Skip to main content

ഫ്രിഡ്ജിൽ വച്ച മഴ

മഴയെ കുറേ നാളായി കാണുന്നുണ്ട്  ഞാൻ
ഓർമ വച്ച നാൾ മുതൽ പെയ്യുന്നുമുണ്ടത്
എന്നാലും കഴിഞ്ഞ കുറേ ഏറെ നാളായി ശ്രദ്ധിക്കുന്നുണ്ട് ഞാൻ-
പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത

പെയ്യുന്ന മഴയിൽ  കാണുന്നു പലപ്പോഴും
ഏച്ചു നില്കുന്ന ചില  ഏറ്റകുറച്ചിലുകൾ
ആകാശത്തു കാണുന്ന മേഘങ്ങളുടെ അളവിലും, നോക്കിയാൽ കാണാം-
അനുവദിച്ചിട്ടുള്ളത് പെയ്യാറുമില്ലെന്നവ

അന്നന്നുള്ളത്  പെയ്യാതെ പൂഴ്ത്തിവെയ്ക്കുന്നുണ്ടവ
ആരുമറിയാതെ എങ്ങോട്ടോ മാറ്റുന്നുമുണ്ടവ
ഇന്നലെ തന്നെ; പെയ്ത മഴ, ഇന്ന് തനിയെ നുണയുമ്പോൾ, അറിയുന്നു-
ഫ്രിഡ്ജിൽ വച്ച് പഴകി, തണുപ്പ്; മാറ്റാതെ പെയ്തവ!

ഓർമയിൽ പോയി പണ്ടത്തെ മഴ തിരയുമ്പോൾ
അറിയുന്നു ഓർമ്മകൾ പോലും പഴകിയിട്ടുള്ളവ
കുട്ടികാലത്തെ പ്രണയത്തിനു മുമ്പുള്ള ഓർമ്മകൾ പലതുമിപ്പോഴും-
അയവിറക്കുമ്പോൾ, തണുപ്പ് മാറാത്ത  മഷിത്തണ്ടുകൾ!

Comments

  1. Enthu patti mazhaye ninakku? :(

    ReplyDelete
  2. എത്ര പെയ്താലും,കുളിർപ്പിച്ചാലും,നിറച്ചാലും പിന്നേയും പരാതി തന്നെ.


    ''തുള്ളി കുടിയ്ക്കാനില്ലത്രേ..''


    മഴയും വിചാരിച്ചു കാണും, എന്തിനിങ്ങനെ പെയ്യുന്നെന്ന്.

    നല്ല കവിത ഭായ്.


    ശുഭാശംസകൾ....

    ReplyDelete
  3. കാലം മാറുമ്പൊള്‍ കോലം മാറുകയാകാം
    മഴയും മാറുന്നു , കുളിരില്ലാതെ , നനനില്ലാതെ
    ആര്‍ക്കൊ വേണ്ടി , എങ്ങ് നിന്നൊ വന്ന്
    എങ്ങൊ പൊഴിഞ്ഞ് പൊകുന്ന പേരിന്
    മാത്രമാകുന്ന ബ്രോയിലര്‍ മഴകള്‍
    ( സുഖമല്ലേ സഖേ ? )

    ReplyDelete
  4. ഫ്രീസറില്‍ വച്ച മഴ വരാനിരിക്കുന്നതേയുള്ളു

    ReplyDelete
  5. പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത....?

    ReplyDelete
  6. മായം കലർന്ന മഴ അല്ലേ. വേറിട്ട ചിന്ത ഇഷ്ടപ്പെട്ടു.

    ReplyDelete
  7. നന്നായിരിക്കുന്നു...

    ReplyDelete
  8. തിമിര്‍ത്തുപെയ്യാനൊരു പേടി!
    വേണമോ വേണ്ടേയോ എന്നൊരു നാട്യം!!
    ആശംസകള്‍

    ReplyDelete
  9. ഡോക്ടർ നന്ദി

    നന്ദി സൌഗന്ധികം

    റിനി ഈ കയ്യൊപ്പ് ഒരു വല്യ മൌനം തച്ചുടക്കുന്നു സുഖമാണ് കാണാറില്ല എന്ന് ഓർക്കാറുണ്ട് തിരക്കാവും അല്ലെ? സുഖമല്ലേ

    അജിത്‌ ഭായ് നന്ദിയുണ്ട്

    ആഷിക് നന്ദിഅറിയിക്കുന്നു

    ദാസേട്ട നന്ദി

    സുനിൽ നന്ദി

    തങ്കപ്പൻ ചേട്ടാ നന്ദി

    ReplyDelete
  10. എന്തോ.... മഴ പലപ്പോഴും കാര്മേഘങ്ങളില് ഉളളതിനേക്കാള് കൂടുതല് പെയ്യുുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുളളത്..

