Skip to main content

അവാർഡ്‌

അരക്കിലോ മഴമേഘം
ഒരു പൈന്റ് അടിച്ച കാറ്റിനോടൊപ്പം ഒളിച്ചോടി
അതറിഞ്ഞു ആകാശം രണ്ടിനെയും  പടി അടച്ചു പിണ്ഡം വച്ച്
രണ്ടും കറങ്ങി നടന്നു
ആദ്യത്തെ കുട്ടി "മഴ" ഉണ്ടായപ്പോൾ ആകാശം ഒന്ന് തണുത്തു
വെയില് കാട്ടി ഒന്ന് ചിരിച്ചു
എല്ലാവർക്കും സന്തോഷമായി മഴവില്ല് അലസമായി ഒരു കവിത അങ്ങട് എഴുതി മാഞ്ഞു
പറന്നു പോകണ്ടിരിക്കാൻ ചക്രവാളം അതിന്റെ മുകളിൽ ഒരു കല്ലെടുത്ത്‌ വച്ചു

ഫ്ലാഷ് ന്യൂസ്‌ കണ്ണേറു    കിട്ടി പാഞ്ഞു

കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......കവിതയ്ക്ക്  കല്ലേൽ  അവാർഡ്‌......


പംക്തികളേക്കാൾ പ്രസിദ്ധരായ  എഴുത്തുകാരുടെ പേര് പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങൾ കാർക്കിച്ചു തുപ്പി!
 ഫൂ!!!  ഉന്നതങ്ങളിൽ അവന്റെ  ഒരു പിടിപാട് !

Comments

  1. ഞാന്‍ ഈ അവാര്‍ഡ് നിരസിക്കുന്നു

    ReplyDelete
    Replies
    1. അധിപനോ മറ്റോ ഏതോ ഒരു മോഹൻ ലാൽ ഫില്മിന്റെ കഥ പറഞ്ഞപ്പോൾ എന്റെ ഫ്രണ്ട് പറഞ്ഞ തമാശ ഓര്മ വരുന്നു.. അതിൽ മോഹൻലാൽ പറയുന്നുണ്ട് ആദ്യം അടിക്കുന്നവന്റെ കൈ അടിചോടിക്കും രണ്ടാമത് അടിക്കുന്നവന്റെ കാല് മൂന്നാമത് അടിക്കുന്നവന്റെ തല അങ്ങിനെ പറഞ്ഞു ലാസ്റ്റ് പറയും അഞ്ചാമത് അടിക്കുന്നവന് എന്റെ വാച്ച് ഊറി കൊടുക്കും എന്ന്
      അപ്പോൾ കഥ കേട്ട് കൊണ്ടിരുന്ന എന്റെ ഫ്രണ്ട് ചോദിച്ചതാ ഈ 5 മത്തെ അടി ആദ്യം അടിക്കാൻ പറ്റുമോ എന്ന് അത് പോല ഒരു 10-500 അവാർഡ്‌ കിട്ടിയിരുന്നെങ്കിൽ ഒരു ചങ്ങിനു 501 അവാർഡ്‌ നിഷെദിക്കാമായിരുന്നു മോഹൻ ലാൽ ഏതോ ഫില്മിലെ ഡയലോഗ് കടം എടുത്തൽ ജോലി കിട്ടിയിരുന്നെങ്കിൽ ലീവ് എടുത്തു വീട്ടില് ഇരിക്കാമായിരുന്നു..
      ഏതിനും ഗൌരവ പൂര്ണമായ വായനക്ക് തമാശ നിറഞ്ഞ അഭിപ്രായത്തിനു അജിത്‌ ഭായ് ഒരു പാട് നന്ദി

      Delete
  2. ഒരു അവാർഡ് കിട്ടിയ സുഖം..
    വിമർശനം അസ്സലായി ..
    ആശംസകൾ ....

    ReplyDelete
    Replies
    1. ശരത് പ്രോത്സാഹനങ്ങൾ തന്നെ ഏറ്റവും വല്യ അവാര്ഡ് ഒത്തിരി സന്തോഷം നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പാട്ടിൻ്റെ കനൽ

