Skip to main content

മാറ്റത്തിനു ചില വരികൾ

വെയിൽ നട്ടു സൂര്യനെ കിളിർപ്പിച്ചിടാം
മഴത്തുള്ളി വിതച്ചു മഴ കൊയ്തിടാം
 മിന്നലായി  മഞ്ഞൾ വിളവെടുക്കാം
മഞ്ഞിനെ പുലരിയായ് കണി കണ്ടിടാം

മഞ്ഞിൽ  മഴവിൽ ശലഭമാകാം
പുലരിയിൽ ഉന്മേഷ പൂക്കളാകാം
കണികൊന്ന പൂക്കളായി വസന്തമാകാം
മണലൂറ്റാ പുഴയിലെ മീനായിടാം

പുഴയിലെ ഓളങ്ങളായ് കുളിച്ചു വരാം
പുതയിട്ട്  മണ്ണിന്നു തണലേകിടാം
വിയർപ്പിട്ടു ചാലിട്ടു  നീരോഴുക്കാം
തട്ടിട്ടു  തട്ടായി കൃഷി ചെയ്തീടാം

മരം നട്ടു ചുള്ളിക്ക് കമ്പോടിക്കാം
കുഴികുത്തി മതങ്ങളെ ദഹിപ്പിച്ചിടാം
പൂക്കളെ കല്ലിട്ടു പൂജിച്ചിടാം
ദൈവത്തിനെ നമുക്ക് സ്വതന്ത്രരാക്കാം

മരങ്ങളെ വരിച്ചങ്ങു ജീവിച്ചിടാം
കാട്ടിൽ ഇണ ചേർന്ന് സ്നേഹിച്ചിടാം
കാറ്റു മുറിച്ചങ്ങു ഊർജമാക്കാം
സൂര്യനെ ധ്യാനിച്ച് വിളക്കു വയ്ക്കാം

മദ്യം വെടിഞ്ഞു കൈ കഴുകാം
സ്നേഹ മന്ത്രങ്ങൾ ഉരുക്കഴിക്കാം
പ്രകൃതി മുതലായി സംരക്ഷിക്കാം
മനുഷ്യരായി നമുക്ക് തല ഉയർത്താം
മനുഷ്യരായി നമുക്ക് തല ഉയർത്താം
ഒത്തൊരുമിച്ചു കൈകൾ കോർക്കാം

Comments

  1. മാറ്റത്തിനായ്, മാറ്റുള്ള വരികൾ തലയുയർത്തിത്തന്നെ നിൽക്കുന്നു..!!

    നല്ല രചന.ഇഷ്ടമായി.

    ശുഭാശംസകൾ..

    ReplyDelete
  2. നമുക്ക് പ്രകൃതിയുടെ മക്കളായി ജീവിച്ചിടാം.......

    ReplyDelete
  3. Nalla prameyam, avatharanam.

    ReplyDelete
  4. പ്രകൃതിയിലേക്ക് മടങ്ങാം..

    ReplyDelete
    Replies
    1. ശരത് വായനക്ക് അഭിപ്രായത്തിനു നന്ദി

      Delete
  5. സൂര്യനെ ധ്യാനിച്ച് വിളക്ക് വയ്ക്കാമായിരുന്നു
    പക്ഷെ ഈ സരിതേം ശാലൂം ബിജൂം കൂടെ എല്ലാം കൊളമാക്കി!!

    ReplyDelete
    Replies
    1. നന്ദി അജിത്‌ഭായ് സോളാർ സീരിയൽ ഇനി എന്താവുമോ എന്തോ? ഇനി എത്ര നാൾ കൂടി കാണേണ്ടി വരും? ഗണേഷിനെ ഡേറ്റ് ഇല്ലാത്തതു കൊണ്ടാവും ഇപ്പൊ അധികം കാണാറില്ല.. സരിതയുടെ വസ്ത്രാലങ്കാരവും ശാലുവിന്റെ അഭിനയം എല്ലാം നന്നാവുന്നുണ്ട്. വക്കീൽ രാഷ്ട്രീയം പോലീസ് ദിവസം മുഴുവൻ മുഴുവൻ ചാനലിൽ കണ്ടിട്ടും സര്ക്കരെന്താ കണ്ണടക്കുന്നെ?

      Delete
  6. കവിത നന്നായിട്ടുണ്ട് ബൈജു :)

    ReplyDelete
    Replies
    1. നർമത്തിന്റെ മർമം അറിയുന്ന കഥാകാരന്റെ അഭിപ്രായത്തിനു വളരെ നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...