Skip to main content

വെറും ശശി

കാലു കൊണ്ട് ചവിട്ടി അരക്കണോ?
കൈയ്യുകൊണ്ട് പുകഞ്ഞു മരിക്കണോ?
ജീവിത ബീഡി ത്തിരി  നായകനോട്
കൃതാവു ചൊറിഞ്ഞു  മരണ ബൂട്ടിട്ട വില്ലന്റെ ചോദ്യം

പോടോ അങ്ങിനെ എന്റെ പ്രിയനേ   നിനക്ക്
ഒലത്തുവാൻ വിട്ടു തരില്ലെന്ന് പറഞ്ഞു
ബീഡി ചുണ്ടിൽ നിന്ന് വലിച്ചെടുത്തു മരണ ബൂട്ടിന്റെ കാല്ക്കലിട്ടു
പ്രണയ നായികയുടെ വീര വാദം

വെറും ശവമായി  നായകനും പുകയായി വില്ലനും
അപ്പോൾ കാണികൾ ആരായി വെറും ശശി
സിനിമയോ വെറും പ്രണയവും

Comments

  1. സത്യം ചിലപ്പൊഴൊക്കെ നാമും ഇതാകും ..
    " വെറും ശശി " പലാരിവട്ടം ശശി ..
    നിന്നു കൊടുക്കയേ നിവര്‍ത്തിയുള്ളു
    കാരണം " ശശിയാകുമ്പൊഴാണല്ലൊ അതായെന്നറിയുന്നത് ?
    പാവം ശശീ :)

    ReplyDelete
    Replies
    1. മലയാള ഭാഷയുടെ ഏതു ശ്രേഷ്ഠം തയുടെ അളവ് കോല് കൊണ്ട് അളന്നാലും മലയാളിയിലെ സാധാരണക്കാരൻ കൊണ്ട് വരുന്ന ഇത് പോലുള്ള ചില പ്രയോഗങ്ങൾ എന്ത് രസമാണ് എട്ടിന്റെ പണി ശശി തള്ളെ ഇത് പോലുള്ള നാടൻ പദ പ്രയോഗങ്ങൾ നന്ദി റെനി അങ്ങിനെ 4 ദിവസത്തെ ബോണ്‌സ് ആസ്വദിക്ക അല്ലെ മഴ നനഞ്ഞിട്ടുണ്ടാവുമല്ലോ

      Delete
  2. ശശിയ്ക്കെന്താ ഒരു കുറവ്...??!!

    ReplyDelete
    Replies
    1. ശശിക്ക് കുറവൊന്നുമില്ല പചെങ്കി ശശിയോടു ഒരു കൊതി കെറുവ് അത്രേ ഉള്ളൂ അജിത്‌ ഭായ്

      Delete
  3. ഹഹഹാ...
    പാലാരിവട്ടം ശശിയല്ല
    മ്മടെ പാര്ട്ടീലെ സസി!

    ReplyDelete
    Replies
    1. പാര്ടിലെ സസി ബാലേസ്ന കൊച്ചു കള്ളാ ന്റെ അനിയനായി വരും
      അതല്ലേ അതിന്റെ സെറി
      കണ്ണൂരാനെ

      Delete
  4. Replies
    1. അയ്യോ കീയക്കുട്ടി ബേണ്ട കൂടുതൽ അറിയാതിരിക്കുന്ന ഭേദം
      പക്ഷെ പാണന്മാര് പാടി നടക്കണൊണ്ട് ബംഗാളി വന്നപ്പോ പണി പോയവനാ ശശി എന്നൊക്കെ പക്ഷെ ബംഗാളിക്കിട്ടു പണി കൊടുത്തവൻ ശശി
      ശശിയുടെ ഗൊച്ചു ശശിത്തരങ്ങൾ

      Delete
    2. പക്ഷെ കൃതാവു ചൊറിഞ്ഞപ്പോ എനിക്ക് യശശരീരനായ സോമേട്ടനെ ഓര്മ വന്നു അത് സത്യാ കിയ

      Delete
  5. എവിടെ മുതല കുഞ്ഞുങ്ങൾ?

    ReplyDelete
    Replies
    1. ബൈ ദി വൈ ജോസ് പ്രകാശിന് വയ്യാതായതോട് കൂടി ഗോവൻ പേരുള്ള മുതലകുഞ്ഞുങ്ങൾ അഭിനയ ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്, ഇപ്പൊ അവര് കുഞ്ഞുങ്ങളല്ല വലുതായിട്ടുണ്ടാവും ഇതൊക്കെ മെഡിക്കൽ സയൻസ് നു പറ്റിയ ചെറിയ തെറ്റായി എടുത്താൽ മതി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഏകാന്തതകൾ കവിതകൾ

