Skip to main content

ദത്തു ഭൂമി

ഭാരതം എന്നോ ആർക്കോ  ഒരു ദത്തു ഭൂമി
ദത്തെടുക്കപ്പെട്ട മക്കൾ എല്ലാവരും  ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന് പഠിക്കും?
ദത്തെടുത്ത പാർട്ടികൾ ഈ ഭൂമിയെ സ്നേഹിക്കാൻ എന്ന്  പഠിക്കും?
മതങ്ങൾ മനസ്സിലാക്കും
ദത്തു പുത്രിമാർ മനസ്സിലാക്കും
ഈ ഭൂമി  സ്വന്തം അമ്മ ആണെന്ന് മക്കൾ എന്ന് മനസ്സിലാക്കും 

Comments

  1. ഭാരതമാതാവിന്‍ മക്കളെവിടെ?

    ReplyDelete
    Replies
    1. ഭാരതം പെറ്റത് മിണ്ട പ്രാണി കളെ ആണ് മരങ്ങളും സസ്യങ്ങളും എല്ലാം പെടും അവര്ക്കൊരു കൂട്ടായി ദ്രാവിഡർ എന്നും ആര്യർ എന്ന് രണ്ടു മക്കളെ എടുത്തു വളർത്തി
      ആക്രമിക്കാൻ വന്ന കൊള്ളക്കാരെ മക്കളെ പോലെ സ്വീകരിച്ചിരുത്തി
      കച്ചവടത്തിന് വന്ന കച്ചവടക്കാരെ ദത്തെടുത്തു
      അയൽ രാജ്യത്തു നടന്ന വിപ്ലവം പോലും സ്വന്തം പോലെ ദത്തെടുത്തു
      എന്നിട്ടെന്തായി?
      മതം ഇല്ലാതിരുന്ന രാജ്യം സംസ്കാരം മതം ആയപ്പോൾ മതങ്ങളും ദത്തെടുത്തു
      ഇപ്പൊ രാജ്യം ഇന്ത്യ ആയി.. ചരമഗീതം എഴുതി കഴിഞ്ഞു ഭൂമിക്കാണ് ..ഭൂമി നമുക്ക് ഇന്ത്യ അല്ലെ? സമ്പാദ്യം മുഴുവൻ വിദേശ രാജ്യത്തു ഇന്ത്യയിൽ പട്ടിണി ദാരിദ്ര്യം ജനങ്ങൾക്ക്‌ അധികാരത്തിനു വിദേശത്ത് നിക്ഷേപം. വിദേശത്ത് തുമ്മിയാൽ ഇവിടെ വില കൂടും ഇവിടെ സമ്പത്ത വ്യവസ്ഥ തളരും. സ്വന്തം പട്ടാളക്കാരുടെ തല അറുത്ത അയൽ രാജ്യത്തിനോട് ഒന്നും ചോദിക്കാനില്ല തീവ്രവാദി മരിച്ചാൽ ചോദിയ്ക്കാൻ ആളുണ്ട് ഇറ്റാലിയൻ നവികര്ക്ക് വേണ്ടി വാദിക്കാൻ ഇവിടെ ആൾക്കാരുണ്ട്? ഈ ഭൂമി ആരുടെതാണ് അപ്പോൾ? ചൈന കയ്യേറുന്നു? എന്താ നമ്മൾ ഇങ്ങനെ വിഘടിച്ചു നില്ക്കുന്നത്? ദത്ത് പുത്രരേ പോലെ? മലാല യൗസുഫ് ഇന്ത്യയിൽ കുട്ടികളുടെ ബാല വേലയെ കുറിച്ച് പ്രസംഗിച്ചു U N . മലലക്ക് വേണ്ടി കയ്യടിച്ചു കുട്ടികൾക്കോ? പോട്ടെ അജിത്‌ ഭായ് എല്ലാം ശാപം ആണ് ഭാരതത്തിനു എന്നോ കിട്ടിയ ശാപം സ്വന്തം ജനങ്ങൾ ഒരിക്കലും ഭാരതത്തെ സ്നേഹിക്കില്ല എന്നോ ഭാരതം കൊണ്ട് പ്രയോജനം വിദേശി കലക്ക് അത് കച്ചവടത്തിന് വന്നാലും ശരി ആക്രമിക്കാൻ വന്നാലും ശരി വഴിയെ പോയാലും ശരി. ഭാരതത്തിൽ ജനിച്ചാൽ വിദേശത്ത് പോയി കഷ്ടപ്പെടണം എന്നാവും
      എന്ടോ സുല്ഫാൻ യുനിയാൻ കര്ബ്യിടെ അന്ടെര്സണ്‍ amway ബോഫോര്സ് ലാവ്‌ലിൻ തുടങ്ങിയ കേസുകളിൽ വിദേശ രാഷ്ട്ര കംബനികല്ക് ഒരു സമൻസ് പോലും പല കേസുകളിലും നേരെ പോയിട്ടില്ല അത് കൂടി കൂട്ടി വായിക്കണം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.

ഉപേക്ഷിക്കപ്പെടലുകൾ പൂച്ചകൾ ഉടലുകൾ കാലങ്ങൾ

ഉപേക്ഷിക്കുന്നതിൻ്റെ മണി കഴുത്തിൽ കുരുങ്ങിയ അദ്ധ്യായനവർഷങ്ങളുടെ പൂച്ചകൾ എന്ന് അവ  ഓരോ നടത്തിലും ഉരുമി വിരലുകളിൽ നക്കി അവ  അകലങ്ങളിലും  അടുപ്പങ്ങളിലും തുടരുന്നു ഉപേക്ഷിക്കലുകൾക്കൊപ്പം പൂച്ചക്കുട്ടിയായി  ഉടലും ഉരുമി നടക്കുന്നു അടുപ്പുകല്ലുകൾ പൂച്ചകൾ എവിടെ അവയുടെ  ചൂടുള്ള ചാരം എന്നവ പൂച്ചകളുടെ കാലടികൾ എനിക്ക് തരൂ അതും ഉപേക്ഷിക്കപ്പെട്ടവയുടെ എന്നായി ഉരുമലുകൾ ഇട്ട് വെക്കും കാലം ഇന്നലെയുടെ പ്രതലങ്ങൾ പൂച്ച രോമങ്ങളിൽ പൊതിഞ്ഞെടുക്കുന്നു ഇന്നലെകൾ പൂച്ചകൾ . നിലാവ് അതിൻ്റെ നാവ് വാക്കിൽ ഒരു നക്കൽ ബാക്കിയാക്കി അത് കവിത, പാലുപോലെ കുടിക്കുന്നു നാവിൻ്റെ നനവിൽ ഉടലുകൾ ആഴം മടുപ്പ് എന്ന് പേരുള്ള പൂച്ച ജീവിതം എന്ന നീളത്തിലേക്ക് മൂരി നിവർത്തുന്നു ഉടലിലേക്ക് വീണ്ടും ചുരുണ്ടുകൂടുന്നു ഗൃഹാതുരത്തങ്ങൾ  ഏറ്റവും പുതിയ പൂച്ചകൾ പ്രണയപ്പെടലുകൾ പരിക്കുകൾ പരീക്ഷ കഴിഞ്ഞ വിദ്യാലയം ഒരു പൂച്ചയാണ്  കഴിഞ്ഞുപോയ അദ്ധ്യായനവർഷങ്ങളുടെ ചാക്കിൽകെട്ടി  വർഷങ്ങൾക്ക് പിന്നിലേക്ക് ദൂരെ ഒരിടത്ത് കൊണ്ട് പോയി ഉപേക്ഷിക്കുന്നത്.