Skip to main content

ചിതയിൽ ഒരു സതി

ജീവിതത്തെ പ്രണയിച്ചു കൊതി തീര്ന്ന ജഡവും
നട്ടാൽ കുരുക്കാത്ത കള്ളം പറഞ്ഞു വേര് ഉറക്കാത്ത മതങ്ങളും
ആർത്തലച്ചു നടത്തുന്ന പുല അടിയന്തിരങ്ങളിൽ
മരണം ഒരു ആചാരവും അടക്കം ഒരു അനുഷ്ടാനവും
ചിത ഒരു അലങ്കാരവും ആയി ഓച്ചാനിച്ച് നിൽക്കുമ്പോൾ
പല ശവങ്ങളും ഒരു പുരുഷനായി മരിച്ചു കിടക്കാറുണ്ട് ...  നിശ്ചലം


നട്ടു നനക്കാത്ത തൊട്ടു കൂടാത്ത ഗർഭിണി മാവുകൾ
ഞെട്ടിൽ തൂങ്ങി പൊക്കിൾ കൊടി അറുക്കാത്ത മൂവാണ്ടൻ മാങ്ങകൾ
മുല ഞെട്ട് ചോരുന്ന കറ യൂറുന്ന  യൗവന മരങ്ങൾ
ചന്ദന മണ മുള്ള ഇത്തിൾ കണ്ണി പോൽ മുട്ടുള്ള മുട്ടികൾ
വെട്ടി ചിതയിൽ വച്ച് സതി ഒരു അനാചാരമായി അനുഷ്ടിച്ചു
ചിതയിൽ ഒരിക്കൽ കൂടി മരിച്ചു ദഹിച്ചു വീഴാറുണ്ട്‌............ .. ...  സലജ്ജം

മരമേ നിന്നെ അടക്കുന്ന ചിതകളിൽ നിന്നെ ദഹിപ്പിക്കുവാൻ
ഒരു ശവം കൂടി വച്ചതാണെന്നു മാപ്പ് പറഞ്ഞു മരിച്ചു വീഴട്ടെ ഞാൻ.. നിര്ജീവം 

Comments

  1. Replies
    1. മനസിലായില്ലെങ്കിലും അത് തുറന്നു പറയാൻ കാണിച്ച നല്ല മനസ്സിന് നന്ദി
      അതിലുപരി അഭിപ്രായം പറഞ്ഞതിനും നന്ദി ഉണ്ട്
      അല്ലെങ്കിലും മനസിലാവുന്ന കാര്യങ്ങൾ ആണെങ്കിൽ പറയേണ്ട കാര്യം ഇല്ലല്ലോ
      അത് കൊണ്ട് തന്നെ എഴുതുന്ന കാര്യങ്ങൾ മനസിലാവണം എന്നുമില്ല
      അത് എഴുത്തിന്റെ കുഴപ്പം തന്നെ

      Delete
  2. സ്വയം " സതി " ആകുന്ന " മരങ്ങള്‍ "..
    ജനിച്ച് ജീവിച്ച് ഇവിടം വിടുമ്പൊള്‍
    കൂടേ കൂട്ടുവാന്‍ കൂട്ട് പിടിക്കുന്നത് ,
    പാവം ജീവനുള്ള തുടുപ്പുകളേയാണ്..
    വെട്ടി വീഴ്ത്തി പട്ടട തീര്‍ക്കുമ്പൊള്‍ ജീവനില്ലാത്തവനില്‍
    ജീവനുള്ളവയെ നിരത്തുമ്പൊള്‍ എന്നൊ മാഞ്ഞ സതി പുനര്‍ജനിക്കുന്നു ..
    നല്ലൊരു ചിന്തയുണ്ടിതില്‍ സഖേ ..
    അനാചാരങ്ങളുടെ പേരില്‍ തീര്‍ന്നു പൊകുന്ന
    ജീവിതം മുറ്റാത്ത ജന്മങ്ങള്‍ പാര്‍ക്കുന്ന പച്ചപ്പുകള്‍ ..
    ഒന്നില്‍ ഇപ്പൊള്‍ ആശ്വസ്സിക്കാം , മാവില്ലാല്ലൊ അല്ലേ ?
    ചുട്ടു പഴുത്ത ഇരുമ്പില്‍ തീരുന്നുണ്ടിപ്പൊള്‍ പലതും ..
    സ്നേഹം സഖേ .. ഈ വേറിട്ട ചിന്തക്ക് സ്നേഹം സഖേ

    ReplyDelete
    Replies
    1. വൈദ്യുതി ശ്മശാനങ്ങൾ
      വ്യാപകം ആകണം, നാട്ടിൻ പുറങ്ങളിൽ പോലും ഒരു ശവത്തിനു ഒരു മരം വച്ച് കൂട്ട് പോകുന്ന വ്യവസ്ഥിതിക്കു അറുതി വരട്ടെ
      ചിന്തകൾക്ക് നല്ല മനസ്സിന്റെ കൂട്ട് വരുന്നത് കാണുമ്പോൾ മനസ്സ് നിറയുന്നുണ്ട് ഒരു പാട് സ്നേഹം മടങ്ങി വരവിലും

      Delete
  3. മരം വയ്ക്കട്ടെ

    ReplyDelete
  4. വെട്ടിവീഴ്ത്തപ്പെടുമ്പോഴും,ചിതയിൽ എരിയുമ്പോഴും അവർക്കായിക്കരയാനാരുമില്ല!!

    നല്ല ചിന്ത,കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ഇത് വായിച്ചു രണ്ടു വരി അഭിപ്രായം പറഞ്ഞതിലൂടെ മരത്തിനും വേണ്ടി കരയുവാൻ സൌഗന്ധികതിനും കഴിഞ്ഞിട്ടുണ്ട്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.