Skip to main content

പ്രണയ തൊഴിലാളി

നേരം പര പരാ വെളുത്തു വരുന്നതേ ഉള്ളൂ. പ്രണയത്തിന്റെ പൂന്തോട്ടം വിജനമാണ്. ആദ്യം ഉണരുന്ന കിളികൾക്കേ ഇര കിട്ടൂ എന്ന് എഴുതി  പഠിച്ച ഒന്ന് രണ്ടു കിളികൾ ഒച്ചയുണ്ടാക്കി കടന്നു പോയി, അവയും പ്രണയിക്കുന്നുണ്ടായിരുന്നില്ല.  ഇലച്ചെടി  ആ ഉദ്യാനത്തിലെ ഒരു പ്രണയ തൊഴിലാളിയാണ്. പ്രണയത്തിനു പരസ്യം പോലെ ആ ഉദ്യാനത്തിലേക്ക് പ്രണയിക്കുന്നവരെ ആകർഷിക്കുവാൻ വിദേശത്ത് നിന്ന് എന്നോ ആരോ കൊണ്ട് നട്ടതാണവളേ. പ്രായം അറിയാതിരിക്കുവാൻ ഇലകളും ചില്ലകളും കോതിയാണ് നിർത്തിയിരിക്കുന്നത്. വെള്ളവും വളവും വെളിച്ചവും എല്ലാം ധാരാളം. 

ഇന്ന് ആരെയാണ് പ്രണയിക്കേണ്ടത്? അവൾ ചിന്തിച്ചു... അക്കാര്യത്തിൽ അവൾക്കു പൂർണ സ്വാതന്ത്ര്യം ഉണ്ട്! ആരെ വേണമെങ്കിലും പ്രണയിക്കാം.. ലൈഗിക തൊഴിലാളിയെ പോലെ സ്വാതന്ത്ര്യം ഉള്ള തൊഴിൽ.. പ്രണയിക്കണം അത്രയേ നിർബന്ധം ഉള്ളൂ. അതിനുള്ള കൂലിയാണ് ഈ വെള്ളവും തണലും വെളിച്ചവും എല്ലാം. അവളുടെ പ്രണയം കണ്ടു പ്രണയിക്കുവാൻ പാർക്കിൽ വരുന്ന ആൾക്കാരുടെ സന്ദർശക വരുമാനം കൊണ്ടാണ് അവളുടെ യജമാനൻ ജീവിക്കുന്നത്. 

പാർക്ക്‌ രാവിലെ തന്നെ തുറക്കും. പര പര വെളുക്കുമ്പോൾ  തന്നെ. അപ്പോൾ പക്ഷെ ആരും വരാറില്ല.. വയറു നിറഞ്ഞു ഉച്ചക്കുള്ള ഒരു ഉറക്കവും കഴിഞ്ഞു ഉണരുമ്പോൾ ഒരു ഉന്മേഷത്തിനു വേണ്ടിയുള്ള നാലു മണിക്കുള്ള ഒരു കാപ്പി പോലെ  ആണ് പ്രണയം എന്ന് അവൾക്കു പലപ്പോഴും ആ സമയത്തുള്ള തിരക്ക് കണ്ടു തോന്നിയിട്ടുണ്ട് .  ഉദ്യാനത്തിലെ ഇണക്കുരുവികളെ കാത്തിരിക്കുന്ന ഒഴിഞ്ഞ വയസ്സൻ ബെഞ്ച്‌ പോലും ഉണർന്നിട്ടില്ല. അവൾ ആലോചിച്ചു ഇന്ന് ആരെ പ്രണയിക്കും ഒരു ചേഞ്ച്‌ വേണ്ടേ? അവൾ തീരുമാനിച്ചു ഇന്ന് മുള്ളിനെ പ്രണയിക്കാം. ഒരു അഭിനയത്തിനും അപ്പുറം മുള്ളിനെ അവൾക്കു ഇഷ്ടമായിരുന്നു എന്ത് പൌരുഷം ആണ് അവനു. അവൻ  ഒരു പ്രണയ തൊഴിലാളി ആണെന്ന് പറയില്ല. കാരണം പനിനീര്പൂവിന്റെ മുള്ളാണവൻ, പ്രണയിച്ചാലും ഇല്ലെങ്കിലും പനിനീര് ഉള്ളടത്തോളം അവനു പേടിക്കണ്ട. 

