Skip to main content

വെറും ശശി

കാലു കൊണ്ട് ചവിട്ടി അരക്കണോ?
കൈയ്യുകൊണ്ട് പുകഞ്ഞു മരിക്കണോ?
ജീവിത ബീഡി ത്തിരി  നായകനോട്
കൃതാവു ചൊറിഞ്ഞു  മരണ ബൂട്ടിട്ട വില്ലന്റെ ചോദ്യം

പോടോ അങ്ങിനെ എന്റെ പ്രിയനേ   നിനക്ക്
ഒലത്തുവാൻ വിട്ടു തരില്ലെന്ന് പറഞ്ഞു
ബീഡി ചുണ്ടിൽ നിന്ന് വലിച്ചെടുത്തു മരണ ബൂട്ടിന്റെ കാല്ക്കലിട്ടു
പ്രണയ നായികയുടെ വീര വാദം

വെറും ശവമായി  നായകനും പുകയായി വില്ലനും
അപ്പോൾ കാണികൾ ആരായി വെറും ശശി
സിനിമയോ വെറും പ്രണയവും

Comments

  1. സത്യം ചിലപ്പൊഴൊക്കെ നാമും ഇതാകും ..
    " വെറും ശശി " പലാരിവട്ടം ശശി ..
    നിന്നു കൊടുക്കയേ നിവര്‍ത്തിയുള്ളു
    കാരണം " ശശിയാകുമ്പൊഴാണല്ലൊ അതായെന്നറിയുന്നത് ?
    പാവം ശശീ :)

    ReplyDelete
    Replies
    1. മലയാള ഭാഷയുടെ ഏതു ശ്രേഷ്ഠം തയുടെ അളവ് കോല് കൊണ്ട് അളന്നാലും മലയാളിയിലെ സാധാരണക്കാരൻ കൊണ്ട് വരുന്ന ഇത് പോലുള്ള ചില പ്രയോഗങ്ങൾ എന്ത് രസമാണ് എട്ടിന്റെ പണി ശശി തള്ളെ ഇത് പോലുള്ള നാടൻ പദ പ്രയോഗങ്ങൾ നന്ദി റെനി അങ്ങിനെ 4 ദിവസത്തെ ബോണ്‌സ് ആസ്വദിക്ക അല്ലെ മഴ നനഞ്ഞിട്ടുണ്ടാവുമല്ലോ

      Delete
  2. ശശിയ്ക്കെന്താ ഒരു കുറവ്...??!!

    ReplyDelete
    Replies
    1. ശശിക്ക് കുറവൊന്നുമില്ല പചെങ്കി ശശിയോടു ഒരു കൊതി കെറുവ് അത്രേ ഉള്ളൂ അജിത്‌ ഭായ്

      Delete
  3. ഹഹഹാ...
    പാലാരിവട്ടം ശശിയല്ല
    മ്മടെ പാര്ട്ടീലെ സസി!

    ReplyDelete
    Replies
    1. പാര്ടിലെ സസി ബാലേസ്ന കൊച്ചു കള്ളാ ന്റെ അനിയനായി വരും
      അതല്ലേ അതിന്റെ സെറി
      കണ്ണൂരാനെ

      Delete
  4. Replies
    1. അയ്യോ കീയക്കുട്ടി ബേണ്ട കൂടുതൽ അറിയാതിരിക്കുന്ന ഭേദം
      പക്ഷെ പാണന്മാര് പാടി നടക്കണൊണ്ട് ബംഗാളി വന്നപ്പോ പണി പോയവനാ ശശി എന്നൊക്കെ പക്ഷെ ബംഗാളിക്കിട്ടു പണി കൊടുത്തവൻ ശശി
      ശശിയുടെ ഗൊച്ചു ശശിത്തരങ്ങൾ

      Delete
    2. പക്ഷെ കൃതാവു ചൊറിഞ്ഞപ്പോ എനിക്ക് യശശരീരനായ സോമേട്ടനെ ഓര്മ വന്നു അത് സത്യാ കിയ

      Delete
  5. എവിടെ മുതല കുഞ്ഞുങ്ങൾ?

