Skip to main content

കുടയ്ക്ക് വേണ്ടി പെയ്യപ്പെടുന്നവ

മഴ
ഒരു സവർണ്ണആചാരമാണ്
നിറം
വെളുത്തിട്ടാണ്‌

പെയ്യുന്നത്
 മന്ത്രം ചൊല്ലിയിട്ടാണ്
പൊഴിയുന്നതു
തലയ്ക്കു മുകളിൽ നിന്നാണ്,

ഉണ്ടാവും
വെള്ളി പൂണൂലും
കല്പ്പിച്ചു ഉണ്ടാവാറുണ്ട്
വെള്ളിടിയും
പുണ്യാഹവും

പറിച്ചു എറിയുന്നുണ്ടാവും
പൂക്കളും ഇലകളും

സവർണ്ണ ആചാരം
ആയതു കൊണ്ടാവും
ഇത് വരെ
ഇതൊന്നും
അനാചാരമായി ഗണിച്ചിട്ടില്ല

എന്നാലും
അത് നനയിക്കുന്നുണ്ട്
ചിലരെ
അവര് ദളിതരാണ്

സവർണ്ണ രാജ്യങ്ങളിൽ
മഴ
അങ്ങനെ പെയ്യാറില്ല,
അവിടെ
മഴ പോലും
സുവർണ്ണ വെയിലാണ്

വെയിലില്ലാത്തപ്പോൾ
നേരവും കാലവും നോക്കി
ചന്ദനം പോലെ
അവിടെ
പ്രസാദമായി
കൊടുക്കുന്നത്
പലപ്പോഴും
മഴ അരച്ച മഞ്ഞാണ്

മഴ
കഴിഞ്ഞാൽ
തൊട്ടടുത്ത
വരേണ്യ വര്ഗ്ഗം
കുടയാണ്

നിറം
കറുത്തിട്ടാകാം
പല വർണ്ണത്തിലുമാകാം
മഴയൊട്ടി ഒലിപ്പിച്ചിട്ടാണ്  നടപ്പ്

എന്നാലും പിടിക്കുന്നവരോട്
ഒരു
പനി  അകലമാണ് സൂക്ഷിക്കാറ്

നില്പ്പിലും ഇരിപ്പിലും നടപ്പിലും
സ്ഥാനം
അവരെക്കാൾ
ഒരു പിടിമുന്നിലെന്നാണ്  വെയ്പ്പ്
അത്  ഒരു പറഞ്ഞു വെയ്പ്പാണ്
മറന്നു പോകാതിരിക്കുവാനാണ്

ചിലപ്പോൾ മഴക്കും മേലേ
കേറി പിടിച്ചു കളയും
മഴയെക്കാൾ ആദ്യം ഉണ്ടായതു
താനാണെന്ന് കേറിപറഞ്ഞുകളയും  

പിടിക്കുന്നവരുടെ
തോളത്തും കയ്യിലും
ഇരിക്കുമ്പോഴും
ഭയപ്പെടുത്തുന്നുണ്ട്
പൂച്ച നഖം പോലെ
മുഖം  കൂർത്ത ചില ജാതി
പഴഞ്ഞൻ കമ്പിഞരമ്പുകൾ

എന്നിട്ടും
പിടിക്കുന്നവന്റെ
തലമാത്രം നനയാതെ
കാത്തു
കാലു മുഴുവൻ നനച്ചു
തോളിൽ കയറി ഇരുപ്പാണ്
കുട
എന്ന സ്ഥാനപ്പേരിൽ

സവർണ്ണർ പണ്ട്
കാര്യസ്ഥനായി
കൊണ്ട് നടന്നത് കൊണ്ട്
മേലാളനായി കാര്യമറിയാതെ
വെറുതെ ഇല്ലാത്ത മഴയ്ക്ക്
ഇപ്പോഴും മറ പിടിച്ചു
കൂടെ നടക്കുകയാണ്
സ്വന്തമായി
നിറം പോലും ഇല്ലാത്ത
നിവർത്തിയാൽ ഉടനെ വളഞ്ഞു
ചരിഞ്ഞു പോകുന്ന
മാനം നോക്കി കുട

Comments

  1. സവർണ്ണർ പണ്ട്
    കാര്യസ്ഥനായി
    കൊണ്ട് നടന്നത് കൊണ്ട്
    മേലാളനായി കാര്യമറിയാതെ
    വെറുതെ ഇല്ലാത്ത മഴയ്ക്ക്
    ഇപ്പോഴും മറ പിടിച്ചു
    കൂടെ നടക്കുകയാണ്
    സ്വന്തമായി
    നിറം പോലും ഇല്ലാത്ത
    നിവർത്തിയാൽ ഉടനെ വളഞ്ഞു
    ചരിഞ്ഞു പോകുന്ന
    മാനം നോക്കി കുട.


