Skip to main content

മരണത്തിനു അതെ ഭ്രാന്താണ്

ഒരു പൂവിന്റെ നൈർമല്യമായ്
ഒരു നോവിന്റെ സുഖവുമായി
പൂമ്പാറ്റയുടെ നിഷ്കളങ്കതയുമായ്
പല തെറ്റിന്റെ പശ്ചാത്താപമായ്
ജനിച്ച കുറ്റത്തിന് ഹൃദയത്തിനെന്തിനു
കാലം ഇത്ര കരുത്ത് മനക്കട്ടിയായ്
പകർന്നേകുന്നു വയസ്സായ് ആയുസ്സായ്

ഒരു സങ്കടത്തിന്റെ വിങ്ങലിൽ
അതിന്റെ തേങ്ങലിൽ ചങ്കു ഒന്ന്
പൊട്ടിതകർന്നു മരിച്ചിരുന്നെങ്കിൽ
എത്ര ആത്മഹത്യകൾക്ക്‌ അത്
ശാപമോക്ഷമായ് മാറിയേനെ

രക്തം ഹൃദയത്തിൽ ധാര കോരിയേനെ
ആത്മാവ് തണുത്ത് ശാന്തമായേനെ
തണുത്ത മണ്ണിന്റെ ശാന്തമാം
ഗർഭ പത്രങ്ങളിൽ വീണ്ടും ജനിക്കുവാൻ
കടന്നു പോയേനെ
ആരുടെയും കണ്ണിൽ പൊടിയായ്
പെടാതെ
ഒരു കുട്ടിയായി തന്നെ അനാഥമായ്
പോയേനെ
വിളിക്കാതെ ചെല്ലുന്ന അഥിതിയായി
വന്നേനെ
കാലത്തിന്റെ വാതിൽ തള്ളി തുറന്നു
അകത്തേക്ക് അകലത്തേക്ക്
ഓടി മറഞ്ഞേനെ
എല്ലാം മറന്നു ചിരിച്ചേനെ
പൊട്ടി ചിരിച്ചേനെ
കാലത്തിന്റെ പൊട്ടി ചിരി കേട്ട് ഉണർന്നേനെ
മരണത്തിന്റെ ഒച്ച കേൾക്കാതിരുന്നെനെ
മരിക്കാതിരുന്നേനെ ജീവിക്കാൻ കൊതിച്ചേനെ....

മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും
മരിക്കുവാൻ ആർക്കും കഴിയുന്നുമില്ല
അത് തന്നെയത്രേ  ജീവിതം!
ജീവിതവസാന ദു:ഖവും ക്ലേശവും

Comments

  1. എപ്പോഴും ദുഖിക്കുന്നവന്റെ ഹൃദയം പെട്ടന്നൊന്നും പൊട്ടിത്തകരില്ല. എല്ലാ ദുഖങ്ങളേയും അതി ജീവിക്കാന്‍ തക്കവണ്ണം അത് കരുത്തു നേടിയിരിക്കും. അതു കൊണ്ടാണ് ജീവിതത്തില്‍ ഒരു പാട് ദുരന്തങ്ങള്‍ നേരിട്ടിട്ടും ഒരുപാട് പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്

    ReplyDelete
  2. സുന്ദരജീവിതവും സുന്ദരമരണവുമായിയ്ക്കോട്ടെ...എന്തേ?

    ReplyDelete
    Replies
    1. അതെ പൂര്ണമായും ആർക്കും വിരോധം ഇല്ലെങ്കിൽ

      Delete
  3. മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം