Skip to main content

പ്രണയം നക്ഷത്രം (ജ്യോതിഷ ഫല പ്രവചനം)

നീലം മുക്കിയിട്ടും നിറം മാറുന്ന ഓന്തത്രേ പ്രണയം
കാറ്റുള്ളപ്പോൾ ഇളകുന്ന സ്വസ്ഥത പ്രണയം
കാന്തത്തിന്റെ വികര്ഷ്ണതിനു മുമ്പുള്ള
വലിയ ആകർഷണം  പ്രണയം
എട്ടിന്റെ പണി കിട്ടിയ ശശിയുടെ രാശിയും പ്രണയം
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു നാണത്തോടെ കിസ്സ്‌ ചെയ്തവന്റെ തലയിൽ വീണ ഇടിത്തീയും പ്രണയം
വെട്ടിയിട്ട ചക്കയും  താഴെ പതിക്കും വരെ മാത്രം പ്രണയം
മാവിൽ നില്ക്കുന്ന മാങ്ങയും ഞെട്ടടരും വരെ പ്രണയം
സവർണൻ അവർണ രാത്രിയിൽ ഇരുന്നു കണ്ട കഥ അറിയാത്ത ആട്ടം പ്രണയം
ചുമട് താങ്ങിയായി വന്നു നിന്ന് പയ്യെ ചുമടായി മാറുന്ന ഭാരവും പ്രണയം
ആരുടെയോ ജാതകം പോക്കറ്റടിക്കുന്നതുവരെ സൂക്ഷിക്കുന്ന ഹൃദയം പ്രണയം
പോക്കറ്റിൽ കിടന്ന പറന്നു  പോയ കാശും പ്രണയം
പശിമ ഉള്ള പശ്ചിമ രാശിയിൽ വീണ ഇളകിയ മണ്ണും പ്രണയം
മേഘത്തിൽ നിന്ന് പിടിവിട്ടു പോയാൽ-
ഭൂമിയിൽ  പതിക്കുന്നത് വരെയുള്ള അസ്വസ്ഥത  പ്രണയം
ചില്ലൂഞ്ഞാലാടുന്ന ശരീരത്തിലെ മനസ്സുതന്നെ പ്രണയം
പണി ഇല്ലാത്തവർക്ക് ഒഴിവുകാല വിനോദവും പ്രണയം
മഴ നനയുന്ന വിറക്കാത്ത  ആരോഗ്യം  പ്രണയം
ജനിച്ച തെറ്റിന്റെ തെറ്റായ പ്രായശ്ചിത്തം പ്രണയം
ഉന്മത്തമായ മനസ്സിൽ അസ്ഥായി  ഭാവം പ്രണയം
വെയിൽ കൊണ്ട് തളരുന്ന ദേഹത്തേക്ക് നീളുന്ന തണലാണ്‌ പ്രണയം
പച്ചപ്പുള്ള ഇലയിൽ നിന്ന് കരിയിലയിലേക്കുള്ള നിറമാറ്റമാണ്‌ പ്രണയം
ഉപഭോഗത്തിനും തിരസ്കരണത്തിനും ഇടയിലെ കൈകാര്യം ആണ് പ്രണയം
ഉറപ്പില്ലാതെ തുടങ്ങി കൃത്യമായി അവസാനിക്കുന്ന യാത്ര പ്രണയം
ഇരുമ്പ് കുടിച്ച ജ്യുസും അതേ പ്രണയം
ആരെങ്കിലും ചെയ്തു വിജയിച്ചെന്നു അവകാശപ്പെടുന്ന തികഞ്ഞ പരാജയം പ്രണയം

Comments

  1. പക്ഷേ...സ്വപ്നങ്ങളേപ്പോലെ പ്രണയവും ഈ ഭൂമിയിലില്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീലോകം..

    ReplyDelete
    Replies
    1. പ്രണയം വേണം പണയപ്പെടാതെ പ്രണയം പലപ്പോഴും ദാമ്പത്യത്തിന്റെ സദാചാരത്തിന്റെ കാമത്തിന്റെ പണയ ഉരുപ്പടി ആണ് പ്രണയം
      നന്ദി അനു

      Delete
  2. വിസ്മയം സര്‍വേശ്വരാ നിന്നുടെ വ്യാപാരങ്ങള്‍
    ഭസ്മസാത്കരിപ്പൂ നീ ദുഃഖത്തെ പ്രേമാഗ്നിയാല്‍
    അത്യഗാധമായ് ചുഴിഞ്ഞിറങ്ങും പ്രണയത്താല്‍
    അത്യഗാധവും സമഭൂമിയാമെന്നേ വേണ്ടൂ
    ഏകാന്തജീവിതത്തെ ജനപുഷ്കലമാക്കും
    രോഗാപിഭവം നീക്കി ആരോഗ്യമരുളീടും
    ജീവിതം തൃണമാക്കും,നിമിഷം യുഗമാക്കും
    ഭാവനാശക്തിയേറെ വളര്‍ത്തും നഷ്ടമാക്കും
    ശങ്കയെ നിഷ്കാസിയ്ക്കും, ബന്ധനം വേര്‍പെടുത്തും
    ശൃംഖല പൊട്ടിച്ചിട്ട് സ്വാതന്ത്ര്യഭൂവിലെത്തും
    എന്തുതാനിതില്‍പരം സാദ്ധ്യമല്ലാത്തതോര്‍ത്താല്‍
    അന്ധതാമിത്രത്തെയും സ്വര്‍ഗമായ് മാറ്റും പ്രേമം
    ജ്ഞാനവുമാനന്ദവും അസ്തിത്വമിവ മൂന്നും
    ദീനമാമാത്മാവില്‍ നിന്നഴകായ് ഒഴുകീടും
    ആനന്ദക്കുളിരൊളി വീശുമീ പ്രേമപാനം
    ദൂനാന്തഃകരണത്തിനുള്ളൊരു സിദ്ധൌഷധം

    1932-ല്‍ ഒരു കവി പ്രേമത്തെക്കുറിച്ച് വര്‍ണ്ണിച്ച വരികളാണ്!!!!!

    ReplyDelete
    Replies
    1. ആരാണ് ഈ കവി അജിത്‌ ഭായ് സൂപ്പെർ 1932 അടിപൊളി
      എന്തായാലും ഷെയർ ചെയ്തത് കാര്യം ആയി പ്രണയം ഒരുപാടു അർത്ഥ തലങ്ങളുണ്ട്

      Delete
    2. മഹാകവി കെ.വി സൈമണ്‍

      കവിത: വേദവിഹാരം

      Delete
    3. വളരെ വളരെ നന്ദി അജിത്‌ ഭായ് വളരെ നല്ല അറിവ് തന്നെ പകര്ന്നു തന്നത്

      Delete
  3. ആരെങ്കിലും ചെയ്തു വിജയിച്ചെന്നു അവകാശപ്പെടുന്ന തികഞ്ഞ പരാജയം പ്രണയം!!!

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എപ്പോഴും പ്രണയത്തെ പൊക്കി പറയാൻ പാടില്ല വല്ലപ്പോഴും തൃണം തൃണം ആണേ പ്രണയം ഞങ്ങൾക്ക് തൃണം മാണേ എന്ന് മുദ്ര വാക്യം വിളിക്കണം ചുമ്മാ എന്നിട്ട് പ്രണയ കാവ്യം എഴുതണം പ്രണയിക്കണം ഈ പ്രഥമൻ നാരങ്ങ കൂട്ടി കഴിക്കുംപോലെ
      പ്രണയത്തിന്റെ ഗുരുവിനോട് ഇത് പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...