Skip to main content

വെറും ശശി

കാലു കൊണ്ട് ചവിട്ടി അരക്കണോ?
കൈയ്യുകൊണ്ട് പുകഞ്ഞു മരിക്കണോ?
ജീവിത ബീഡി ത്തിരി  നായകനോട്
കൃതാവു ചൊറിഞ്ഞു  മരണ ബൂട്ടിട്ട വില്ലന്റെ ചോദ്യം

പോടോ അങ്ങിനെ എന്റെ പ്രിയനേ   നിനക്ക്
ഒലത്തുവാൻ വിട്ടു തരില്ലെന്ന് പറഞ്ഞു
ബീഡി ചുണ്ടിൽ നിന്ന് വലിച്ചെടുത്തു മരണ ബൂട്ടിന്റെ കാല്ക്കലിട്ടു
പ്രണയ നായികയുടെ വീര വാദം

വെറും ശവമായി  നായകനും പുകയായി വില്ലനും
അപ്പോൾ കാണികൾ ആരായി വെറും ശശി
സിനിമയോ വെറും പ്രണയവും

Comments

  1. സത്യം ചിലപ്പൊഴൊക്കെ നാമും ഇതാകും ..
    " വെറും ശശി " പലാരിവട്ടം ശശി ..
    നിന്നു കൊടുക്കയേ നിവര്‍ത്തിയുള്ളു
    കാരണം " ശശിയാകുമ്പൊഴാണല്ലൊ അതായെന്നറിയുന്നത് ?
    പാവം ശശീ :)

    ReplyDelete
    Replies
    1. മലയാള ഭാഷയുടെ ഏതു ശ്രേഷ്ഠം തയുടെ അളവ് കോല് കൊണ്ട് അളന്നാലും മലയാളിയിലെ സാധാരണക്കാരൻ കൊണ്ട് വരുന്ന ഇത് പോലുള്ള ചില പ്രയോഗങ്ങൾ എന്ത് രസമാണ് എട്ടിന്റെ പണി ശശി തള്ളെ ഇത് പോലുള്ള നാടൻ പദ പ്രയോഗങ്ങൾ നന്ദി റെനി അങ്ങിനെ 4 ദിവസത്തെ ബോണ്‌സ് ആസ്വദിക്ക അല്ലെ മഴ നനഞ്ഞിട്ടുണ്ടാവുമല്ലോ

      Delete
  2. ശശിയ്ക്കെന്താ ഒരു കുറവ്...??!!

    ReplyDelete
    Replies
    1. ശശിക്ക് കുറവൊന്നുമില്ല പചെങ്കി ശശിയോടു ഒരു കൊതി കെറുവ് അത്രേ ഉള്ളൂ അജിത്‌ ഭായ്

      Delete
  3. ഹഹഹാ...
    പാലാരിവട്ടം ശശിയല്ല
    മ്മടെ പാര്ട്ടീലെ സസി!

    ReplyDelete
    Replies
    1. പാര്ടിലെ സസി ബാലേസ്ന കൊച്ചു കള്ളാ ന്റെ അനിയനായി വരും
      അതല്ലേ അതിന്റെ സെറി
      കണ്ണൂരാനെ

      Delete
  4. Replies
    1. അയ്യോ കീയക്കുട്ടി ബേണ്ട കൂടുതൽ അറിയാതിരിക്കുന്ന ഭേദം
      പക്ഷെ പാണന്മാര് പാടി നടക്കണൊണ്ട് ബംഗാളി വന്നപ്പോ പണി പോയവനാ ശശി എന്നൊക്കെ പക്ഷെ ബംഗാളിക്കിട്ടു പണി കൊടുത്തവൻ ശശി
      ശശിയുടെ ഗൊച്ചു ശശിത്തരങ്ങൾ

      Delete
    2. പക്ഷെ കൃതാവു ചൊറിഞ്ഞപ്പോ എനിക്ക് യശശരീരനായ സോമേട്ടനെ ഓര്മ വന്നു അത് സത്യാ കിയ

      Delete
  5. എവിടെ മുതല കുഞ്ഞുങ്ങൾ?

    ReplyDelete
    Replies
    1. ബൈ ദി വൈ ജോസ് പ്രകാശിന് വയ്യാതായതോട് കൂടി ഗോവൻ പേരുള്ള മുതലകുഞ്ഞുങ്ങൾ അഭിനയ ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്, ഇപ്പൊ അവര് കുഞ്ഞുങ്ങളല്ല വലുതായിട്ടുണ്ടാവും ഇതൊക്കെ മെഡിക്കൽ സയൻസ് നു പറ്റിയ ചെറിയ തെറ്റായി എടുത്താൽ മതി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...