Skip to main content

പ്രണയ തൊഴിലാളി

നേരം പര പരാ വെളുത്തു വരുന്നതേ ഉള്ളൂ. പ്രണയത്തിന്റെ പൂന്തോട്ടം വിജനമാണ്. ആദ്യം ഉണരുന്ന കിളികൾക്കേ ഇര കിട്ടൂ എന്ന് എഴുതി  പഠിച്ച ഒന്ന് രണ്ടു കിളികൾ ഒച്ചയുണ്ടാക്കി കടന്നു പോയി, അവയും പ്രണയിക്കുന്നുണ്ടായിരുന്നില്ല.  ഇലച്ചെടി  ആ ഉദ്യാനത്തിലെ ഒരു പ്രണയ തൊഴിലാളിയാണ്. പ്രണയത്തിനു പരസ്യം പോലെ ആ ഉദ്യാനത്തിലേക്ക് പ്രണയിക്കുന്നവരെ ആകർഷിക്കുവാൻ വിദേശത്ത് നിന്ന് എന്നോ ആരോ കൊണ്ട് നട്ടതാണവളേ. പ്രായം അറിയാതിരിക്കുവാൻ ഇലകളും ചില്ലകളും കോതിയാണ് നിർത്തിയിരിക്കുന്നത്. വെള്ളവും വളവും വെളിച്ചവും എല്ലാം ധാരാളം. 

ഇന്ന് ആരെയാണ് പ്രണയിക്കേണ്ടത്? അവൾ ചിന്തിച്ചു... അക്കാര്യത്തിൽ അവൾക്കു പൂർണ സ്വാതന്ത്ര്യം ഉണ്ട്! ആരെ വേണമെങ്കിലും പ്രണയിക്കാം.. ലൈഗിക തൊഴിലാളിയെ പോലെ സ്വാതന്ത്ര്യം ഉള്ള തൊഴിൽ.. പ്രണയിക്കണം അത്രയേ നിർബന്ധം ഉള്ളൂ. അതിനുള്ള കൂലിയാണ് ഈ വെള്ളവും തണലും വെളിച്ചവും എല്ലാം. അവളുടെ പ്രണയം കണ്ടു പ്രണയിക്കുവാൻ പാർക്കിൽ വരുന്ന ആൾക്കാരുടെ സന്ദർശക വരുമാനം കൊണ്ടാണ് അവളുടെ യജമാനൻ ജീവിക്കുന്നത്. 

പാർക്ക്‌ രാവിലെ തന്നെ തുറക്കും. പര പര വെളുക്കുമ്പോൾ  തന്നെ. അപ്പോൾ പക്ഷെ ആരും വരാറില്ല.. വയറു നിറഞ്ഞു ഉച്ചക്കുള്ള ഒരു ഉറക്കവും കഴിഞ്ഞു ഉണരുമ്പോൾ ഒരു ഉന്മേഷത്തിനു വേണ്ടിയുള്ള നാലു മണിക്കുള്ള ഒരു കാപ്പി പോലെ  ആണ് പ്രണയം എന്ന് അവൾക്കു പലപ്പോഴും ആ സമയത്തുള്ള തിരക്ക് കണ്ടു തോന്നിയിട്ടുണ്ട് .  ഉദ്യാനത്തിലെ ഇണക്കുരുവികളെ കാത്തിരിക്കുന്ന ഒഴിഞ്ഞ വയസ്സൻ ബെഞ്ച്‌ പോലും ഉണർന്നിട്ടില്ല. അവൾ ആലോചിച്ചു ഇന്ന് ആരെ പ്രണയിക്കും ഒരു ചേഞ്ച്‌ വേണ്ടേ? അവൾ തീരുമാനിച്ചു ഇന്ന് മുള്ളിനെ പ്രണയിക്കാം. ഒരു അഭിനയത്തിനും അപ്പുറം മുള്ളിനെ അവൾക്കു ഇഷ്ടമായിരുന്നു എന്ത് പൌരുഷം ആണ് അവനു. അവൻ  ഒരു പ്രണയ തൊഴിലാളി ആണെന്ന് പറയില്ല. കാരണം പനിനീര്പൂവിന്റെ മുള്ളാണവൻ, പ്രണയിച്ചാലും ഇല്ലെങ്കിലും പനിനീര് ഉള്ളടത്തോളം അവനു പേടിക്കണ്ട. 

