Skip to main content

റമദാൻ പുണ്യം



ആകാശം വിശ്വാസിക്ക് സ്നേഹത്തിന്റെ സീമയായ്
മേഘം പള്ളിയായി വിശ്വാസിക്ക് തണലുമായ്
പിറയായ് നോമ്പായ് സഹനം സ്നേഹമായ്
റമദാൻ വൃതമായ്‌ പുണ്യ വിശ്വാസ മാസമായി

മനസ്സും ശരീരവും അവനിൽ അർപ്പിച്ച്
അവനിയിൽ മോക്ഷം അള്ളാഹു മാത്രമായി
മക്കത്തു ഹജ്ജ് സുന്നത്തും മാർഗമായ്‌
ഇഹത്തിലും പരത്തിലും അവൻ നാമം മാത്രമായ്

റജബിലും ശഅബാനിലും  നേട്ടങ്ങൾ ഏകി
നവമാം മാസത്തിൽ പഞ്ചചര്യയിൽ ഒന്നുമായ്‌
റമദാൻ മാസം വിശുദ്ധമായ് പ്രാർത്ഥനയായ്‌
നന്മകൾ എന്നും ചൊരിയുന്ന  നേരമായി

Comments

  1. "ചന്ദ്രതുണ്ടില്‍ പൊന്‍പിറ കണ്ടൊരു
    റംസാന്‍ നോമ്പ് മുതല്‍
    ശവ്വാലിന്‍ പിറ കാണും വരെയും തെറാബി നമസ്കാരം
    ഇസ്ലാം മത വിശ്വാസ്സമോടഞ്ചു നമസ്കാരം
    അള്ളാഹുവിനാരാധന നിത്യ നമസ്കാരം .."
    ഹൃദയ വിശുദ്ധിയുടെയും നന്മ നിറക്കുന്ന
    നോയമ്പ് കാലം വരവായി ...
    ഈ പ്രവാസം നമ്മേ അതിന്റെ ധന്യതിലേക്ക്
    കൈയ്യ് പിടിച്ച് നടത്തുന്നുണ്ട് , ആശംസകള്‍ സഖേ ..!

    ReplyDelete
    Replies
    1. സുന്ദരം സഖേ ഈ അഭിപ്രായം

      Delete
    2. ബിച്ചു തിരുമലയുടെ വരികൾ

      Delete
  2. ഇത് പുണ്യം പകര്‍ന്നു നല്‍കുന്ന വരികള്‍ ..
    വിശുദ്ധ റമസാന്‍ ആശംസകള്‍

    ReplyDelete
    Replies
    1. പരമ കാരുണികന്റെ കൃപ
      വിശുദ്ധ റമസാന്‍ ആശംസകള്‍

      Delete
  3. പുണ്യം കാലഭേദമെന്യേ..

    ReplyDelete
    Replies
    1. അതെ എല്ലാവര്ക്കും നന്മയും പുണ്യത്തിന്റെ വഴിയും തുറന്നു കിട്ടട്ടെ

      Delete
  4. ഇപ്രാവശ്യം കേരളത്തിലെ റംസാന്‍ മഴയ്ക്ക് സ്വന്തം...

    ReplyDelete
    Replies
    1. മഴ വിശ്വാസത്തിന്റെ പുണ്യം തന്നെ നന്ദി അനു രാജ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ജമന്തിനഗരങ്ങൾ

എന്ത് കിട്ടിയാലും  അത് പൊതിയിട്ട് സൂക്ഷിക്കുന്ന കുട്ടിയേ പ്പോലെ പക്ഷികളേ പൊതിയിട്ട് സൂക്ഷിക്കുകയായിരുന്നു തൂവലുകളുടെ നെയിംസ്ലീപ്പ് ഒട്ടിക്കും മുമ്പ്  അത് തുറന്നു നോക്കും മുമ്പ് അത് പുസ്തകമാകും മുമ്പ് ആകാശം വേനൽ പൊതിയിട്ട് സൂക്ഷിക്കുന്നു സൂര്യനത് തുറന്നുനോക്കുന്നു ആരുടേയും നെയിംസ്ലിപ്പ് ആകാത്ത, ഇനിയും ഒരു പകലിലിലും വെട്ടിയൊട്ടിക്കപ്പെടാത്ത വെയിൽ പകലിനും മുമ്പേ ഏകാന്തയുടെ നെയിംസ്ലിപ്പ് ഒട്ടിച്ച് പേരെഴുതി വിഷാദങ്ങൾ പൊതിയിട്ട് ആരും സൂക്ഷിക്കുന്നില്ല ജലം പൊതിയിട്ട് സൂക്ഷിക്കുന്നതെന്തും മീനാവുന്നില്ല സ്വയം പൊതിയാകുമ്പോഴും അഴിയുമ്പോഴും ആമ്പലുകൾ അത് തുറന്നുനോക്കുന്നില്ല പകരം ആമ്പലുകൾ സ്വയം അഴിയുന്നു  രാത്രികൾ ഇരുട്ടിൻ്റെ പൊതിയിലേക്ക് നക്ഷത്രങ്ങളുടെ പൊടിയിലേക്ക് അസ്തമയം മാത്രം കൊള്ളും സ്വയം അഴിയും വിഷാദത്തിൻ്റെ പൊതി എന്നിട്ടും അത് വല്ലപ്പോഴും എടുത്ത് മറിച്ച് നോക്കുമ്പോഴും മാനം കാണാതെ സൂക്ഷിച്ചീടും അതിലെ ഏകാന്തത മയിൽപ്പീലി പോലെ  അതിൽ പെറ്റുപെരുകും അതിലെ വിഷാദം ഏറ്റവും പുതിയ വേനലേ ഏറ്റവും പുതിയ ഇന്നലേ എന്ന് രണ്ട് വേനലുകൾക്കിടയിലൂടെ ഒഴുകിപ്പോകും നദിയേ എന്ന്  സൂര്യനേ ലാളിക്ക...

