Skip to main content

ഫെമിനിസ്റ്റിന്റെ കണ്ണുനീർ

കടുത്ത  ഫെമിനിസ്റ്റ് ആയിരുന്നു കണ്ണുനീർ. വിയർപ്പു പൌരുഷവും. രണ്ടു പേരും ഒരേ മേനിയിൽ ആയിരുന്നു താമസം. വിയർപ്പിന് ഒരു അമ്മയുണ്ടായിരുന്നു. രക്തം എന്നായിരുന്നു അമ്മയുടെ പേര്. കണ്ണീരിനു താൻ എവിടുന്നോ "പൊട്ടിവീണതാണ്‌ " എന്നായിരുന്നു ഭാവം. അത് കൊണ്ട് തന്നെ താൻ അനാഥയാണെന്നും  സ്വയം തീരുമാനിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും കണ്ണീരും വിയര്പ്പും ഒരിക്കലും സ്വര ചേർച്ചയിൽ  ആയിരുന്നില്ല.

അവസാനം കണ്ണുനീർ അത് തുറന്നു പറഞ്ഞു  "എനിക്ക് ഇനിയും നിങ്ങളോടൊത്ത് കഴിയുവാനാവില്ല. വിയർപ്പു നാറ്റം ഇനിയും സഹിക്കുവാൻ ആവില്ല. ഒന്നുകിൽ നിങ്ങൾ എന്നെ പോലെ ശുദ്ധമാകണം അല്ലെങ്കിൽ നിങ്ങൾ ഇപ്പോഴും പ്രകീർത്തിക്കുന്ന നിങ്ങളുടെ അമ്മയെ പോലെ രക്തമാകണം, പക്ഷെ നിങ്ങളുടെ അമ്മയെ പോലെ ചുവപ്പ് പാടില്ല നിറം പാടില്ല, എന്നെ പോലെ നിറമില്ലാതെ ആയാൽ  മണം ഇല്ലാതെ ആയാൽ  നിങ്ങൾക്ക് എന്റെ കൂടെ കഴിയാം അല്ലെങ്കിൽ  ഞാൻ പോകണോ നിങ്ങൾ സ്വയം പോകണോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം"

കണ്ണുനീരിന്റെ ഔദാര്യം കേട്ട് എന്ത് ചെയ്യണം എന്നറിയാതെ വിയർപ്പു പതിവ് പോലെ താഴേക്ക്‌ ഒഴുകിയപ്പോൾ. നിറമില്ലാത്ത രക്തം എന്ന് അപമാനിച്ചത് കേട്ട അമ്മരക്തം തിളച്ചു മേലോട്ട് പൊന്തി. മാതൃത്വത്തിന്റെ സഹനത്തിനും അപ്പുറം പോയ രക്തം തെറിച്ചു കണ്ണുനീരിന്റെ ദേഹത്ത് വീണു.  രക്തം കണ്ടിട്ടില്ലാത്ത എന്നാൽ രക്ത ദാഹിയായ കണ്ണുനീരിന്റെ ദേഹം അത് വളരെ പെട്ടെന്ന് വലിച്ചെടുത്തു. എന്നിട്ടും കണ്ണുനീരിന്റെ ഫെമിനിസ്റ്റ് ഹൃദയത്തിനു ആ രക്തം ഉൾക്കൊള്ളുവാൻ ആയില്ല  അത് പെട്ടെന്ന് അശുദ്ധമായി പുറത്തേക്കൊഴുകി.ആശുദ്ധരക്തം കണ്ണുനീരിൽ കുതിർന്നപ്പോൾ അത് ആർത്തവരക്തമായി മാറി. ആർത്തവം പ്രത്യക്ഷപെട്ടപ്പോൾ ഫെമിനിസ്റ്റുകണ്ണുനീരിൽ സ്ത്രീത്വം തുടിച്ചു. അങ്ങിനെ മണവും ഗുണവും ഇല്ലാത്ത കണ്ണുനീർ ഫെമിനിസ്റ്റ് ഒരു സ്ത്രീയായി മാറി. ഫെമിനിസ്റ്റിൽ ഒരു സ്ത്രീയെ കണ്ട വിയർപ്പിൽ കാമം പൊടിഞ്ഞു, വിയര്പ്പ്  ശുക്ല  പക്ഷത്തിലെ ചന്ദ്രനായി തുടിച്ചു. അത് കണ്ടു ആര്ത്തവ രക്തം നാണിച്ചു ഒളിച്ചു. അത് ഒരു ഒളിച്ചുകളി ആയി അവസാനം കണ്ടുപിടിച്ചപ്പോൾ.കണ്ണുനീരിനു ആനന്ദം  ഒരു അശ്രു ആയി പിറന്നു. ആ ആനന്ദാശ്രുവിൽ അതൊരു സന്തുഷ്ട കുടുംബമായി.   

Comments

  1. അജിത്‌ ഭായ് വളരെ വളരെ നന്ദി

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...