തന്റെ മനസ്സിലിരുപ്പ് അറിഞ്ഞ പോലെ സദാചാര കാറ്റു എന്തോ കാതിൽ കമന്റ്‌ പറഞ്ഞു പോയി ആദ്യം ഒന്നും മനസ്സിലായില്ല.. പിന്നെ അടുത്ത പ്രാവശ്യം തിരിച്ചു വന്നപ്പോഴും അതെ കമന്റ്‌ തന്നെ പറഞ്ഞപ്പോൾ വ്യക്തമായി. പറഞ്ഞത് "ഇലയ്ക്കാണ് കേടു"  എന്നാണ്. ഓ വല്യ സദാചാര ക്കരാൻ ആ പാർക്കിലെ എല്ലാ ചെടികൾക്കും പേടിയാണവനെ വഷളൻ സെക്യൂരിറ്റി യെ പോലെ ശൂളം അടിച്ചു നടക്കും വൃത്തികെട്ട കമന്റും പറഞ്ഞു, യഥാര്ത തൊഴിൽ ഉദ്യാനം തൂത്തു അടിച്ചു വൃത്തി ആക്കലാണ്. എന്നാലും പാർക്ക് ഒരിക്കലും വൃത്തി ആണെന്ന് തോന്നിയിട്ടില്ല, അതിനും അവനു ന്യായീകരണം ഉണ്ട് പൂക്കളെ പോലെ തന്നെ ഭംഗി യുണ്ടത്രേ കൊഴിഞ്ഞ ഇലകൾക്ക്, പ്രേമിക്കുന്നവർ മാത്രം അല്ല പ്രണയിച്ചു അത് ഭംഗം വന്നവരും പാർക്കിൽ വരുമത്രേ അവര്ക്ക് പൂവിനേക്കാൾ, ഇലകളേക്കാൾ ഈ കൊഴിഞ്ഞ കരിയിലകളോടാണത്രേ കൂടുതൽ പ്രിയം.

ഇനിയും പിടിച്ചു നില്ക്കാൻ വയ്യ. പ്രണയം ശ്വാസം മുട്ടിക്കുന്നുണ്ട് ഒരു തൊഴിലിനും അപ്പുറം പ്രണയം ഇപ്പൊ ഒരു വികാരമായി മാറിയിട്ടുണ്ട്. എന്നാൽ പിന്നെ പ്രണയിക്കുക തന്നെ..

പിന്നെ എന്താ തടസ്സം? ഇന്നലെ പൊഴിഞ്ഞ  മഞ്ഞു തുള്ളി തന്നെ. ഇന്നലെ മുഴുവൻ മഞ്ഞായിരുന്നു. ഒരു രാത്രി കഴിയാറായിട്ടും മഞ്ഞുതുള്ളി ഇനിയും പോയിട്ടില്ല, എങ്ങിനെ അതിനെ ഒന്ന് ഒഴിവാക്കും ? ആ കാറ്റു തന്നെ വരട്ടെ ഒന്ന് കുലുക്കി വിടാൻ അവനോടു തന്നെ പറയാം. 

ഇലചെടി മുള്ളിനെ ഒന്നെത്തി നോക്കി. അതാ അവൻ ഉണര്ന്നിരിക്കുന്നല്ലോ. എന്തോ അനങ്ങുന്നുണ്ടല്ലൊ അവിടെ.. മുള്ളാണ് അതിലും ഇറ്റു വീഴാറായ  ഒരു മഞ്ഞു തുള്ളി. കൂര്ത്ത മുള്ള് അതിന്റെ നെഞ്ചത്ത് കുത്തി ഇറക്കി മുള്ള് അതിനെ ഒഴിവാക്കുവാൻ നോക്കുകയാണ്. ഇല സൂക്ഷിച്ചു നോക്കി. അതിനൊരു കണ്ണീരിന്റെ മുഖച്ചായ തന്നെ. എന്തോ തന്റെ പ്രണയ പരവശയായ നെഞ്ചിൽ കൂർത്തു കയറി.  ഇലച്ചെടി ശ്വാസം അടക്കി പിടിച്ചു തന്റെ ദേഹത്ത് പൊതിഞ്ഞിരിക്കുന്ന മഞ്ഞു തുള്ളി വീഴാതെ ഇലകളെ പതിയെ കൂമ്പിച്ചു മെല്ലെ  ഉയർത്തി മഞ്ഞുതുള്ളിയെ തന്റെ മാറോടണച്ചു. ഈ പുലരി പുലരാതിരുന്നെങ്കിൽ.. ഒരു ഇലച്ചാർത്ത് പശ്ചാത്താപ തുള്ളി  പോലെ ഇലയിൽ നിന്ന് താഴേക്ക്‌ പതിച്ചു. അത് മഞ്ഞുതുള്ളി ആയിരുന്നില്ല, ഇലയുടെ ഒരിറ്റു ചാരിത്ര്യ കണ്ണീരായിരുന്നു.