റേഡിയോക്ക് ചുറ്റിലും ഉള്ള ഇരുട്ട് ഉള്ളിൽ നിന്നും വരുന്ന പാട്ടിൻ ശബ്ദത്തിൽ കാതുകൾ നീക്കിയിട്ട് തീ കായുവാനിരിക്കും ശബ്ദങ്ങൾ പാതിസംപ്രേക്ഷണം ചെയ്ത കലയായി മാനത്ത് ചന്ദ്രൻ ഒരു ചന്ദ്രന് സംപ്രേക്ഷണം ചെയ്യുവാൻ കഴിയുന്ന പരിധിയായി  അതിന് ചുറ്റം കാണപ്പെടും ആകാശവും കാതുകളുടെ തീ കായലുകൾ പാട്ടിലേക്കുള്ള അതിൻ്റെ ആയലുകൾ തീയിൽ കാണിച്ച ഇരുമ്പ് പോലെ എരിയുന്ന പാട്ടുകൾക്കിടയിൽ  പഴുത്ത് കനൽ പോലെ കാണപ്പെടും കാതുകൾ  ഉടലിലെ  അതിൻ്റെ ഉള്ളടക്കവും ശ്വാസത്തിളക്കവും ഉടലിൻ്റെ ഉല  ഈണങ്ങളിൽ നീക്കിയിട്ട്  ഓരോ പാട്ടിനും ഒപ്പവും ഓരോ പാട്ടിനും ശേഷവും താളത്തിൽ കാതെരിയുന്നു വിരലുകൾക്ക് താഴേ കായലുകളുടെ തീ തോണി നിറയേ പാട്ടുകൾ കേൾക്കുന്ന പാട്ടുകൾക്കരികിൽ കായലുകൾ  നാടുകൾ കടന്നും രൂപപ്പെടും വിധം അതിലെ ഇനിയും രൂപപ്പെടാത്ത  ആദ്യഓളം അവളുടെ കാതുകൾ എടുത്തുവെക്കുന്നു അവളേ ഇരുത്തി തുഴയുന്നിടം എന്ന് ചുണ്ടുകൾ അവയിലെ പാട്ടു കഴിഞ്ഞ് വരും മൈനകൾ കാതുകളുടെ തോണി ഉടൽ നിറയേ പാട്ടുകൾ അവളുടെ ഉടൽ നിറയേ  പാട്ടുകളുടെ കലവറ ഇനി പാട്ടുകളുടെ മൊട്ടുകൾ കാതുകൾ പൂക്കൾ ഒരേ ഉടലുകൾ  വള്ളികളിൽ പിടിച്ചിട്ടാൽ ഇലകൾക്...

മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ്

ഇനിയും വിരിയാത്ത പൂക്കളിലാണ് വസന്തങ്ങൾ, അവയുടെ  പ്രലോഭനങ്ങൾ ഇട്ട് വെയ്ക്കുക അതറിയാഞ്ഞിട്ടല്ല മഞ്ഞുകാലം ഒരു ഋതുനെടുവീർപ്പ് മൂളിപ്പാട്ടുകൾ മൊട്ടുകളിൽ തട്ടുന്ന വിധം ചെറിയ ചൂടുള്ള പനി ലളിതമായ മഞ്ഞുകാലങ്ങൾ എന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുവാൻ ശ്രമിച്ചു. അവഗണിച്ചു എന്ന  വാക്കാണ് ആശ്വാസത്തിനോട്  കൂടുതൽ ചേർന്നുനിൽക്കുക അതും അറിയാഞ്ഞിട്ടല്ല ദൈവത്തിന് പകൽവെളിച്ചങ്ങളോട് എന്നും പ്രണയം എന്ന് തോന്നിപ്പിക്കും വണ്ണം, ഒരു ബൾബിൽ കൊള്ളും പകൽവെളിച്ചം എടുത്തുവെക്കുവാൻ ഇരുട്ടിനോട് ചട്ടം കെട്ടുന്നു ദൈവം മഞ്ഞാകുവാൻ പോകുന്ന താഴ്വരയിൽ അരയോളം ഒഴുക്ക് പിടിച്ചിട്ട് ഒരരുവി മഞ്ഞ് കാലത്തിൻ്റെ  നഗ്നതയുള്ള ദൈവം എന്ന തിരുത്ത് അപ്പോൾ അരുവിയിൽ  കൂവലിൻ്റ മറുക്  കുയിലുകൾ ഒളിപ്പിച്ചു വെക്കുമിടം ദൈവത്തിൻ്റെ നാഭി ദൈവം കഴിഞ്ഞും കൂവുന്നു ഒരു പക്ഷേ ദൈവത്തിൻ്റെ നാണത്തിൽ കുയിലുകൾ പറ്റിപ്പിടിക്കും വിധം എന്നാവണം ഒരു കൂക്കിൽ എത്ര നേരം തങ്ങിനിൽക്കും കുയിലുകൾ കേൾവിക്കൊപ്പം തിരിഞ്ഞുനോക്കുന്നുണ്ടാവണം ദൈവം അതും കേട്ടുകേൾവികൾക്കൊപ്പമുള്ള തിരിഞ്ഞുനോട്ടങ്ങളിലാവണം കൂടുതൽ നേരം ദൈവം തങ്ങിനിൽക്കുന്നുണ്ടാവുക വെള്ളാരങ്കല്...

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...