Skip to main content

കള്ളക്കഥകൾ

പ്രാർത്ഥന
പാടങ്ങൾ പോലെ പകുത്ത രാജ്യങ്ങളുടെ അതിരുകൾ..
നേർത്ത വരമ്പായി  സ്നേഹ മഴയിൽ വീണ  മടപോലെ
ഒലിച്ചു പോയെങ്കിൽ....
പ്രാർത്ഥിച്ചത്‌ അതിർത്തിയിൽ നോക്ക് കുത്തിയായി പാറാവ്‌ നിന്ന് തളർന്ന തോക്ക് 

മിന്നൽ പുഴ
ഭൂമിയിലെ മിന്നലായിരുന്നു പുഴ
ഓരോ വർഷ കാലത്തും ഒന്ന് കനത്തു
മിന്നി വളഞ്ഞു പുളഞ്ഞു ഒഴുകി
കണ്ണിനു മുന്നിൽ കണ്ണീരു പോലെ ഒലിച്ചു പടർന്നു മാഞ്ഞു പോയി

കണ്ണും കാതും
കണ്ണ് മുഖത്തുനിന്നു എപ്പോഴും പുറപ്പെട്ടു പോകും
അത് കൊണ്ടാവും വെളിച്ചം കണ്ണായി അവതാരം എടുത്തപ്പോൾ വെളിച്ചം നിയന്ത്രിക്കുന്ന  ജാലക വാതിൽ ഇമയായി കൂട്ട് വന്നത് അതിൽ പ്രതിഷേധിച്ചാവും  കറുപ്പിലും വെളുപ്പിലും കണ്ണ് ഇപ്പോഴും ജീവിക്കുമ്പോൾ നിറമുള്ള കാഴ്ചകൾ കണ്ടതായി കളവു പറയുന്നത്..
കാതു ആരു വന്നാലും എന്ത് കേട്ടാലും സ്വീകരിക്കും
അതാവും എവിടെയും വിളിക്കാതെ കയറി വരുന്ന കാറ്റു
കാതായി അവതാരം എടുത്തത്‌  

മനുഷ്യന്റെ വാല് 
മനുഷ്യന് എന്തേ വാലു കിട്ടിയില്ല?
തലയിരുന്നിട്ടും ആട്ടുവാൻ വാലില്ലാതെ
തല കുത്തിയിരുന്ന് ആലോചിച്ചു
വളഞ്ഞു പുളഞ്ഞു തല ആട്ടിയും ചരിച്ചും ചിന്തിച്ചു
അപ്പോഴും നേരെ നിന്ന് ചിന്തിച്ചില്ല
അവസാനം ഒരു ഉത്തരവും നേരേ നില്ക്കുന്നില്ല
എന്ന് കണ്ടപ്പോൾ കുഴലിൽ ഇടാൻ മിനക്കെടാതെ
ഉത്തരം ഉറപ്പിച്ചു.
ഇനി എന്തിനു മറ്റൊരു വാൽ? തലയും നട്ടെല്ലും കാലും കയ്യും മുഖവും ഉണ്ടെങ്കിലും
ഒരിക്കലും നേരേ ആവാത്ത ആരുടെയെങ്കിലും വാലു തന്നെ അല്ലേ മനുഷ്യൻ

ഇസങ്ങൾ
ദൈവത്തിന്റെ പരസ്യം ഉണ്ടെന്നു കരുതി
മതം മുതലാളിത്തം നടപ്പിലാക്കിയാൽ കമ്മ്യൂണിസത്തിനും അത്
ആത്മീയം.
കറുപ്പ് പണ്ടായിരുന്നു ഇപ്പൊ സുഖശീതളിമയുടെ ബഹുരാഷ്ട്ര കളറിൽ കാണുമ്പോൾ മതം ആത്മീയം.
മനുഷ്യന്റെ പരസ്യം കൊടുത്തു മതം നടപ്പിലാക്കിയാൽ അത് കമ്മ്യൂണ'ലി'സം.

മതം ഏതായാലും കമ്മ്യൂണിസം നന്നായാൽ മതി എന്ന് ജാഥ നടത്തിയാൽ അത് സോഷ്യലിസം.

മനുഷ്യൻ ഇല്ലെങ്കിലും സമ്പത്ത് ഉണ്ടായാൽ മതി എന്ന് മേലനങ്ങാതെ പറഞ്ഞാൽ അത് മുതലാളിത്തം.

