Skip to main content

അവാർഡ്‌

അരക്കിലോ മഴമേഘം
ഒരു പൈന്റ് അടിച്ച കാറ്റിനോടൊപ്പം ഒളിച്ചോടി
അതറിഞ്ഞു ആകാശം രണ്ടിനെയും  പടി അടച്ചു പിണ്ഡം വച്ച്
രണ്ടും കറങ്ങി നടന്നു
ആദ്യത്തെ കുട്ടി "മഴ" ഉണ്ടായപ്പോൾ ആകാശം ഒന്ന് തണുത്തു
വെയില് കാട്ടി ഒന്ന് ചിരിച്ചു
എല്ലാവർക്കും സന്തോഷമായി മഴവില്ല് അലസമായി ഒരു കവിത അങ്ങട് എഴുതി മാഞ്ഞു
പറന്നു പോകണ്ടിരിക്കാൻ ചക്രവാളം അതിന്റെ മുകളിൽ ഒരു കല്ലെടുത്ത്‌ വച്ചു

ഫ്ലാഷ് ന്യൂസ്‌ കണ്ണേറു    കിട്ടി പാഞ്ഞു

കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......


പംക്തികളേക്കാൾ പ്രസിദ്ധരായ  എഴുത്തുകാരുടെ പേര് പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങൾ കാർക്കിച്ചു തുപ്പി!
 ഫൂ!!!  ഉന്നതങ്ങളിൽ അവന്റെ  ഒരു പിടിപാട് !

Comments

  1. ഞാന്‍ ഈ അവാര്‍ഡ് നിരസിക്കുന്നു

    ReplyDelete
    Replies
    1. അധിപനോ മറ്റോ ഏതോ ഒരു മോഹൻ ലാൽ ഫില്മിന്റെ കഥ പറഞ്ഞപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞ തമാശ ഓര്മ വരുന്നു.. അതിൽ മോഹൻലാൽ പറയുന്നുണ്ട് ആദ്യം അടിക്കുന്നവന്റെ കൈ അടിചോടിക്കും രണ്ടാമത് അടിക്കുന്നവന്റെ കാല് മൂന്നാമത് അടിക്കുന്നവന്റെ തല അങ്ങിനെ പറഞ്ഞു ലാസ്റ്റ് പറയും അഞ്ചാമത് അടിക്കുന്നവന് എന്റെ വാച്ച് ഊറി കൊടുക്കും എന്ന്
      അപ്പോൾ കഥ കേട്ട് കൊണ്ടിരുന്ന എന്റെ ഫ്രണ്ട് ചോദിച്ചതാ ഈ 5 മത്തെ അടി ആദ്യം അടിക്കാൻ പറ്റുമോ എന്ന് അത് പോല ഒരു 10-500 അവാർഡ്‌ കിട്ടിയിരുന്നെങ്കിൽ ഒരു ചങ്ങിനു 501 അവാർഡ്‌ നിഷെദിക്കാമായിരുന്നു മോഹൻ ലാൽ ഏതോ ഫില്മിലെ ഡയലോഗ് കടം എടുത്തൽ ജോലി കിട്ടിയിരുന്നെങ്കിൽ ലീവ് എടുത്തു വീട്ടില് ഇരിക്കാമായിരുന്നു..
      ഏതിനും ഗൌരവ പൂര്ണമായ വായനക്ക് തമാശ നിറഞ്ഞ അഭിപ്രായത്തിനു അജിത്‌ ഭായ് ഒരു പാട് നന്ദി

      Delete
  2. ഒരു അവാർഡ് കിട്ടിയ സുഖം..
    വിമർശനം അസ്സലായി ..
    ആശംസകൾ ....

    ReplyDelete
    Replies
    1. ശരത് പ്രോത്സാഹനങ്ങൾ തന്നെ ഏറ്റവും വല്യ അവാര്ഡ് ഒത്തിരി സന്തോഷം നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...