    ReplyDelete
    Replies
    1. ബൈ ദി വൈ ജോസ് പ്രകാശിന് വയ്യാതായതോട് കൂടി ഗോവൻ പേരുള്ള മുതലകുഞ്ഞുങ്ങൾ അഭിനയ ജീവിതം ഏതാണ്ട് അവസാനിച്ച മട്ടാണ്, ഇപ്പൊ അവര് കുഞ്ഞുങ്ങളല്ല വലുതായിട്ടുണ്ടാവും ഇതൊക്കെ മെഡിക്കൽ സയൻസ് നു പറ്റിയ ചെറിയ തെറ്റായി എടുത്താൽ മതി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

പിന്നിലേക്കെടുപ്പ്

തിരകളുടെ തടി കയറ്റിയ  ലോറി കണക്കേ ഒന്ന് മുന്നോട്ടെടുത്തു കടൽ മുറുക്കങ്ങൾക്ക് പിറകിൽ തിരകൾക്ക് മുകളിൽ കയറിനിന്ന് ചിലയ്ക്കും  പക്ഷിയാവും ഭാഷ അതിൻ്റെ ചിറക് വൃത്തിയാക്കും  പക്ഷി കണക്കേ തൻ്റെ ഓരോ തിരകളും  ജലകൊക്ക് കയറ്റി, വൃത്തിയാക്കി കിടക്കും കടൽ   തൻ്റെ ഓരോ ചലനത്തിനും  മുകളിൽ കയറിനിന്ന് കടൽ അതിൻ്റെ ചിനപ്പ് ചികയുന്നു നനപ്പ് കുടയുന്നു അരികിൽ, സുതാര്യത നോക്കി പിന്നിലേക്കെടുക്കും ജലം ലീപ്പ് ഈയറിൻ്റെ ചാലിലൂടെ  ഒഴുകിപ്പോകും ഫെബ്രുവരി നോക്കിനിൽക്കേ കലയായി  ചന്ദ്രനെ കയറ്റിയ ആകാശം, ഒന്ന് പിന്നിലേക്കെടുക്കുന്നു ഒന്ന് പിന്നിലേക്കെടുക്കും, പെരുന്നാളും അവയുടെ  പിന്നിലേക്കെടുക്കുന്നുണ്ടാവുമോ വഴിയരികിൽ വീടുകൾ അതിലെ ഏതെങ്കിലും പ്രിയപ്പെട്ട ജനാലകൾ പിന്നിലെ രാത്രി ധ്യാനത്തിൻ്റെ സൈഡ് വ്യൂ  മിററിൽ നോക്കി  അതിൻ്റെ നിശ്ചലത പിന്നിലേക്കെടുക്കും ഓരോ ബുദ്ധശിൽപ്പവും ഒരു പക്ഷേ നിശ്ചലതയ്ക്കും പിന്നിലേയ്ക്ക് തീർച്ചയായും ഉണ്ട്,  പിന്നിലേക്കെടുക്കാവുന്ന നിശ്ശബ്ദതകൾ കുയിലുകൾ കൃത്യമായി  അവയുടെ പുള്ളികൾക്കരികിൽ, കൂവും മുമ്പ് ചെയ്ത് വെയ്ക്കുന്നത് ഞാൻ എൻ്റെ ഉടൽ പിന്നിലേക്കെടുക്കുന്നു ഒരു പക്ഷേ ചെയ്ത  എല്ലാ ആദിമരതികളും അതിൽ പ

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന

റമദാൻ പുണ്യം

ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ് മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ് പിറയായ് നോമ്പായ് സഹനം സ്നേഹമായ് റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി മനസ്സും ശരീരവും അവനിൽ അർപ്പിച്ച് അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌ ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ് റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌ റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌ നന്മകൾ എന്നും ചൊരിയുന്ന  നേരമായി