സംഗീതസംവിധാനം ചെയ്യപ്പെട്ട വിഷാദത്തെക്കുറിച്ച്

ഒരു വൈകുന്നേരത്തേ സംഗീതസംവിധാനം ചെയ്യുകയായിരുന്നു വൈകുന്നേരത്തേക്കാൾ വൈകുന്നതായി മറ്റൊന്നുമില്ല അത് ഒരു വരിയുമായി കേട്ടുകഴിഞ്ഞാൽ അതേ പാട്ടിന് കൊടുക്കേണ്ട ഫീലുമായി ഓർക്കെസ്ട്രയായി വിഷാദമല്ലാതെ മറ്റൊന്നുമില്ല സംഗീതം ചെയ്യപ്പെട്ട വൈകുന്നേരം കുറച്ച് വൈകി ഒരു  ഗസലായേക്കാം അവൾ മാത്രം അതിൻ്റെ ശ്രോതാവും സംഗീതസംവിധാനം ചെയ്യപ്പെട്ട പവിഴമല്ലിപ്പൂവുകൾ  അവൾക്കരികിൽ കൊഴിയുവാനായുന്നു അവൾക്ക്, ഇനിയും കൊഴിഞ്ഞിട്ടില്ലാത്ത പവിഴമല്ലിപൂക്കളുടെ മണം പവിഴമല്ലിപ്പൂക്കളാൽ സംഗീതസംവിധാനം ചെയ്യപ്പെട്ട നെടുവീർപ്പുകളും വിശ്വസിക്കുമോ വൈകുന്നേരത്തിൻ്റെ തിരക്കിനിടയിൽ അവൾ മാത്രം, സംഗീതസംവിധാനം ചെയ്യപ്പെട്ട ഒറ്റപ്പെടൽ അനുഭവിക്കുന്നു അപ്പോഴും വൈകുന്നേരങ്ങൾ, ഒറ്റപ്പെടുന്നവരുടെ കാതുകൾ ആവശ്യപ്പെടും വിധം കേൾക്കുവാനാകുന്നു ഉടൽ  കാതുകൾ കൊഴിയുവാൻ ആവശ്യപ്പെടും പൂക്കളാവുന്നു ഭാഷയുടെ ആനന്ദമാത്രകൾ നുണഞ്ഞ് ശരീരത്തിൽ, കാതുകൾ  കുരുക്കുത്തിമുല്ലകൾ ആകുവാൻ തുനിയുന്നു അവ വൈകുന്നേരത്തിലേക്ക് ആയുവാൻ ആരംഭിക്കുന്നു ഭൂമിയിലെ സകല സംഗീതോപകരണങ്ങളും പുതിയതായി സംഗീതസംവിധാനം ചെയ്യപ്പെടും വണ്ണം ശരീരത്തിലെ  സകലഅവയവങ്ങൾക്കും കാതു...

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ

മരണം പൂർത്തിയാക്കാത്ത മനുഷ്യൻ എന്ന് എന്നേ കളിയാക്കും പക്ഷി നീ നിൻ്റെ പറക്കൽ പൂർത്തിയാക്കിയിട്ടുണ്ടോ ഞാൻ പക്ഷിയോട് കയർക്കുന്നു. മാനം എൻ്റെ മരണം ഞാനതിൽ ലയിക്കുന്നു എന്നാകും പക്ഷി നിൻ്റെ പറക്കൽ  എന്റെ ഒരു നേരത്തെ മരണത്തിന് സമാനമാണോ  നിൻ്റെ പറക്കൽ  നിൻ്റെ തൂവലുകൾ നീ വെച്ചുമാറാറുണ്ടോ ഞാൻ ചോദിക്കുന്നു ഉടൽ വെച്ച് മാറും മരണം പോലെ? ഞാൻ പക്ഷിയല്ലാതായിട്ട് അധികമായിട്ടില്ലാത്ത മനുഷ്യൻ എനിക്ക് മാനത്തിൻ്റെ മണം തൂവലുകൾക്ക് മൗനത്തിൻ്റെ ഘടനകൾ തൂവലുകളുടെ തൊഴിൽ ഇപ്പോഴും  എൻ്റെ മരണം ചെയ്യുന്നു മറ്റൊരു പക്ഷിയുടെ പറക്കലിൽ എൻ്റെ ഉടൽ പങ്കെടുക്കുന്നു ഒരു പക്ഷേ ശൂന്യതയുടെ വെച്ചുമാറൽ മാനവുമായുള്ള അഭിമുഖം എൻ്റെ പക്ഷി മതിയാക്കുന്നു അവ ശബ്ദം മടക്കുന്നു നീല നിലനിർത്തുന്നു.