വിധിയുടെ ലിപി 
ഒന്നുമില്ലാത്ത "പൂജ്യവും" എല്ലാറ്റിലും ഉള്ള "ഒന്നും" ചേർന്ന് ബൈനറി ഭാഷയിൽ ലളിതമായി എഴുതിയിട്ടും..വെളുപ്പും കറുപ്പും നിറങ്ങൾ ആയിട്ടും നിറങ്ങൾ തേടുന്ന വിധിക്ക് മാത്രം ഇരുട്ടിൽ വായിക്കാൻ കഴിയുന്ന ബ്രൈലി ലിപി തന്നെ ജീവിതം

പുഴയുടെ വ്യാകരണം
പുഴ ആദ്യം ഒരു വല്യ അതിശയം തന്നെ ആയിരുന്നു!!!
പിന്നെ എന്തേ അത് വളഞ്ഞു പുളഞ്ഞു ഒരു  ചോദ്യ ചിഹ്നം?
പിന്നെ ഒഴുക്കിന്  ഒരു വിരാമം ആയി.
പിന്നെ ഒരു കണ്ണീർപാട് അവശേഷിപ്പിച്ചു തേങ്ങൽ പോലെ ഇല്ലാതെയായി

കാലന്റെ പാസ്റ്റ് ടെൻസ് കാമൻ
കാമൻ കാലന്റെ ഭൂതമാണ്‌
തൊഴിലുറപ്പ് പദ്ധതി പ്രകാരം കാലന്റെ പണി ഉറപ്പിക്കുന്ന വർത്തമാനം
കാമനേയും കാലനേയും ദേവനായി കണ്ടു ഒരു പോലെ വരച്ച വരയിൽ നിർത്തുന്ന ശിവനാണ് ജീവിതം 


Comments

  1. കഥ!!
    പിന്നേം വിചിത്രം

    ReplyDelete
  2. അജിത്‌ ഭായ് വളരെ വളരെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംശയങ്ങളുടെ മ്യൂസിയം

ഞാൻ കവിതയെഴുതുവാനിരിക്കും അതിനെ നിശ്ചലത ചേർത്ത് ഡാവിഞ്ചീശിൽപ്പമാക്കും വാക്ക് ശിൽപ്പങ്ങളുടെ കമ്പോളത്തിൽ എൻ്റെ ശിൽപ്പം മാത്രം  അതിൻ്റെ നിശ്ചലത തിരക്കിയിറങ്ങും കാണുന്ന നിശ്ചലതകളോടൊക്കെ വിലപേശിനിൽക്കും കവിത മറക്കും മുരടനക്കലുകളുടെ മ്യൂസിയത്തിൽ നോക്കിനിൽപ്പുകളിൽ, അതിൻ്റെ ശബ്ദം  അനക്കം  വീണ്ടെടുക്കുവാനാകാത്ത ഒരു വാക്ക്  പതിയേ എൻ്റെ കവിതയിലേക്ക്  നടക്കും അത്  നിശ്ശബ്ദതകളെ താലോലിക്കും കവിതയിലേക്ക് നിശ്ചലതകളേ സന്നിവേശിപ്പിക്കും ഒന്നും മിണ്ടാതെ ഓരോ വാക്കിനേയും സമാധാനിപ്പിക്കുകയും ചെയ്യും കാക്ക അതിൻ്റെ വാക്ക് കൊത്തി കല്ലാക്കി  ഒരു കുടത്തിലിടുമ്പോൽ പൊങ്ങിവരും ജലത്തിൽ തൻ്റെ ദാഹത്തെ കണ്ടെത്തുമ്പോലെ കണ്ടെത്തലുകളുടെ കല  പിന്നെയെപ്പോഴോ അതും കല്ലാവും അപ്പോഴും ദാഹം ബാക്കിയാവും മാപ്പിളപ്പാട്ടുള്ള ഒരിടത്ത്  കുണുങ്ങുവാൻ പോകും ജലം എൻ്റെ പ്രണയിനിയുടെ ദാഹത്തെ അവളുടെ തൂവാലക്കാലങ്ങൾ ഒപ്പിയെടുക്കും വണ്ണം കാക്കകറുപ്പുള്ള കവിതയിലെങ്കിലും ഒരു കല്ലാവുമോ ദാഹം കവിത കല്ലാവും കാലത്ത്  അവളാകുമോ ജലം ബാക്കിയാവും ദാഹം  ഒരു ഒപ്പനയിലെങ്കിലും വാക്കാവും വിധം ഒരു പക്ഷേ കവിതയില...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.