    ReplyDelete
  11. mazha fridgil vaykendi varum bhaviyilekku

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

അമച്വർ വിഷാദങ്ങളെക്കുറിച്ച് തന്നെ

അഗ്നിയുടെ  ഒരായിരം മുത്തുകൾ നൂലുപോലെ പ്രകാശം  പൊട്ടിവീണപോലെ  ഒരായിരം ചുംബനങ്ങൾ ഉടലിൽ വീണ് കടന്നുപോയി സൂര്യനൊരു നൂല്  സുഷിരങ്ങൾ പകലുകൾ മെച്ചം വന്നത് പോലെ കടന്നുപോകലുകൾ അമ്പിളികല ചെലവ്  അത് ഉയരേ വരും മാനം മടുക്കുമ്പോൾ മനുഷ്യൻ മണൽഘടികാരത്തിലെ  മണൽ പോലെ ഉടലിൽ  മടുപ്പിൻ്റെ ചൂടുള്ള അതിൻ്റെ ഉൾക്കൊള്ളലുകൾ തണുക്കുവാനെന്നോണ്ണം ഉടലിലിൽ മടുപ്പ്, തിരിച്ചും മറിച്ചും വെക്കുന്നു സമയമായും കലയായും മടുപ്പ് ഉടലിൽ അങ്ങോട്ടും ഇങ്ങോട്ടും മറിയുന്നു കടലിനോട് ചേർന്ന് കിടക്കും  മടുപ്പിൻ്റെ മഞ്ഞ് മടുപ്പുകളുടെ പെൻഗ്വിൻ ജലം കറുപ്പിലും വെളുപ്പിലും  രണ്ട് മാസം തള്ളിനീക്കി മടുത്ത മനുഷ്യൻ  മഞ്ഞിൽ കറുപ്പിലും വെളുപ്പിലും അൻ്റാർട്ടിക്കയിലെ പെൻഗ്വിനാവുമ്പോലെ തന്നെ ഒരു പക്ഷേ മഞ്ഞ് പോലെ വിഷാദജലത്തെ  തണുപ്പിക്കും കാലം പെൻഗ്വിൻ വിഷാദങ്ങളെ മഞ്ഞത്ത്, കടൽ  കറുപ്പിലും വെളുപ്പിലും  എടുത്ത് വെക്കും വിധം എടുത്ത് വെപ്പുകളുടെ മഞ്ഞ നിറം മടുപ്പിൽ  ഉടലിൽ നിറയേ മടുപ്പിൻ്റെ ഇൻക്വുമ്പേറ്ററിലെ ആജീവനാന്ത ശിശുവെന്ന പോലെ പറഞ്ഞുവരുമ്പോൾ കാലത്തിൻ്റെ നാലായിരം അമച്വർവിഷാദങ്ങളെ...

