Skip to main content

സ്വാതന്ത്ര്യം ഭാരതം നടത്തുന്ന പ്രതീക്ഷ ബംബർ ഭാഗ്യക്കുറി

സ്വാതന്ത്ര്യം എന്നും നാളെയാണ് നാളെ വരെ ജീവിച്ചിരിക്കുവാൻ വേണ്ടി ഇന്നിൽ നിന്നും  നാളെയിലേക്ക് നീളുന്ന ഇന്നിന്റെ  ഊര്ജം  സ്വാതന്ത്ര്യം
സ്വാതന്ത്ര്യം ഒരു സ്വപ്നമാണ് നിങ്ങൾ അടിമ ആണെങ്കിൽ  അടിമക്ക് ഉറങ്ങുവാൻകഴിയുമെങ്കിൽ ഉറക്കത്തിൽ കാണാവുന്ന സ്വപ്നം സ്വാതന്ത്ര്യം
ഉറപ്പുള്ള മരണത്തിനു ശേഷം മരണത്തിൽ ഉറപ്പുണ്ടെങ്കിൽ മാത്രം പ്രതീക്ഷിക്കാവുന്ന സ്വര്ഗം പോലെ ഒരു പ്രതീക്ഷയാണ് സ്വാതന്ത്ര്യം
കിട്ടിയെന്നു അവകാശപെടുന്ന കൈമാറിയ അധികാരം ആഘോഷ പൂർവ്വം കൊണ്ടാടുന്ന  അടിമകളാണ് സ്വതന്ത്ര ഭാരതത്തിലെ അടിമകൾ
സ്വാതന്ത്ര്യത്തിനു വേണ്ടി ജീവൻ കൊടുത്തു മരിച്ചു വീണ ഒരു ജനതതിയാണ്‌ സ്വാതന്ത്ര്യം കിട്ടി സ്വതന്ത്രരായ സ്വാതന്ത്ര്യ സമര സേനാനികൾ
അവരെ ഓർക്കേണ്ട അവരുടെ സ്വാതന്ത്ര്യ ദിനം  അവരെ മറന്നു ആഘോഷിക്കുന്ന  അടിമകളായ നമ്മൾ ആഘോഷിക്കേണ്ടാതാണ് അടിമ ദിനം
ഭാരതീയൻ എവിടെ പോയാലും കൂടെ കാണുന്ന അടിമത്വം  ആണ് അവന്റെ സ്വാതന്ത്ര്യം
പ്രവാസം ആണ് ഭാരതം അവനു  അവനു വിധിച്ച സ്വാതന്ത്ര്യം
സ്വാതന്ത്ര്യം കൊടുത്തു അവൻ വാങ്ങിയ പ്രവാസ ജീവിത
പരഭാരതം പ്രവാസ ജീവിത പാരതന്ത്ര്യം 

Comments

  1. സ്വാതന്ത്ര്യം
    അതിസ്വാതന്ത്ര്യം ചിലര്‍ക്ക്

    ReplyDelete
    Replies
    1. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾക്ക്‌ പാരതന്ത്ര്യം ആവാം അത് പറഞ്ഞാണ് സ്വാതന്ത്ര്യം അകന്നു പോകുന്നത് അങ്ങിനെ പരമമായ സ്വാതന്ത്ര്യം എന്നൊന്നില്ല മരണം അല്ലാതെ അവിടെയും കുഴി പാരതന്ത്ര്യം അല്ലെ

      Delete
  2. svothanthryam innoru parathanthryam.....

    ReplyDelete
  3. സ്വാതന്ത്ര്യം എന്നത് കേവലം ഭൗതികമായ,ഭൂമിശാസ്ത്രപരമായ അധിനിവേശത്തിൽ നിന്നു മാത്രമുള്ള മുക്തിയാണെന്നു തോന്നുന്നില്ല.
    അങ്ങനെ ചിന്തിച്ചാൽ, ഇന്ന് നാമൊക്കെ അടിമകൾ തന്നെ.ഒരു വേള നാണം കെട്ട രീതിയിൽത്തന്നെ.


    നല്ല കവിത.ഇഷ്ടമായി.



