Skip to main content

ചുവന്ന പൊട്ടിട്ട ടിപ്പർ ലോറി

നിന്റെ നെറ്റിയിൽ കത്തി കിടന്നത്
ഒരു ചുവന്ന പൊട്ടായിരുന്നു
അത് സീമന്ത രേഖയുടെ അടുത്തായിരുന്നു
ഒരു സീബ്ര എന്റെ മുമ്പിലൂടെ മുറിച്ചു ചാടിയിരുന്നു
എല്ലാ ധൃതിയുടെ ഇടയിലും അത്
ഞാൻ ശ്രദ്ധിച്ചിരുന്നു
പക്ഷെ നിന്നിലേക്ക്‌ എത്തുവാനുള്ള
എന്റെ ആവേശത്തിന്  ഇതെല്ലാം ഒരു തടസ്സമായിരുന്നു
അത് അറിയുവാൻ പിറ്റേന്നത്തെ പത്രം നോക്കേണ്ടി വന്നു
ചരമ കോളത്തിൽ
എന്റെ ചിത്രം
ചിരിക്കുന്നുണ്ടായിരുന്നു
നായകൻ ഞാനായിരുന്നെങ്കിലും
വില്ലൻ മൊബൈൽ ആയിരുന്നു  
അന്ന് മിസ്സ്‌ അടിച്ചത്...
നമ്മൾ പരിചയപ്പെട്ടത്‌ !
അതിലൊന്നും എനിക്ക് പരാതി ഇല്ലായിരുന്നു
പക്ഷെ
എന്റെ കൂടെ ചരമകോളത്തിൽ
അന്ന് യാത്ര ചെയ്തവരുടെ കൂട്ടത്തിൽ
ഒരു പുഴയും ഉണ്ടായിരുന്നു
പുഴ ഗര്ഭിണി ആയിരുന്നു
മൂന്നു മാസം പ്രായമായ മണൽ വയറ്റിലുണ്ടായിരുന്നു
പുഴ അന്നും ജോലിക്ക് ഇറങ്ങിയതായിരുന്നു
പുഴയുടെ വഴിയിലൂടെ പോയാൽ മണൽ മാഫിയ
ഗര്ഭം കലക്കുമായിരുന്നു
അത് പേടിച്ചിട്ടാണ് റോഡിലൂടെ ഒഴുകിയത്
പക്ഷെ അവിടെയും പുഴയേയും എന്നെയും ഒരുമിച്ചു
ഇടിച്ചു തെറിപ്പ്പ്പ്പിച്ചു
കടന്നു പോയത് ഒരു ടിപ്പർ ലോറി ആയിരുന്നു
അത് മണൽ നിറച്ചിരുന്നു!
വിധി!
പുഴ പോയതോടെ ആ ഒരു ദേശത്തെ
സംസ്കാരം കൂടി അനാഥമായി!
മരിച്ച പുഴ സന്തോഷവതിയാണിന്നു
പൊട്ടില്ലാത്ത പുഴയുടെ നെറ്റിയിൽ കിടന്നാണ്
ഈ കുറിപ്പെഴുതുന്നത്
ഹ്ല ഹ്ല ഹ്ല
ചിരിച്ചതല്ല
ഒരു പുഴ ഒഴുകിയതാണ്
അതെന്റെ കണ്ണിൽ നിന്നാണ്
നിന്റെ ചുവന്ന പൊട്ടു ഓർത്തു!

Comments

  1. ചിരിച്ചതല്ല
    ഒരു പുഴ ഒഴുകിയതാണ്
    അതെന്റെ കണ്ണിൽ നിന്നാണ്
    നിന്റെ ചുവന്ന പൊട്ടു ഓർത്തു! Bhaavana nannaayirikkunnu.

    ReplyDelete
  2. ബൈജു ,ഞാൻ മനസ്സിലാക്കിയിടത്തോളം നല്ല ഭാവനയുള്ള കവിയാണ്. എല്ലാ കവിതകളും ഒന്നിനൊന്നു വ്യത്യസ്തം. ഇത്രയധികം എഴുതി പോസ്റ്റ് ചെയ്യുന്നതിനാൽ നല്ല പല കവിതകളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ഒരൽപ്പം കൂടി ചെത്തിമിനുക്കിയാൽ ബ്ലൊഗ് ലോകത്തിനപ്പുറം മുന്നേറാൻ ഈ ബ്ലോഗ്ഗിനു സാധിക്കും. കവിയ്ക് സ്വയം ഏറ്റവും മികച്ചതെന്ന് തോന്നിയ വരികൾ ഒരു പോസ്റ്റ് ആക്കി ഇട്ടാൽ നന്നായിരിക്കും

    ReplyDelete
    Replies
    1. നിധീഷ് നന്ദി ഈ നല്ല വാക്കുകൾക്ക് വഴികാട്ടലിനു
      തീര്ച്ചയായും അംഗീകരിക്കുന്നു അതോടൊപ്പം ഇതേ അഭിപ്രായം ആദ്യം പറഞ്ഞ റിനി ശബരി പിന്നെ അനുരാജ് അവരോടും കടപ്പാട് (റിനിയെ മിസ്സ്‌ ചെയ്യുന്നു) അത് കൊണ്ട് തീര്ച്ചയായും ശ്രദ്ധിക്കാം

      Delete
  3. നിധീഷ് വർമ്മ രാജ എന്ന സുഹൃത്തിന്റെ അഭിപ്രായത്തോട് നൂറു ശതമാനവും യോജിക്കുന്നു.