എടുത്ത് വെക്കുന്നു

ജലകണങ്ങളിൽ, മൂളലുകൾ എടുത്തുവെക്കുന്നു തുളുമ്പലുകളിൽ  അവയുടെ സകലസ്വകാര്യതയോടും കൂടെ ഇറ്റുവീഴലുകൾ അധികമറിയാതെ പങ്കെടുക്കുന്നു ഇപ്പോൾ കുരുവികൾ അവയുടെ ഹാഷ്ടാഗുകളിൽ, കുരുവികൾക്കൊപ്പം ഒരു പക്ഷേ, കുരുക്കുത്തിമുല്ലകൾ അവയുടെ സാവകാശത്തിൻ്റെ ഈണം ഗ്രാമഫോൺപ്ലയറുകളിൽ എടുത്തുവെക്കുന്ന ലാഘവത്തോടെ സായാഹ്നങ്ങൾ അതീവ ലാഘവങ്ങൾ കാറ്റ് വന്ന് തൊടും മുമ്പ് ബുദ്ധമടക്കം എടുത്ത് വെക്കും കാതിന്നറ്റം ഒപ്പമുള്ളത് വിരൽത്തുമ്പുകൾ ഇറ്റുവീഴും ആഴം ഇനിയും എത്തിയിട്ടില്ലാത്ത കമാനം കഴിഞ്ഞാൽ ഉടൽ, ബുദ്ധപ്രതിമകളുടെ ഗ്രാമം പറന്നുപറ്റുന്നതിൻ്റെ തമ്പുരു തുമ്പികൾക്കൊപ്പം തുമ്പികൾ കഴിഞ്ഞും അവയുടെ പറന്നുപറ്റലുകൾ ചിറകളുകളിലേ സ്വകാര്യത തുമ്പികൾ തുമ്പികൾ കഴിഞ്ഞും തുമ്പികളുടെ ചിറകുകളുടെ നിറത്തിൽ കാതുകളുടെ സുതാര്യത കാതുകൾക്കരികിൽ സ്വരം സ്വകാര്യതയുടെ രണ്ടിതളുകൾ മഞ്ഞ്, പുലരിയോട് അത്രയും ചേർന്നിരിക്കുന്ന ഇടങ്ങളിൽ ഇലകൾ മാനത്തിനോട് പറയുന്ന വർത്തമാനങ്ങൾ കേട്ടിരിക്കുന്നു..

കപ്പിലെടുത്ത സായാഹ്നത്തെക്കുറിച്ച്

മുറുക്കിപ്പിടിക്കാനും അടക്കിപ്പിടിക്കുവാനും കഴിയാത്ത വിധം ചിലപ്പോഴെങ്കിലും ഉടലിൻ്റെ അതിഭാവുകത്വങ്ങൾ ഒരു അപ്പൂപ്പന്താടിയേപ്പോലെ എടുത്ത് വെച്ച് ഊതിപ്പറത്തി വിടാറില്ലേ, ജീവിതം? മുതിർന്നവരും പങ്കെടുക്കുമെന്നേയുള്ളു, മുതിർന്നാലും അപ്പോൾ അവർ കാപ്പിപ്പൊടി നിറമുള്ള അപ്പൂപ്പന്താടികൾ വായുനിറച്ച ബലൂണിൻ്റെ ചോട്ടിൽ കൈവിട്ടുപോകുന്നതിൻ്റെ ഉൽസവങ്ങളിൽ  കുട്ടിയേപ്പോലെ, കുട്ടികൾ മാത്രം പങ്കെടുക്കുന്ന ഉത്സവങ്ങളിൽ കാപ്പിക്കപ്പുകൾ  ബലൂണുകൾ ആവുന്ന ബാൽക്കണിയിലെ ആഴങ്ങളിൽ രണ്ട് ഉടലുകളേക്കുറിച്ച്  മുതിരുന്തോറും അവർ കുടിക്കുന്തോറും കലങ്ങുന്ന വാചാലത അവരുടെ കപ്പുകളിൽ കാപ്പിപ്പൊടിയിൽ പാൽ കലരും നിശ്ശബ്ദത അവരുടെ കണ്ണുകളിൽ കാപ്പിക്കപ്പുകളുടെ  ബലൂണുകളിൽ തൂങ്ങി അവർ നമ്മളായി കാപ്പിനിറമുള്ള സായാഹ്നങ്ങളിൽ വന്നിറങ്ങുന്നു അഥവാ, ഒരു കപ്പിൽ എടുക്കാവുന്ന സായാഹ്നങ്ങൾ അവർ ചുണ്ടോട് ചേർക്കുന്നതാവാം 2 ചുണ്ടോടടുപ്പിക്കുമ്പോൾ കാപ്പിക്കപ്പുകൾ എടുക്കും തീരുമാനം അത്രയും ചൂടുള്ളത് ആവി പറക്കുന്നത് വിയർക്കുവാൻ തീരുമാനിക്കുമ്പോൾ മാത്രം അവൾ ധരിക്കും  കാപ്പിപ്പൊടി നിറമുള്ള കുപ്പായം  അതും അധികം കൈയ്യിറക്കമില്ലാത്തത് ...