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ബുദ്ധിയുടെയും ചിന്തകളുടെയും അടിമത്തം ഭീകരം

      Delete
  4. ഭാരതീയൻ എവിടെ പോയാലും കൂടെ കാണുന്ന അടിമത്വം ആണ് അവന്റെ സ്വാതന്ത്ര്യം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക്

വെളുത്തവാവിൻ കുഞ്ഞുങ്ങൾക്ക് ചന്ദ്രക്കലകളേ തൊട്ടുകളിക്കുവാൻ പഴയരാത്രികളുടെ ആകൃതിയുള്ള കാലടികൾ, പണിഞ്ഞുകൊടുക്കുകയായിരുന്നു പാകമാകാത്ത പലതും പകലാകുകയാവണം പതിവായ് പാകമാകാത്തത് കൊണ്ട് പകലാകാത്തത് കൊണ്ട് ഇനിയും തുറക്കാത്ത ജാലകങ്ങൾക്ക്  ശലഭങ്ങളുടെ ആകൃതിയുള്ള കൊളുത്ത് നിറം നിഷേധിച്ച് തൂക്കുന്നു പുറം നിഷേധിക്കുന്ന ജാലകങ്ങളും ഉണ്ട്  അപ്പോഴും ജാലകങ്ങൾ പതിയേ അകം നിറക്കുന്നു പാതിമേഘമാവും പകൽ മേഘം പോലെ പകൽ മാനത്ത് കൂടി കടന്ന് പോകും ദിനങ്ങൾ ഗണിതവിദ്യാലയത്തിലെ വിദ്യാർത്ഥിയേപ്പോലെ ഗൃഹപാഠങ്ങളിലേക്കും ഗൃഹാതുരത്വങ്ങളിലേക്കും  ഒരേസമയം പടരും ഉടൽവള്ളികൾ പ്രണയം അതിൻ ഉടൻ തണുപ്പും ഗണിതമുന്തിരികളുടെ വിത്തുകൾക്ക് മുളക്കുവാൻ  ഒരു സമവാക്യം തിരയുന്നത് പോലെ ഞാൻ എല്ലാ സമവാക്യങ്ങൾക്കും നിരന്തരം പന്തലിട്ട് കൊടുക്കുന്നു ഒഴുക്കുള്ള ആഴ്ച്ചകൾ,  ഇടക്ക് ചുഴികൾ ഉള്ള പ്രവൃത്തിദിനങ്ങൾ  എല്ലാ നടത്തങ്ങൾക്കും ഇരുത്തങ്ങൾക്കും മുകളിൽ പന്തലുകളാകണം നൃത്തങ്ങൾ മുദ്രകളിൽ ചുവടുകളിൽ ഓരോ ചലനങ്ങൾക്കും  മുകളിൽ നൃത്തപ്പന്തൽ ഇട്ടുകൊടുക്കുന്നു ഉടലും സമവാക്യങ്ങളും പരസ്പരം തുടച്ചുമിനുക്കുന്നു ചാന്ദ്രഇരുത്തം മുകളിൽ ...

