Skip to main content

ആമയും മുയലും വീണ്ടും

അങ്ങിനെ ഓരോ അഞ്ചു വർഷം തോറും നടത്താറുള്ള ആമയും മുയലും തമ്മിലുള്ള വർഗ്ഗീയ  മത്സരം  കാട്ടിൽ അടുത്ത് വരുന്നു...

ഇത്തവണയും ആമക്ക്‌ പ്രയോചകർ ധാരാളം പേരുണ്ട്. ബഹുരാഷ്ട്ര എണ്ണ കമ്പനികൾ, ടയർ കമ്പനികൾ, ആമയുടെ തോടിനോട് ബഹുമാനം ഉള്ള ചില്ലറ വ്യാപാരികൾ, ആമയുടെ വേഗതയിൽ സഹതാപം ഉള്ള മനുഷ്യാവകാശ പ്രവർത്തകർ, ആമ എപ്പോഴും പാവം ആണ് എന്ന് വിശ്വസിക്കുന്ന വിപ്ലവ പ്രസ്ഥാനങ്ങൾ....

മുയൽ പതിവ് പോലെ കസറത്തു നേരത്തെ തുടങ്ങി, അഹങ്കാരത്തിന് ഒരു കുറവും ഇല്ല! "മുമ്പും ഞാൻ 0 ത്തിൽ നിന്ന് 3 മൈൽ കടന്നത്‌ നിമിഷങ്ങൾ കൊണ്ടാണ്!" "ഞാൻ മണ്ണിന്റെ പുത്രനാണ്", കരയിൽ ഞാനാണ്‌ ആന! ചേന.. മാങ്ങത്തോലി, ആമയെ "ക്ഷ" "റ" വരപ്പിക്കും, നക്ഷത്ര കാൽ എന്ണിക്കും...  ആമ വെള്ളത്തിൽ നിന്ന് വന്നതാണ്‌ എന്നൊന്നും  എന്നൊന്നും പറയണ്ട ...കേട്ടാൽ തന്നെ തൊലി ഉരിയും!

എല്ലാ തവണയും തോല്ക്കുന്ന സഹതാപം കൊണ്ടെങ്കിലും മുയലിനെ  ഒന്ന് പ്രോത്സാഹിപ്പിക്കാം എന്ന് വിചാരിച്ചാൽ മുയൽ ഒന്നുകിൽ ഉറക്കം നടിച്ചു തോൽക്കും, അതല്ലെങ്കിൽ ആമയെ ജയിപ്പിക്കുവാനായി മാത്രം മത്സരിക്കുന്ന  മുയൽ  "മുയലിന്റെ തോലിട്ട ആമ തന്നെ" എന്ന് തോന്നിയ തോന്നിവാസി  കഴുത ഇത്തവണയും മത്സരം കാണാൻ തയ്യാറെടുത്തെങ്കിലും; ജയിച്ചു കഴിഞ്ഞാൽ ആമയുടെ പുറന്തോടിനു പുറത്തു വരുന്ന  അഹങ്കാരത്തിന്റെ മുഖവും ഓർത്ത്  അടുത്ത അഞ്ചു വർഷം വരെ ആമയുടെ ഭാരം ചുമക്കേണ്ട ദുർവിധിയെയും പഴിച്ചു കിടന്നുറങ്ങുവാൻ തന്നെ തീരുമാനിച്ചു.

Comments

  1. എന്നാലും ആമേടെ ഒരു ദീര്‍ഘായുസ്സ്

    ReplyDelete
    Replies
    1. ആമ കാട്ടിലെ ദേശിയ മൃഗമാകുന്നു അജിത്‌ ഭായ് കരയിലും വെള്ളത്തിലും ജീവിക്കും പര്ദ്ധയും ഉണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.