    നല്ല കവിത,ഭാവന.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ആ അഭിപ്രായത്തോട് ഞാനും നീതി പുലർത്താം

      Delete
  4. നിധീഷ് വര്‍മ്മ രാജയുടെ അഭിപ്രായത്തിനോട് എനിയ്ക്കും യോജിപ്പുണ്ട്

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി
      ഇപ്പൊ എന്തെങ്കിലും പോസ്റ്റ്‌ ചെയ്തില്ലെങ്കിൽ കൈ വിറക്കും എന്നാലും സാരമില്ല ട്രൈ ചെയ്യാം

      Delete
  5. നിധീഷിന്റെ അഭിപ്രായം ഞാന് പണ്ടേ പറഞ്ഞിട്ടുുളളതാണ്.....മികച്ച ഭാവന....ചിന്തകള്.....പക്ഷേ അതിനിടയിലും അച്ചടക്കമില്ലായ്മ.......ഒന്നു കൂടി മനസ്സിലിട്ട് പോളിഷ് ചെയ്താല് ബ്ലോഗ് ലോകം മുഴുവന്ശ്ര ദ്ധിക്കുന്ന മികച്ച കവിതകള് ബൈജുവിന് എഴുതാന് കഴിയും....ശുഭാശംസകള്........

    ReplyDelete
    Replies
    1. തീര്ച്ചയായും റിനിയും അനുരാജും ഇപ്പോൾ നിധീഷും പറയുമ്പോൾ എനിക്ക് എടുത്തു പറയാൻ പറ്റും എന്റെ ആദ്യ പോസ്റ്റിൽ നിന്ന് ഇപ്പോഴത്തെ പോസ്റ്റ്‌ വരെ അത് കൊണ്ട് ഉണ്ടായ ഗുണപരമായ മാറ്റം നന്ദി അനുരാജ് ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വികാരനിർഭരമായ ഒരു വിടവാങ്ങൽ

കണ്ഠം ഇടറുമ്പോഴും രാവ് ഒരു പൂവാണെങ്കിൽ സന്ധ്യ അതിന്റെ മൊട്ടാണെന്ന് ഭംഗിവാക്ക് പറഞ്ഞു പിരിയാതെ നിന്നത് ഒരു മൈക്ക് ആകണം കൊളുത്തിയിടപ്പെട്ടത് കൊണ്ട് മാത്രം കൈകൂപ്പി തൊഴുതപ്പോഴും പിടച്ചിട്ടും അണയാതെ കത്തിനിന്ന ദീപമൊരു നിലവിളക്കാകണം കാലിടറുമ്പോഴും നിർത്തിയിട്ടിരുന്ന ഒരു മരത്തിന്റെ ചോട്ടിലേയ്ക്കു കൈപിടിച്ചു കൊണ്ട് വിട്ടത് എന്നോ വിരമിച്ച നരച്ചൊരു പോക്കുവെയിലാകണം പിരിയുമ്പോൾ നിറഞ്ഞ വയസ്സായ കണ്ണിൽ കണ്ണീരിന്റെ കണ്ണട വച്ച് നോക്കിയിട്ടും കാഴ്ചകൾ ഒന്നും തെളിയാതെ നിന്നപ്പോൾ അകലെ നിന്ന് കൈവീശികാണിച്ചതായി തോന്നിയതൊരു ചാറ്റൽ മഴയാകണം അപ്പോൾ കരയുവാനാവാതെ കവിളിൽ തൊട്ടുതലോടിയത് ഒഴുകുവാനാകാതെ തളർന്നു കിടന്നുപോയൊരു  വാതം പിടിച്ച  പുഴയാകണം അപ്പോഴും ഒരു ഈശ്വര പ്രാര്ത്ഥന മുഴക്കിയതായി തോന്നിയത് മഴ മറൊന്നൊരു പഴകിയ വേഴാമ്പലാകണം കാത്തു കിടന്നു മുഷിഞ്ഞപോലെ അവസാനം സമയത്തിന്റെ വിരലുപിടിച്ചു സാവകാശം നിഴലിലേയ്ക്ക് നടന്നകന്നത് സ്വന്തമായി നട്ട ഏതോ മരത്തിന്റെ ഉണങ്ങിയ തണലാകണം എന്നിട്ടും പോകേണ്ടത് എങ്ങോട്ടേയ്ക്കാണെന്നു അറിയാതെ ഇല്ലാത്ത ഒരു രാത്രി വണ്...