    രസകരമായ, ചിന്താത്മകമായ വരികൾ.വളരെ നന്നായിരിക്കുന്നു ഭായ്.



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഈ വായനക്ക് പ്രോത്സാഹനത്തിനു

      Delete
  2. കുടപിടിയ്ക്കട്ടെ
    മഴയൊന്ന് വരുന്നുണ്ട്

    ReplyDelete
    Replies
    1. അജിത്ഭായ് യുടെ പ്രവചനം ഒരു പക്ഷെ ശരി തന്നെ ആയിരിക്കാം എല്ലാം നല്ലതിനാകട്ടെ
      നന്ദി അജിത്ഭായ് വായനക്കും ഈ പ്രോത്സാഹനത്തിനും

      Delete
  3. കുട, സവർണ്ണർ, ദളിതർ - ഇതേ ചുറ്റിപ്പറ്റി ഏതാനും വരികൾ! അതെ, സവർണ്ണർ അങ്ങിനെ ജനിച്ചത് അവരുടെ നന്മ കൊണ്ടല്ല, ദളിതർ അങ്ങിനെ ജനിച്ചത് അവരുടെ തിന്മ കൊണ്ടും അല്ല. മനുഷ്യൻ മനുഷ്യനെ ശത്രുവാക്കുന്ന രീതികൾ! പ്രകൃതി/ദൈവമാഹാത്മ്യം അറിയാത്തവർ - അഥവാ അറിഞ്ഞാലും അറിയില്ലെന്ന് നടിക്കുന്നവർ - ഇവരാണത്രെ - മനുഷ്യരാണത്രെ - വിവേകബുദ്ധിയുള്ള ജീവികൾ!!! കഷ്ടം, കഷ്ടം.

    ReplyDelete
    Replies
    1. ഡോക്ടര നന്ദി വിശദമായ അഭിപ്രായത്തിനു പുതിയ തലമുറ അയിത്തങ്ങൾ വരുന്നു
      ഗുരുദേവ ചരിതം ആണെന്ന് തോന്നുന്നു ഒരു കഥകളിക്കു അരങ്ങു നിഷേധിച്ചിരിക്കുന്നു ഈ 2013 കാലത്തും പിന്നെ പുതിയ പുതിയ ക്ഷേത്രാചാരങ്ങൾ എല്ലാം കാലം നേരെ ആക്കട്ടെ

      Delete
  4. Replies
    1. മഴ സോഷ്യലിസ്റ്റ്‌ ആണ് ഒരർത്ഥത്തിൽ കേരളത്തിൽ എങ്കിലും
      നന്ദി നിധീഷ്

      Delete
  5. മഴ നനയാതിരിക്കാന്‍ കുട...
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻചേട്ടാ ഈ വാക്കുകൾക്ക് ഒത്തിരി സന്തോഷം നന്ദിയും

      Delete
  6. കടക്കവിത കൊള്ളാം....
    ആശംസകൾ.....

    ReplyDelete
    Replies
    1. വീ കെ വലിയ സന്തോഷം ഈ വായന അഭിപ്രായം പ്രോത്സാഹനം നന്ദിയോടെ

      Delete
  7. Replies
    1. നന്ദി കീയക്കുട്ടി ഈ വരവിനു സന്തോഷത്തിനു

      Delete
  8. അതായിരിക്കും ചില വര്‍ണ്ണമഴകള്‍ ഇടയ്ക്ക് അല്ലെ..
    ആശംസകള്‍ ബൈജു ഭായ്.

    ReplyDelete
    Replies
    1. അതെ അതെ ശരിയായിരിക്കാം എന്തായാലും ഒരു ടെൻഷൻ റിലീവെർ ആണ് മഴ അല്ലെ
      നന്ദി സുഹൃത്തേ ഈ വായനക്കും വരവിനും പ്രോത്സാഹനത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

