Skip to main content

പ്രണയം (ഐ ലവ് യു ചെയ്തത്)

ജീവിതം സുന്ദരം സൌന്ദര്യ പൂരണവും
മരണം സാന്ത്വനം അനിവാര്യ ഭാജ്യവും
സുന്ദര ജീവിതം സ്വപ്നമായ് കണ്ടിടാം
മരണം കൊതിച്ചങ്ങു സായൂജ്യം നേടിടാം

ഉറക്കത്തിൽ സ്വപ്‌നങ്ങൾ കനവായി മറന്നിടാം
ജീവനിൽ മരണവും സ്വപ്നമായ് കണ്ടിടാം
ദിവാസ്വപ്നങ്ങൾ സ്വപ്‌നങ്ങൾ ആയാലും
പ്രണയവും മരണവും കനവായി കാണുക

ഒരിക്കലും മരിക്കരുതറിഞ്ഞു കൊണ്ടായാലും
പ്രണയമോ ആയിടാം അറിയാതെ ആണെങ്കിൽ
തിരിച്ചു വരവുകൾ എളുപ്പമല്ലെങ്കിലും
വന്നാലോ അത് ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

പ്രണയിക്കും മുമ്പേ കൃഷ്ണനൊന്നാകിലും
മയിൽ പീലി വർണങ്ങൾ തലയിലുണ്ടാകിലും
മഴവില്ല് കാലം കുടയായ് നിവർത്തീടിലും
പ്രണയ ശേഷം ആരും കർണനായ് ത്യജിച്ചീടാം
മയിൽ പീലി കൾ കറി വേപ്പില ആയിടാം
മഴവില്ലോ അന്ധന്റെ ഇരുട്ടായ്‌ മറഞ്ഞെക്കാം

ജീവിതമോ കുത്തഴിഞ്ഞ പുസ്തകമായീടാം
ആത്മ ഹത്യതൻ കെട്ടു അഴിഞ്ഞങ്ങു വീണേക്കാം
മറിക്കുവാൻ മടിക്കുന്ന താളുകളായേക്കാം
പ്രണയം പൊഴിച്ച തൂവലായ് അടർന്നേക്കാം

ഏതു പുഷ്പവും പ്രണയമായ് തോന്നിടാം
അടർത്തിയാൽ വാടിയ പൂവായ് കൊഴിഞ്ഞീടാം
നില്ക്കട്ടെ കണ്ടോളൂ മോഹമായ് മറന്നോളൂ
പിച്ചല്ലേ ഇറുക്കല്ലേ പൂ മൊട്ടായ് വാടുമേ

കയ്യെത്തും ദൂരത്തു വിടരുന്ന പ്രണയത്തെ
ഇറുക്കാതെ മണത്താലും  കണ്ടങ്ങ്‌ മറന്നാലും
ഇറുത്താലോ പറിച്ചാലോ സ്വന്തമായി ഗണിച്ചാലോ
നിരാശ തൻ താജ്മഹൽ കണ്ണീരിൽ കണ്ടേക്കാം

ഏകനായി പൂക്കൾ വിടരാത്ത വസന്തത്തിൻ
ഏദൻ തോപ്പിൽ നോക്ക് കുത്തിയായി നിന്നേക്കാം
പ്രണയം ഏവർക്കും കൊതിക്കാമെന്നാകിലും
പ്രണയം ഏവർക്കും വിധിച്ചതല്ല ഓർക്കുക

വിധിച്ച പ്രണയം മരണമെന്നോർക്കുക
ജീവിതം പ്രണയമായ് മോഹിച്ചു തീർക്കുക
കരയുന്നതെല്ലാം കാമമെന്നറിയുന്ന കുതിരയും
പ്രണയിച്ചാൽ വെറും കഴുത എന്നോർക്കുക

Comments

  1. വ്യത്യസ്തനാമൊരു കവി, എഴുത്തുകാരന്‍, ചിന്തകന്‍, ബ്ലോഗര്‍

    ReplyDelete
    Replies
    1. അജിത്‌ ഭായ് ഒരു നല്ല ചൂട് സുലൈമാനി കുടിക്കുമ്പോൾ കിട്ടുന്ന ഉണര്വുണ്ട് അജിത്‌ ഭായിയുടെ അഭിപ്രായങ്ങൾക്ക്, ചില ദിവസം അജിത്‌ ഭായിക്ക് വായിക്കുവാൻ ഇന്ന് ഒന്നും എഴുതിയില്ലല്ലോ എന്ന് തന്നെ ആണ് എഴുതുവാൻ മടിക്കുമ്പോൾ പോസ്റ്റ്‌ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഘടകം.
      വളരെ നന്ദി ഉണ്ട് അജിത്‌ ഭായ് വളരെ വളരെ നന്ദി

