Skip to main content

സ്വാതന്ത്ര്യം ഭാരതം നടത്തുന്ന പ്രതീക്ഷ ബംബർ ഭാഗ്യക്കുറി

സ്വാതന്ത്ര്യം എന്നും നാളെയാണ് നാളെ വരെ ജീവിച്ചിരിക്കുവാൻ വേണ്ടി ഇന്നിൽ നിന്നും  നാളെയിലേക്ക് നീളുന്ന ഇന്നിന്റെ  ഊര്ജം  സ്വാതന്ത്ര്യം
സ്വാതന്ത്ര്യം ഒരു സ്വപ്നമാണ് നിങ്ങൾ അടിമ ആണെങ്കിൽ  അടിമക്ക് ഉറങ്ങുവാൻകഴിയുമെങ്കിൽ ഉറക്കത്തിൽ കാണാവുന്ന സ്വപ്നം സ്വാതന്ത്ര്യം
ഉറപ്പുള്ള മരണത്തിനു ശേഷം മരണത്തിൽ ഉറപ്പുണ്ടെങ്കിൽ മാത്രം പ്രതീക്ഷിക്കാവുന്ന സ്വര്ഗം പോലെ ഒരു പ്രതീക്ഷയാണ് സ്വാതന്ത്ര്യം
കിട്ടിയെന്നു അവകാശപെടുന്ന കൈമാറിയ അധികാരം ആഘോഷ പൂർവ്വം കൊണ്ടാടുന്ന  അടിമകളാണ് സ്വതന്ത്ര ഭാരതത്തിലെ അടിമകൾ
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തു മരിച്ചു വീണ ഒരു ജനതതിയാണ്‌ സ്വാതന്ത്ര്യം കിട്ടി സ്വതന്ത്രരായ സ്വാതന്ത്ര്യ സമര സേനാനികൾ
അവരെ ഓർക്കേണ്ട അവരുടെ സ്വാതന്ത്ര്യ ദിനം  അവരെ മറന്നു ആഘോഷിക്കുന്ന  അടിമകളായ നമ്മൾ ആഘോഷിക്കേണ്ടാതാണ് അടിമ ദിനം
ഭാരതീയൻ എവിടെ പോയാലും കൂടെ കാണുന്ന അടിമത്വം  ആണ് അവന്റെ സ്വാതന്ത്ര്യം
പ്രവാസം ആണ് ഭാരതം അവനു  അവനു വിധിച്ച സ്വാതന്ത്ര്യം
സ്വാതന്ത്ര്യം കൊടുത്തു അവൻ വാങ്ങിയ പ്രവാസ ജീവിത
പരഭാരതം പ്രവാസ ജീവിത പാരതന്ത്ര്യം 

Comments

  1. സ്വാതന്ത്ര്യം
    അതിസ്വാതന്ത്ര്യം ചിലര്‍ക്ക്

    ReplyDelete
    Replies
    1. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾക്ക്‌ പാരതന്ത്ര്യം ആവാം അത് പറഞ്ഞാണ് സ്വാതന്ത്ര്യം അകന്നു പോകുന്നത് അങ്ങിനെ പരമമായ സ്വാതന്ത്ര്യം എന്നൊന്നില്ല മരണം അല്ലാതെ അവിടെയും കുഴി പാരതന്ത്ര്യം അല്ലെ

      Delete
  2. svothanthryam innoru parathanthryam.....

    ReplyDelete
  3. സ്വാതന്ത്ര്യം എന്നത് കേവലം ഭൗതികമായ,ഭൂമിശാസ്ത്രപരമായ അധിനിവേശത്തിൽ നിന്നു മാത്രമുള്ള മുക്തിയാണെന്നു തോന്നുന്നില്ല.
    അങ്ങനെ ചിന്തിച്ചാൽ, ഇന്ന് നാമൊക്കെ അടിമകൾ തന്നെ.ഒരു വേള നാണം കെട്ട രീതിയിൽത്തന്നെ.


    നല്ല കവിത.ഇഷ്ടമായി.



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ബുദ്ധിയുടെയും ചിന്തകളുടെയും അടിമത്തം ഭീകരം

      Delete
  4. ഭാരതീയൻ എവിടെ പോയാലും കൂടെ കാണുന്ന അടിമത്വം ആണ് അവന്റെ സ്വാതന്ത്ര്യം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

ഹൃദയഭാരം

മധുരം വിളമ്പി അരികിൽ തളർന്നു കിടന്ന അധരത്തിൽ കുറച്ചൊരു ലാളന കൂടുതൽ പകർന്നു നൽകിയ പരിഭവത്തിൽ രാവേറെ ചെന്നിട്ടും ഉറങ്ങാതെ പിണങ്ങി കിടക്കുന്ന കണ്‍പീലിയിൽ നിശ്വാസത്താരാട്ട് പാടി മെല്ലെ ചുംബിച്ചുറക്കുന്ന പ്രണയ ശ്വാസം അതുകണ്ട് ഉള്ളിൽ കുശുമ്പ് കുത്തി ഏതോ അധികാരം ഉറപ്പിക്കുവാൻ മാറിൽ പടർന്നുകേറി പറ്റികിടക്കുന്നു അമാവാസി നിറമുള്ള മുടിയഴക് ആ കാഴ്ച്ച  കണ്ടു നാണിച്ചു രാത്രി അന്ന് ധൃതിയിൽ   മടങ്ങുമ്പോൾ പുലരിയിൽ ഉറക്കമുണർന്ന നെഞ്ചിൽ എഴുന്നേൽക്കാനാവാത്ത ഹൃദയഭാരം ആ ഭാരം കണ്ടെത്തുവാൻ  നെഞ്ചിഴ കീറി മെല്ലെ പരിശോധിക്കുമ്പോൾ കണ്ടു ഹൃദയത്തിൽ മിടിക്കുന്ന മറ്റൊരു ഹൃദയത്തിൻ തനിപ്പകർപ്പ്‌

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്ടിയ്ക്കു ഒറ്റയ്ക്ക് കാത്തു ന