Comments

  1. നാലു മണിക്കുള്ള ഒരു കാപ്പി പോലെ ആണ് പ്രണയം

    hahaha!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ചിരി ക്ക് പ്രത്യേക സന്തോഷം സ്നേഹം
      വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി ഒത്തിരി ആദരവു നന്ദി

      Delete
  2. പ്രണയത്തെ കുറിച്ചു വ്യത്യസ്തമായ ആശയം. നല്ല രചന.
    ആശംസകള്‍

    ReplyDelete
  3. കൊള്ളാം..നല്ല ക്രാഫ്റ്റ്...ആശംസകള്‍

    ReplyDelete
  4. nannaayirikkunnu Baiju..pranayichupoyi njaanum ee kadhaye..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നെടുവീർപ്പിൻ്റെ വിത്ത്

ശ്വസനത്തിൻ്റെ വിത്തുകൾക്കിടയിൽ നെടുവീർപ്പിൻ്റെ വിത്തുകൾ മാത്രം കിളിർത്ത് വരുന്നത് നോക്കിയിരിക്കുകയായിരുന്നു  പക്ഷിയും അതിൻ്റെ കൊത്തലും ഞാൻ ആയുസ്സിൻ്റെ പക്ഷിക്ക് ശ്വാസം നീട്ടിയിട്ട് കൊടുക്കുന്നു പക്ഷി ശ്വാസം കൊത്തി തിന്ന് ആയുസ്സ് നീട്ടുന്നു കണ്ണ് കൊണ്ട് നോക്കുന്നു മണ്ണ് മണ്ണ് എന്ന് അത് വീണ്ടും വീണ്ടും ആഞ്ഞ് കൊത്തുന്നു കൊത്തുകളുടെ വീണ്ടെടുപ്പാണ് എൻ്റെ പക്ഷി അത് തൂവലിൽ ഇട്ടുവെക്കുന്നു വെന്നേയുള്ള ബ്ലാക്ക്ആൻവൈറ്റിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു ഗൃഹാതുരത്തം തട്ടിമറിച്ചിടും പോലെ ചീവിടുകളുടെ ഒച്ച ഇട്ടുവെക്കും തകരപ്പാട്ട മറിയുന്നു നീലനിറത്തിൽ ധ്യാനിക്കുന്ന ബുദ്ധനെ ഒരു പർപ്പിൾ പൂവ് ശംഖുപുഷ്പത്തിൻ്റെ ചോട്ടിൽ നിന്നും ശാന്തമായി  കണ്ടെടുക്കുന്നു ബുദ്ധൻ്റെ കാലിൽ തട്ടിമറിയുന്ന ഗൃഹാതുരത്തത്തിൻ്റെ പൂക്കൾ നിലത്ത് ഋതുക്കൾ യശോദര എന്ന് പൂവ് ധ്യാനിക്കുന്നില്ല അത് വിരിയുക മാത്രം ചെയ്യുന്നു എനിക്ക് മാനത്തിൻ്റെ ഗൃഹാതുരത്വത്തിലേക്ക്  ഒരു നെടുവീർപ്പ് മാത്രം എടുത്ത് പൊട്ടിവീഴുവാൻ തോന്നുന്നു മിടിപ്പുകളുടെ കാടിൽ നിന്നും ഇനിയും പുറത്ത് കടക്കാത്ത ഹൃദയം ഉടലിൽ മൃഗം പോലെ പതുങ്ങുന്നു നെടുവീർപ്പുകൾക്ക് എതിരേ ചാട...

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...