തന്റെ മനസ്സിലിരുപ്പ് അറിഞ്ഞ പോലെ സദാചാര കാറ്റു എന്തോ കാതിൽ കമന്റ്‌ പറഞ്ഞു പോയി ആദ്യം ഒന്നും മനസ്സിലായില്ല.. പിന്നെ അടുത്ത പ്രാവശ്യം തിരിച്ചു വന്നപ്പോഴും അതെ കമന്റ്‌ തന്നെ പറഞ്ഞപ്പോൾ വ്യക്തമായി. പറഞ്ഞത് "ഇലയ്ക്കാണ് കേടു"  എന്നാണ്. ഓ വല്യ സദാചാര ക്കരാൻ ആ പാർക്കിലെ എല്ലാ ചെടികൾക്കും പേടിയാണവനെ വഷളൻ സെക്യൂരിറ്റി യെ പോലെ ശൂളം അടിച്ചു നടക്കും വൃത്തികെട്ട കമന്റും പറഞ്ഞു, യഥാര്ത തൊഴിൽ ഉദ്യാനം തൂത്തു അടിച്ചു വൃത്തി ആക്കലാണ്. എന്നാലും പാർക്ക് ഒരിക്കലും വൃത്തി ആണെന്ന് തോന്നിയിട്ടില്ല, അതിനും അവനു ന്യായീകരണം ഉണ്ട് പൂക്കളെ പോലെ തന്നെ ഭംഗി യുണ്ടത്രേ കൊഴിഞ്ഞ ഇലകൾക്ക്, പ്രേമിക്കുന്നവർ മാത്രം അല്ല പ്രണയിച്ചു അത് ഭംഗം വന്നവരും പാർക്കിൽ വരുമത്രേ അവര്ക്ക് പൂവിനേക്കാൾ, ഇലകളേക്കാൾ ഈ കൊഴിഞ്ഞ കരിയിലകളോടാണത്രേ കൂടുതൽ പ്രിയം.

ഇനിയും പിടിച്ചു നില്ക്കാൻ വയ്യ. പ്രണയം ശ്വാസം മുട്ടിക്കുന്നുണ്ട് ഒരു തൊഴിലിനും അപ്പുറം പ്രണയം ഇപ്പൊ ഒരു വികാരമായി മാറിയിട്ടുണ്ട്. എന്നാൽ പിന്നെ പ്രണയിക്കുക തന്നെ..

പിന്നെ എന്താ തടസ്സം? ഇന്നലെ പൊഴിഞ്ഞ  മഞ്ഞു തുള്ളി തന്നെ. ഇന്നലെ മുഴുവൻ മഞ്ഞായിരുന്നു. ഒരു രാത്രി കഴിയാറായിട്ടും മഞ്ഞുതുള്ളി ഇനിയും പോയിട്ടില്ല, എങ്ങിനെ അതിനെ ഒന്ന് ഒഴിവാക്കും ? ആ കാറ്റു തന്നെ വരട്ടെ ഒന്ന് കുലുക്കി വിടാൻ അവനോടു തന്നെ പറയാം. 

ഇലചെടി മുള്ളിനെ ഒന്നെത്തി നോക്കി. അതാ അവൻ ഉണര്ന്നിരിക്കുന്നല്ലോ. എന്തോ അനങ്ങുന്നുണ്ടല്ലൊ അവിടെ.. മുള്ളാണ് അതിലും ഇറ്റു വീഴാറായ  ഒരു മഞ്ഞു തുള്ളി. കൂര്ത്ത മുള്ള് അതിന്റെ നെഞ്ചത്ത് കുത്തി ഇറക്കി മുള്ള് അതിനെ ഒഴിവാക്കുവാൻ നോക്കുകയാണ്. ഇല സൂക്ഷിച്ചു നോക്കി. അതിനൊരു കണ്ണീരിന്റെ മുഖച്ചായ തന്നെ. എന്തോ തന്റെ പ്രണയ പരവശയായ നെഞ്ചിൽ കൂർത്തു കയറി.  ഇലച്ചെടി ശ്വാസം അടക്കി പിടിച്ചു തന്റെ ദേഹത്ത് പൊതിഞ്ഞിരിക്കുന്ന മഞ്ഞു തുള്ളി വീഴാതെ ഇലകളെ പതിയെ കൂമ്പിച്ചു മെല്ലെ  ഉയർത്തി മഞ്ഞുതുള്ളിയെ തന്റെ മാറോടണച്ചു. ഈ പുലരി പുലരാതിരുന്നെങ്കിൽ.. ഒരു ഇലച്ചാർത്ത് പശ്ചാത്താപ തുള്ളി  പോലെ ഇലയിൽ നിന്ന് താഴേക്ക്‌ പതിച്ചു. അത് മഞ്ഞുതുള്ളി ആയിരുന്നില്ല, ഇലയുടെ ഒരിറ്റു ചാരിത്ര്യ കണ്ണീരായിരുന്നു.

Comments

  1. നാലു മണിക്കുള്ള ഒരു കാപ്പി പോലെ ആണ് പ്രണയം

    hahaha!!!

    ReplyDelete
    Replies
    1. അജിത്‌ ഭായ് ചിരി ക്ക് പ്രത്യേക സന്തോഷം സ്നേഹം
      വായനക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഒത്തിരി ഒത്തിരി ആദരവു നന്ദി

      Delete
  2. പ്രണയത്തെ കുറിച്ചു വ്യത്യസ്തമായ ആശയം. നല്ല രചന.
    ആശംസകള്‍

    ReplyDelete
  3. കൊള്ളാം..നല്ല ക്രാഫ്റ്റ്...ആശംസകള്‍

    ReplyDelete
  4. nannaayirikkunnu Baiju..pranayichupoyi njaanum ee kadhaye..

    ReplyDelete
  5. This comment has been removed by the author.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.