Skip to main content

അന്തി കല്യാണം

എന്നും തൃസന്ധ്യയിൽ ചക്രവാളത്തിനു
സീമന്തരേഖയിൽ സിന്ദൂരം
കടലുകൾ സുവർണ പുടവ ചുറ്റി
പവിഴമല്ലികൾ പൂത്തുലഞ്ഞു
പോക്കുവെയിൽ പൊന്നണിഞ്ഞു
കടൽത്തീരമാകെ പുരുഷാരം..... മണൽത്തരി  പോലെ എത്തിയ പുരുഷാരം

കുരവയുമായി എതിരേറ്റു
അലയടിച്ചുയരുന്ന തിരമാല
സൂര്യനാണ് വരനെന്നു അടക്കം പറയുന്നു
വടക്കുനിന്നെത്തിയ കടൽക്കാറ്റു... വടക്കുനിന്നെത്തിയ കുളിർക്കാറ്റു

നെറ്റിയിൽ പൊട്ടു തൊട്ട വരൻ
വൈകി എത്തുന്നു താര തോഴിമാരും
മധു വിധുവിന് തിരക്ക് കൂട്ടുന്നു
തോഴനായ്‌ എത്തിയ ചന്തിരനും.. കള്ള ചിരിയോടെ എത്തിയ ചന്തിരനും

നിലാവോരിത്തിരി കുളിരു പകരുന്നു
എത്തിനോക്കുന്നു താരകളും
ഇരുളിന്റെ കമ്പിളി പുതപ്പുമായി എത്തുന്നു
മണിയറ വാതിലടച്ചു രാത്രി ..... നാണിച്ചു മുഖം താഴ്ത്തി വാതിലടച്ചു രാത്രി 

Comments

  1. മണിയറ വാതിലടച്ചു രാത്രി ..... മുഖം താഴ്ത്തി വാതിലടച്ചു രാത്രി

    ഇനിയിപ്പോ വര്‍ണ്ണിക്കാതിരിക്കയാ നല്ലത്

    ഗാനങ്ങളൊക്ക് നന്നാണ് കേട്ടോ!

    ReplyDelete
    Replies
    1. വളരെ വളരെ സന്തോഷം ഉണ്ട് അജിത്‌ ഭായ്
      അജിത്‌ ഭായ് യുടെ ഒരു നല്ല വാക്കിന് ഒരായിരം അഭിനന്ദങ്ങളുടെ ശക്തി ഉണ്ട്

      Delete
  2. Nalla bhaavana.
    Vaayichu veendum edit cheythaal nannaavum. Vaakkukalil thudangi:
    Eg: സീമന്തരേഖ, പവിഴമല്ലികൾ,കടൽthതീര..,മണൽthതരി etc. etc.

    ReplyDelete
  3. Nalla bhaavana.
    Vaayichu veendum edit cheythaal nannaavum. Vaakkukalil thudangi:
    Eg: സീമന്തരേഖ, പവിഴമല്ലികൾ,കടൽthതീര..,മണൽthതരി etc. etc.

    ReplyDelete
    Replies
    1. ഡോക്ടർ വളരെ വളരെ നന്ദി ഉണ്ട്

      ഡോക്ടർ ചൂണ്ടിക്കാട്ടിയ തെറ്റുകൾ തിരുത്തിയിട്ടുണ്ട്
      അതിനു പ്രത്യേക നന്ദി ഉണ്ട്

      Delete
  4. വധു ഭൂമിയായിരിക്കണം.....

    ReplyDelete
    Replies
    1. കല്യാണം ആണെങ്കിൽ പൊതുവെ വധുവിനു ഇമപോര്ടൻസ് കുറവാണ്
      വരനും സ്ത്രീധനവും വധുവിന്റെ ഡ്രസ്സ്‌ കല്യാണത്തിന്റെ മോടിയും മധുവിധു അത്ര തന്നെ
      വധു ആരായാലെന്താ അതല്ലേ ഒരർത്ഥത്തിൽ ഒരു സാധാരണ വിവാഹം?
      അനു രാജിന്റെ സംശയം വളരെ പ്രസക്തമാണ്‌

      Delete
  5. മാനത്തെക്കല്യാണം മണ്ണിലായെങ്കിൽ..

    കല്യാണം കൂടീട്ട്, വേഗം വീട് പിടിക്കാൻ നോക്ക്.നേരമിരുട്ടി.വെറുതെ കട്ടുറുമ്പാകാൻ നിക്കേണ്ട.ഹ..ഹ..

    നല്ല കവിത ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ഇത്രേ ഉള്ളൂ കല്യാണം നടത്തികൊടുത്ത മാതാപിതാക്കല്കും അവസ്ഥ ഇതൊക്കെ തന്നെ
      ചുമ്മാ ഞാൻ വെറുതെ പറഞ്ഞതാ നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...