Skip to main content

പ്രണയ തൊഴിലാളി

നേരം പര പരാ വെളുത്തു വരുന്നതേ ഉള്ളൂ. പ്രണയത്തിന്റെ പൂന്തോട്ടം വിജനമാണ്. ആദ്യം ഉണരുന്ന കിളികൾക്കേ ഇര കിട്ടൂ എന്ന് എഴുതി  പഠിച്ച ഒന്ന് രണ്ടു കിളികൾ ഒച്ചയുണ്ടാക്കി കടന്നു പോയി, അവയും പ്രണയിക്കുന്നുണ്ടായിരുന്നില്ല.  ഇലച്ചെടി  ആ ഉദ്യാനത്തിലെ ഒരു പ്രണയ തൊഴിലാളിയാണ്. പ്രണയത്തിനു പരസ്യം പോലെ ആ ഉദ്യാനത്തിലേക്ക് പ്രണയിക്കുന്നവരെ ആകർഷിക്കുവാൻ വിദേശത്ത് നിന്ന് എന്നോ ആരോ കൊണ്ട് നട്ടതാണവളേ. പ്രായം അറിയാതിരിക്കുവാൻ ഇലകളും ചില്ലകളും കോതിയാണ് നിർത്തിയിരിക്കുന്നത്. വെള്ളവും വളവും വെളിച്ചവും എല്ലാം ധാരാളം. 

ഇന്ന് ആരെയാണ് പ്രണയിക്കേണ്ടത്? അവൾ ചിന്തിച്ചു... അക്കാര്യത്തിൽ അവൾക്കു പൂർണ സ്വാതന്ത്ര്യം ഉണ്ട്! ആരെ വേണമെങ്കിലും പ്രണയിക്കാം.. ലൈഗിക തൊഴിലാളിയെ പോലെ സ്വാതന്ത്ര്യം ഉള്ള തൊഴിൽ.. പ്രണയിക്കണം അത്രയേ നിർബന്ധം ഉള്ളൂ. അതിനുള്ള കൂലിയാണ് ഈ വെള്ളവും തണലും വെളിച്ചവും എല്ലാം. അവളുടെ പ്രണയം കണ്ടു പ്രണയിക്കുവാൻ പാർക്കിൽ വരുന്ന ആൾക്കാരുടെ സന്ദർശക വരുമാനം കൊണ്ടാണ് അവളുടെ യജമാനൻ ജീവിക്കുന്നത്. 

പാർക്ക്‌ രാവിലെ തന്നെ തുറക്കും. പര പര വെളുക്കുമ്പോൾ  തന്നെ. അപ്പോൾ പക്ഷെ ആരും വരാറില്ല.. വയറു നിറഞ്ഞു ഉച്ചക്കുള്ള ഒരു ഉറക്കവും കഴിഞ്ഞു ഉണരുമ്പോൾ ഒരു ഉന്മേഷത്തിനു വേണ്ടിയുള്ള നാലു മണിക്കുള്ള ഒരു കാപ്പി പോലെ  ആണ് പ്രണയം എന്ന് അവൾക്കു പലപ്പോഴും ആ സമയത്തുള്ള തിരക്ക് കണ്ടു തോന്നിയിട്ടുണ്ട് .  ഉദ്യാനത്തിലെ ഇണക്കുരുവികളെ കാത്തിരിക്കുന്ന ഒഴിഞ്ഞ വയസ്സൻ ബെഞ്ച്‌ പോലും ഉണർന്നിട്ടില്ല. അവൾ ആലോചിച്ചു ഇന്ന് ആരെ പ്രണയിക്കും ഒരു ചേഞ്ച്‌ വേണ്ടേ? അവൾ തീരുമാനിച്ചു ഇന്ന് മുള്ളിനെ പ്രണയിക്കാം. ഒരു അഭിനയത്തിനും അപ്പുറം മുള്ളിനെ അവൾക്കു ഇഷ്ടമായിരുന്നു എന്ത് പൌരുഷം ആണ് അവനു. അവൻ  ഒരു പ്രണയ തൊഴിലാളി ആണെന്ന് പറയില്ല. കാരണം പനിനീര്പൂവിന്റെ മുള്ളാണവൻ, പ്രണയിച്ചാലും ഇല്ലെങ്കിലും പനിനീര് ഉള്ളടത്തോളം അവനു പേടിക്കണ്ട. 

