട്ടു പണി കൊടുത്തവൻ ശശി
      ശശിയുടെ ഗൊച്ചു ശശിത്തരങ്ങൾ

      Delete
    2. പക്ഷെ കൃതാവു ചൊറിഞ്ഞപ്പോ എനിക്ക് യശശരീരനായ സോമേട്ടനെ ഓര്മ വന്നു അത് സത്യാ കിയ

      Delete
  5. എവിടെ മുതല കുഞ്ഞുങ്ങൾ?

    ReplyDelete
    Replies
    1. ബൈ ദി വൈ ജോസ് പ്രകാശിന് വയ്യാതായതോട് കൂടി ഗോവൻ പേരുള്ള മുതലകുഞ്ഞുങ്ങൾ അഭിനയ ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്, ഇപ്പൊ അവര് കുഞ്ഞുങ്ങളല്ല വലുതായിട്ടുണ്ടാവും ഇതൊക്കെ മെഡിക്കൽ സയൻസ് നു പറ്റിയ ചെറിയ തെറ്റായി എടുത്താൽ മതി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

കുന്ന് കൊണ്ട് ഒരാൾ

അത്രയും മുകളിലേയ്ക്ക് കുന്നുമായി വിളറിവിയർത്തു കയറി പോകുന്ന ഒരാൾ അവിടെ എത്തുമ്പോൾ അയാൾ ഇറക്കിവെച്ച കുന്നിൽ അയാളറിയാതെ ദൈവം ഒരു ദേവാലയം പണിഞ്ഞ് വെയ്ക്കുന്നു ശിൽപ്പങ്ങളുടെ കൊത്തുപണി ചെയ്ത മേഘങ്ങൾ മഞ്ഞിന്റെ തണുത്ത ഗോപുരങ്ങൾ വിശ്വാസത്തിന്റെ നെടുംന്തൂണുകൾ അത്രയും വിശ്വാസിയാക്കി അത്രയും താഴേയ്ക്ക് അയാളെ തള്ളിയിടുന്ന കാലം 2 സമയത്തിന്റെ വളരെ ചെറിയ ഒരു കോമേഴ്സ്യൽ ബ്രേക്ക്‌ വിശ്വാസത്തിന്റെ കുറച്ചധികം പരസ്യങ്ങൾ 3 കൂടുതൽ താഴേയ്ക്ക് വീഴുന്ന വണ്ണം പ്രാവുകളും പക്ഷികളുമായി തിരിച്ചു അനായസേന കുന്നുകയറുന്ന അയാൾ അയാളിലെയ്ക്ക് തിരിച്ചുകയറുന്ന പഴക്കമുള്ളചിരി കയറുന്തോറും അയാൾ പടവുകൾ അഴിച്ചുകളയുന്നു ചിരിച്ച ചിരി ഓരോന്നും മായ്ച്ചു കളയുന്നു അവസാന പടവും അഴിച്ചു കഴിയുമ്പോൾ വീണു പോകുന്ന അയാൾ അയാളുടെ ചിരികൊത്തിത്തിന്ന് ചിറകുപേക്ഷിച്ചു പറന്നുപോകുന്ന പ്രാവുകൾ വെറും തൂവലുകളായി നടന്നുപോകുന്ന കിളികൾ പതിയെ പതിയേ പ്രാവുകളുടെ ചിറകുകൾ കൊണ്ടുണ്ടാക്കിയ മണിയിലേയ്ക്ക് അയാൾ കൂടുമാറുന്നു ഓരോ മുഴക്കത്തിലും ഇടിഞ്ഞു വീഴുന്ന ക്ഷേത്രത്തിലെ പഴഞ്ചൻ വിഗ്രഹമാവുന്നു ...