      Delete
  2. പ്രിയ ബൈജൂ താങ്കളുടെ കവിതയില്‍ ഒരു പാട് നല്ല ആശയങ്ങള്‍, ചിന്തകള്‍, കാഴ്ചപ്പാടുകള്‍, ആകുലതകള്‍..ഒക്കെയുണ്ടെങ്കിലും വരികള്‍ക്ക് അച്ചടക്കം കുറവാണ്. ഒരു കാടുകയറ്റം അനുഭവപ്പെടുന്നു. ചിന്തകളെ മനസ്സിന്റെ മൂശയില്‍കിടന്ന് ഉരുകുവാന്‍ അനുവദിക്കുക..അപ്പോള്‍ ഈ പ്രശ്നം ഒഴിവാക്കാം...ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. എനിക്ക് അച്ചടക്കം എന്ന് പറയുന്നത് ഒരു കൊച്ചു അടക്കം തന്നെ ആണ്, അത് കാലം തീരുമാനിക്കട്ടെ, വരികളുടെ അച്ചടക്ക മില്ലായ്മ ജീവിതത്തിന്റെ തന്നെ.. അച്ചടക്കമുള്ള ജീവിതത്തിനു എനിക്ക് എഴുതുവനോന്നും ഇല്ല അവിടെ എല്ലാവര്ക്കും സുഖം ഇവിടെ എല്ലാവര്ക്കും സുഖം എന്നുള്ള കത്തിൽ ഞാൻ വിശ്വസിക്കുന്നുമില്ല. എന്തായാലും താങ്കളുടെ അഭിപ്രായം 100 ശതമാനം സത്യമാണ് അത് അംഗീകരിക്കുന്നു

      Delete
  3. പ്രണയം ഏവർക്കും കൊതിക്കാമെന്നാകിലും
    പ്രണയം ഏവർക്കും വിധിച്ചതല്ല ഓർക്കുക


    ഓർമ്മയുണ്ട് ഭായ്,ഓർമ്മയുണ്ട്.ഇതെപ്പോഴും ഓർമ്മയുണ്ട്.

    വളരെ നല്ല ചിന്തകൾ,വരികൾ.അഭിനന്ദനങ്ങൾ.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. ഡിഗ്രിക്ക് ഫൈനൽ .ഇയർ ആയീ എന്ന് കരുതി പ്രണയത്തിൽ അത് UKG പോലും ആകണം എന്നില്ല, പ്രണയം ചിലര്ക്ക് പറഞ്ഞിട്ടുണ്ട്, അല്ലാത്തവർക്ക് ഗൈഡ് ഉണ്ട് അത് വായിച്ചു പഠിക്കണം അല്ലെങ്കിൽ ട്യുഷന് പോകണം, ഇതൊന്നും പറ്റില്ലെങ്കിൽ മിനിമം മോഹൻലാൽ അഭിനയിച്ച ഒരു 10-15 സിനിമ പ്രിയദർശൻ സംവിധാനം ചെയ്തത് 80-90 കാലഘട്ടത്തിൽ ഇറങ്ങിയത്‌ കാണണം. ഇനിയും സമയം ഉണ്ട് ഒന്ന് ട്രൈ ചെയ്തു നോക്കൂ
      ഏതിനും വായനക്കും അഭിപ്രായത്തിനും നന്ദി

      Delete
  4. എനിക്ക് വളെരെ ഇഷ്ടമുള്ള വരികള്‍..അനുഭവിച്ചവര്കു അതിന്‍റെ തിവ്രത മനസ്സിലാവും. ബഷീര്‍ ദോഹ

    ReplyDelete
    Replies
    1. വളരെ നന്ദി സുഹൃത്തേ ഈ വാക്കുകൾ കുറിച്ചതിന് അനുഭവങ്ങൾ ഓർമ്മകൾ അതല്ലേ ജീവിതം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...