തന്റെ മനസ്സിലിരുപ്പ് അറിഞ്ഞ പോലെ സദാചാര കാറ്റു എന്തോ കാതിൽ കമന്റ്‌ പറഞ്ഞു പോയി ആദ്യം ഒന്നും മനസ്സിലായില്ല.. പിന്നെ അടുത്ത പ്രാവശ്യം തിരിച്ചു വന്നപ്പോഴും അതെ കമന്റ്‌ തന്നെ പറഞ്ഞപ്പോൾ വ്യക്തമായി. പറഞ്ഞത് "ഇലയ്ക്കാണ് കേടു"  എന്നാണ്. ഓ വല്യ സദാചാര ക്കരാൻ ആ പാർക്കിലെ എല്ലാ ചെടികൾക്കും പേടിയാണവനെ വഷളൻ സെക്യൂരിറ്റി യെ പോലെ ശൂളം അടിച്ചു നടക്കും വൃത്തികെട്ട കമന്റും പറഞ്ഞു, യഥാര്ത തൊഴിൽ ഉദ്യാനം തൂത്തു അടിച്ചു വൃത്തി ആക്കലാണ്. എന്നാലും പാർക്ക് ഒരിക്കലും വൃത്തി ആണെന്ന് തോന്നിയിട്ടില്ല, അതിനും അവനു ന്യായീകരണം ഉണ്ട് പൂക്കളെ പോലെ തന്നെ ഭംഗി യുണ്ടത്രേ കൊഴിഞ്ഞ ഇലകൾക്ക്, പ്രേമിക്കുന്നവർ മാത്രം അല്ല പ്രണയിച്ചു അത് ഭംഗം വന്നവരും പാർക്കിൽ വരുമത്രേ അവര്ക്ക് പൂവിനേക്കാൾ, ഇലകളേക്കാൾ ഈ കൊഴിഞ്ഞ കരിയിലകളോടാണത്രേ കൂടുതൽ പ്രിയം.

ഇനിയും പിടിച്ചു നില്ക്കാൻ വയ്യ. പ്രണയം ശ്വാസം മുട്ടിക്കുന്നുണ്ട് ഒരു തൊഴിലിനും അപ്പുറം പ്രണയം ഇപ്പൊ ഒരു വികാരമായി മാറിയിട്ടുണ്ട്. എന്നാൽ പിന്നെ പ്രണയിക്കുക തന്നെ..

പിന്നെ എന്താ തടസ്സം? ഇന്നലെ പൊഴിഞ്ഞ  മഞ്ഞു തുള്ളി തന്നെ. ഇന്നലെ മുഴുവൻ മഞ്ഞായിരുന്നു. ഒരു രാത്രി കഴിയാറായിട്ടും മഞ്ഞുതുള്ളി ഇനിയും പോയിട്ടില്ല, എങ്ങിനെ അതിനെ ഒന്ന് ഒഴിവാക്കും ? ആ കാറ്റു തന്നെ വരട്ടെ ഒന്ന് കുലുക്കി വിടാൻ അവനോടു തന്നെ പറയാം. 

ഇലചെടി മുള്ളിനെ ഒന്നെത്തി നോക്കി. അതാ അവൻ ഉണര്ന്നിരിക്കുന്നല്ലോ. എന്തോ അനങ്ങുന്നുണ്ടല്ലൊ അവിടെ.. മുള്ളാണ് അതിലും ഇറ്റു വീഴാറായ  ഒരു മഞ്ഞു തുള്ളി. കൂര്ത്ത മുള്ള് അതിന്റെ നെഞ്ചത്ത് കുത്തി ഇറക്കി മുള്ള് അതിനെ ഒഴിവാക്കുവാൻ നോക്കുകയാണ്. ഇല സൂക്ഷിച്ചു നോക്കി. അതിനൊരു കണ്ണീരിന്റെ മുഖച്ചായ തന്നെ. എന്തോ തന്റെ പ്രണയ പരവശയായ നെഞ്ചിൽ കൂർത്തു കയറി.  ഇലച്ചെടി ശ്വാസം അടക്കി പിടിച്ചു തന്റെ ദേഹത്ത് പൊതിഞ്ഞിരിക്കുന്ന മഞ്ഞു തുള്ളി വീഴാതെ ഇലകളെ പതിയെ കൂമ്പിച്ചു മെല്ലെ  ഉയർത്തി മഞ്ഞുതുള്ളിയെ തന്റെ മാറോടണച്ചു. ഈ പുലരി പുലരാതിരുന്നെങ്കിൽ.. ഒരു ഇലച്ചാർത്ത് പശ്ചാത്താപ തുള്ളി  പോലെ ഇലയിൽ നിന്ന് താഴേക്ക്‌ പതിച്ചു. അത് മഞ്ഞുതുള്ളി ആയിരുന്നില്ല, ഇലയുടെ ഒരിറ്റു ചാരിത്ര്യ കണ്ണീരായിരുന്നു.

Comments

  1. നാലു മണിക്കുള്ള ഒരു കാപ്പി പോലെ ആണ് പ്രണയം

    hahaha!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ചിരി ക്ക് പ്രത്യേക സന്തോഷം സ്നേഹം
      വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി ഒത്തിരി ആദരവു നന്ദി

      Delete
  2. പ്രണയത്തെ കുറിച്ചു വ്യത്യസ്തമായ ആശയം. നല്ല രചന.
    ആശംസകള്‍

    ReplyDelete
  3. കൊള്ളാം..നല്ല ക്രാഫ്റ്റ്...ആശംസകള്‍

    ReplyDelete
  4. nannaayirikkunnu Baiju..pranayichupoyi njaanum ee kadhaye..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!