പാദങ്ങൾ മുക്കി  എനിക്ക്  നടത്തം എന്ന് എഴുതണമെന്നുണ്ട് ഒന്നും തടയുവാനില്ലാത്തത് കൊണ്ട്  ഒരു നിറവും എടുക്കാതെ ബ്രഷുകളുടെ പണികൂടി എടുക്കുന്ന കാലുകൾ എന്ന് വഴികളുടെ കാൻവാസുകളേ ബോധ്യപ്പെടുത്തുക മാത്രം ചെയ്തു മുകളിൽ എവിടെയോ എഴുതാതെ വിട്ട  വെറുതേ എന്ന വാക്കിൽ കുറേനേരം  ചാരിയിരുന്നു വർണ്ണങ്ങൾ എന്താരു ക്യാൻവാസാണ് ഇന്നലെ അതിലെ ഒരു നിറവും പണിയെടുക്കാത്ത ഋതു എന്ന മുറുമുറുപ്പ്, വിരലിന്നറ്റത്ത് വന്നിരുന്നു  കുറേനേരം കുറുകി പിന്നെ എപ്പോഴോ  പ്രാവുകളായി ചിറകടിച്ച് പറന്നുപോയി   ഇന്നലെയുടെ ക്യാൻവാസുകളിൽ നിറങ്ങൾ അധികം ചേർക്കാതെ അപ്പോഴും ചുരുണ്ടുകൂടി ഭൂതകാലങ്ങൾ പരിചയപ്പെടുത്തലിൻ്റെ ജലം അവഗണനക്കും പരിഗണനക്കും ഇടയിലൂടൊഴുകി പുതുക്കി നിറങ്ങൾ ഋതുക്കൾ നോക്കിയിട്ടുണ്ടാവും ഓർക്കുന്നില്ല ജലം ചേർത്ത് നാരുകളിലേക്ക് ഉടലുകൾ മടങ്ങുന്നതിനെ കുറിച്ച് മറഞ്ഞുനിന്ന് മണ്ണിന് ക്ലാസെടുക്കുന്ന ഋതുവിനെ മാഞ്ഞുപോകുന്നതിൻ്റെ കല അപ്പോഴും ചന്ദ്രനിൽ നിന്ന്  മണ്ണിന് നിറം വെറും മറവിയാവുന്നിടത്ത് ഋതുക്കളേ മുറിച്ച് പൂക്കളാക്കുന്ന വസന്തങ്ങളുടെ ഹേമന്തകലഹങ്ങളോട് താഴ്വാരങ്ങളിൽ വീഴും ആഴങ്ങൾ കൊണ്ട് നിർമ്...

സൂര്യനൊരു കൊക്കുൺ വിഷാദമൊരു കിളിക്കൂട്

അസ്തമയത്തിൻ്റെ പട്ടുനൂൽപ്പുഴു സൂര്യനൊരു കൊക്കൂൺ വിഷാദമൊരു കിളിക്കൂട് എന്നൊക്കെ എഴുതണമെന്ന് കരുതിയിരുന്നു ഞാൻ പക്ഷേ കഴിഞ്ഞില്ല  ജമന്തിനിശ്വാസങ്ങളും വേനലും പക്കമേളങ്ങളും എന്ന് ചുരുക്കി ബാക്കിയായി പെരുക്കങ്ങൾ  ഒരു തബലയാവും വെയിൽ അതിൻ്റെ ശബ്ദം മറ്റൊരു വെയിൽ ഒപ്പം പുതിയൊരു തബലയും സംഗീതത്തിൽ നിന്ന്  ഒരൽപ്പം മാറി താളങ്ങൾ ഏതുമില്ലാതെ ഒരു തബലയാവും സൂര്യൻ ഈണവെയിൽ എന്നൊക്കെ കുറിക്കുവാൻ തോന്നി ഒരു പക്കമേളയിലെ വാദകനാവും സൂര്യൻ എന്ന് ചുരുക്കി ശബ്ദങ്ങൾ പുരട്ടി ഓരോരുത്തരും കൊണ്ട് വരും  വിരൽ വെയിലിൽ തട്ടുന്നു നിലത്ത് വീഴുമ്പോൾ വെയിലാവും ഉടൽ വെയിൽ തുടച്ച്  തിരികെ നടത്തത്തിൽ വെക്കും ഉടൽ എന്നുറപ്പിക്കുന്നു മഞ്ഞുകാലം, ശബ്ദത്തിൽ വെക്കുന്നത് പോലെ തണുക്കുന്നു ഉടൽകൊണ്ട് ഉടലിനേ,  കൊണ്ട് നടക്കുന്നു വെയിൽ കൊണ്ട് വെയിലിനേ അടച്ചുവെക്കുന്നു കാറ്റത്തും മഴയത്തും എന്ന പോലെ കറുത്ത ശബ്ദത്തിൻ്റെ കുറുകിയ തോൽ വിരലുകൾ സൂര്യനേ തബലകളിൽ ഒഴിച്ചുവെക്കുന്നു നേർപ്പിച്ച സൂര്യൻ എന്നുച്ചകൾ സിഗററ്റിൽ നിന്നും  ചാരത്തേ എന്ന പോലെ  തബലയുടേതല്ലാത്ത ശബ്ദത്തെ ശബ്ദത്തിൽ നിന്നും മെല്ലേ തട്ടുന്നു സൂര്യൻ്റേത...

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