രാമായണ പാരായണം

രാമന്നു പാര് ഒരു വില്ലായിരുന്നുവോ? സ്വയം അഗ്നിയായി ബാണമായ് മാറിയോ സീതതൻ ചാരിത്ര്യ ശുദ്ധിയിൽ തറച്ചുവോ? ക്ഷത്രീയ ധർമത്തിൻ മാനമായി കാത്തുവോ? ഭർത്താവായി സീതതൻ മേനിയിൽ അലിഞ്ഞുവോ സീതതൻ ഒപ്പം മണ്ണിൽ ലയിച്ചുവോ? രാജ്യഭരണവും ഭാര്യയും ഒന്നായി പുലർത്തുവാൻ രാജ ധർമം അനുവദിച്ചീടിലും ആര്യപുത്രനായി സീതാപൂജ ചെയ്യുവാൻ മായാമാനിനെ പിടിച്ചങ്ങു നൽകുവാൻ തന്റെ ക്ഷത്രീയ രക്തം തടസ്സമായെങ്കിലോ? സ്വയം കത്തി അഗ്നിയായി സീതയെ ശുദ്ധി കരിച്ചുവോ പരിശുദ്ധയായ് സീതയെ തിരികെ കൊടുത്തുവോ പവിത്രമായി സ്ത്രീത്വമായ്, കന്യക രത്നമായി പോരാടി നേടിയ രാവണ വിജയം സീതക്കായ് കല്കാൽ പാതിവൃത്യമായ് നിവേധിച്ചുവോ? അമ്മയാം ഭൂമിക്കു തിരികെ നീ നല്കിയോ എരിഞ്ഞടങ്ങിയോ വിണ്ടു കീറിയ ഭൂമിതൻ വിള്ളലിൽ സീതയെ വിഴുങ്ങിയ ഭൂഗര്ഭ ആഴിയിൽ എരിഞ്ഞടങ്ങിയോ അഗ്നിയായി കനലുമായ് രാജ്യ ഭാരത്തിൻ ചിതാ സിംഹാസനങ്ങളിൽ  സ്വയം എരിയുന്ന അരചനായ് രാജനായ് ചാരമായി മാറിയോ ഉരുകി ഒലിച്ചുവോ രാമാ നിന് ചിത്തവും മാനവും ഭൂമി പിളര്ന്നു സീതയെ കൈ കൊള്ളുവാൻ ഭൂമിയായി അമ്മ ഉണ്ടായിരുന്നെങ്കിലും.. ദശരഥനായി സ്വാന്തനമേകുവാൻ രാമായണംഇനിയും തുണക്കണം 

വഴി വാണിഭം

സാഹോദര്യത്തിന്റെ ഗർഭപാത്രം ഒഴിച്ചിട്ടു സൌഹൃദ തണൽ തേടും സോദരിമാർ പ്രണയത്തിൻ കുട ഒന്ന് മുന്നിൽ വിരിയുമ്പോൾ സുഹൃത്തിനു സഹോദര്യത്തിൻ രാഖിമാത്രം പ്രണയം തകർന്ന സഹോദരൻ മാർ ചപല മോഹത്തിൻ വ്യാപാരികൾ വ്യഭിചാര ശാലയിൽ വ്യാമോഹികൾ അവരുടെ ചാരിത്ര്യം സംശുദ്ധമാക്കുന്ന ദേവ ദാസിയോ കാലത്തിൻ പതിവൃതകൾ  ശോക മുഖത്തിൻ മറപിടിച്ചു കാമസുഖത്തിന്റെ ശവമടക്കാൻ സ്വ നെഞ്ചിൻ മൃദുത്വം പകുക്കും കാണിക്ക വഞ്ചിയായി ശരീര ഭാരം ഇരുട്ടാണവൾക്ക് മോഹത്തിൻ നറും പാലിലും പട്ടുടയാടയോ നിഷിദ്ധമായ് മുറുകും ബന്ധനവും  സ്വന്തം ശ്വാസം പകർന്നു കൊടുക്കും സ്നേഹ വാൽസല്യങ്ങൾ നിർജീവമായി അധരങ്ങളില്ല ശരീരത്തിലെവിടെയും ഉള്ളതോ താഴ്ച്ചതൻ സമതലങ്ങൾ അവിടെ സ്വർഗത്തിൽ നിമിഷ വാസം നരകത്തിൻ മുറിയിൽ സുഖപ്രസവം ഞാനോ  പ്രണയം കൊഴിഞ്ഞ തണലുമരം നീയോ സുഖം വിൽക്കും വഴി വാണിഭ ഒരിറ്റു സുഖം കടം കൊണ്ട് തളളും നാമോ ഇന്നിൻ വഴിപിഴപ്പുകൾ   നേരിന്റെ വഴിയിലേക്ക് കാലം തെറ്റിച്ച സുകൃത ക്ഷയത്തിൻ വഴികാട്ടികൾ ചെയ്ത പാപത്തിന്നു ഒരു പിടിവെള്ളത്തിൽ വിലയിട്ടു  കേറും  നിഷ്കാമികൾ പല മാനത്തിന് ഒരു മാനം നല്കിയ മൂടി കെട്ടിയമഴക്കാഴ്ച്ചകൾ വിയർത്ത ദേഹത്ത് അമ്ലതം