Skip to main content

ദത്തു ഭൂമി

ഭാരതം എന്നോ ആർക്കോ  ഒരു ദത്തു ഭൂമി
ദത്തെടുക്കപ്പെട്ട മക്കൾ എല്ലാവരും  ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന് പഠിക്കും?
ദത്തെടുത്ത പാർട്ടികൾ ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന്  പഠിക്കും?
മതങ്ങൾ മനസ്സിലാക്കും
ദത്തു പുത്രിമാർ മനസ്സിലാക്കും
ഈ ഭൂമി  സ്വന്തം അമ്മ ആണെന്ന് മക്കൾ എന്ന് മനസ്സിലാക്കും 

Comments

  1. ഭാരതമാതാവിന്‍ മക്കളെവിടെ?

    ReplyDelete
    Replies
    1. ഭാരതം പെറ്റത് മിണ്ട പ്രാണി കളെ ആണ് മരങ്ങളും സസ്യങ്ങളും എല്ലാം പെടും അവര്ക്കൊരു കൂട്ടായി ദ്രാവിഡർ എന്നും ആര്യർ എന്ന് രണ്ടു മക്കളെ എടുത്തു വളർത്തി
      ആക്രമിക്കാൻ വന്ന കൊള്ളക്കാരെ മക്കളെ പോലെ സ്വീകരിച്ചിരുത്തി
      കച്ചവടത്തിന് വന്ന കച്ചവടക്കാരെ ദത്തെടുത്തു
      അയൽ രാജ്യത്തു നടന്ന വിപ്ലവം പോലും സ്വന്തം പോലെ ദത്തെടുത്തു
      എന്നിട്ടെന്തായി?
      മതം ഇല്ലാതിരുന്ന രാജ്യം സംസ്കാരം മതം ആയപ്പോൾ മതങ്ങളും ദത്തെടുത്തു
      ഇപ്പൊ രാജ്യം ഇന്ത്യ ആയി.. ചരമഗീതം എഴുതി കഴിഞ്ഞു ഭൂമിക്കാണ് ..ഭൂമി നമുക്ക് ഇന്ത്യ അല്ലെ? സമ്പാദ്യം മുഴുവൻ വിദേശ രാജ്യത്തു ഇന്ത്യയിൽ പട്ടിണി ദാരിദ്ര്യം ജനങ്ങൾക്ക്‌ അധികാരത്തിനു വിദേശത്ത് നിക്ഷേപം. വിദേശത്ത് തുമ്മിയാൽ ഇവിടെ വില കൂടും ഇവിടെ സമ്പത്ത വ്യവസ്ഥ തളരും. സ്വന്തം പട്ടാളക്കാരുടെ തല അറുത്ത അയൽ രാജ്യത്തിനോട് ഒന്നും ചോദിക്കാനില്ല തീവ്രവാദി മരിച്ചാൽ ചോദിയ്ക്കാൻ ആളുണ്ട് ഇറ്റാലിയൻ നവികര്ക്ക് വേണ്ടി വാദിക്കാൻ ഇവിടെ ആൾക്കാരുണ്ട്? ഈ ഭൂമി ആരുടെതാണ് അപ്പോൾ? ചൈന കയ്യേറുന്നു? എന്താ നമ്മൾ ഇങ്ങനെ വിഘടിച്ചു നില്ക്കുന്നത്? ദത്ത് പുത്രരേ പോലെ? മലാല യൗസുഫ് ഇന്ത്യയിൽ കുട്ടികളുടെ ബാല വേലയെ കുറിച്ച് പ്രസംഗിച്ചു U N . മലലക്ക് വേണ്ടി കയ്യടിച്ചു കുട്ടികൾക്കോ? പോട്ടെ അജിത്‌ ഭായ് എല്ലാം ശാപം ആണ് ഭാരതത്തിനു എന്നോ കിട്ടിയ ശാപം സ്വന്തം ജനങ്ങൾ ഒരിക്കലും ഭാരതത്തെ സ്നേഹിക്കില്ല എന്നോ ഭാരതം കൊണ്ട് പ്രയോജനം വിദേശി കലക്ക് അത് കച്ചവടത്തിന് വന്നാലും ശരി ആക്രമിക്കാൻ വന്നാലും ശരി വഴിയെ പോയാലും ശരി. ഭാരതത്തിൽ ജനിച്ചാൽ വിദേശത്ത് പോയി കഷ്ടപ്പെടണം എന്നാവും
      എന്ടോ സുല്ഫാൻ യുനിയാൻ കര്ബ്യിടെ അന്ടെര്സണ്‍ amway ബോഫോര്സ് ലാവ്‌ലിൻ തുടങ്ങിയ കേസുകളിൽ വിദേശ രാഷ്ട്ര കംബനികല്ക് ഒരു സമൻസ് പോലും പല കേസുകളിലും നേരെ പോയിട്ടില്ല അത് കൂടി കൂട്ടി വായിക്കണം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഭർത്താവുദ്യോഗസ്ഥൻ

കണ്ണ് കാണാൻ കഴിയാത്ത വിധം ഇരുട്ടുന്ന നേരങ്ങളിൽ പല സമയങ്ങളിലായി വന്നു കിടക്കുന്നുണ്ട് ചില കണ്ണുകൾ ചില കാലുകൾ പല തലകൾ തലകൾ എണ്ണി നോക്കിയാൽ രാവണൻ ആയേക്കാം അവയിൽ ചിലത് ബുദ്ധമതം വരെ സ്വീകരിച്ചിരിക്കാം എന്നാലും അതിൽ ഒന്ന് രാമന്റേതാകാം അതെല്ലാം ഒരു കഴുത്തിലൊതുക്കി ഒരു കട്ടിലിൽ ഉറക്കാൻ കിടത്തിയേക്കാം കട്ടിൽ ഒരു ഘടികാരമായി മാറിയേക്കാം ഉറക്കം ഒരു സീതയെ പോലെ അകലേ അലഞ്ഞേക്കാം അതറിഞ്ഞു കണ്ണുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നേക്കാം അവ വെറുതെ ഒരു കണ്‍പോള പുതച്ചേക്കാം അത് ഉറക്കം എന്ന് തെറ്റിദ്ധരിച്ചേക്കാം അത് കണ്ടു മണിക്കൂറുകൾ കടന്നു വന്നേക്കാം അവയുമായി ഒരു  അഭിശപ്ത നിമിഷത്തിൽ ഇണ ചേർന്ന് പോയേക്കാം അവ നിമിഷസൂചികളേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുങ്ങളെ പ്രസവിച്ചേക്കാം അവ മുട്ടിലിഴഞ്ഞു ഏതോ അലാറം തട്ടിപ്പൊട്ടിച്ചേക്കാം അത് കേട്ട് രണ്ടു സൂചികൾ പിടഞ്ഞു എഴുന്നേറ്റേക്കാം അത് കട്ടിലിന്റെ രണ്ടു കാലുകൾ അടർത്തി എടുത്തു നടന്നു പോയേക്കാം ഒരു കുളി കഴിഞ്ഞു കുളിമുറി പോലെ പുറത്തേക്കു വന്നേക്കാം അപ്പോൾ തുവർത്താൻ വിട്ടു പോയ ഒരു തലയിൽ ഗർഭനിരോധന ഉറപോലെ ഉപയോഗിക്കേണ്ടിയിരുന്ന ഭാ...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...