മൂളലിൻ്റെ മെനു

നിങ്ങളുടെ കാതുകൾ കലണ്ടറിലെ  രണ്ട് താളുകളാണ് അഥവാ മാസങ്ങൾ വേനലിനെ കേൾക്കുകയാണ് വേനൽക്കാലം കാലികളല്ല അവയുടെ കഴുത്തിൽ  കിലുങ്ങുന്ന കുടമണികളില്ല ആരേയും ഹിപ്നോട്ടൈസ് ചെയ്യുന്നില്ല വേനൽ അത് എഴുതുവാൻ നിങ്ങൾ  ഒരു കാലത്തും ഒരു സമൂഹത്തിലും നിലയും വിലയുമില്ലാത്ത കവിയുമല്ല അന്തസ്സുള്ള ജനതയാണെന്ന് നിങ്ങൾ എന്ന് ബോധ്യപ്പെടുത്തുവാനുള്ള ഏതോ ഭരണാധികാരിയുടെ ശ്രമത്തേ ഭരണം എന്ന് വിലയിരുത്തുവാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടാവണം നിങ്ങൾ അന്തസ്സുള്ള ആകാശം ഓരോ വ്യക്തികൾക്കും ഉണ്ടെന്ന് നിയമം മൂലം അത് ഓരോ വ്യക്തികൾക്കും ഉറപ്പ് വരുത്തണം എന്ന് നിങ്ങൾ  ആഗ്രഹിക്കുന്നുണ്ട്. അന്തസ്സിനുള്ള അവകാശം അന്തസ്സിനുള്ള നിയമം സാധാരണ ജനം എന്ന നിലയിൽ ഒരു പൗരന് എന്തിനാണിത്രയും അന്തസ്സ് എന്നോർത്ത് ഓരോ പൂക്കളും കായ്കളും പൂക്കുന്നു കായ്ക്കുന്നു കൊഴിയുന്നു എന്ന് ആരോ കരുതിയിട്ടുണ്ട് ഉറപ്പ് ധർമ്മം എന്നത് ഒരു പരിഗണനാ വിഷയമേ അല്ലാതായിട്ടുണ്ട് ധർമ്മം എന്നത് ഭിക്ഷ പോലെ നിങ്ങൾക്ക് മുന്നിൽ കൈനീട്ടുന്ന എന്തോ ഒന്ന് ആയത് എന്ന് മുതൽക്കാണ് അന്തസ്സിന് വേണ്ടിയുള്ള അപേക്ഷ അതിന് വേണ്ടിയുള്ള കൈനീട്ടൽ യാചിച്ച് കിട്ടിയ ഭിക്ഷ പോലെ അന്തസ്...

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി

അതും മനുഷ്യനാണെന്ന് അംഗീകരിക്കുവാൻ മടിയുള്ള പക്ഷി ആകാശം ചീറുന്നു ഒരു പക്ഷേ ഒരു തീരുമാനത്തിനേ  പക്ഷിയായി, ആകാശം പറത്തിവിട്ടതിന് ശേഷമാവണം ഏറ്റവും പുരാതനമായ വേനൽകൊണ്ട് സൂര്യനേ  അലങ്കരിക്കുകയായിരുന്നു ഞാൻ എനിക്ക് പക്ഷികളുമായി പ്രത്യേകിച്ച് പിണക്കങ്ങളൊന്നുമല്ല ആകാശവുമായി പിണങ്ങിയതിന് ശേഷം പക്ഷിയല്ലാതായിട്ടുണ്ട് ഞാൻ, അതുമാത്രമറിയാം ഏറ്റവും പുതിയ ആകാശം വേണമെന്ന് പതിവായി വാശിപിടിച്ചിരുന്ന പക്ഷി ആ പക്ഷിയെ കടന്ന് പിടിച്ച് വാശികളേ തൂവലുകളാക്കി  പറക്കലുകളിലേക്ക്  ചിറകുകളിലേക്ക് തിരിച്ചുവെച്ച്  തൻ്റെ നിത്യതയായ ശൂന്യതയിലേക്ക് ഇളംനീല നിറങ്ങളുള്ള തൻ്റെ പതിവുകളുമായി ശാന്തമായി ആരവങ്ങളില്ലാതെ  തിരിയുകയായിരുന്നു ആകാശം ഏറ്റവും പുതിയ പ്രകാശം വേണമെന്ന സൂര്യൻ്റെ വാശി പുലരിയും കഴിഞ്ഞ് പകലായി മെരുങ്ങിയിട്ടുണ്ട് മഞ്ഞ് കഴിഞ്ഞും മെരുങ്ങാത്ത സൂര്യൻ പകലിൽ എന്നാൽ വാശികളില്ലാത്ത പക്ഷികൾ മനുഷ്യരാവട്ടെ മുഴുമിപ്പിക്കും മുമ്പ് പക്ഷികൾ ദൈവത്തെ തടയുന്നു പക്ഷികളുടെ  ഖൊരാവോയിൽ ഇപ്പോൾ പങ്കെടുക്കും ദൈവവും ആകാശവും സങ്കടങ്ങൾ മേഘങ്ങളിൽ നിങ്ങൾക്ക് കാണുവാനായേക്കും പക്ഷികളും ആകാശവും നിങ്ങളേ ഉരുമുന്ന...