Skip to main content

മരണത്തിനു അതെ ഭ്രാന്താണ്

ഒരു പൂവിന്റെ നൈർമല്യമായ്
ഒരു നോവിന്റെ സുഖവുമായി
പൂമ്പാറ്റയുടെ നിഷ്കളങ്കതയുമായ്
പല തെറ്റിന്റെ പശ്ചാത്താപമായ്
ജനിച്ച കുറ്റത്തിന് ഹൃദയത്തിനെന്തിനു
കാലം ഇത്ര കരുത്ത് മനക്കട്ടിയായ്
പകർന്നേകുന്നു വയസ്സായ് ആയുസ്സായ്

ഒരു സങ്കടത്തിന്റെ വിങ്ങലിൽ
അതിന്റെ തേങ്ങലിൽ ചങ്കു ഒന്ന്
പൊട്ടിതകർന്നു മരിച്ചിരുന്നെങ്കിൽ
എത്ര ആത്മഹത്യകൾക്ക്‌ അത്
ശാപമോക്ഷമായ് മാറിയേനെ

രക്തം ഹൃദയത്തിൽ ധാര കോരിയേനെ
ആത്മാവ് തണുത്ത് ശാന്തമായേനെ
തണുത്ത മണ്ണിന്റെ ശാന്തമാം
ഗർഭ പത്രങ്ങളിൽ വീണ്ടും ജനിക്കുവാൻ
കടന്നു പോയേനെ
ആരുടെയും കണ്ണിൽ പൊടിയായ്
പെടാതെ
ഒരു കുട്ടിയായി തന്നെ അനാഥമായ്
പോയേനെ
വിളിക്കാതെ ചെല്ലുന്ന അഥിതിയായി
വന്നേനെ
കാലത്തിന്റെ വാതിൽ തള്ളി തുറന്നു
അകത്തേക്ക് അകലത്തേക്ക്
ഓടി മറഞ്ഞേനെ
എല്ലാം മറന്നു ചിരിച്ചേനെ
പൊട്ടി ചിരിച്ചേനെ
കാലത്തിന്റെ പൊട്ടി ചിരി കേട്ട് ഉണർന്നേനെ
മരണത്തിന്റെ ഒച്ച കേൾക്കാതിരുന്നെനെ
മരിക്കാതിരുന്നേനെ ജീവിക്കാൻ കൊതിച്ചേനെ....

മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും
മരിക്കുവാൻ ആർക്കും കഴിയുന്നുമില്ല
അത് തന്നെയത്രേ  ജീവിതം!
ജീവിതവസാന ദു:ഖവും ക്ലേശവും

Comments

  1. എപ്പോഴും ദുഖിക്കുന്നവന്റെ ഹൃദയം പെട്ടന്നൊന്നും പൊട്ടിത്തകരില്ല. എല്ലാ ദുഖങ്ങളേയും അതി ജീവിക്കാന്‍ തക്കവണ്ണം അത് കരുത്തു നേടിയിരിക്കും. അതു കൊണ്ടാണ് ജീവിതത്തില്‍ ഒരു പാട് ദുരന്തങ്ങള്‍ നേരിട്ടിട്ടും ഒരുപാട് പേര്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നത്

    ReplyDelete
  2. സുന്ദരജീവിതവും സുന്ദരമരണവുമായിയ്ക്കോട്ടെ...എന്തേ?

    ReplyDelete
    Replies
    1. അതെ പൂര്ണമായും ആർക്കും വിരോധം ഇല്ലെങ്കിൽ

      Delete
  3. മരിക്കുന്നുമില്ലാരും മരിച്ചിട്ടുമില്ലാരും

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.