Skip to main content

കള്ളക്കഥകൾ

പ്രാർത്ഥന
പാടങ്ങൾ പോലെ പകുത്ത രാജ്യങ്ങളുടെ അതിരുകൾ..
നേർത്ത വരമ്പായി  സ്നേഹ മഴയിൽ വീണ  മടപോലെ
ഒലിച്ചു പോയെങ്കിൽ....
പ്രാർത്ഥിച്ചത്‌ അതിർത്തിയിൽ നോക്ക് കുത്തിയായി പാറാവ്‌ നിന്ന് തളർന്ന തോക്ക് 

മിന്നൽ പുഴ
ഭൂമിയിലെ മിന്നലായിരുന്നു പുഴ
ഓരോ വർഷ കാലത്തും ഒന്ന് കനത്തു
മിന്നി വളഞ്ഞു പുളഞ്ഞു ഒഴുകി
കണ്ണിനു മുന്നിൽ കണ്ണീരു പോലെ ഒലിച്ചു പടർന്നു മാഞ്ഞു പോയി

കണ്ണും കാതും
കണ്ണ് മുഖത്തുനിന്നു എപ്പോഴും പുറപ്പെട്ടു പോകും
അത് കൊണ്ടാവും വെളിച്ചം കണ്ണായി അവതാരം എടുത്തപ്പോൾ വെളിച്ചം നിയന്ത്രിക്കുന്ന  ജാലക വാതിൽ ഇമയായി കൂട്ട് വന്നത് അതിൽ പ്രതിഷേധിച്ചാവും  കറുപ്പിലും വെളുപ്പിലും കണ്ണ് ഇപ്പോഴും ജീവിക്കുമ്പോൾ നിറമുള്ള കാഴ്ചകൾ കണ്ടതായി കളവു പറയുന്നത്..
കാതു ആരു വന്നാലും എന്ത് കേട്ടാലും സ്വീകരിക്കും
അതാവും എവിടെയും വിളിക്കാതെ കയറി വരുന്ന കാറ്റു
കാതായി അവതാരം എടുത്തത്‌  

മനുഷ്യന്റെ വാല് 
മനുഷ്യന് എന്തേ വാലു കിട്ടിയില്ല?
തലയിരുന്നിട്ടും ആട്ടുവാൻ വാലില്ലാതെ
തല കുത്തിയിരുന്ന് ആലോചിച്ചു
വളഞ്ഞു പുളഞ്ഞു തല ആട്ടിയും ചരിച്ചും ചിന്തിച്ചു
അപ്പോഴും നേരെ നിന്ന് ചിന്തിച്ചില്ല
അവസാനം ഒരു ഉത്തരവും നേരേ നില്ക്കുന്നില്ല
എന്ന് കണ്ടപ്പോൾ കുഴലിൽ ഇടാൻ മിനക്കെടാതെ
ഉത്തരം ഉറപ്പിച്ചു.
ഇനി എന്തിനു മറ്റൊരു വാൽ? തലയും നട്ടെല്ലും കാലും കയ്യും മുഖവും ഉണ്ടെങ്കിലും
ഒരിക്കലും നേരേ ആവാത്ത ആരുടെയെങ്കിലും വാലു തന്നെ അല്ലേ മനുഷ്യൻ

ഇസങ്ങൾ
ദൈവത്തിന്റെ പരസ്യം ഉണ്ടെന്നു കരുതി
മതം മുതലാളിത്തം നടപ്പിലാക്കിയാൽ കമ്മ്യൂണിസത്തിനും അത്
ആത്മീയം.
കറുപ്പ് പണ്ടായിരുന്നു ഇപ്പൊ സുഖശീതളിമയുടെ ബഹുരാഷ്ട്ര കളറിൽ കാണുമ്പോൾ മതം ആത്മീയം.
മനുഷ്യന്റെ പരസ്യം കൊടുത്തു മതം നടപ്പിലാക്കിയാൽ അത് കമ്മ്യൂണ'ലി'സം.

മതം ഏതായാലും കമ്മ്യൂണിസം നന്നായാൽ മതി എന്ന് ജാഥ നടത്തിയാൽ അത് സോഷ്യലിസം.

മനുഷ്യൻ ഇല്ലെങ്കിലും സമ്പത്ത് ഉണ്ടായാൽ മതി എന്ന് മേലനങ്ങാതെ പറഞ്ഞാൽ അത് മുതലാളിത്തം.

വിധിയുടെ ലിപി 
ഒന്നുമില്ലാത്ത "പൂജ്യവും" എല്ലാറ്റിലും ഉള്ള "ഒന്നും" ചേർന്ന് ബൈനറി ഭാഷയിൽ ലളിതമായി എഴുതിയിട്ടും..വെളുപ്പും കറുപ്പും നിറങ്ങൾ ആയിട്ടും നിറങ്ങൾ തേടുന്ന വിധിക്ക് മാത്രം ഇരുട്ടിൽ വായിക്കാൻ കഴിയുന്ന ബ്രൈലി ലിപി തന്നെ ജീവിതം

പുഴയുടെ വ്യാകരണം
പുഴ ആദ്യം ഒരു വല്യ അതിശയം തന്നെ ആയിരുന്നു!!!
പിന്നെ എന്തേ അത് വളഞ്ഞു പുളഞ്ഞു ഒരു  ചോദ്യ ചിഹ്നം?
പിന്നെ ഒഴുക്കിന്  ഒരു വിരാമം ആയി.
പിന്നെ ഒരു കണ്ണീർപാട് അവശേഷിപ്പിച്ചു തേങ്ങൽ പോലെ ഇല്ലാതെയായി

കാലന്റെ പാസ്റ്റ് ടെൻസ് കാമൻ
കാമൻ കാലന്റെ ഭൂതമാണ്‌
തൊഴിലുറപ്പ് പദ്ധതി പ്രകാരം കാലന്റെ പണി ഉറപ്പിക്കുന്ന വർത്തമാനം
കാമനേയും കാലനേയും ദേവനായി കണ്ടു ഒരു പോലെ വരച്ച വരയിൽ നിർത്തുന്ന ശിവനാണ് ജീവിതം 


Comments

  1. കഥ!!
    പിന്നേം വിചിത്രം

    ReplyDelete
  2. അജിത്‌ ഭായ് വളരെ വളരെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...